28.8 C
Kollam
Wednesday 17th December, 2025 | 06:55:31 PM
Home Blog Page 4

സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ ഉത്തരവിറക്കി

തിരുവനന്തപുരം. സുപ്രിം കോടതി നേരിട്ട് നിയമനം നടത്താനിരിക്കെ വിസിമാരെ നിയമിച്ച് ഗവർണർ.. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവർണർ ഉത്തരവിറക്കി. മുഖ്യമന്ത്രി -ഗവർണർ കൂടിക്കാഴ്ചയിൽ ഉണ്ടായ സമാവായത്തിലാണ് തീരുമാനം


സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ്, ഗവർണറുടെ നിർണായകവും അസാധാരണവുമായ നീക്കം..  സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകൾക്ക് വൈസ്ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചു. സാങ്കേതിക സർവകലാശാല വി.സിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ സംസാരിച്ച് സമവായത്തിൽ എത്തുകയായിരുന്നു. ഡോ. സിസ ഗവർണരുടെ പട്ടികയിലും, ഡോ. സജി മുഖ്യമന്ത്രിയുടെ പട്ടികയിലും ഉൾപ്പെട്ട വ്യക്തികളാണ്. ചുരുക്കത്തിൽ ഓരോ വി.സി സ്ഥാനം വീതം മുഖ്യമന്ത്രിയും ഗവർണറും പങ്കിട്ടെടുത്തു എന്ന് പറയാം..  ആരിഫ് മുഹമ്മദ് ഖാൻ ഗവർണരായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം ഡോ. സിസ താൽക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സർക്കാരിൻ്റെ ശത്രു പട്ടികയിൽപെടുയൊയിരുന്നു . സാങ്കേതിക കാരണങ്ങൾ മാത്രം പറഞ്ഞ് മുൻഗവർണർ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്.
നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നൽകേണ്ടത്.

പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം ഇടിച്ച് അപകടം,ഉദ്യോഗസ്ഥൻ മദ്യലഹരിയിലെന്ന് നാട്ടുകാർ

മലപ്പുറം. പാണ്ടിക്കാട് വെച്ചാണ് സംഭവം

പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ CPO വി രജീഷ് പോലീസ് കസ്റ്റഡിയിൽ
ഇയാൾ സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങൾ ഇടിച്ചാണ് നിർത്തിയത്

ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റത്തിനാൽ റോഡ് ഗതാഗതം സ്തംഭിച്ചു

ദിനവിശേഷം 2025 ഡിസംബർ 17 | 1201 ധനു 2 | ബുധൻ

ഇന്നത്തെ പ്രത്യേകതകൾ

  • ✍️ കുചേല അവിൽ ദിനം
  • ✍️ കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കം
  • ✍️ ഗോവ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കോഴിക്കോട്ട്
  • ✍️ WHO യുടെ പാരമ്പര്യ ഔഷധ ആഗോള ഉച്ചകോടിയ്ക്ക് ഡൽഹിയിൽ തുടക്കം
  • ✍️ ഭൂട്ടാന്‍റെ ദേശീയ ദിനം

ചരിത്ര സംഭവങ്ങൾ (ഈ ദിനത്തിൽ)

  • ✍️ സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും ഗോവയെ സ്വതന്ത്രമാക്കി ഇന്ത്യയോട് ചേർത്തു (1961)
  • ✍️ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാശ്മീരിലെ പുതിയ നിയന്ത്രണ രേഖ അംഗീകരിച്ചു (1972)
  • ✍️ ഓട്ടോഹാൻ യുറേനിയം ഉപയോഗിച്ചുള്ള ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചു (1938)
  • ✍️ ലോകത്തെ ആദ്യ വിമാനം പറത്തൽ റൈറ്റ് സഹോദരന്മാരിലെ ഓർവിൽ റൈറ്റ് നടത്തി (1903)

പ്രമുഖരുടെ ജന്മദിനം

  • ✍️ ഇടക്കാല രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന മുഹമ്മദ് ഹിദായത്തുള്ള (ജന്മദിനം 1905)
  • ✍️ വത്തിക്കാനിലെ പാപ്പ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ (ജന്മദിനം 1936)
  • ✍️ ഹിന്ദി നടൻ ജോൺ എബ്രഹാം (ജന്മദിനം 1972)

പ്രമുഖരുടെ ചരമദിനം

  • ✍️ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന രാജേന്ദ്ര ലാഹിരിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി (ചരമദിനം 1927)
  • ✍️ സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടനാ നിർമ്മാണ സഭ അംഗവുമായിരുന്ന പട്ടാഭി സീതാരാമയ്യ (ചരമദിനം 1959)
  • ✍️ കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ഫ്രാൻസിസ് ഹെസ് (ചരമദിനം 1964)
  • ✍️ ഇന്ത്യൻ കോഫി ഹൗസിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറി ആയിരുന്ന എൻ.എസ്.പരമേശ്വരൻ പിള്ള (ചരമദിനം 2010)

കായിക വിശേഷം

  • T20 ക്രിക്കറ്റ് നാലാം മത്സരം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക @ 7 pm
  • ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലഖ്നൗവിൽ സമാപനം

കടപ്പാട് : ഉദയ് ശബരീശം* 9446871972

തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? സീസണൽ അഫക്റ്റീവ് ഡിസോർഡർ (SAD) എന്താണ്?

തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്നാണ് വിശേഷിപ്പിക്കുന്നത്.

ദിവസം മുഴുവന്‍ അലസത, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയാവുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍.

രാവിലെയും വൈകുന്നേരവും ഇളം വെയില്‍ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെയും ഉത്പാദനം മെച്ചപ്പെടുന്നു.

മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം.

ആരോഗ്യകരമായ ഭക്ഷണം കഴിക്കാം. എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.

പത്രം | മലയാള ദിനപത്രങ്ങളിലൂടെ |2025 | ഡിസംബർ 17 | ബുധൻ 1201 | ധനു 2 | വിശാഖം

വാർത്തകൾ കേൾക്കാൻ 👇

https://youtu.be/WlBlEIlNcUc?si=eUO2N9wwBMb0dMuH

ഇലോൺ മസ്കിന്റെ ആസ്തി 638 ബില്യൺ ഡോളറിലെത്തി; ഒറ്റദിവസം 15.19 ലക്ഷം കോടി രൂപയുടെ വളർച്ച

ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി രൂപയുടെ വളർച്ച നേടിയ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ ആകെ ആസ്തി 638 ബില്യനിലെത്തി, അതായത് 58 ലക്ഷം കോടി രൂപ. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം രണ്ടാം സ്ഥാനക്കാരനായ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തി 265 ബില്യൺ മാത്രം (24.11 ലക്ഷം കോടി രൂപ). 18-ാം സ്ഥാനത്തുള്ള ഇന്ത്യക്കാരിൽ ഒന്നാമനായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 106 ബില്യൻ ഡോളർ (9.64 ലക്ഷം കോടി രൂപ). മുകേഷ് അംബാനിയുടെ ആകെ സ്വത്തിനേക്കാൾ കൂടുതലാണ് ഇന്നലെ ഒറ്റദിവസം മസ്കിന്റെ ആസ്തിയിലുണ്ടായ വളർച്ച. ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയായ മസ്കിന്റെ ആസ്തിയിലുണ്ടായ കുതിച്ചുചാട്ടത്തിന് കാരണം സ്പേസ്എക്സിന്റെ പ്രാരംഭ ഓഹരി വിൽപന നീക്കം. ആദ്യമായാണ് ഒരാളുടെ ആസ്തി 600 ബില്യൻ ഡോളർ കടക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; സർക്കാർ അപ്പീൽ പോകുമെന്ന് ഉറപ്പ്

നടിയെ അക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പമുണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ ഉടൻ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പ്രതി മാർട്ടിന്റെ വീഡിയോയ്ക്കെതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.

മസാല ബോണ്ട് കേസ്: കിഫ്ബിക്ക് മൂന്ന് മാസത്തേക്ക് സ്റ്റേ

മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച കാരണം കാണിക്കൽ നോട്ടീസിന് മൂന്ന് മാസത്തേക്ക് സ്റ്റേ നൽകി ഹൈക്കോടതി. ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ നോട്ടീസിനാണ് സ്റ്റേ. ഇഡി നടപടിക്കെതിരെ കിഫ്ബി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസത്തേക്കുള്ള സ്റ്റേ. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

ശബരിമല സ്വർണപ്പാളി കേസ്: വി.ഡി. സതീശനോട് താൻ സ്വർണം കട്ടവനെന്ന് ആരോപിക്കരുതെന്ന് കടകംപള്ളി

താൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാനാകുമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോട് ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളി ഈ ആവശ്യം ഉന്നയിച്ചത്. ശബരിമല സ്വർണപ്പാളി കവർച്ചാ കേസിൽ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമർശിക്കുന്നതിന് താൻ എതിരല്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷ. ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി.ഡി. സതീശനോട് ചോദിച്ച ശേഷമേ പറയാനാകൂ എന്ന് അഭിഭാഷകൻ അറിയിച്ചു. വി.ഡി. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18-ലേക്ക് മാറ്റി.

പാർലമെന്റിന് പുറത്ത് ശബരിമല വിഷയം ഉന്നയിച്ച യുഡിഎഫ് പ്രതിഷേധത്തെ വിമർശിച്ച് ശിവൻകുട്ടി

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്നലെ പാർലമെന്റിന് പുറത്തെ കാഴ്ചകളെന്ന് മന്ത്രി വി ശിവൻകുട്ടി. പാർലമെന്റിന് പുറത്ത് ശബരിമല സ്വർണക്കൊള്ള വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തെയാണ് ശിവൻകുട്ടി വിമർശിച്ചത്. ശബരിമലയെ അവഹേളിക്കുന്ന തരത്തിൽ പാരഡി ഗാനങ്ങൾ പാടി രസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ സെക്രട്ടറി ജയശ്രീ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ശബരിമല സ്വർണ്ണക്കൊള്ളയിൽ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദേശം.

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും കാണിച്ച് ഡിജിപിക്ക് പരാതി. രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ.

സ്ഥാനാർത്ഥി മരണം: മൂന്ന് വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.

എംജിആർടിപി പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം; രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്

കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടും വിധത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്ത്വങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജീവ്. പദ്ധതിയെ പൂർണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ചുവടാണിത്. തൊഴിലുറപ്പ് അവകാശമാണെന്ന ആശയത്തിൽ നിന്ന് കേന്ദ്രസർക്കാർ പൂർണമായി പിൻവാങ്ങുകയാണെന്നും മന്ത്രി വിമർശിച്ചു.

ജീവിച്ചിരിക്കുന്നയാൾ വോട്ടർ പട്ടികയിൽ മരിച്ചതായി; റിട്ട. അധ്യാപകൻ പരാതിയുമായി രംഗത്ത്

ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്ന് ബിഎൽഒ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വോട്ടർ പട്ടികയ്ക്ക് പുറത്തായെന്ന പരാതിയുമായി റിട്ട. കോളജ് അധ്യാപകൻ രംഗത്ത്. തേവള്ളി പാലസ് നഗർ വൈദ്യ റിട്രീറ്റ് എ-3 ൽ വിൽസൺ ഇ.വി.യാണ് പരാതിക്കാരൻ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർ സ്ലിപ്പ് ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ‘മരിച്ചു’ പോയതിനാല്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി വ്യക്തമായത്. ബിഎൽഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് പേര് വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും ഇദ്ദേഹം ആരോപിക്കുന്നു.

ജോസ് കെ മാണിയെ യുഡിഎഫിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ

ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേരള സർക്കാരിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ലീഗ് അടക്കമുള്ള മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി.

വിസി നിയമനം: സർക്കാരും ഗവർണറും തമ്മിൽ ധാരണ

വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. നിയമനം സംബന്ധിച്ച് ലോക്സഭൻ വിജ്ഞാപനം പുറത്തിറക്കി. ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും.

നവീൻ ബാബു മരണക്കേസ്: തുടരന്വേഷണ ഹർജി ജനുവരി 19ന് വാദം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ജനുവരി 19 ന് തുടങ്ങും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.

കണ്ണൂർ പിണറായിൽ സിപിഎം പ്രവർത്തകന് ബോംബ് പൊട്ടി ഗുരുതര പരിക്ക്

കണ്ണൂർ പിണറായിൽ ബോംബ് കയ്യിലിരുന്ന് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതര പരിക്ക്. വലത് കൈപ്പത്തി ചിതറിയ വിപിൻ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം, പാനൂരിൽ സിപിഎം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ബിഗ്ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കന്നട നടിയെ തട്ടിക്കൊണ്ടുപോയി ഭർത്താവ്

സിനിമാ സീരിയൽ താരമായ ഭാര്യയെ തട്ടിക്കൊണ്ട് പോയി സിനിമാ നിർമാതാവായ ഭർത്താവ്. കന്നട സിനിമാ നിർമാതാവായ ഹർഷ വർധനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. വർധൻ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനുടമ കൂടിയായ ഹർഷ വർധൻ പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ തട്ടിക്കൊണ്ട് പോയതായാണ് പരാതി. ചൈത്രയെ വിട്ടുകിട്ടണമെങ്കിൽ ഒരു വയസ് പ്രായമുള്ള മകളെ വിട്ടുനൽകണമെന്നായിരുന്നു ഭീഷണി.

വയനാട്ടിൽ കടുവ ഭീതി; പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ വിദ്യാലയങ്ങൾക്ക് പ്രാദേശിക അവധി

കടുവ ഭീതിയെ തുടർന്ന് വയനാട്ടിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഉത്തരവിട്ടത്. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പനമരത്തിനടുത്ത പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ കണ്ടത്. രണ്ട് ദിവസമായി കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ് വനം വകുപ്പ്. കടുവയെ വനത്തിലേക്ക് തുരത്താനായില്ലെങ്കിൽ മയക്കുവെടിവെക്കാനാണ് തീരുമാനം. ഇതിനുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചു.

ഗോവ ക്ലബ് തീപിടിത്ത കേസ്: പ്രതികളായ സഹോദരങ്ങൾ തായ്‌ലൻഡിൽ നിന്ന് അറസ്റ്റിൽ

ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിൽ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങൾ അറസ്റ്റിൽ. തായ്‌ലൻഡിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. തീ പിടിത്തം ഉണ്ടായ ഉടൻ ഇവർ ഗോവയിൽ നിന്നും തായ്‌ലൻഡിലേക്ക് കടന്നിരുന്നു. തുടർന്ന് ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യയിലെത്തി

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെത്തി. എത്യോപ്യൻ നാഷണൽ പാലസിൽ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകി. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായി മോദി ചർച്ച നടത്തി. നരേന്ദ്ര മോദിക്ക് എത്യോപ്യൻ പ്രധാനമന്ത്രി അത്താഴ വിരുന്നും നൽകി. ഇന്ന് എത്യോപ്യൻ പാർലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നരേന്ദ്ര മോദി ഇതാദ്യമായാണ് എത്യോപ്യ സന്ദർശിക്കുന്നത്.

സായുധ സേനകളിൽ പരിശീലന വൈകല്യം: പുനരധിവാസ പദ്ധതി ആവിഷ്കരിക്കാൻ സുപ്രീം കോടതി നിർദേശം

സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരധിവാസത്തിന് ആറാഴ്ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്ന് സുപ്രീംകോടതി. സൈനികരുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

മെസി പരിപാടി അലങ്കോലമായതിന് പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നൽകിയത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ ഗോട്ട് ടൂർ പരിപാടി വലിയ രീതിയിൽ അലങ്കോലമായിരുന്നു. പരിപാടി അലങ്കോലമായതിൽ കായിക മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. സുതാര്യമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനാണ് രാജിയെന്നാണ് അരൂപ് ബിശ്വാസ് കത്തിൽ വിശദമാക്കുന്നത്.

കർണാടകയിൽ വൻ യൂറിയ കുംഭകോണം പുറത്ത്

കർണാടകയിൽ വൻ യൂറിയ കുംഭകോണം. കർഷകർക്ക് നൽകാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയാണ് യൂറിയ കുംഭകോണം പുറത്ത് കൊണ്ടുവന്നത്. ഇവിടെ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു. സംഭവം അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.

അമുൽ ഭരണസമിതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം

ഗുജറാത്തിലെ അമുൽ ക്ഷീരോൽപ്പാദക സംഘത്തിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വൻ ഭൂരിപക്ഷം നേടിയ ബിജെപി പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെടുത്തു. വിപുൽ എം. പട്ടേലിനെ ചെയർമാനായും, കാണ്ഡാജി എം.ജെ. റാത്തോഡിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.

ദില്ലിയിൽ കനത്ത പുകമഞ്ഞ്; അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്

ദില്ലിയിലെ ജനങ്ങളെ വലച്ച് ഇന്നലെയും കനത്ത പുക മഞ്ഞ്. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ആഗ്ര യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലി സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

ബോണ്ടി ബീച്ച് വെടിവയ്പ് പ്രതി ഇന്ത്യൻ പാസ്പോർട്ടിൽ ഫിലിപ്പീൻസിലേക്ക്

ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാൾ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ എന്ന് റിപ്പോർട്ട്. മനിലയിലെ ബോർഡർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോർട്ട്. വെടിവയ്പിൽ കൊല്ലപ്പെട്ട അക്രമിയായ 50 കാരൻ സജിദ് അക്രം ആണ് ഫിലിപ്പീൻസിലേക്ക് ഇന്ത്യയുടെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്.

അവസാന ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തി

യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യ ഏറ്റുവാങ്ങി. ഗാസിയാബാദിലെ ഹിൻഡോൺ എയർബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകൾ പറന്നിറങ്ങിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തിക്കഴിഞ്ഞു.

എംജിആർടിപി നിയമം മാറ്റി ‘രാം’ ഉൾപ്പെടുത്തുന്നതിനെ വിമർശിച്ച് ശശി തരൂർ

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റി, പകരം വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ബിൽ 2025 അഥവാ വിബിജിരാം-ജി ബിൽ എന്ന് പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. പദ്ധതിയിൽ മഹാത്മ ഗാന്ധിയുടെ പേര് ഒഴിവാക്കി രാമൻ (രാം) എന്ന പേര് ഉൾപ്പെടുത്താന്‍ ശ്രമിക്കുന്നത് ആ രണ്ട് വ്യക്തിത്വങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് തരൂർ ആരോപിച്ചു.

എംബാപ്പെയ്ക്ക് 60 മില്യൺ യൂറോ നൽകാൻ പിഎസ്ജിക്ക് കോടതി ഉത്തരവ്

സ്ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക് 60 മില്യൺ യൂറോ (ഏകദേശം 643 കോടിയിലധികം രൂപ) നൽകണമെന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് ഉത്തരവിട്ട് കോടതി. പണം നൽകാനുണ്ടെന്ന് കാണിച്ച് പിഎസ്ജിയുടെ മുൻ താരമായിരുന്ന എംബാപ്പെ നൽകിയ കേസിലാണ് ഫ്രഞ്ച് കോടതിയുടെ വിധി.

എംജിആർടിപി നിയമ മാറ്റത്തിനെതിരെ രാഹുൽ ഗാന്ധി

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റി പകരം പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന്റെ നീക്കം മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് യുഎസ് എംബസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് എംബസിയുടെ അപ്രതീക്ഷിത സന്ദേശം. പ്രധാനമന്ത്രി മോദി തങ്ങളുടെ ഉത്കൃഷ്ടനായ സുഹൃത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

യുഎസ് യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ്

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. പുതിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോണെ, സൗത്ത് സുഡാൻ എന്നിവയും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും ഉൾപ്പെടുന്നു.

ഐപിഎൽ മിനി താരലേലം: വിദേശ താരങ്ങൾ കോടികൾ വാരി

അബുദാബിയിൽ നടന്ന ഐപിഎൽ മിനി താരലേലത്തിൽ വിദേശ താരങ്ങൾ കോടികൾ വാരി. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ 25.20 കോടി രൂപക്ക് കൊൽക്കത്തയിലെത്തിയപ്പോൾ, ചെന്നൈ സൂപ്പർ കിംഗ്സ് കൈവിട്ട ശ്രീലങ്കൻ പേസർ പതിരാനയെ സ്വന്തമാക്കാന്‍ കൊൽക്കത്ത മുടക്കിയത് 18 കോടി രൂപയാണ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് 13 കോടി രൂപക്കാണ്. അതേസമയം അൺക്യാപ്ഡ് താരങ്ങളായ രാജസ്ഥാന്റെ പ്രശാന്ത് വീർ, ഉത്തർപ്രദേശിന്റെ കാർത്തിക് ശർമ എന്നിവരെ ചെന്നൈയും റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി. രണ്ട് താരങ്ങൾക്കും 14.20 കോടി വീതം മുടക്കിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് തട്ടകത്തിലെത്തിച്ചത്. ഐപിഎൽ ലേലത്തിലെ അൺക്യാപ്ഡ് താരങ്ങളുടെ ഏറ്റവും ഉയർന്ന തുകയാണിത്.

ആക്സിസ് ബാങ്ക് ഓഹരികൾ കനത്ത നഷ്ടത്തിൽ

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കിന്റെ ഓഹരികൾ കനത്ത നഷ്ടത്തിൽ. ഡിസംബർ 16ലെ വ്യാപാരത്തിൽ നാല് ശതമാനത്തിലധികമാണ് ആക്സിസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞത്. ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് വിൽപന സമ്മർദത്തിലേക്ക് വഴിവെച്ചത്. ബാങ്കിന്റെ അറ്റ പലിശ മാർജിൻ പ്രതീക്ഷിച്ച വേഗത്തിൽ മെച്ചപ്പെടില്ലെന്ന സൂചനയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ലാഭക്ഷമതയുടെ പ്രധാന അളവുകോലായ നെറ്റ് ഇന്ററസ്റ്റ് മാർജിൻ മെച്ചപ്പെടാന്‍ ഇനിയും രണ്ട് ത്രൈമാസങ്ങൾ കൂടി വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എൻ.ഐ.എം മെച്ചപ്പെടുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇതിനായി നാലാം പാദം വരെയോ അടുത്ത സാമ്പത്തിക വർഷത്തിലെ (2026-27) ആദ്യ പാദം വരെയോ കാത്തിരിക്കണം. ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാൻ തുടങ്ങി. പിന്നാലെ വില കുത്തനെ ഇടിഞ്ഞു.

‘മിണ്ടിയും പറഞ്ഞും’ ടീസർ റിലീസ്

ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായ ചിത്രം നിർമിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദാണ്. സനൽ-ലീന ദമ്പതികളുടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ക്യാമറ ഛായാഗ്രഹണം നിർവഹിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്.

‘ജയിലർ 2’ൽ ഐറ്റം ഡാൻസുമായി നോറ ഫത്തേഹി

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘ജയിലർ 2’. 2023ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിന്റെ തുടർഭാഗമായാണ് ജയിലർ 2 ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസുമായി നടി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെന്നിന്ത്യൻ സ്റ്റൈലിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നടി വിദ്യ ബാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തും. ജയിലറിൽ ഐറ്റം ഡാൻസിൽ രജനികാന്തിനൊപ്പം തമന്നയാണ് എത്തിയത്.

ഓൾ-ന്യൂ എംജി ഹെക്ടർ കൊച്ചിയിൽ പുറത്തിറങ്ങി

എസ്യുവി വിഭാഗത്തിൽ ബോൾഡ് ഡിസൈൻ, നൂതനമായ സുഖസൗകര്യങ്ങൾ, മികച്ച സാങ്കേതികവിദ്യ, അതുല്യമായ ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഓൾ-ന്യൂ എംജി ഹെക്ടർ കൊച്ചിയിൽ പുറത്തിറക്കി. 20 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന പുതിയ ഹെക്ടറിൽ മുന്നിലും പുറകിലുമായി ബമ്പറിൽ വന്ന പുതിയ ഡിസൈൻ, ഗ്രിൽ ഡിസൈൻ, പുതിയ അലോയ് വീലുകൾ എന്നിവയുള്ള ശ്രദ്ധേയമായ പുറംഭാഗമാണ് പ്രധാന സവിശേഷത. സെലാഡൺ ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങൾ ഇന്റീരിയറിൽ ലഭ്യമാണ്. 5 സീറ്റർ ട്രിമ്മിൽ ഡ്യുവൽ ടോൺ ഐസ് ഗ്രേ തീമും 6, 7 സീറ്റർ ട്രിമ്മുകൾക്ക് ഡ്യുവൽ ടോൺ അർബൻ ടാൻും ഇന്റീരിയറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പരിധിയില്ലാത്ത കിലോമീറ്ററുകളുള്ള മൂന്ന് വർഷത്തെ വാറന്റി, മൂന്ന് വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, മൂന്ന് ലേബർ-ഫ്രീ ആനുകാലിക സേവനങ്ങൾ എന്നിവയുള്‍പ്പെടെ സ്റ്റാൻഡേർഡ് 3+3+3 പാക്കേജ് ഉൾക്കൊള്ളുന്ന എം.ജി ഷീൾഡ് പാക്കേജും എം.ജി ഓഫർ ചെയ്യുന്നു.

സൂരജ്ലാമ തിരോധാന കേസിൽ  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഹൈകോടതി വിമർശനം



കൊച്ചി.സൂരജ്ലാമ തിരോധാന കേസിൽ  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഹൈകോടതി വിമർശനം. ഇമിഗ്രേഷൻ നടപടികൾ കൃത്യമായി പാലിക്കാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്ന് സൂരജ് ലാമയുടെ കുടുംബം ആവശ്യപ്പെട്ടു.

സൂരജ് തിരോധാന കേസിൽ വിമർശനം തുടരുകയാണ് ഹൈക്കോടതി. പോലീസും,
എയർപോർട്ട് അധികൃതരും കളമശ്ശേരി മെഡിക്കൽ കോളേജ് ആണ് വെട്ടിലായത്.
കുവൈറ്റിൽ നിന്ന് ഡിപ്പോർട്ട് ചെയ്തയാൾ
വിമാനത്താവളത്തിൽ എത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട കോടതി ചോദിച്ചു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
എമിഗ്രേഷൻ നടന്ന വീഴ്ചയും കോടതി
എണ്ണി പറഞ്ഞു.

സൂരജ് ലാമയെ കാണുന്നില്ല എന്ന കുടുംബത്തിന്റെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളിലൂടെയാണ് ആ മനുഷ്യൻ കടന്നു പോയത്. വെൽഫെയർ സ്റ്റേറ്റ് എന്ന് പറയുന്ന സ്ഥലത്താണ് ഇത് സംഭവിച്ചത് എന്നും കോടതി ഓർമിപ്പിച്ചു.
കളമശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന്
ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഫലം ഇനിയും വന്നിട്ടില്ല.

ശബരിമല സ്വര്‍ണക്കൊള്ള, രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം. ശബരിമല സ്വര്‍ണക്കൊള്ളയിൽ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി.   ശബരിമലയിൽ നിന്നും അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘത്തിന്  500 കോടിയുടെ സ്വത്ത് വകകൾ കടത്തി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം ആരോപണം. കൊള്ളയുടെ
സുപ്രധാന വിവരങ്ങള്‍ അറിയാവുന്ന വ്യവസായിയുടെ വിവരങ്ങളും രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.

വിഒ………..

രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ ആരോപണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ അറിയാവുന്ന വ്യവസായിയിൽ നിന്നും SIT മൊഴി രേഖപ്പെടുത്തി. വിദേശത്തായിരുന്നു വ്യവസായിയെ നാട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ട ശേഷമാണ് നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചത്. മൊഴിയെടുത്തത് ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചല്ല എന്നാണ് സൂചന.  ആരോപണങ്ങൾക്കപ്പുറം സ്വർണ്ണ ക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ വ്യവസായിയുടെ പക്കൽ ഉണ്ടോ എന്നാണ് SIT പരിശോധിക്കുന്നത്. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റുവെന്ന് തനിക്ക് അറിയാവുന്ന ഒരു വ്യവസായി തന്നോട് പറഞ്ഞുവെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റുവെന്നാണ് വ്യവസായി പറഞ്ഞത്. കോടതിയില്‍ രഹസ്യമൊഴി നല്‍കാനും വ്യവസായി തയ്യാറാനിന്നും SIT യെ രമേശ്‌ ചെന്നിത്തല അറിയിച്ചിരുന്നു.
ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചിരുന്നു. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും രമേശ്‌ ചെന്നിത്തല കത്തിലലൂടെ അറിയിച്ചിരുന്നു. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുൻ ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ഉൾപ്പെടെയുള്ള മുൻ ബോർഡ് അംഗങ്ങളുടെ മൊഴി എടുക്കാനും SIT നീക്കം തുടങ്ങി.


ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ


ന്യൂഡൽഹി. ഓസ്ട്രേലിയ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ. ആക്രമണം നടത്തിയ സാജിദ് അക്രം ഹൈദരാബാദിൽ നിന്നാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ
ഫിലിപ്പീൻസ് യാത്ര നടത്തിയതായും വിവരം.


ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്.സാജിദ് ട’ മകൻ നവീദ് അക്രവും ആയിരുന്നു ആക്രമണത്തിന് പിന്നിൽ.  1998 ൽ ഹൈദരാബാദിൽ നിന്ന് ആണ് സാജിദ് അക്രം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. വിദ്യാർത്ഥി വിസ ഉപയോഗിച്ചായിരുന്നു ഓസ്ട്രേലിയയിലെത്തിയത്. പിന്നീട് ആറ് തവണ സാജിദ് അക്രം ഇന്ത്യ സന്ദർശിച്ചു.
2022ൽ ആയിരുന്നു ഒടുവിലെ സന്ദർശനം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സാജിദ് അക്രം ഇന്ത്യയിലുണ്ടായിരുന്ന ബന്ധുക്കളുമായി വലിയ അടുപ്പത്തിൽ ആയിരുന്നില്ല എന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് സാജിദിൻ്റെ പേരിൽ മറ്റു കേസുകളോ സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെന്നും തെലുങ്കാന പോലീസ് പറയുന്നു. നവംബർ ഒന്നിന് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഫിലിപ്പിൻ സന്ദർശനം നടത്തിയ സാജിദ് 28നാണ് തിരികെ എത്തിയത്. സാജിദ് അക്രവും മകൻ
നവീദ് അക്രവും നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത് നിരവധിപേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ പോലീസ് വെടിവെപ്പിൽ സാജിദ് അക്രം കൊല്ലപ്പെട്ടു പരിക്കേറ്റ മകൻ നവീദ് അക്രം ചികിത്സയിലാണ്

അറബിക് ടൈപ്പിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം. ഫീസ്: 3000/- രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in ലും കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലും ലഭ്യമാണ്. അഡ്മിഷന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൻറെ പകർപ്പും ഒരു ഫോട്ടോയും സഹിതം 2025 ഡിസംബർ 20 ശനി രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തുക. വിവരങ്ങൾ: 9633812633 / 04712308846 (ഓഫീസ്)