27.6 C
Kollam
Wednesday 17th December, 2025 | 08:48:55 PM
Home Blog Page 2670

ദി മിസ്റ്റേക്കർ ഹൂ” മെയ് 31 ന് തീയേറ്ററുകളിലെത്തും

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു.
തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.
ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ആലാപനം – രവിശങ്കർ, വിതരണം – ഫിയോക്, ചമയം – മായ ശിവ, ശിവനായർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ .

ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നു. ബാലരാമപുരം സിസിലിപുരത്താണ് സംഭവം. രാമപുരം കോഴോട് ശക്തിവിലാസം ബംഗ്ലാവിൽ സജിലകുമാരിയുടെ(57) മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
ഇന്നലെ രാവിലെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലതാതൈകാകാ പോകുമ്പോഴാണ് എതിർ ദിശയിൽ നിന്ന് ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തത്

ഇവർ ഉച്ചക്കട ഭാഗത്തേക്കാണ് കടന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ചുവന്ന ഇടനാഴികൾ കാവിയാകും; ദക്ഷിണേന്ത്യയും കാവി അണിയുമെന്ന് നരേന്ദ്രമോദി

ന്യൂഡെൽഹി : ദക്ഷിണേന്ത്യയും കാവി അണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേന്ത്യയിൽ ബിജെപി മികച്ച നേട്ടമുണ്ടാക്കും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റമുണ്ടാക്കും

എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ട് കഴിഞ്ഞു. വോട്ടർമാരുടെ ഊർജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിന്റെ സൂചനയാണിത്. ചുവന്ന ഇടനാഴികൾ കാവിയാകും. ജൂൺ 4ന് ചരിത്ര വിചം നേടുമെന്നും മോദി പറഞ്ഞു

്അതേസമയം ആറാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം ‘കണ്‍മണി അന്‍പോട് കാതലന്‍’…. വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സം​ഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ഉപയോ​ഗിച്ചതിനാണ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. ​ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നുമാണ് ഇളയരാജ പറയുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ​ഗാനം മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് പറയുന്നത്.
കമൽഹാസനെ നായകനാക്കി സന്താന ഭാരതി സംവിധാനം ചെയ്ത ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ​ഗാനമാണ്. മലയാളത്തിൽ ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു.

സ്വർണ്ണവിലയിൽ പവന് ഇന്ന് 800 രൂപ കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ കുറവ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്.

പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി.

24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറിലാണ് ആണ്.

പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലത്തേക്ക് പലിശനിരക്ക് കുറക്കില്ലെന്ന സൂചനകള്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് നല്‍കിയിരുന്നു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വർഷമായതിനാല്‍ ഡോളർ ദുർബലമാകുന്നതിനോട് യു.എസ് സർക്കാർ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇത് സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.

ഇംഗ്ലീഷ് പൗണ്ടു യു.എസ് ഡോളർ സൂചികയും ഉയർന്നത് സ്വർണ്ണവില കുറയുന്നതിന് കാരണമായി. നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.

ഡോ. വന്ദനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: പ്രോസിക്യൂഷന്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസില്‍ കുറ്റപത്രത്തിന്മേലുള്ള വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെ പൂര്‍ത്തിയായി.
പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ. വന്ദനക്ക് നേരെയുണ്ടായതെന്ന് കോടതിയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
പ്രതിക്ക് മാനസിക രോഗമുള്ളതായ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ഹോസ്പിറ്റലിലെ ഡ്രസിംഗ് റൂമില്‍ മനഃപൂര്‍വ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയില്‍ കത്രിക കൈക്കലാക്കി പ്രതി കൈകളില്‍ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ പല തവണ മുറിവേല്‍പ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
വന്ദനയെ കൈകള്‍ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തിയാറു തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേല്‍പ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നത് തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ വേളയില്‍ വിവരങ്ങള്‍ പോലീസ് പത്ര മാധ്യമങ്ങളില്‍ നല്കി എന്ന ആരോപണം പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തി. എന്നാല്‍ സത്യസന്ധമായ കേസ് അന്വേഷണ വിവരങ്ങള്‍ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധര്‍മ്മമാണെന്നും അതിനെ വിലക്കാന്‍ സാധിക്കുകയില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ കോടതി 29ന് വിധി പറയും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

വേങ്ങ കൊച്ച് മാമ്പുഴ വീട്ടിൽ  സരോജിനിയമ്മ നിര്യാതയായി

ശാസ്താംകോട്ട.വേങ്ങ കൊച്ച് മാമ്പുഴ വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ, സരോജിനിയമ്മ (65) അന്തരിച്ചു , മക്കൾ, ലക്ഷ്മി , രാജലക്ഷ്മി, സീതാലക്ഷമി, ഒരുമക്കൾ, ശിവപ്രസാദ്, സുനിൽ ,സുജിത്ത്, സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് വേങ്ങ പൊട്ടക്കണ്ണൻ മുക്കിന് പടിഞ്ഞാറ് വശം ഉള്ള സ്വവസതിയിൽ ,

ചികിത്സക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റിൽ നിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

തൃശൂർ: കേച്ചേരിയിൽ കെഎസ്ആർറ്റിസി ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കുന്നുംകുളത്തേക്ക് പോകുകയായിരുന്നു ബസ്സുകൾ.അപകടത്തെ തുടർന്ന് അല്പനേരം ഈ റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടായി.

പശുക്കിടാവിനെ തെരുവുനായകൾ കടിച്ചുകൊന്നു

ശാസ്താംകോട്ട: രണ്ടുമാസം പ്രായമായ പശുക്കിടാവിനെ തെരുവുനായക്കൂട്ടം ക്രൂരമായി കടിച്ചുകൊന്നു. ശൂരനാട് വടക്ക് ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം ക്ഷീരകര്‍ഷകനായ തോണ്ടലില്‍ കൃഷ്ണന്‍കുട്ടി നായരുടെ വീട്ടിലെ പശുക്കിടാവാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചത്തത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീടിനു പരിസരത്ത് തള്ളപ്പശുവിനോടൊപ്പം നില്‍ക്കുകയായിരുന്ന കിടാവിനെ കൂട്ടമായി എത്തിയ തെരുവുനായകള്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുന്‍പാണ് റോഡരികില്‍ ബസ് കാത്തുനിന്ന വീട്ടമ്മയെ കൂട്ടമായി എത്തിയ തെരുവ് നായക്കൂട്ടം ഗുരുതരമായി കടിച്ച് പരിക്കേല്‍പ്പിച്ചത്.