ചവറ. പട്ടത്താനം സൊസൈറ്റി മുക്കിൽ മാനസിക നില തെറ്റികാണപ്പെട്ട ഉത്തർപ ദേശ് സ്വദേശിനിയെ യാണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത് ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കും .
രാത്രി 10 മണിക്ക് ഒറ്റയ്ക്ക് സൊസൈറ്റി മുക്കിലെ റോഡരികിൽ ഇരിക്കുന്നത് കണ്ടവർ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ മേനാം പള്ളി സ്വദേശി മനോജിനെ അറിയിക്കുകയും തുടർന്ന് മനോജും സുഹൃത്തുക്കളും ചേർന്ന് ജീവകാരുണ്യ പ്രവർത്തകണായ ശക്തികുളങ്ങര ഗണേശനെ വിളിച്ചറിയിക്കുകയും തുടർന്ന് ചവറ പോലീസിന്റെ സഹായത്തോടെ ഇവരെ കോയിവിളയിൽ പ്രവർത്തിക്കുന്ന ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചു.
ഇവരുടെ പേര് സീത എന്നും ഭർത്താവ് രാജൻ എന്നും പറയുന്നുണ്ട് മാനസിക നില തെറ്റിയ ഇവർ ഭുവനേശ്വർ സ്വദേശിയാണെന്നും പറയുന്നുണ്ട്




































