24.1 C
Kollam
Thursday 25th December, 2025 | 08:54:33 AM
Home Blog Page 1814

പോലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി… പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ സിഐക്ക്‌ കുത്തേറ്റു

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്.
മാരിമുത്തു എന്ന അനന്തുവാണ് സിഐയെ ആക്രമിച്ചത്. സിഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.

വൈദ്യുതിചാർജ്ജ് വർദ്ധിപ്പിക്കാനുള്ളതീരുമാനം പുന:പരിശോധിക്കണംപി.രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: വൈദ്യുതിചാർജ്ജ് വർദ്ധിപ്പിക്കാനുള്ളസർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിസന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.ഇടത് പക്ഷസർക്കാർ 8 വർഷത്തിനിടെഇത് അഞ്ചാംതവണയാണ്ചാർജ്ജ് വർദ്ധിപ്പിക്കുന്നതെന്നും വിലവർദ്ധനവിൽ ബുദ്ധിമുട്ടുന്ന സാധാരണ കാരനിൽ അമിതമായവൈദ്യുതിചാർജ്ജ്കൂടി അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായ സമരംആരംഭിക്കുമെന്നും പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി, കല്ലട ഗിരീഷ്, ബി.പ്രദീപ്കുമാർ,മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട വിജയൻ ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കടപുഴമാധവൻപിള്ള ,കാരാളി.വൈ.എ.സമദ്, സുഭാഷ്. എസ് കല്ലട, ബാബു കുഴുവേലി, കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള,സുബ്രമണ്യൻ, കിഷോർ കല്ലട, എൻ.ശിവാനന്ദൻ ,ജോൺപോൾ സ്റ്റഫ്,ശിവരാമൻ പിള്ള ,തടത്തിൽ സലിം, അമ്പുജാക്ഷിയമ്മ, ഉണ്ണി കല്ലട, വർഗ്ഗീസ് തരകൻ, പി.എം.സെയ്ദ് , എം.വൈ. നിസാർ ,ഗോപൻ പെരു വേലിക്കര,വിനോദ് വില്ല്യത്ത്, ഷിബുമൺറോ ,ചന്ദ്രൻ കല്ലട തുടങ്ങിയവർ പ്രസംഗിച്ചു

മുന്‍ വിരോധത്താല്‍ ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി. മുന്‍ വിരോധം നിമിത്തം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ സിദ്ധാര്‍ത്ഥ്(20), തേവലക്കര അരിനല്ലൂര്‍ ചെറുവിളവീട്ടില്‍ കാവ്യേഷ്(21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലെ പോളീടെക്‌നിക്ക് കോളേജില്‍ വച്ച് വിദ്യാര്‍ത്ഥികളായ പ്രണവും അന്‍സിലും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ മുന്‍വിരോധത്തെ തുടര്‍ന്ന് പ്രണവും സുഹൃത്തുക്കളും കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ട് നിന്ന അന്‍സിലിനെയും സുഹൃത്തുകളെയും ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയ സമീപവാസിയായ യുവാവിനും ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപെട്ട മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സിപിഒ റഫീക്ക് എന്നിവര്‍ ചെര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

സിദ്ധാര്‍ത്ഥന്‍റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു സർവകലാശാലയുടെ നടപടിയെന്നും അതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. അതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയിൽ തടഞ്ഞു വെച്ചു മർദ്ദിച്ചു

തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്.എഫ്.ഐക്കാര്‍ യൂണിറ്റ് മുറിയിൽ
തടഞ്ഞു വെച്ചു മർദ്ദിച്ചെന്നു പരാതി.
വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി
മൊഴി നൽകിയിട്ടുണ്ട്.മരത്തില്‍ കയറി കൊടികെട്ടാന്‍ തയാറാകാത്തതിനാണ് മര്‍ദനമെന്ന് വിദ്യാർത്ഥി പറഞ്ഞു.
വിദ്യാർത്ഥിയെ ഇടിമുറിയിൽ തടഞ്ഞു വെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

എസ്.എഫ്.ഐയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഇടിമുറി ആരോപണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വീണ്ടുമുയരുകയാണ്. പ്രാദേശിക പാർട്ടി പ്രവർത്തകനു തന്നെയാണ് ഇത്തവണ മർദ്ദനമേറ്റത്.ഒരു കാലിനു
ശാരീരിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥിയെയാണ് യൂണിറ്റ് മുറിയിൽ തടഞ്ഞു വെച്ചു മർദ്ദിച്ചത്.
ക്യാംപസിലെ മരത്തില്‍ കയറി എസ്.എഫ്.ഐയുടെ കൊടികെട്ടാനുള്ള ശാസന അംഗീകരിക്കാത്തതിനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ഇടിമുറിയില്‍ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്,സെക്രട്ടറി വിധു ഉദയ,ഭാരവാഹികളായ മിഥുന്‍,അലന്‍ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് പരാതി.വിദ്യാർത്ഥിയെ അടിക്കുന്നത് തടയാനെത്തിയ സുഹൃത്ത് അഫ്സലിനെയും തല്ലി.പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചത്.

പരാതി ലഭിച്ചിട്ടില്ലെന്നും,അന്വേഷിച്ചു വസ്തുത ഉണ്ടെന്നു കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി
ആർ ബിന്ദു പറഞ്ഞു. പരാതി നല്‍കി മൂന്ന് ദിവസം കഴിയുമ്പോളും കേസെടുത്തതിനപ്പുറം എസ്.എഫ്.ഐക്കാര്‍ക്കെതിരെ പോലീസ്
നടപടിയൊന്നും ഉണ്ടായിട്ടില്ല.

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്. ബാലുശ്ശേരി അറപ്പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.വട്ടോളി ബസാർ കണിയങ്കണ്ടി നവൽ കിഷോറാണ് മരിച്ചത്. 30 വയസ്സായിരുന്നു. പോക്കറ്റ് റോഡില്‍ നിന്നും വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റയാളെ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.സംഭവശേഷം കാർ നിർത്താതെ പോയെങ്കിലും പിന്നീട് നാട്ടുകാർ ഇടപ്പെട്ട് കാർ തടഞ്ഞ് നിർത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് നവൽ കിഷോർ ദുബൈയിൽ നിന്ന് നാട്ടിൽ എത്തിയത്.

കരുനാഗപ്പള്ളിക്ക് ആഹ്ളാദം,ഒരു കോടീശ്വരനെ തൊട്ടറിയാമല്ലോ

കരുനാഗപ്പള്ളി. 12 കോടിയുടെപൂജാ ബമ്പര്‍ വിജയിയെ കണ്ടെത്തിയതോടെ കരുനാഗപ്പള്ളിക്ക് ആഹ്ളാദം,ഒരു കോടീശ്വരനെ തൊട്ടറിയാമല്ലോ. തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍ എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നാണ് ആ ഭാഗ്യം എത്തിച്ചത്. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള ജയകുമാര്‍ ലോട്ടറി കടയില്‍ നിന്നാണ് ടിക്കറ്റുകള്‍ എടുത്തത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് 12 കോടി ഭാഗ്യം. ഉച്ചയോടെ ടിക്കറ്റ് എടുത്ത കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ ദിനേശ് എത്തി. ഭാര്യക്കും മക്കൾക്കും ഒപ്പം എത്തിയ ദിനേശിന് വൻ സ്വീകരണമാണ് ഏജന്‍സി ഉടമ ജയകുമാറും സംഘവും ഒരുക്കിയത്.

ഭാഗ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ദിനേശ് കുമാർ പറഞ്ഞു. കരുനാഗപ്പള്ളിയിൽ ഫാം കർഷകനാണ് ദിനേശ് കുമാർ. കമ്മീഷനും നികുതിയും കഴിഞ്ഞ് ആറുകോടി 18 ലക്ഷമാണ് ഭാഗ്യശാലിക്ക് ലഭിക്കുക. സബ്‌ ഏജൻറ് ഇല്ലാത്തതിനാൽ ആ കമ്മീഷൻ തുകയും ദിനേശ് കുമാറിന് ലഭിക്കും

ആരുണ്ടിവിടെ ചോദിക്കാന്‍, റോഡ് കെട്ടി അടച്ച് ഗതാഗതം സ്തംഭിപ്പിച്ച് തിരുവനന്തപുരത്ത് സിപിഎം സമ്മേളനം

തിരുവനന്തപുരം. റോഡ് കെട്ടി അടച്ച് ഗതാഗതം സ്തംഭിപ്പിച്ച് തിരുവനന്തപുരത്ത് സിപിഎം സമ്മേളനം. വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ പൊതു സമ്മേളനത്തിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് അടക്കമുള്ള റോഡിൻ്റെ ഒരു ഭാഗം കെട്ടിയടച്ചത്. ജില്ലാ കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലാണ് ഈ നിയമലംഘനം.

വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിൽ നിന്ന് കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലൂടെ ജനറൽ ആശുപത്രി ജങ്ങ്ഷനിലേക്കും
പാറ്റൂരിലേക്കും പോകുന്ന പ്രധാന റോഡാണ് സിപിഎം സ്റ്റേജ് കെട്ടി അടച്ചത്. നാല് വരി പാതയുടെ രണ്ട് വരി വടക്ക് ദിശയിലേക്കും രണ്ട് വരി തെക്ക് ദിശയിലേക്കുമാണ്. വടക്ക് ദിശയിലേക്കുള്ള രണ്ട് വരി റോഡ് ഇന്നലെ തന്നെ സ്റ്റേജ് കെട്ടാൻ അടച്ചു.തെക്ക് ദിശയിലേക്കുള്ള റോഡിൽ കൂടിയാണ് ഇപ്പോൾ രണ്ട് ദിശയിലേക്കും ഗതാഗതം
നടക്കുന്നത്. രാവിലെ മുതൽ മേഖലയിൽ ഗതാഗത കുരുക്കാണ്.നിയമം ലംഘിച്ച്
റോഡടച്ച് സ്റ്റേജ് കെട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഗതാഗത സ്തംഭനം ഒഴിവാക്കാൻ സിപിഎം വളണ്ടിയർമാർ ത്രിവേണി ജങ്ങ്ഷനിൽ നിന്ന് പേട്ട റോഡിലേക്ക് വാഹനം വഴി തിരിച്ചു വിടുകയാണ്. അവിടെയും പൊലീസുകാർ കാഴ്ചക്കാരാണ്. എല്ലാ അനുമതിയും വാങ്ങിയാണ് റോഡിൽ സ്റ്റേജ് കെട്ടിയതെന്നാണ് സിപി എമ്മിൻ്റെ വിശദീകരണം. മറ്റ് റോഡുകൾ ഉള്ളത് കൊണ്ട് ഗതാഗത സ്തംഭനം ഇല്ലന്നും നേതാക്കൾ അവകാശപ്പെട്ടു.

വഴി തടഞ്ഞ് പൊതു യോഗം എന്നത് തെറ്റായ വാർത്തയാണ്, പൊതുയോഗം നടത്താൻ എല്ലാ അനുമതിയും വാങ്ങിയിരുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിലവിൽ അടഞ്ഞു കിടന്ന റോഡിലാണ് വേദി. പ്രകടനത്തിന് വേണ്ടി മാത്രമാണ് റോഡ് തുറന്നതെന്നും സിപിഎം പാളയം എരിയാ സെക്രട്ടറി വഞ്ചിയൂർ പി.ബാബു പറഞ്ഞു.

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ലെന്ന് ജി സുധാകരൻ

ആലപ്പുഴ.പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ലെന്ന് ജി സുധാകരൻ. പറഞ്ഞത് അവിടത്തെ ഒരു നേതാവ് ആണ്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. രണ്ട് മാസമായി വയ്യായ്കയുണ്ട്.

തന്നെ വിളിക്കേണ്ട എന്ന് ഒരാൾക്ക് തോന്നിയതല്ല. മാധ്യമങ്ങൾ തെറ്റായി നൽകിയതാണ്. താൻ നിരപരാധി. ആരോടും ഒന്നും പറഞ്ഞിട്ടില്ല. തനിക്ക് വിഷമമില്ല. 40 വർഷത്തിലധികമായി പാർട്ടി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാധ്യമങ്ങൾ വസ്തുതകൾ അല്ല നൽകുന്നത്. ഞാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ ഇല്ല അപ്പൊ സൈഡ് ലൈന്‍ ചെയ്തു എന്ന് പറയുന്നത് ശരിയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

പീഡനത്തിനിരയായി മരിച്ച കുട്ടിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു

ആലുവ. പീഡനത്തിനിരയായി മരിച്ച കുട്ടിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു.ഇന്നലെ വൈകിട്ടാണ് മട്ടു മലിലെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.ഒരു മാസത്തിലധികമായി പണിയില്ലാത്തതിനാലാണ് വൈദ്യുതി ബില്ല് അടയ്ക്കാതിരുന്നത് കുട്ടിയുടെ അച്ഛൻ. ആലുവ എംഎൽഎയും എംപിയും ചേർന്നെടുത്ത് നൽകിയ വാടകവീട്ടിലെ കണക്ഷനാണ് വിച്ഛേദിച്ചത്