തിരുവനന്തപുരം. കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച
കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി
അഞ്ചാം സെമസ്റ്റർ BSC ബോട്ടണി പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്
ഇന്നലെ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയിലാണ് വീഴ്ച
2024 ഡിസംബറിലെ ചോദ്യപേപ്പറാണ് വീണ്ടും ഉപയോഗിച്ചത്
കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച
വാഹനാപകടത്തിൽ മരണപ്പെട്ടു
തഴവ : വടക്കുംമുറി കിഴക്ക് പിച്ചിനാട്ടു ജംഗ്ഷന് വടക്കുവശം പുത്തൻപുരയിൽ കെ സാദാശിവൻ്റെ മകൻ എസ്. സജിത്ത് (25 )എറണാകുളം കാക്കനാടു വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. സംസ്കാരം ഇന്ന് ( 4/12/ 2025 )വൈകിട്ട് 6 ന്. അമ്മ: സോമലത, സഹോദരൻ : സുജിത്ത്. സഞ്ചയനം : തിങ്കളാഴ്ച (08/12/2025) രാവിലെ 7ന്
തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അന്വേഷണവുമായി സൈബർ പോലീസ്
ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല.
എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു
എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യയുടെ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. 2010-ൽ ആണ് എവിഎം അവസാനമായി ഫീച്ചർ ഫിലിം നിർമിക്കുന്നത്. ഒടിടിയിലും പരസ്യ സംരംഭങ്ങളിലും സ്റ്റുഡിയോ സജീവമാണ്.
തിളക്കമേറിയ നാവിക സേനാ ദിനമാചരിച്ച് രാജ്യം
കൊച്ചി. നാവികസേന ദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. 1971-ൽ പാകിസ്‌താനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറി ലെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ത്തെ നാവിക സേന ദിനാഘോഷത്തിനു തിളക്കം ഏറുന്നത്.
1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡൻ്റ്. പാകിസ്‌താനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി.
കപ്പൽ വേധ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത് ഓപ്പറേഷൻ ട്രിഡൻ്റലാണ്.
ഐ.എൻ.എസ്. നിപഥ്, ഐ.എൻ.എസ്. നിർഗഢ്, ഐ.എൻ.എസ്. വീർ. മൂന്ന് വിദ്യൂത് ക്ലാസ്സ് – മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.
ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ പി എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി.
ഐ.എൻ.എസ്. നിപഥി ൽ നിന്നും തൊടുത്ത രണ്ടു മിസൈലുകൾ-
വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലിനെ പൂർണമായും തകർത്തു, പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു.
ഐ എൻ എസ് വീറിന്റ ആക്രമണത്തിൽ പാക് യുദ്ധകപ്പൽ പി എൻ എസ് മുഷഫിസിനെ അപായ സന്ദേശം പോലും അയക്കും മുൻപേ കടലിൽ മുക്കി.
കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ കൊല്ലപ്പെട്ടു.
പാകിസ്ത്‌താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ നാവിക സേന ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന, ശേഷം യുദ്ധത്തിൽ കാഴ്‌ചക്കാർ മാത്രമായി. തന്ത്ര പ്രധാന തുറമുഖത്തിന്റെ തകർച്ച പാകിസ്ഥാനെ ഉലച്ചു.
ഈ ഉജ്വല വിജയത്തിന്റെ ഓർമ്മക്കയാണ് ഡിസംബർ 4 ഇന്ത്യൻ നാവിക സേന ദിനമായി ആഘോഷിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ പടക്കപ്പലുകൾ അറബി കടലിൽ ഇറങ്ങിയപ്പോൾ, 1971 ൽ ഓപ്പറേഷൻ ട്രിഡന്റ് ഏൽപ്പിച്ച ഭീകരാഘാതത്തിന്റ ഓർമ്മകൾ കൂടിയാണ് പാകിസ്ഥാനെ മുട്ടുമടക്കിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും
തിരുവനന്തപുരം. ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും.തുടർവാദത്തിന് ശേഷം ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി വിധി പറഞ്ഞേക്കും.കേസ് ഇന്നലെ പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക്
മാറ്റുകയായിരുന്നു.രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു.
ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവം, വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു
ചെന്നെ.ദുർബല ന്യൂനമർദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ധർമപുരി,കൃഷ്ണഗിരി,തൂത്തുക്കുടി,തിരുനെൽവേലി,കന്യാകുമാരി,രാമനാഥപുരം എന്നിവിടങ്ങളിലാണ് അലർട്ട്.ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് അലർട്ടില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 465 ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി 2,33,015 പേർ കഴിയുന്നു 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്ത് രക്ഷാ പ്രവർത്തനം പുരോഗമിയ്ക്കുകയാണ്.
തന്ത്രപരമായ പങ്കാളിത്തം,പുടിന്റെ ഇന്ത്യാ സന്ദർശനം ഇന്ന്
ന്യൂ ഡെൽഹി. വൈകിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലെത്തും
ഇരുപത്തിമൂന്നാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പുടിന്റെ വരവ്
ദ്വിദിന സന്ദർശനത്തിൽ പുടിൻ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
പുടിനൊപ്പം പ്രതിരോധ, ധനകാര്യ മന്ത്രിമാരടക്കം ഏഴ് മന്ത്രിമാരും റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണറും ഇന്ത്യയിവലെത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ വിദേശമന്ത്രാലയം.
രാഷ്ട്രപതി ദ്രൗപദി മുർമു പുടിന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ പുടിന് വിരുന്നൊരുക്കും
നാളെ രാവിലെ രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും
തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും
നാളെ രാവിലെ ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും
നാളെ വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും
നാളെ വൈകിട്ട് പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും
യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനം
1.17 കോടിക്ക് ഫാൻസി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയയാൾ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടു; ഒടുവിൽ അന്വേഷണം
രാജ്യത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് HR88B8888 എന്ന നമ്പർ പ്ലേറ്റ് ലേലം വിളിച്ചയാൾക്കെതിരെ സ്വത്തിൻ്റെയും വരുമാനത്തിൻ്റെയും ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്താൻ ഹരിയാന ഗതാഗത വകുപ്പ് ഉത്തരവിട്ടു. 1.17 കോടി രൂപയുടെ റെക്കോർഡ് തുക ലേലം ഉറപ്പിച്ച വ്യക്തി നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഹരിയാനയിലെ ഹിസാർ സ്വദേശിയായ സുധീർ കുമാർ എന്നയാളാണ് HR88B8888 എന്ന ഫാൻസി നമ്പറിനായി ഓൺലൈൻ ലേലത്തിൽ 1.17 കോടി രൂപയുടെ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തത്. ഇന്ത്യയിൽ ഒരു വാഹന രജിസ്ട്രേഷൻ നമ്പറിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. ലേലം വിജയിച്ച ശേഷം, ഡിസംബർ 2, 2025 എന്ന അവസാന തീയതിക്കുള്ളിൽ സുധീർ കുമാർ തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ, ഇദ്ദേഹം ലേലത്തിൽ പങ്കെടുക്കുന്നതിനായി കെട്ടിവെച്ച 10,000 രൂപയുടെ സെക്യൂരിറ്റി തുക കണ്ടുകെട്ടി.
നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹരിയാന ഗതാഗത മന്ത്രി അനിൽ വിജ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുക വിളിച്ചു പറഞ്ഞ വ്യക്തിക്ക് യഥാർത്ഥത്തിൽ 1.17 കോടി രൂപ നൽകാനുള്ള ശേഷിയുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സുകളും സ്വത്തുക്കളും അന്വേഷിക്കാൻ മന്ത്രി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
നിലവിലെ ലേല നടപടികൾ റദ്ദാക്കിയതോടെ, HR88B8888 എന്ന നമ്പർ വീണ്ടും ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഈ വിഐപി നമ്പറിൻ്റെ അടിസ്ഥാന വില 50,000 രൂപയായിരുന്നു. ‘B’ എന്ന അക്ഷരം ‘8’ എന്ന അക്കവുമായി സാമ്യമുള്ളതിനാൽ ഒറ്റനോട്ടത്തിൽ തുടർച്ചയായ എട്ടുകളുടെ നിരയായി തോന്നുന്നു എന്ന പ്രത്യേകതയാണ് ഈ നമ്പറിനായി ലേലത്തിൽ ശക്തമായ മത്സരം ഉണ്ടാകാൻ കാരണമായത്.






































