കൊല്ലം.കൊല്ലത്തെ തീ തുപ്പുന്ന കാറിന് ചുമത്തിയത് 11പിഴകള്‍. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ്റെതാണ് വാഹനം. തീ തുപ്പല്‍ വിവാദമായതോടെ രൂപമാറ്റം വരുത്താന്‍ർ ഒളിപ്പിച്ച മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് വര്‍ക്ഷോപ്പുകാരോട് ആവശ്യപ്പെട്ടു.
2017 രജിസ്‌ട്രേഷൻ വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. 11 പിഴ ചുമത്തിയിയില്‍ 4എണ്ണം അടച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 2വർഷത്തേക്ക് റദ്ദ് ചെയ്യും. എൻഫോഴ്സ്മെൻറ് RTO ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. ഇത്തരത്തില്‍ വാഹനം മോഡിഫിക്കേഷന്‍ വരുത്തുന്ന വര്‍ക്ഷോപ്പുകള്‍ക്കെതിരെയും അന്വഷേണം ആരംഭിച്ചിട്ടുണ്ട്.
വാഹന ഉടമ ഇന്ന് ഹാജകാരാകണമെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. കൊട്ടാരക്കര എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാകണം. കാറുടമ മുഹമ്മദ് ഇർഫാൻ്റെ ലൈൻസ് ഇന്ന് സസ്പെൻഡ് ചെയ്യും. വാഹനത്തിൻ്റെ ആർ.സിയും റദ്ദ് ചെയ്യും



































