വയനാട്. കൊട്ടിഘോഷിച്ചു തറക്കല്ലിട്ടെങ്കിലും മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങാൻ ആയിട്ടില്ല. ചട്ടപ്രകാരം വേണ്ട പെർമിറ്റ് അപേക്ഷ പോലും ഇതുവരെ മേപ്പാടി പഞ്ചായത്തിൽ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വേദിയിൽ വച്ച് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും അനാച്ഛാദനം ചെയ്ത തറക്കല്ല് പോലും ഇപ്പോൾ കാണാനില്ല. നിർമ്മാണ സാമഗ്രികൾ ഒന്നും ഇത്ര ദിവസമായിട്ടും സ്ഥലത്തേക്ക് എത്തിയിട്ടില്ല.
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം തുടങ്ങാതെ കോൺഗ്രസ്
ചട്ടപ്രകാരമുള്ള നടപടികൾ പോലും സ്വീകരിച്ചിട്ടില്ല
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്തിൽ ഒരു അപേക്ഷ പോലും ഇന്നലെ വരെ ലഭിച്ചിട്ടില്ല
ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് അപേക്ഷ നൽകിയിട്ടില്ല
ജനറൽ പെർമിറ്റിനുള്ള അപേക്ഷയും നൽകിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തറക്കല്ലിട്ടത് പോലെ തന്നെ ഭൂമി തുടരുന്നു
നിർമ്മാണ സാമഗ്രികൾ ഒന്നും സ്ഥലത്തേക്ക് എത്തിയിട്ടില്ല
കോൺഗ്രസ് ഏറ്റെടുത്തതായി അവകാശപ്പെടുന്നത് കുന്നമ്പറ്റയിലെ ഭൂമി.അഞ്ചര ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമ്മിക്കുന്നത്
5 ഏക്കർ ഭൂമി കൂടി വാങ്ങും എന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപനം



































