തിരുവനന്തപുരം .സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു
വിഴിഞ്ഞം 66 വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജസ്റ്റിൻ ഫ്രാൻസിസ് (60 )ആണ് മരിച്ചത്
ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്
വിഴിഞ്ഞത്ത് ആണ് അപകടം ഉണ്ടായത്
മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം
സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു
സ്ഥാനാർത്ഥിയെ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു
കൊച്ചി. തൃക്കാക്കരയിൽ എൽഡി എഫ് സ്ഥാനാർത്ഥിയെ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു
സ്ഥാനാർത്ഥി പി സി മനൂപിന് നേരെയാണ് അക്രമം
യുഡിഎഫ് സ്ഥാനാർത്ഥി സുജിത്തിൻ്റെ ബന്ധു രാമദാസൻ മനുപിൻ്റെ കൈവിരൽ കടിച്ചു മുറിക്കുകയായിരുന്നു
രാമദാസൻ മദ്യലഹരിയിലായിരുന്നു
മനൂപ് തൃക്കാകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്
അഗസ്ത്യ വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം. ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
അഗസ്ത്യ വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
അഗസ്ത്യവനത്തിനുള്ളിലെ പൊടിയം ഉന്നതിയിൽ വച്ചായിരുന്നു സംഭവം
നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പൊലിസായ അനീഷിനാണ് പാമ്പുകടിയേറ്റത്
വനത്തിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി
കോണ്ഗ്രസ് മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡെൽഹി. പ്രീണന രാഷ്ട്രീയത്തിൽ മുഴുകി കോണ്ഗ്രസ് മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജാവഹർ ലാൽ നെഹ്‌റു ദേശീയ ഗീതം വെട്ടിച്ചുരുക്കിയതായും, ലോക്‌സഭയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി ആരോപിച്ചു.
നെഹ്‌റു വിനെ കുറ്റ പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും,രാജ്യത്തിന്റ ആത്മാവിനുള്ളിലെ മഹാ മന്ത്രത്തെ വിവാദമാക്കുന്നത് വലിയ പാപമെന്ന് പ്രിയങ്ക ഗാന്ധി മറുപടി നൽകി.
ലോക്‌സഭയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ചക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് വന്ദേ മാതരത്തെ അവഗണിച്ചു എന്ന് ആരോപിച്ചു.
വന്ദേ മാതരത്തെ എതിർത്ത മുഹമ്മദലി ജിന്നക്കു, ജാവഹർ ലാൽ. നെഹ്‌റു വഴങ്ങി.
വന്ദേമാതരം 50 വാർഷികത്തിൽ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ ആയിരുന്നു.
100 വയസ്സ് തികഞ്ഞപ്പോൾ രാജ്യം അടിയന്തരാവസ്ഥയെ നേരീട്ടു, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർ ജയിലിനകത്തായി എന്നും പ്രധാനമന്ത്രി
രാജ്യത്തിന്റ ആത്മാവിൽ ഉള്ള വന്ദേ മാതരം ചർച്ച ചെയ്യുന്നതിനെ പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു.
ബംഗാളിൽ തെരഞ്ഞെടുപ്പ് കണ്ടാണ് വിഷയം ചർച്ച ചെയ്യുന്നത്. നെഹ്‌റു വിനെ കുറ്റപ്പെടുത്തുന്നത് നിർത്തണമെന്നും, ജനങളുടെ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രിയങ്ക.
വന്ദേ മാതരം പ്രത്യേക ചർച്ചനാളെ രാജ്യസഭയിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷ ചർച്ചക്ക് തുടക്കമിടും.
നാളെ ലോക്സഭയിൽ എസ്ഐആർ സംബന്ധിച്ചുള്ള 10 മണിക്കൂർ ചർച്ച നടക്കും.
മുത്തങ്ങ പന്തിയിലെ കുങ്കി ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
വയനാട് . മുത്തങ്ങ പന്തിയിലെ കുങ്കി ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
വൈശാഖ് ( 32)ആണ് പരിക്കേറ്റത്
സുരേന്ദ്രൻ എന്ന ആനയാണ് ആക്രമിച്ചത്
കുപ്പാടിയിലെ അനിമൽസ് ഹോസ് പെയ്സ് സെന്ററിന് സമീപം വെച്ചാണ് ആന വൈശാഖിനെ ആക്രമിച്ചത്
പരിക്കേറ്റ വൈശാഖിനെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
4.30യോടെയാണ് സംഭവം
പരിശീലനത്തിനിടെയാണ് ആക്രമണം
ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം. ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട പെരിങ്ങളം സ്വദേശി ലോറൻസ് ആണ് മരിച്ചത് .മൃതദേഹത്തിന് സമീപത്ത് നിന്നും തോക്കും കണ്ടെത്തി . ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം
. ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ച നിലയിൽ നാട്ടുകാർ ലോറൻസിനെ കണ്ടെത്തുന്നത് .സ്വന്തം പുരയിടത്തിൽ ആയിരുന്നു വെടിയേറ്റ നിലയിൽ ആയിരുന്നു മൃതദേഹം . കാട്ടുപന്നികളെയും മറ്റും വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്നുമാണ് വെടിയേറ്റത് .ഈ തോക്ക് സമീപത്തു നിന്നു തന്നെ കണ്ടെത്തി ആത്മഹത്യാ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം മുഖത്താണ് വെടിയേറ്റിയിരിക്കുന്നത് .സംഭവത്തിൽ പോലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു . ഇയാൾക്കൊപ്പം മറ്റാരെങ്കിലും പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് പരിശോധിക്കുന്നുണ്ട് . ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി .പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തത ലഭിക്കുമെന്ന പോലീസ് വ്യക്തമാക്കി . പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും . തോക്കിന് ലൈസൻസ് ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.ബാലറ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ദിലീപിനെ അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: ദിലീപിനെ അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. രാകേഷ്. ദിലീപ് കത്ത് നൽകിയാൽ എല്ലാവരുമായി ചർച്ച ചെയ്ത് തുടർ നടപടി എടുക്കും. ദിലീപിന് അസോസിയേറ്റ് അംഗത്വമാണ് സംഘടനയിൽ ഉണ്ടായിരുന്നതെന്നും ബി. രാകേഷ് പറഞ്ഞു.
വിധിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യും രംഗത്തെത്തി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും ‘അമ്മ’ സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, രമ്യ നമ്പീശൻ,റിമ കല്ലിങ്കല്‍,പാര്‍വതി തുടങ്ങിയ താരങ്ങള്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ‘അവൾക്കൊപ്പം’ എന്ന പോസ്റ്ററാണ് താരങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രതികരിച്ചു. ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക
തിരുവനന്തപുരം.പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി. മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവർത്തക നേരിട്ട് കത്തയച്ചു. കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ IFFK സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ്
കത്തിൽ
ബാലറ്റ് ലേബലുകള്‍ വെള്ള, പിങ്ക്, നീല നിറങ്ങളില്‍…വോട്ടു ചെയ്യേണ്ടത് ഇങ്ങനെ
- വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.
- പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.
- സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ’ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും.
ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്‍ട്രോള്‍ യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. - ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന്
വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്‍ക്കും.
വോട്ടു രേഖപ്പെടുത്തല്‍ ….
- ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.
- ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
- ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.
- വോട്ടര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
- ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
- മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
- മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
- ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ (END BUTTON) അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
- ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
- മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
- വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
- രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
- വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ
ബലാൽസംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ
ബലാൽസംഗ കേസിൽ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി ബുധനാഴ്‌ച വിധി പറയും.
അതുവരെ കടുത്ത നടപടി പാടില്ലെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. അതിക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്ന് അതിജീവിതയുടെ മൊഴി. ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയിൽ ആയിരുന്നു പോലീസ് കേസെടുത്തത്..
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി വാദം കേട്ടു. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസിൽ അറസ്റ്ററ്റ് തടഞ്ഞ് താൽക്കാലിക ഉത്തരവിറക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
അതിജീവിതയുടെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് മൊഴി. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്‌ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്‌ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു.
ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്‌റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ.ബാബുവിൻ്റെ ഉത്തരവ്. കഴിഞ്ഞമാസം 27 മുതൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.





































