Home Blog Page 38

ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ

ആലപ്പുഴ. സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ. ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും യുഡിഎഫ് പിടിച്ചു. എൽഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായിരുന്നു ആലപ്പുഴ. 72ൽ 52 ഗ്രാമപഞ്ചായത്തുകൾ. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റിൽ 21.  ആറ് മുനിസിപ്പാലിറ്റികളിൽ 3. കോട്ടകളെല്ലാം തകർന്ന ഫലമാണ് ഇന്ന് പുറത്തുവന്നത്. പഞ്ചായത്തുകൾ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളിൽ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളിൽ ചേർത്തല മാത്രമാണ് ഒപ്പം നിന്നത്. കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വൻ തിരിച്ചടി. 16 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റിൽ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളിൽ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എൽഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തർക്കത്തെ തുടർന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലം തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു.  എൻഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ച അഞ്ച് പഞ്ചായത്തുകളിൽ  വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളിൽ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്ന് എൻഡിഎയെ അകറ്റി നിർത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാൽ ബിജെപിക്ക് പഞ്ചായത്തുകൾ ഭരിക്കുക വെല്ലവിളിയാകും. അവസാന ഫലം പുറത്തു വന്നപ്പോൾ 9 പഞ്ചായത്തുകളിൽ എൽഡിഎഫ് – യുഡിഎഫ് സമനിലയുണ്ട്. ഇവിടങ്ങളിൽ ഭരണം പിടിക്കണമെങ്കിൽ സ്വതന്ത്രരുടെ പിന്തുണ വേണ്ടി വരും. ഭൂരിഭാഗം പഞ്ചായത്തുകളിലും എസ്ഡിപിഐ നിലപാട് നിർണായകമാകും.

പത്തനംതിട്ടയിൽ  യുഡിഎഫിന് തകർപ്പൻ ജയം

പത്തനംതിട്ട. പത്തനംതിട്ടയിൽ  യുഡിഎഫിന് തകർപ്പൻ ജയം. ഇടതുകോട്ടയിലും ബിജെപി ശക്തി കേന്ദ്രങ്ങളിലും ബഹുദൂരം മുന്നിലെത്താൻ ഐക്യ ജനാധിപത്യ മുന്നണിക്കായി. മുൻസിപ്പാലിറ്റികളിൽ മൂന്നിടത്ത് യുഡിഎഫ് ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്തുകളിലേക്കും യുഡിഎഫ് നടത്തിയത് അസാമാന്യ തിരിച്ചുവരവ്. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനെ പിടിച്ചു കെട്ടാൻ എൽഡിഎഫിന് കഴിഞ്ഞില്ല.


താഴെത്തട്ടു മുതൽ ഐക്യത്തോടെ ജില്ലയിൽ പ്രചരണം നടത്തിയതിന്റെ ഫലം യുഡിഎഫിന് തിരിച്ചു കിട്ടി. പത്തനംതിട്ട ജില്ലയുടെ നഗരഗ്രാമ മേഖലകളിൽ യുഡിഎഫ് വമ്പിച്ച മാർജിനിൽ വിജയം രുചിച്ചു. നാല് മുൻസിപ്പാലിറ്റികളിൽ പന്തളം ഒഴികെ മൂന്നിടത്തും യുഡിഎഫ് അധികാരം പിടിച്ചു. തിരുവല്ല മുൻസിപ്പാലിറ്റി ഭരണം നിലനിർത്തിയപ്പോൾ പത്തനംതിട്ടയിലും അടൂരിലും ഇടതുമുന്നണിയെ മറികടന്നു. തിരുവല്ലയിൽ 39 വാർഡുകളിൽ 18 ഇടത്തും യുഡിഎഫ് ജയിച്ചു. 33 വാർഡ് ഉള്ള പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ മാജിക് നമ്പറായ 17ലേക്ക് യുഡിഎഫ് എത്തി. അടൂരിൽ 29 വാർഡുകളിൽ 16ലും ജയിച്ച് ഇടത് കോട്ട യുഡിഎഫ് പൊളിച്ചു. പന്തളം മുൻസിപ്പാലിറ്റിയിൽ ശക്തി കാണിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. 14 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് എൽഡിഎഫ്. യുഡിഎഫ് 11 സീറ്റ് പിടിച്ചപ്പോൾ ഭരണത്തിൽ ഇരുന്ന ബിജെപി 9 സീറ്റുമായി മൂന്നാമതായി. 8 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്തും യുഡിഎഫ് തിരിച്ചുവന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്നിടത്തു നിന്നാണ് ഇക്കുറി യുഡിഎഫിന്റെ തിരിച്ചുവരവ്. ബ്ലോക്കിൽ യുഡിഎഫിനെ കൈവിട്ടത് കോന്നി മാത്രം. ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിൽ 12 ഇടങ്ങളിൽ വിജയിച്ചു യുഡിഎഫ് കരുത്തുകാട്ടി. എൽഡിഎഫ് അഞ്ചിൽ ഒതുങ്ങി. ഗ്രാമപഞ്ചായത്തുകളിൽ 34 ഇടത്താണ് യുഡിഎഫിന്റെ തേരോട്ടം. എൽഡിഎഫ് 11 സ്ഥലങ്ങളിലും ബിജെപി നാല് വാർഡുകളിലും ജയിച്ചു.

ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്,കെ സുരേന്ദ്രൻ

തിരുവനന്തപുരം. ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്  എന്ന് കെ സുരേന്ദ്രൻ
NDA യ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു

LDF സർക്കാറിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്
UDF ന് ഇതിൻ്റെ ഗുണം ലഭിച്ചില്ല
BJP മുന്നോട്ടുവച്ച ആശയം ജനം ഏറ്റെടുത്തു


നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും
LDF ഉം UDF ഉം മാത്രമല്ല ഒരു മൂന്നാം ബദലിനും സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു

ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്
തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കും.

കരുനാഗപ്പള്ളി നഗരസഭ യു ഡി എഫ് നേടി

കരുനാഗപ്പള്ളി നഗരസഭ
19 യുഡിഎഫ്
12 എൽഡിഎഫ്
6   NDA എന്നിങ്ങനെയാണ് സീറ്റു നില.

കുന്നത്തൂർ താലൂക്കിൽ എൽഡിഎഫ് മുന്നേറ്റം;യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി

ശാസ്താംകോട്ട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നത്തൂർ താലൂക്കിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം.കഴിഞ്ഞ തവണ യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി.ശാസ്താംകോട്ട ഡി.ബി
കോളേജായിരുന്നു വോട്ടെണ്ണൽ കേന്ദ്രം.
4 വാർഡുകൾ വീതമാണ് രാവിലെ മുതൽ എണ്ണി തുടങ്ങിയത്.ആദ്യം എണ്ണിയത് ഓരോ വാർഡിലെയും പോസ്റ്റൽ ബാലറ്റുകളാണ്.ഉച്ച കഴിഞ്ഞതോടെയാണ് മിക്ക പഞ്ചായത്തുകളിലെയും നില അറിയാൻ കഴിഞ്ഞത്.എൽഡിഎഫ് ഭരണത്തിലുണ്ടായിരുന്ന ശൂരനാട് തെക്ക് ഒഴിച്ചാൽ യുഡിഎഫിന് ആശ്വസിക്കാൻ വകയൊന്നുമില്ല.ഇവിടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ ഭരണം യുഡിഎഫിന് ലഭിച്ചു.ശൂരനാട് വടക്ക് പഞ്ചായത്തിൽ അന്തിമ വിധി വന്നിട്ടില്ല.ഇവിടെ യുഡിഎഫ് ലീഡ് ചെയ്യുന്നതായാണ് അറിയുന്നത്.യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന മൈനാഗപ്പള്ളി പഞ്ചായത്തിൽ വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു.മുൻ പ്രസിഡൻ്റ് പി.എം സെയ്ദ്,ഏഴാം വാർഡിൽ മത്സരിച്ച
ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ,വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി എന്നിവർ ഇവിടെ തോറ്റ പ്രമുഖരാണ്.പടിഞ്ഞാറെ കല്ലടയിലും കുന്നത്തൂരിലും എൽഡിഎഫ് ഭരണം നിലനിർത്തി.പോരുവഴിയിൽ യുഡിഎഫിൽ നിന്നും സിപിഎം ഭരണം തിരിച്ചു പിടിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിനാണ് മുൻതൂക്കം.

ഫെന്നിക്ക് ഇനിയും രാഹുലിനൊപ്പം പോകാം, നാട്ടുകാർ വിട്ടു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടുത്ത സുഹൃത്ത് ഫെന്നി നൈനാന് കനത്ത തോൽവി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് ഫെന്നി നൈനാൻ മത്സരിച്ചിരുന്നത്. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. നേരത്തെ ഫെന്നിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് അടങ്ങിയിരുന്നത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന്‍ എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രാഹുലിന്റെ അടുത്ത സഹായിയും സുഹൃത്തുമായിരുന്ന ഫെന്നിയുടെ പേരും കേസിൽ ഉയർന്നുകേട്ടിരുന്നു.
ഇത്തരത്തിൽ ഫെന്നിക്ക് എതിരെ പരാതി വന്നതിന് പിന്നാലെ അടൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുള്‍പ്പടെ വലിയ വിവാദമായിരുന്നു. അടൂരിലെ പൊത്താറാട് വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രമോദ് ആണ് ജയിച്ചത്. സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി റെനിക്കും പിന്നിലായാണ് ഫെന്നി നൈനാൻ ഫിനിഷ് ചെയ്‌തത്‌.

പാലായിലെ കുടുംബ വിജയം

പാലാ. നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും വിജയിച്ചു. മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർഥികളുണ്ടായിരുന്നില്ല.. പാലാ നഗരസഭയിലെ 13, 14 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്‌മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
പാലാ നഗരസഭയിൽ നിർണായകശക്തിയാകാൻ പുളിക്കകണ്ടം ഫാമിലി. ഒരു കുടുംബത്തിൽ നിന്ന് മത്സരിച്ച മൂന്ന് പേരും വിജയിച്ചു. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ഭരണത്തിൽ പുളിക്കകണ്ടം ഫാമിലി നിർണായകമാകും.


കെഎം മാണിയുടെ പാലകേരള കോൺഗ്രസിൻറെ തട്ടകമാണ്. കഴിഞ്ഞതവണ ജോസും കൂട്ടരും  എൽഡിഎഫിൽ എത്തിയപ്പോൾ പാലാ നഗരസഭ ആദ്യമായി ചുവന്നു. എന്നാൽ അഞ്ചു വർഷത്തിനിപ്പുറം ആ വിജയം ആവർത്തിക്കാനായില്ല.
ഒറ്റയ്ക്ക്  ഭരിക്കാൻ ആകുമെന്ന് കേരള കോൺഗ്രസിൻറെ അതിമോഹം പാലായിൽ തകർന്നടിഞ്ഞു.

വോട്ട്  എണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് 12 സീറ്റുകളിലും യുഡിഎഫ് 10 സീറ്റുകളിലും വിജയിച്ചു. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച പുളിക്കകണ്ടം ഫാമിലി നിർണായകമായി. ഒരാളല്ല മത്സരിച്ച മൂന്നുപേർക്കും ഉജ്ജ്വല വിജയം.


ചേട്ടൻ ബിജുവും അനിയൻ ബിനുവും ബിനുവിന്റെ മകൾ ദിയയും നഗരസഭാ ഭരണത്തിൽ ഇനി നിർണായക കണ്ണികൾ ആകും. കഴിഞ്ഞ ടേമിൽ  ബിനുവിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷൻ സ്ഥാനം ജോസ് കെ മാണിയുടെ ഇടപെടലിലൂടെയാണ് നഷ്ടമായത്.  തുടർന്ന് ജോസ് കെ മാണിയെ വിമർശിച്ചതിന് ബിനുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.

ഇടത് ഓരം ചേർന്ന് കുന്നത്തൂർ ഗ്രാമപഞ്ചായത്ത്, 9 സീറ്റുകൾ നേടി ഭരണം നിലനിർത്തി

കുന്നത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച.ആകെയുള്ള 18 വാർഡുകളിൽ പകുതി വാർഡുകൾ നേടിയാണ് ഭരണത്തിലെത്തിയത്. യുഡിഎഫ് 5 വാർഡുകൾ നേടി .4 സീറ്റ് കൾ നേടി ബിജെപിയും തൊട്ട് പിന്നിലെത്തി. 1,3,4,6,13, 14, 15, 17, 18, വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10,11 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8,12,16, വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.ഇടത് മുന്നണി വൻ വിമതഭീഷണി നേരിട്ട പഞ്ചായത്തായിരുന്നു കുന്നത്തൂർ.

കോൺഗ്രസ് വിജയികൾ രാഹുലിനൊപ്പം

പാലക്കാട് .രാഹുലിനൊപ്പം കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മൂന്നുപേർ MLA ഓഫീസിൽ
41 ആം വാർഡിൽ ജയിച്ച കോൺഗ്രസ് പിഎസ് വിപിനും MLA ഓഫീസിൽ

കുരുവട്ടൂർ പഞ്ചായത്തിലും യുഡിഎഫിന്റെ തേരോട്ടം

65 വർഷത്തെ കാത്തിരിപ്പിനു ശേഷം യുഡിഎഫിന് ഭരണത്തിലേക്ക്


ആകെ സീറ്റ്  21

UDF – 11 

LDF – 9

BJP – 1
അഴിയൂർ

എൽഡിഎഫ് -9
ജനകീയ മുന്നണി -7
ബിജെപി -2
എസ്‌ഡിപിഐ-2

ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നു, എം എം മണി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആയിരുന്നു എംഎം മണിയുടെ പ്രതികരണം. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ‘ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്‌തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ?’ എന്നായിരുന്നു എംഎം മണി ചോദ്യങ്ങളോട് പ്രതികരിച്ചത്..