തിരുവനന്തപുരം. പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം. 20 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും വാച്ചും മോഷണം പോയി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലിന്റെ വീട്ടിലാണ് മോഷണം. പാറശ്ശാല പോലീസ് അന്വേഷണം ഊർജിതമാക്കി
പാറശ്ശാല തോട്ടിൻ കരയിൽ അർദ്ധരാത്രിയോടെയാണ് വീട് കുത്തി തുറന്ന് മോഷണം നടന്നത്. വീട്ട് ഉടമസ്ഥനായ കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലും ഭാര്യയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മകളുടെ വീട്ടിലായിരുന്നു താമസം. വീട്ടിൽ ആൾ താമസമില്ലാത്ത സമയത്ത് ഗേറ്റിന്റെയും വീടിന്റെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിനുള്ളിലെ ലോക്കർ ഉൾപ്പെടെ 6 അലമാരകൾ കള്ളൻ കുത്തിത്തുറന്ന് 13 പവനിൽ അധികം സ്വർണവും 2,40,000 രൂപയും ഉപയോഗിക്കാത്ത മൊബൈൽ ഫോണുകളും വാച്ചുകളുമാണ് മോഷ്ടാവ് കൈക്കൽ ആക്കിയത്. അനിൽ നടത്തിവരുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിന്റെ താക്കോലും മോഷണം പോയ കൂട്ടത്തിലുണ്ട്. ഹെൽമറ്റ് ധരിച്ച് വീടിന്റെ പരിസരത്തെത്തിയ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. അതേസമയം സമാനമായ രീതിയിൽ ചെങ്കൽ വട്ടവിളയിലും ഇന്നലെ അർദ്ധരാത്രിയിൽ മോഷണം നടന്നിട്ടുണ്ട്. രണ്ടു മോഷണവും നടത്തിയിരിക്കുന്നത് ഒരേ സംഘം ആണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്
പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം, പോയത് വൻ തുകയുടെ സാധനങ്ങൾ
ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയി, ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂർ. ഷോർണൂർ റെയിൽ പാതയിൽ ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി അകമല ശാസ്താക്ഷേത്രത്തിനു മുന്നിലെ റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രെയിനിന്റെ വീൽ മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ ഗ്രിപ്പ് കിട്ടാതെ കറങ്ങുന്ന പ്രതിഭാസമാണ് വീൽ സ്ലിപ്പിംഗ്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കൽക്കരി കൊണ്ടുപോയിരുന്ന ഗുഡ്സ് ട്രെയിനിനാണ് വീൽ സ്ലീപ്പിങ് സംഭവിച്ചത്.അമിതഭാരത്തെ തുടർന്നാണ് വീൽ സ്ലിപ്പിംഗ് സംഭവിച്ചത് എന്നാണ് നിഗമനം. ട്രാക്കിൽ പിടുത്തം കിട്ടാതെ വീലുകൾ വേഗത്തിൽ കറങ്ങുന്നതാണ് വീൽ സ്ലിപ്പിംഗ്. ഒടുവിൽ ഷൊർണൂരിൽ നിന്നും മറ്റൊരു എൻജിൻ എത്തിച്ചു പത്തു മണിയോടെ ആണ് ട്രെയിൻ അവിടെ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറോളം തൃശൂർ ഷോർണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടായി.
Rep image.
രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി
രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. രാഹുലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കി. പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. അധികാര വികേന്ദ്രീകരണം വളര്‍ച്ചയെ സഹായിച്ചു. കൊച്ചിയുടെ മുഖച്ഛായ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ, വാട്ടര്‍മെട്രോ എന്നിവ രാജ്യത്തിന് അഭിമാനം. വിശപ്പ് രഹിത നഗരമെന്ന സ്വപ്നം കൊച്ചിയില്‍ യാഥാര്‍ഥ്യമായി. ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിച്ചു, പച്ചപ്പിലേക്ക് തിരികെയെത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അല്‍പ്പസമയം മുമ്പാണ് ജാമ്യാപേക്ഷ നല്‍കിയതെന്നാണ് വിവരം. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിക്ക് എതിരായ പരാതി പരിഗണിച്ചില്ലെന്നും നടന്നത് ലഘുവിചാരണയെന്നും രാഹുല്‍ പറയുന്നു. ഇന്നലെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുകയാണ്. കര്‍ണാടകയിലേക്ക് കടന്നെന്നാണ് സൂചന.
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന… കൂടിയത് പവന് 200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല: സുപ്രീം കോടതി
സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി
കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. ഭാരമേറിയ വസ്തുവായതിനാൽ കുട്ടിക്കളി എന്ന് തള്ളാനാവില്ലെന്നാണ് ഉന്നതാധികൃതർ പറയുന്നത്.
റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല.
മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി
കൊച്ചി. തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകരുമായുള്ള മീറ്റ് ദ പ്രസ് സംവാദം.
തൃശ്ശൂർ, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും സംവാദ പരിപാടികൾ സംഘടിപ്പിക്കും. കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്, പി എം ശ്രീ വിവാദം , രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാൽസംഗം കേസ് അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് സംവാദ പരിപാടിയിൽ മുഖ്യമന്ത്രി മറുപടി പറയും
അമേരിക്കക്ക് ആകാം, ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റില്ല, ചോദ്യം ചെയ്ത് പുടിൻ
ത്യൂ ഡെൽഹി. അമേരിക്കയെ ചോദ്യം ചെയ്ത് പുടിൻ
അമേരിക്കയ്ക്ക് റഷ്യയിൽ നിന്നും യുറേനിയം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കൂടാ എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
ഇന്ത്യയുമായുള്ള റഷ്യയുടെ ഊർജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങൾ അതിനെ ബാധിക്കില്ലെന്നും പുടിൻ.
ഡോൺബാസ് വിട്ടു നൽകാതെ യുക്രെയ്ൻ യുദ്ധം അവസാനിക്കില്ലെന്നും പുടിൻ
യുക്രെയ്ൻ സൈന്യം ഡോൺബാസിൽ നിന്നും പിന്മാറാത്തപക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും പുടിൻ.
ലക്ഷ്യങ്ങൾ നേടിയശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിൻ
പുടിൻ – മോഡി ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും
രാവിലെ 11ന് ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും
രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും
രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുടിൻ ആദരാഞ്ജലി അർപ്പിക്കും
വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും
പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും





































