24.1 C
Kollam
Thursday 25th December, 2025 | 09:01:34 AM
Home Blog Page 77

രാഹുലിന് എതിരായ രണ്ടാം ബലാത്സംഗ കേസ്,മൊഴി പുറത്ത്

തിരുവനന്തപുരം. പെൺകുട്ടിയുടെ കൂടുതൽ മൊഴി പുറത്ത്
രാഹുലിന് എതിരായ രണ്ടാം ബലാത്സംഗ കേസ്
മൊഴി രേഖപ്പെടുത്തിയത് ഐജി ജി പൂങ്കുഴലി നേതൃത്വത്തിൽ
.ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങൾ മൊഴിയിൽ
സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി

അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ്നടത്തിയത്

I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നു .ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചു
മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിത

വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നു
ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു
വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടു
നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു
രാഹുലിനെ ഭയമാണെന്നും അതിജീവിത

കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത

തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു

നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്…. പോസ്റ്റ്‌ ഇട്ടത് ഭാര്യ ദീപ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘സത്യമേവ ജയതേ’ എന്നാണ് പ്രതികരണം. രാഹുലിന് വേണ്ടി ഭാര്യ ദീപയാണ് പോസ്റ്റിട്ടത്. 

കേസില്‍ ദിലീപിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആളാണ് രാഹുല്‍ ഈശ്വര്‍. കേസില്‍ വിധി പറയുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ നിലവില്‍ ജയിലിലാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസില്‍ റിമാന്‍ഡിലാണ് രാഹുല്‍ ഈശ്വര്‍.

മുഖ്യമന്ത്രിയാക്കാൻ  500 കോടി, പഞ്ചാബ് കോൺഗ്രസ്സിൽ പൊട്ടിത്തെറി

ചണ്ഡീഗഡ്. പഞ്ചാബ് മുഖ്യമന്ത്രിയാക്കാൻ  500 കോടി രൂപ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ PCC അധ്യക്ഷൻ നവ്ജോത് സിദ്ദു ന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു.സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന് മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ.


കോണ്ഗ്രസ്സിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന താണ്
മുൻ PCC അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു വിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സൂട്ട് കേസ് നൽകണം എന്ന് ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ.

തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും.

മുഖ്യമന്ത്രി സ്ഥാനർഥിയായി പ്രഖ്യാപിക്കുകയാണെങ്കിൽ മാത്രമേ സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരൂ എന്നും നവ്ജോത് കൗർ.

പഞ്ചാബ് കോൺഗ്രസ്സിൽ ഉൾപ്പോര് രൂക്ഷമെന്നും ഇപ്പോൾ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥി കൾ ഉണ്ടെന്നും
നവ്ജോത് കൗർ സിദ്ദു ആരോപിച്ചു.

ആരോപണത്തിൽ പ്രതികരിക്കേണ്ടത്, ഹൈക്ക മാന്റ് ആണെന്ന്, PCC അധ്യക്ഷൻ  അമരീന്ദർ സിംഗ് രാജ വാറിംഗ് പറഞ്ഞു.

PCC അധ്യക്ഷൻ ആയിരുന്നപ്പോൾ സിദ്ദു പ്രതിപക്ഷ ത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും, സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്നും മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ പ്രതികരിച്ചു.

വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ് എന്നും, കോണ്ഗ്രസ് വിശദീകരണം നൽകണമെന്നും ആം ആദ്മി പാർട്ടിയും ബിജെപിയും പ്രതികരിച്ചു.

കാട്ടാന ആക്രമണത്തിൽ ഒരു മരണം

തൃശൂർ. കാട്ടാന ആക്രമണത്തിൽ ഒരു മരണം.വെള്ളിക്കുളങ്ങര ചയപ്പൻകുഴി സ്വദേശി സുബ്രൻ ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന് കാരണം വനം വകുപ്പിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.ചായ കുടിക്കാനായി സുബ്രൻ വീട്ടിൽ നിന്നും ചായ്പ്പൻകുഴി ജംഷനിലേക്ക് എത്തിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.സുബ്രൻ തൽക്ഷണം മരിച്ചു


ചായ്പ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ നൂറ് മീറ്റർ മാത്രം അകലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.വനം വകുപ്പിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി.
ഓഫീസിന്റെയും വാഹനത്തിന്റെയും ചില്ലുകൾ നാട്ടുകാർ അടിച്ചു തകർത്തു


പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.വിഷയത്തിൽ ശക്തമായ പ്രതിരോധ നടപടികൾ വേണമെന്നാണ് ആവശ്യം

സര്‍ക്കാര്‍ അതിജീവിതക്കൊപ്പം: മന്ത്രി വി. ശിവൻ കുട്ടി

നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു.വിധിയുടെ പൂർണ രൂപം സര്‍ക്കാര്‍ പരിശോധിക്കും.ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതിജീവിതയ്ക്ക് ഒപ്പമാണ് ഇതുവരെ സർക്കാർ നിലകൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷ. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. സിപിഎം ഇതുവരെയും, തുടർന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജുവിനെതിരെ പരാമർശം

കൊച്ചി. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്.

മഞ്ജു ഗൂഡാലോചന എന്ന് പറഞ്ഞ ശേഷമാണ് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ചില ക്രിമിനൽ പൊലിസുദ്യോഗസ്ഥർ നീങ്ങി. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

തനിക്കെതിരെ ഗൂഡാലോച നടത്തിയവരെ നിങ്ങൾ കണ്ടെത്തു എന്നും ദിലിപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജു പറഞ്ഞിടത്ത് നിന്ന് തുടങ്ങി, പോലീസിലെ ചില ക്രിമിനലുകളും ചില മാധ്യമങ്ങളും ചേർന്ന് മെനഞ്ഞ കള്ള കഥ പൊളിഞ്ഞെന്ന് ദിലീപ്, ലഡു വിതരണം ചെയ്ത് ആരാധകർ, വിചാരണക്കിടെ മൊഴിമാറ്റിയത് 28 പേർ

കൊച്ചി: ദൈവത്തിന് നന്ദി,മഞ്ജു പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരായ ഗൂഢാലോചന കേസ് തുടങ്ങിയതെന്ന് നടൻദിലീപ്.രാജ്യം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലന്ന് കോടതി നിരീക്ഷിച്ച് വെറുതെ വിട്ട ശേഷം മാധ്യമങ്ങളോടുള്ള ദിലീപിൻ്റെ ആദ്യ പ്രതി രണമായിരുന്നു ഇത്. അന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥയും അവർ ഉണ്ടാക്കിയെടുത്ത ചില ക്രിമിനൽ പോലീസുകാരും ചില മാധ്യമങ്ങളും ചേർന്ന് തനിക്കെതിരെ മെനഞ്ഞ കള്ളകഥ പൊളിഞ്ഞു. 9 വർഷം ഒപ്പം നിന്ന അഭിഭാഷകരോടും, സ്നേഹിതരോടും, പ്രാർത്ഥിച്ചവർക്കും ദിലീപ് നന്ദി പറഞ്ഞു. യഥാർത്ഥത്തിൽ ഈ കേസിൽ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു.
വിധി കേട്ട് ദിലീപിൻ്റെ ആരാധകർ കോടതി പരിസരത്തും ആലുവയിലെ ദിലീപിൻ്റെ വീടിന് മുന്നിലും മധുരം വിതരണം ചെയ്തു. വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.

ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.

താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. കേസിന്റെ അന്തിമവിധി പറയുന്ന ദിവസമായതിനാല്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായി.
ദിലീപിനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറ് വരെ പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്‍റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഏഴാം പ്രതി ചാര്‍ളി തോമസ്,എട്ടാം പ്രതി ദിലീപ് ,ഒന്‍പതാം പ്രതി സനിൽകുമാർ (മേസ്തിരി സനിൽ),പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

നടിയെ ആക്രമിച്ച കേസ്‌: ദിലീപ് കുറ്റവിമുക്തൻ

നടിയെ  ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ. നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി.കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി വന്നിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. നടന്‍ ദിലീപ് കേസിൽ എട്ടാംപ്രതിയായിരുന്നു.  കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. 


നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ, ഓടുന്ന വാഹനത്തിലാണ്‌ നടി ആക്രമിക്കപ്പെട്ടത്‌. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തിൽ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന്‌ ദിലീപിനെ ഗ‍ൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പ‍ൗലോസാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ.

കാതോർത്ത് കേരളം;വിധി കേൾക്കാൻ ദിലീപ് കോടതി യിൽ, കനത്ത സുരക്ഷയിൽ കോടതി പരിസരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അന്തിമവിധി ഉടൻ.വിധി കേൾക്കാനായി കേസിലെ 8-ാം പ്രതിയായ നടൻ ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടു. അഭിഭാഷകനെ കണ്ട ശേഷം കോടതി നടപടി തുടങ്ങും മുമ്പ് ദിലീപ് കോടതിയിൽ എത്തും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന് കോടതി നടപടികള്‍ ആരംഭിക്കും. കോടതി പരിസരം കനത്ത പോലീസ് കാവലിൽ ആണ്.കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുംചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവര്‍ഷം ജൂലായില്‍ നടന്‍ ദിലീപിനെയും അറസ്റ്റുചെയ്തു.

10 പ്രതികള്‍

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍, ശരത് ജി. നായര്‍.

261 സാക്ഷികള്‍, 438 ദിവസം വിസ്താരം

പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചു.