സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി.
ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്.
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡുമായി കളങ്കാവൽ
താൻ വിവാഹമോചിതയായെന്ന വിവരം പങ്കുവച്ച് സീരിയൽ നടി ഹരിത. ജി. നായർ
താൻ വിവാഹമോചിതയായെന്ന വിവരം ആരാധകരുമായി പങ്കുവച്ച് സീരിയൽ നടി ഹരിത ജി നായർ. ദൃശ്യം, നുണക്കുഴി ഉൾപ്പെടെയുള്ള സിനിമകളുടെ എഡിറ്ററായ വിനായകും താനും തമ്മിൽ വിവാഹ ബന്ധം വേർപെടുത്തിയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെ നടി അറിയിച്ചു. വിനായകും പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.
ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം.15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.
‘‘ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും.
ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു.
ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ… ജീവിക്കാൻ അനുവദിക്കൂ.’’- ഹരിത പ്രസ്താവനയിൽ കുറിച്ചു.
രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽവിട്ടു
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽവിട്ടു. വ്യാഴം രാവിലെ 11 മണിവരെയാണ് കസ്റ്റഡിയിൽവിട്ടത്.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്‍വേഡ് നൽകുന്നില്ലെന്നും മൊബൈൽഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു. ഈ ആവശ്യം തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.
ലെെംഗികപീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ 11 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വർ.
ബിഎൻഎസ് 72, 75, 79,351 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപും പിടിച്ചെടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യറാണ് നാലാം പ്രതി. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
രാഹുലിന് രണ്ടാം പീഡനക്കേസിൽ മുൻകൂർ ജാമ്യം
തിരുവനന്തപുരം. രാഹുലിന് രണ്ടാം പീഡനക്കേസിലും മുൻകൂർ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസുമായി ബന്ധപ്പെട്ട
മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുലിന് ആശ്വാസ വിധി. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ കോടതി തിങ്കളാഴ്ചകളിൽ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം ജില്ലവിടരുത് തുടങ്ങി നിരവധി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കൂടുതൽ വകുപ്പുകൾ കൂടി ചേർത്ത വിവരം
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു..
പരാതിയിൽ ഉറച്ചു നിൽക്കുന്നതായി
പെൺകുട്ടി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.
കരഞ്ഞു കാലു പിടിച്ചിട്ടും
രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും
ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.ബലാത്സംഗ – ഭ്രൂണഹത്യ കേസിൽ ഇതേ കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
പുലി നാട്ടിലിറങ്ങാതിരിക്കാൻ കാട്ടിൽ മട്ടൺ വിളമ്പുന്നു
നാസിക് .പുലികൾ നാട്ടിലിറങ്ങുന്നത് തടയാനായി ആടുകളെ കാട്ടിലേക്ക് വിടാൻ പദ്ധതി. മഹാരാഷ്ട്രാ വനം വകുപ്പാണ് പുലി ശല്യം തടയാൻ വ്യത്യസ്ത ആശയം നടപ്പാക്കുന്നത്. പുലികളെ വന്ധ്യം കരിക്കാനുള്ള നടപടികൾക്കും വനം വകുപ്പ് തുടക്കമിട്ടിരുന്ന
അലിബാഗിലെ കടലോര വിനോദ സഞ്ചാര മേഖലയിലാണ് ഇന്നലെ പുലിയിറങ്ങി നാല് പേരെ ആക്രമിച്ചത്. നാഗ്പൂരിൽ ഇറങ്ങിയ പുലിയെ മയക്ക് വെടിവച്ച് ഇന്ന് പിടികൂടിയിരുന്നു. പൂനെ നാസിക് നാഗ്പൂർ അഹല്യനഗർ ജില്ലകളിലാണ് പുലി ആക്രമണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത്. കാടിറങ്ങുന്ന പുലികളെ നേരിടാൻ എന്താണ് സർക്കാർ ചെയ്യുകയെന്ന ചോദ്യത്തിനാണ് നിയമ സഭയിൽ വനം മന്ത്രി ഗണേഷ് നായിക് മറുപടി പറഞ്ഞത്. ഭക്ഷണം തേടിയെത്തുന്ന പുലിയ തടയാൻ ഭക്ഷണം കാട്ടിലെത്തിക്കണം. ഇതാണ് പുതിയ പദ്ധതി. പുലി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. നാല് പേർ മരിച്ചാൽ ആകെ 1കോടി നഷ്ടപരിഹാരമായി ഖജനാവിൽ നിന്ന് പോവും. ഇതേ ഒരുകോടി ചെലവിട്ട് ആടുകളെ വാങ്ങി കാട്ടിലേക്ക് അയച്ചാൽ പുലി ശല്യം ഒരു പരിധി വരെ കുറയുമെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യം നടപ്പാക്കാൻ വനം വകുപ്പിന് നിർദ്ദേശവും നൽകി കഴിഞ്ഞു. പുലികളെ വന്ധ്യംകരിക്കാനുള്ള നടപടിയും വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടം 4 പുലികളെയാണ് വന്ധ്യംകരിക്കുന്നത്.
ടിപ്പർ കയറി യുവാവ് മരിച്ചു.
കോട്ടയം .ഉഴവൂരിൽ ടിപ്പർ ലോറി ദേഹത്ത് കൂടി കയറി യുവാവ് മരിച്ചു.
കടുക്കപ്പാറ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്
മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറിയാണ് കയറിയത്
രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം
അടൂരിന് സമീപംഅയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് അപകടം
അടൂർ. അടൂരിന് സമീപം വാഹനാപകടം
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം ഗുഡ്സ് വാനുമായി കൂട്ടിയിടിച്ചു
അടൂർ വടക്കേടത്ത് കാവിന് സമീപത്താണ് അപകടം
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ച് ഊമക്കത്ത്
കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ച് ഊമക്കത്ത്. വിധിക്ക് മുമ്പേ ഈ കത്ത് കിട്ടിയതായി പറയുന്നു. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച കത്ത് ഇന്ത്യൻ പൗരൻ എന്ന പേരിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. കത്ത് സംബന്ധിച്ചും, കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി സുഹൃത്തായ മറ്റൊരു വനിതയെക്കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിൻ്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് എന്നും അടക്കം ഗുരുതര ആക്ഷേപങ്ങൾ കത്തിലുണ്ട്. ജഡ്ജിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നും ഊമ കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റു ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പ്രസിഡന്റിനെ തള്ളി അസോസിയേഷന്‍ രംഗത്തെത്തി
ചീഫ് ജസ്റ്റിസിന് കത്തയച്ച KHCAA പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷന്‍
പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍
ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി
ഇത് തുടർച്ചയായ രണ്ടാം തവണയാണ് പ്രസിഡന്റിനെതിരെ അസോസിയേഷൻ രംഗത്ത് എത്തുന്നത്
കോഴിക്കോട് നഗര ഹൃദയത്തിൽ കഞ്ചാവ് തോട്ടം
കോഴിക്കോട് . നഗര ഹൃദയത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് തോട്ടം. കൃത്യമായ പരിചരണം നൽകിപ്പോന്ന 17 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് കർഷകരെ കണ്ടെത്താനുള്ള ശ്രമം എക്സ്സൈസ് ഊർജിതമാക്കിയിട്ടുണ്ട്
രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
പൂർണ്ണ വളർച്ചയെത്തിയ പതിനേഴ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കോഴിക്കോട് കുതിരവട്ടത്ത് നിന്നും അരയിടത്തു പാലത്തിലേക്കുള്ള റോഡിൻ്റെ അരികിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു ഇത്രയേറെ കഞ്ചാവ് ചെടികൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വളർത്തിയത്. ഏകദേശം ഒരാളെക്കാൾ ഉയരത്തിലുള്ള
വിളവെടുപ്പിന് പാകമായ വിധത്തിലുള്ളതാണ് എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ//തുടർന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിഴുതെടുത്ത്
തുടർ നടപടികൾ ആരംഭിച്ചു.
ക്രിസ്തുമസ്
അവധി അടുത്തതോടെ കോഴിക്കോട് എക്സൈസിന്റെ നേതൃത്വത്തിൽ
ലഹരിക്കെതിരെ നടത്തിവരുന്ന ഊർജ്ജിത അന്വേഷണത്തിന്റെ
ഇടയിലാണ് കഞ്ചാവ് ചെടികൾ തന്നെ
പിടികൂടാൻ ആയത്.
കഞ്ചാവ് ചെടികൾ നട്ടു വളർത്തിയവരെ കുറിച്ചുള്ള അന്വേഷണം എക്സൈസിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന് ഉത്തരവാദികളായവരെ പിടികൂടാൻ ആകുമെന്ന് എക്സൈസ് അറിയിച്ചു.
19കാരിയുടെ മരണം കൊലപാതകം…പെൺകുട്ടിയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു
എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം.പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു. മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് സുഹൃത്ത് കുറ്റം സമ്മതിച്ചത്.
കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.






































