Home Blog Page 3

നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 208 പേരാണുള്ളത്. നിപയുടെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു. യുവതിക്ക് 2 ഡോസ് മോണോ ക്ലോണൽ ആൻറി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിൽ പനി ബാധിച്ച് 12 പേരാണ് ചികിത്സയിലുള്ളത്.

ഇതിനിടെ നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ മലപ്പുറത്ത് സമ്പർക്ക പട്ടികയിലും 461 പേർ ആകെ സമ്പർക്ക പട്ടികയിലും ഉണ്ടെന്ന് വീണ ജോർജ് പറഞ്ഞു. 27 പേർ ഹൈറിസ്ക്കിലാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒമാനിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാല് വയസ്സുകാരി മരിച്ചു

ഒമാനിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാല് വയസ്സുകാരി മരിച്ചു.കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും റസിയയുടെയും ഇളയമകൾ ജസാ ഹയറ (4) യാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്

ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം

ചങ്ങനാശേരി.ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം

കോട്ടയം ചങ്ങനാശേരി ബൈപ്പാസിലാണ് സംഭവം ഉണ്ടായത്. മാമ്പുഴക്കേരി സ്വദേശി
സിജോ രാജുവാണ് മരിച്ചത്. ഷോക്കേറ്റ ഉടനെ സിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോന്നി പാറമട അപകടം: ‘ഒരാളുടെ കാല് കണ്ടതായി സംശയം, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

പത്തനംതിട്ട: കോന്നി പയനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ല‌യിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

ഹിറ്റാച്ചിക്കുള്ളിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണുള്ളത്. കൊല്ലം, കോട്ടയം ജില്ലകളിലെ കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെക്ക് എത്തും. കുടുങ്ങിക്കിടക്കുന്ന രണ്ട് പേരിൽ ഒരാളുടെ കാല് കണ്ടതായി ഫയർഫോഴ്സ് സംഘം അറിയിച്ചു.

റോപ്പ് റെസ്ക്യൂ ആണ് ലക്ഷ്യ‌മെന്നും അതീവ ദുഷ്‌കരമാണ് രക്ഷാപ്രവർത്തനമെന്നും ഫയർ ഫോഴ്സ് അറിയിച്ചു. ഫയർ ഫോഴ്സ് ന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. പാറമടയിൽ മുകളിൽ നിന്ന് കല്ലുകൾ അടർന്നു വീഴുന്നുവെന്ന് ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ പറഞ്ഞു.ഫയർ ഫോഴ്സ് സ്പെഷൽ ടാസ്ക് ഫോഴ്സിനോട് തയ്യാറാകൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാൻ പവർ കൊണ്ട് രക്ഷപ്രവർത്തനം സാധ്യമല്ല. കൂടുതൽ യന്ത്രങ്ങൾ എത്തിക്കണം. നിലവിൽ പാറ അടർന്നു വീഴുന്ന ഭാഗം മുഴുവൻ പൊട്ടിച്ചു മാറ്റണമെന്നും ഓഫീസർ അറിയിച്ചു.

ബസ് സ്റ്റാൻഡുകളിലെ യൂണിയനുകളുടെ ബോർഡുകളും ഫ്ലക്സുകളും മാറ്റണമെന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്യുന്നു,ഗണേഷ്കുമാര്‍

തിരുവനന്തപുരം.കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ യൂണിയനുകളുടെ ബോർഡുകളും ഫ്ലക്സുകളും മാറ്റണമെന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്യുന്നു വെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തൻ്റെയും അഭിപ്രായം അത് തന്നെയാണ്

യൂണിയൻ തെരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് ഇത് സംബന്ധിച്ച് നോട്ടീസുകൾ നൽകാം. അതല്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നും ഗണേഷ് കുമാർ. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

കിട്ടിയതിനുശേഷം വിശദമായി പരിശോധിക്കാം. സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് കാര്യത്തിൽ പിന്നോട്ടില്ല

കുട്ടികളും സ്ത്രീകളും സഞ്ചരിക്കുന്ന ബസ്സിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് സർക്കാർ നിലപാടാണ്. അതിൽനിന്ന് പിന്നോട്ട് പോവില്ല,മന്ത്രി തല ചർച്ച എന്നാണെന്ന് പിന്നീട് തീരുമാനിക്കും

സർവകലാശാല വിവാദങ്ങളിൽ ഉടക്കി സംസ്ഥാനത്തു ഗവർണർ-സർക്കാർ പോര്, എന്തുനേട്ടത്തിനായി എന്ന ചോദ്യം ബാക്കി

തിരുവനന്തപുരം. സർവകലാശാല വിവാദങ്ങളിൽ ഉടക്കി സംസ്ഥാനത്തു ഗവർണർ-സർക്കാർ പോര് ശക്തമായി തുടരുന്നു. സര്‍വകലാശാലയുടെ സുഗമമായപ്രവര്‍ത്തനംപോലും അവതാളത്തിലാക്കിയ സംഘര്‍ഷങ്ങള്‍ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനോ പുതിയ പരിഷ്കാരത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ എന്തെങ്കിലും സാധിക്കുന്നതിനോ അല്ലെന്നുള്ളതാണ് ഏറെ വിചിത്രം.

രാജ്ഭവനിൽ ആരംഭിച്ച കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദമാണ് കേരള സർവകലാശാലയിലെ പ്രതിസന്ധിക്കും കാരണമായത്. കേരള സർവകലാശാല വിവാദത്തിൽ റിപ്പോർട്ട് തേടിയ ഗവർണറുടെ തുടർനീക്കങ്ങളും ആകാക്ഷയാണ്.

രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം കാരണം കൃഷി
വകുപ്പ് പരിപാടി മാറ്റിയതായിരുന്നു തുടക്കം. പിന്നീട് വി.ശിവൻകുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചതോടെ സർക്കാർ-ഗവർണർ പോര് നേർക്കുനേരായി.

ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ മുഖ്യാതിഥിയായി പത്മനാഭ സേവ സമിതി കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലും വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടു.SFI സർവകലാശാല വളഞ്ഞു.
വിവാദം ചിത്രം ഉപയോഗിച്ച് പരിപാടി നടത്തുന്നത് ചട്ടലംഘനമാണെന്നു രജിസ്ട്രാർ കെ എസ് അനിൽകുമാർ നിലപാടെടുത്തു.
എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ എത്തി

വിവാദം കത്തിക്കയറി.സർക്കാരും വിട്ടു കൊടുത്തില്ല.സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്നു
ഗവർണറെ വിമർശിച്ചു

പരിപാടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർ രജിസ്ട്രാറോട് റിപ്പോർട്ട് തേടി.സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ നിബന്ധനകൾ പാലിച്ചില്ലെന്നും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ചട്ടവിരുദ്ധമാണെന്നും രജിസ്ട്രാർ കെ എസ് അനിൽകുമാർ റിപ്പോർട്ട് നൽകി.എന്നാൽ
ഗവർണർ പരോപടിയോടു അനാദരവ് കാട്ടിയെന്നു ആരോപിച്ചു വൈസ് ചാൻസിലർ രജിസ്ട്രാറെ സസ്പെന്റ് ചെയ്തു.പകരം ചുമതല ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകി.ഗവർണറുടെ നിർദ്ദേശപ്രകാരമുള്ള വി സി യുടെ നടപടിയെന്നു ആരോപിച്ചു സിൻഡിക്കേറ്റ് വിഷയത്തിൽ ഇടപെട്ടു

ഇന്നലെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നു.യോഗത്തിൽ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് രജിസ്ട്രാറുടെ സസ്പെൻഷൻ റിപ്പോർട്ട് ചെയ്തു.ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിശദ ചർച്ച ആവശ്യപ്പെട്ടെങ്കിലും വി.സി വഴങ്ങിയില്ല. എതിർപ്പിന്നെ മറികടന്ന് സസ്പെൻഷൻ പിൻവലിച്ച് പ്രമേയം പാസാക്കി.പിന്നാലെ വൈകുന്നേരം 4.30 ഓടെ കെ.എസ് അനിൽകുമാർ സർവകലാശാലയിലെത്തി വീണ്ടും ചുമതല ഏറ്റെടുത്തു.തീരുമാനം അംഗീകരിക്കില്ലെന്ന് താത്ക്കാലിക വൈസ് ചാൻസിലർ സിസ തോമസ് അറിയിച്ചു.

നിലവിൽ കേരള സർവകലാശാലയിൽ രണ്ടു രജിസ്ട്രാർമാരാണ് ഉള്ളത്.സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ കെ എസ് അനിൽകുമാറും,വി.സി ചുമതലപ്പെടുത്തിയ മിനി കാപ്പനും.അത്യന്തം നാടകീയ സംഭവങ്ങളാണ് കേരള സർവകലാശാലയിൽ തുടരുന്നത്.

ജല അതോറിറ്റി വക ഭൂമിയില്‍നിന്നും അനധികൃതമായി തടിമുറിച്ചു കടത്തിയതായി പരാതി

ശാസ്താംകോട്ട. റെയില്‍വേസ്‌റ്റേഷനുസമീപം പൈപ്പ് റോഡിന് സൈഡില്‍ ജല അതോറിറ്റി വക ഭൂമിയില്‍നിന്നും അനധികൃതമായി തടിമുറിച്ചു കടത്തിയതായി പരാതി. മരംമുറിക്കുന്നത് കണ്ട് സ്ഥലത്തെ യുവാക്കള്‍ തടഞ്ഞെങ്കിലും അവര്‍ക്കെതിരെ പരാതി നല്‍കി സമീപത്തെ ഭൂഉടമ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആക്ഷേപം. പൊലീസ് ഇടപെട്ടിട്ടും ജല അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം കടത്തിയതായി നാട്ടുകാര്‍ ഉന്നതാധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിലയേറിയ മരങ്ങളാണ് മുറിച്ചു കടത്തിയത്.

ആട്ടോയും കാറും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവര്‍ മരിച്ചു

അഞ്ചല്‍: കരുകോണ്‍ പുല്ലാത്തിയോട് ജംഗ്ഷനില്‍ ആട്ടോയും കാറും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവര്‍ മരിച്ചു. കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളി വടക്കതില്‍ വീട്ടില്‍ ഷെമീര്‍ ഖാന്‍ (37) ആണ് മരിച്ചത്. വയല ഭാഗത്തേക്ക് പോയ ആട്ടോയും കരുകോണ്‍ ഭാഗത്തേയ്ക്ക് വന്ന കാറുമാണ് കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തില്‍ ആട്ടോ പൂര്‍ണമായും തകര്‍ന്നു. പുല്ലാഞ്ഞിയോട് ജംഗ്ഷനിലെ ആട്ടോസ്റ്റാന്റില്‍ ഓട്ടോ ഓടി വന്ന ഷെമീര്‍ ഖാന്‍ വിദേശത്തെ ജോലിസ്ഥലത്ത് നിന്നും അടത്തിടെയാണ് നാട്ടില്‍ വന്നത്. അപകട സ്ഥലത്ത് നിന്നും നാട്ടുകാര്‍ ഷെമീര്‍ ഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജാസ്മിന്‍. മക്കള്‍: അബുല്‍ഹൈസം, സയാന്‍.

അഞ്ചലില്‍ ചന്ദന മോഷണ കേസുകളില്‍ പ്രതിയായ രണ്ടുപേര്‍ അറസ്റ്റില്‍

അഞ്ചല്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചന്ദന മോഷണ കേസുകളില്‍ പ്രതിയായ രണ്ടുപേരെ അഞ്ചല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി മുജീബ് (49) , പാലക്കാട് നെല്ലായി സ്വദേശി അബ്ദുല്‍ അസീസ് (40) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ വനംവകുപ്പ് 2024 രജിസ്റ്റര്‍ ചെയ്ത മൂന്ന് ചന്ദന മോഷണം കേസുകളിലും 2022-ല്‍ പുനലൂര്‍ വനം കോടതി പുറപ്പെടുവിച്ച വാറണ്ടിലും ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളാണ് പിടിയിലായത്. പിടിയിലായ പ്രതികള്‍ക്കെതിരെ തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലും ചന്ദന മോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ പിടികൂടുന്നതിനുവേണ്ടി വനംവകുപ്പ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അബ്ദുല്‍ അസീസിനെ പാലക്കാട് നിന്നും മുജീബിനെ ഉമയനെല്ലൂരില്‍ നിന്നും പിടികൂടിയത്. പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിവ്യ. എസ്. പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഭാര്യ ഡോ.സുധേഷ് ധന്‍കറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തെക്കേ നടയിലൂടെ അദ്ദേഹം ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി. രാവിലെ ഒമ്പതുമണിയോടെ ദര്‍ശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് ദര്‍ശനസമയം പുനക്രമീകരിച്ചത്.