24.6 C
Kollam
Saturday 27th December, 2025 | 12:45:27 AM
Home Blog Page 98

രാഹുലിന് ഇരട്ട ആഘാതം ; മുൻകൂർ ജാമ്യം നിഷേധിച്ചതിന് പുറമേ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി ഉത്തരവിറക്കി. തീരുമാനം നേതാക്കൾ തമ്മിലുള്ള കൂടിയാലോചനക്കു ശേഷം

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാട് എടുത്തു
രാഹുലിൻ്റേത് നീതീകരിക്കാനാവാത്ത പ്രവൃത്തിയെന്ന് പാർട്ടി വിലയിരുത്തി. അവസരങ്ങൾ നൽകിയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചു. രാഹുലിനോട് അനുഭാവപൂർണമായ സമീപനം വേണ്ടതില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.

. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.

രാഹുലിന് ഇരട്ട ആഘാതം ; മുൻകൂർ ജാമ്യം നിഷേധിച്ചതിന് പുറമേ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി ഉത്തരവിറക്കി. തീരുമാനം നേതാക്കൾ തമ്മിലുള്ള കൂടിയാലോചനക്കു ശേഷം

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാട് എടുത്തു
രാഹുലിൻ്റേത് നീതീകരിക്കാനാവാത്ത പ്രവൃത്തിയെന്ന് പാർട്ടി വിലയിരുത്തി. അവസരങ്ങൾ നൽകിയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചു. രാഹുലിനോട് അനുഭാവപൂർണമായ സമീപനം വേണ്ടതില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.

. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് CBSE; അപേക്ഷാ തീയതിയും മറ്റ് വിവരങ്ങളും അറിയാം

ന്യൂഡല്‍ഹി: വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ച് സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍).

2025 ഡിസംബര്‍ രണ്ട് മുതല്‍ 2025 ഡിസംബര്‍ 22 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

ഡിസംബര്‍ 22 രാത്രി 11:59 വരെ അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ വെബ്‌സൈറ്റ് www.cbse.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് സെക്രട്ടറി – 8 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്) – 12 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (പരിശീലനം) – 8 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (നൈപുണ്യ വിദ്യാഭ്യാസം) – 7 ഒഴിവുകള്‍
അക്കൗണ്ട്‌സ് ഓഫീസര്‍ – 2 ഒഴിവുകള്‍
സൂപ്രണ്ട് – 27 ഒഴിവുകള്‍
ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ – 9 ഒഴിവുകള്‍
ജൂനിയര്‍ അക്കൗണ്ടന്റ് – 16 ഒഴിവുകള്‍
ജൂനിയര്‍ അസിസ്റ്റന്റ് – 35 ഒഴിവുകള്‍

യോഗ്യത
അസിസ്റ്റന്റ് സെക്രട്ടറി
അടിസ്ഥാന യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റി/ സ്ഥാപനത്തില്‍ നിന്ന് ബിരുദം.
പ്രായപരിധി: 35 വയസ്സ്
റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍: ഘട്ടം-1: MCQ അടിസ്ഥാനമാക്കിയുള്ള പ്രിലിമിനറി സ്‌ക്രീനിങ് പരീക്ഷ.
ഘട്ടം-2: ഒബ്ജക്റ്റീവ് ടൈപ്പ് (OMR അടിസ്ഥാനമാക്കിയുള്ള) & വിവരണാത്മക ടൈപ്പ് രചനാ പരീക്ഷ.
ഘട്ടം-3: അഭിമുഖം

അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്/ പരിശീലനം/ നൈപുണ്യ വിദ്യാഭ്യാസം)

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 55% മാര്‍ക്കോടെ (അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡ്) ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ബാധകമായ ഇളവുകള്‍ നല്‍കുന്ന വ്യവസ്ഥയുണ്ട്.

യോഗ്യത
i. അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് B.Ed./M.Ed അല്ലെങ്കില്‍ തത്തുല്യം.

ii. NET/SLET

iii. NET-JRF

iv. അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം.

പ്രായപരിധി: 30 വയസ്സ്

റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍: ഘട്ടം-1: MCQ അടിസ്ഥാനമാക്കിയുള്ള പ്രിലിമിനറി സ്‌ക്രീനിംഗ് പരീക്ഷ.

ഘട്ടം-2: ഒബ്ജക്റ്റീവ് ടൈപ്പ് (OMR അടിസ്ഥാനമാക്കിയുള്ള) & വിവരണാത്മക ടൈപ്പ് രചനാ പരീക്ഷ.

ഘട്ടം-3: അഭിമുഖം

എല്ലാ തസ്തികകളിലേക്കുമുള്ള യോഗ്യതാ മാനദണ്ഡങ്ങളുടെ പൂര്‍ണമായ ലിസ്റ്റ് CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്
ഗ്രൂപ്പ് എ തസ്തികകളിലേക്ക് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 1,500 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.

ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 800 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.

ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 800 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.

വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി CBSE ഡയറക്ട് റിക്രൂട്ട്മെന്റ് ക്വാട്ടാ പരീക്ഷ 2026 (DRQ2026) നടത്തുന്നത് അഖിലേന്ത്യാ മത്സര പരീക്ഷ അടിസ്ഥാനമാക്കിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ CBSEയുടെ ഏതെങ്കിലും ഓഫീസുകളില്‍ നിയമിക്കും

ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ

ഫാറ്റി ലിവർ രോഗം ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും പലരും ഈ അവസ്ഥയാൽ ബുദ്ധിമുട്ടുന്നു. തുടക്കത്തിൽ നേരിയ തോതിൽ മാത്രമേ ഈ അവസ്ഥ ഉണ്ടാകൂ. പക്ഷേ പെട്ടെന്ന് തന്നെ പിന്നീടുള്ള ഘട്ടങ്ങളിലേക്ക് പുരോഗമിക്കാം. ഇത് നിരവധി സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്കും നയിച്ചേക്കാം

അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാധാരണ കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ നിയന്ത്രിക്കാതെ വിട്ടാൽ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്കും നയിച്ചേക്കാമെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വാത്സ്യ പറയുന്നു. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ പതിവായി കുടിക്കേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നവരിൽ കരൾ രോഗം, ലിവർ ഫൈബ്രോസിസ്, ലിവർ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു

കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ കരൾ എൻസൈമുകളെ സംരക്ഷിക്കുന്നു. (അവ) വീക്കം കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും കൊഴുപ്പ് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗുണങ്ങൾക്കായി പഞ്ചസാരയോ ക്രീമോ ഇല്ലാതെ ദിവസവും 2-3 കപ്പ് ബ്ലാക്ക് കോഫി കുടിക്കുക. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

കഫീൻ അടങ്ങിയിട്ടുള്ളതിനാൽ മെറ്റബോളിസവും മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫി സഹായിക്കും

കഫീൻ അടങ്ങിയിട്ടുള്ളതിനാൽ മെറ്റബോളിസവും മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫി സഹായിക്കും.
ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറി പാനീയവുമാണിത്.

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കൊഴുപ്പ് കുറയ്ക്കുന്നത് വർദ്ധിപ്പിച്ച് കരളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കൊഴുപ്പ് കുറയ്ക്കുന്നത് വർദ്ധിപ്പിച്ച് കരളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു. NAFLD രോഗികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനൊപ്പം ALT, AST പോലുള്ള ദോഷകരമായ കരൾ എൻസൈമുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ദിവസേന ​ഗ്രീൻ ടീ കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ദിവസേന ​ഗ്രീൻ ടീ കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സ്കാനുകളിൽ സ്റ്റീറ്റോസിസ് സ്കോറുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കരൾ കോശങ്ങളെ സംരക്ഷിക്കുന്നു.

ബീറ്റ്റൂട്ടിലെ ബീറ്റാലൈനുകളും നൈട്രേറ്റുകളും കരളിന്റെ ഡീടോക്സ് എൻസൈമുകളെ സജീവമാക്കുന്നു

ബീറ്റ്റൂട്ടിലെ ബീറ്റാലൈനുകളും നൈട്രേറ്റുകളും കരളിന്റെ ഡീടോക്സ് എൻസൈമുകളെ സജീവമാക്കുന്നു. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ദിവസവും അര ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാൽ മതി. എന്നാൽ വൃക്കയിലെ കല്ലുകളോ കുറഞ്ഞ രക്തസമ്മർദ്ദമോ ഉള്ളവർ ജാഗ്രത പാലിക്കണം.

സമീകൃതാഹാരത്തിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

കലോറി കുറവും, നാരുകൾ കൂടുതലും, പോഷകങ്ങളാൽ സമ്പുഷ്ടവുമായതിനാൽ ബീറ്റ്റൂട്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമീകൃതാഹാരത്തിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ബി എൻ ഐ മജസ്റ്റിക് ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ തിരുവനന്തപുരത്ത് ഡിസംബർ 6 മുതൽ

തിരുവനന്തപുരം :
ബിഎൻഐ മജസ്റ്റിക് അവതരിപ്പിക്കുന്ന ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ 2025 ഡിസംബർ 6-ന് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മാൾ ഓഫ് ട്രാവൻകൂറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 75-ത്തിലധികം സംരംഭകർ പങ്കെടുക്കുന്ന ഈ ബിസിനസ് മേളയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ്. ലോകത്തെ 77 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബി.എൻ.ഐയുടെ തിരുവനന്തപുരം മേഖലയിലെ ആദ്യ ചാപ്റ്ററായ മജസ്റ്റിക്, ഇതുവരെ ₹150 കോടി ബിസിനസ് സൃഷ്ടിച്ചിട്ടുണ്ട്. എക്സ്പോയിൽ ബിസിനസ് പ്രദർശനങ്ങൾ, സംരംഭക സെഷനുകൾ, സോലാറിന്റെ പ്രാധാന്യം, ഫിനാൻഷ്യൽ ലിറ്ററസി, എ.ഐ. സെമിനാർ, വിവിധ ബിസിനസ് അവസരങ്ങൾ, സംഗീത-ഫാഷൻ- ഫിറ്റ്നസ്- ഡി ജെ ഷോകൾ എന്നിവ ഉണ്ടാകും. ടൈറ്റിൽ സ്പോൺസർ: മഹേന്ദ്ര സോളാരിസ്; കോ-സ്പോൺസേഴ്സ്: സ്റ്റം റോബോട്ടിക്സ്, ജെഡിഐ വെൽത്ത്. ബി എൻഎ മജസ്റ്റിക്കിന്റെ പ്രസിഡന്റ് ഷെറോൺ ആൻ പോൾ, വൈസ് പ്രസിഡണ്ടായി ധന്യ വി ആർ, സെക്രട്ടറിയായി അരുൺ അശോകൻ എന്നിവർ പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും, യുവ സംരംഭകർക്കുമായി സൗജന്യമായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബി എൻ ഐ മജസ്റ്റിക്കിന്റെ പ്രസിഡന്റ് ഷെറോൺ ആൻ പോൾ, വൈസ് പ്രസിഡന്റ് ധന്യ വി ആർ, സെക്രട്ടറി അരുൺ അശോകൻ എന്നിവർ പറഞ്ഞു.

താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു , രാഹുൽ ഗാന്ധി

ന്യൂഡൽഹി.റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം
കേന്ദ്രസർക്കാർക്കെതിരെ രാഹുൽഗാന്ധി
താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു

മുൻപ് വിദേശത്തുനിന്ന് വരുന്ന പ്രതിനിധികൾ  പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു

പ്രതിപക്ഷവും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്

പക്ഷെ ഇപ്പോൾ താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സർക്കാർ നിർദ്ദേശം നൽകുന്നു  .ഇതാണ് കേന്ദ്ര സർക്കാർ നയം

മദീനയിൽ നിന്ന് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പറന്ന ഇൻ്റിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: സൗദി അറേബ്യയിലെ മദീന വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന വിമാനം അഹമ്മദാബാദിൽ അടിയന്ത രമായി ഇറക്കി. യാത്രക്കാരുമായി വന്ന ഇൻ്റിഗോ വിമാനമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഇറക്കിയത്. എന്താണ് പ്രതിസന്ധിയെന്നടക്കം സംഭവത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.

വിമാനക്കമ്പനി വൻ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കൊണ്ടുവന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) നിയമങ്ങളാണ് ഇൻ്റിഗോയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. നിയമപ്രകാരം സർവീസുകൾ പൂർത്തിയാക്കാൻ ആവശ്യമായത്ര അംഗബലം ഇല്ലാത്തതാണ് പ്രതിസന്ധിയായത്. ജീവനക്കാരെ പുനഃക്രമീകരിക്കാൻ കമ്പനിക്ക് സാധിക്കാതെ വന്നതോടെ ദേശീയ-അന്തർദേശീയ സർവീസുകൾ റദ്ദാക്കേണ്ടി വന്നു.

വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ഇതിപ്പോഴും തുടരുന്നു. യാത്രക്കാരെല്ലാം പ്രതിസന്ധി മൂലം വലഞ്ഞിട്ടുണ്ട്. ഇത് മൂലം കമ്പനിയുടെ ഓഹരി നഷ്ടവും ഉണ്ടായി. ഇതിനെല്ലാം ഇടയിലാണ് വിമാനം അടിയന്തരമായി അഹമ്മദാബാദിൽ തിരിച്ചിറക്കിയ സംഭവവും പുറത്തുവരുന്നത്. വിമാനക്കമ്പനിയോ വിമാനത്താവളം അധികൃതരോ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ എത്ര യാത്രക്കാരും എത്ര ജീവനക്കാരും ഉണ്ടായിരുന്നു എന്നതും വ്യക്തമല്ല.

22 വർഷം മേഴ്സി ഹോമിൽ കഴിഞ്ഞ സ്ത്രീയെ മകൻ വീട്ടിലേക്ക് കൊണ്ടുവന്നു; 3 മാസം കഴിഞ്ഞ് മരണം; അമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; പ്രതി അറസ്റ്റിൽ

കൊച്ചി: ഇടുക്കി ചെങ്കളത്തുള്ള മേഴ്‌സി ഹോമിലേക്ക് രണ്ട് മാസം മുൻപ് ബിനു വന്നപ്പോൾ, കണ്ണും മനസും നിറഞ്ഞവരായിരുന്നു അവിടെയുണ്ടായിരുന്നവർ എല്ലാം. 22 വർഷമായി അവിടുത്തെ അന്തേവാസിയായ അനിതയെന്ന 58കാരി തൻ്റെ ജീവിത സായന്തനം സ്വന്തം കുടുംബത്തിനൊപ്പം സ്നേഹമറിഞ്ഞ് ജീവിക്കുമെന്ന് അവരെല്ലാം കരുതി.

ആലുവ ചെങ്ങമനാട് പുറയാറിലെ വീട്ടിലേക്ക് മകൻ ബിനുവിൻ്റെ കൈയ്യും പിടിച്ച് അനിത നടന്നുകയറി. മൂന്ന് മാസത്തിന് ശേഷം നവംബറിൽ ഇതേ വീട്ടിൽ വച്ച് മരിക്കുകയും ചെയ്തു. ചോദിച്ചവരോടെല്ലാം അമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ബിനു പറഞ്ഞു. അവസാന കാലത്ത് സ്വന്തം വീട്ടിൽ താമസിച്ച് അമ്മ സമാധാനമായി മരിച്ചെന്നും അയാൾ പറഞ്ഞു. എന്നാൽ അതൊന്നും സത്യമായിരുന്നില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു.

അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷമാണ് നാട്ടുകാർ പോലും ആ സത്യം മനസിലാക്കിയത്. അമ്മയെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ അലക്ക് കല്ലിന് സമീപത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമുള്ള ബിനുവിൻ്റെ മൊഴിയാണ് പൊലീസ് അന്വേഷണത്തിന് കാരണമായത്. നവംബർ 30 നായിരുന്നു അനിതയുടെ മരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനിതയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

അനിതയുടെ തലയിലും ശരീരത്തിലുമേറ്റ പരിക്കുകൾക്ക് പുറമെ ആന്തരീകാവയവങ്ങൾക്കും സാരമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അമ്മ സ്വയം പരിക്കേൽപ്പിക്കാറുണ്ടെന്നും താൻ മർദിച്ചിട്ടില്ലെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ബിനുവിന് പിടിച്ചുനിൽക്കാനായില്ല. വെളളത്തൂവലിലുളള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കണമെന്ന ഉദ്ദേശത്തോടെയാണ് അനിതയെ ബിനു മേഴ്‌സി ഹോമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. മൂന്ന് മാസത്തോളമായി ക്രൂര മർദനമാണ് അവർ ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ. എസ്.എസ്. ശ്രീലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.

തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി. തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ വൈകിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഡൽഹിയിൽ നിന്നുള്ള 30 ഓളം വിമാന സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം എന്ന് വിശദീകരണം. വിമാനങ്ങൾ റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം ആരംഭിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.


ഡൽഹിയിൽനിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന 30 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
കൊൽക്കത്തയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്തയിൽ നിന്നുള്ള 24 വിമാന സർവീസുകൾ വൈകിയതായും റിപ്പോർട്ടുകൾ ഉണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെ വൈകിയതോടെ യാത്രക്കാർ ദുരിതത്തിലായി.
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെത്തുടർന്ന ഇൻഡിഗോയോട്
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദീകരണം തേടി
പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ഡിജിസിഎ നിർദ്ദേശിച്ചു.
സാങ്കേതിക പ്രശ്നമാണ് എന്നാണ് ഇൻഡിഗോയുടെ വിശദീകരണമെങ്കിലും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്ന് ഉണ്ടായ പൈലറ്റ്മാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ്
പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു.

കട്ടിപ്പാളി മാത്രമല്ല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം കടത്തിയ കേസിലും പത്മകുമാർ റിമാൻഡിൽ

കൊല്ലം.ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ തിരുവിതാം കൂർ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ പ്രതിചേർത്ത് എസ് ഐ ടി .ഡിസംബർ 2 ന് ജയിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ  എ പത്മകുമാറിനെ 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി റിമാൻ്റ് ചെയ്തു.



കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ എ പത്മകുമാറിനെ
പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിൻ്റെ അറിവോടെയാണ്
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്  ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ് ഐ ടി വീണ്ടും  ചോദ്യം ചെയ്യുo. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ്  അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
     അതേ സമയം  എ പത്മകുമാറിനെ
14 ദിവസത്തേക്ക് കോടതി വീണ്ടും റിമാൻ്റ് ചെയ്തു.ഡിസംബർ 18 വരെയാണ് റിമാൻ്റ്.ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷയും കോടതി പരിഗണിക്കും