കൊല്ലം: മുന്‍ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരി
ക്കേല്‍പ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനില്‍ സണ്ണി (36) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. മുന്‍ വിരോധം നിമിത്തം, മാര്‍ച്ച് മാസം എട്ടാം തീയതി വൈകുന്നേരം 7ന്
ഗുഹാനന്ദപുരം ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം കണ്ട് കൊണ്ടു നിന്ന തെക്കുംഭാഗം
സ്വദേശിയായ അനന്തുവിനെ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു.
കൈയ്യില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് അനന്തുവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി
അക്രമം തടയാന്‍ ശ്രമിച്ച അനന്തുവിന്റെ ബന്ധുക്കളേയും ആക്രമിച്ചു. ആക്രമണത്തില്‍ അനന്തുവിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഏല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഉത്സവത്തോടനുബന്ധിച്ച് അനന്തുവിന്റെയും പ്രതിയുടെയും ക്ലബ്ബുകള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുന്‍ വിരോധം; യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൂര്‍ഖന്‍
കൊല്ലം: ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൂര്‍ഖന്‍. ഇന്ന് രാവിലെ 9:30ന് ആണ് മൂര്‍ക്കനെ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാരും രോഗികളും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പിനെ കണ്ട സ്ഥലത്താണ് സാധാരണ ജീവനക്കാര്‍ ഇരിക്കുന്നത്. രോഗികള്‍ കണ്ടതിനാല്‍ ആണ് വന്‍ അപകടം ഒഴിവായത്.
ഓച്ചിറയില്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന
ഓച്ചിറ: എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഓച്ചിറയില്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തി. സ്‌കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരി കലര്‍ന്നതുമായ മിഠായികള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി.എസ്. ഐസക്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എബിമോന്‍.കെ. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. അനില്‍കുമാര്‍, എസ്.അന്‍ഷാദ്, മന്‍സൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ്.ടി. ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളുകളുടെ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍
പാന്‍മസാല എന്നിവ വില്പന നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് 04762631771, 9400069443 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കൂണ്‍ ഗ്രാമം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം
സാധ്യമാകുന്നിടത്തോളം കൃഷി നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏരൂര്‍ പാം വ്യൂ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണത്തില്‍ കൂണിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്‍നിര്‍ത്തി ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണവും ഉറപ്പാക്കണം. കൂണിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കിവരികയാണ്. കൂണ്‍ കൃഷി പരിശീലിപ്പിക്കുന്നത് പോലെ അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് സംവിധാനത്തിലും ഉന്നത നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കും. കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യ സംരക്ഷണം നടത്താനാകുമെന്ന് എല്ലാവരും തിരിച്ചറിയണം. കേരള ഗ്രോ എന്ന ബ്രാന്‍ഡ് സര്‍ക്കാര്‍ ഉറപ്പാക്കിയത് വഴി കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി മൂല്യം കൂടി ഉയരും. സംസ്ഥാനത്ത് 14 ഇടങ്ങളില്‍ കേരള ഗ്രോ സ്റ്റോളുകള്‍ തുറക്കുന്നത് പരിഗണനയിലാണ്. കാര്‍ഷിക ഉല്‍പന്ന പ്രദര്‍ശനം വിപുലമായി നടത്താനും ഉദ്ദേശിക്കുന്നു. കാര്‍ഷിക സംരംഭകര്‍ക്ക് പ്രോത്സാഹനം ആകുന്ന വിധം ഡി പി ആര്‍ ക്ലിനിക് പുനലൂരില്‍ നടത്തും. ഓയില്‍ പാമിന്റെ ആധുനീകരണ- വികസന പരിപാടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിന്ധു ദേവി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, മികവു പുലര്‍ത്തിയ കൂണ്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടൈപ്പ്2 പ്രമേഹ രോഗികളായ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളിൽ ഗർഭാശയ അർബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് എൻഡോമെട്രിയൽ കാൻസറിന്റെ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആർ ചൂണ്ടികാണിക്കുന്നു.
സ്ത്രീകളിൽ ഗർഭാശയ അർബുദം വ്യാപിച്ചു വരുന്നതിന് സമാന്തരമായി ഡയബറ്റിസ് മെലിറ്റസ് വ്യാപനം സമീപ വർഷങ്ങളിൽ ഭീകരമായി വർധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പുതിയ പഠനങ്ങളിൽ പറയുന്നു. ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസിന്റെ ഇൻസുലിൻ പ്രതിരോധം, ഹൈപ്പർ ഇൻസുലിനീമിയ എന്നീ സവിശേഷതകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ ക്ഷീണവും അമിതവണ്ണവും പലപ്പോഴും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതഭാരം ആരോഗ്യകരമായ ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് പ്രമേഹത്തിൽ ഉയർന്ന ഇൻസുലിൻ നിലയിലേക്ക് നയിക്കുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഗർഭാശയ അർബുദത്തിൽ കാണപ്പെടുന്ന അനിയന്ത്രിതമായ കോശ വളർച്ചയ്ക്കും കാരണമായേക്കാം. പ്രമേഹ ചികിത്സിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകൾ എൻഡോമെട്രിയൽ കാൻസർ കോശങ്ങളുടെ വ്യാപനം വഷളാക്കുമെന്നും പഠനങ്ങൾ പറയുന്നു.
ലെഫ്.കേണൽ ഗുർണ്ണാം മസി സാൽവേഷൻ ആർമി മുഖ്യ കാര്യദർശി
തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ ദക്ഷിണ പശ്ചിമ സംസ്ഥാനത്തിൻ്റെ (കേരളം) മുഖ്യ കാര്യദർശി (ചീഫ് സെക്രട്ടറി) യായി ലെഫ്.കേണൽ ഗുർണ്ണാം മസിയും വനിതാ ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറിയായി ലെഫ്. കേണൽ റസിയാ മസിയും നിയമിതരായി. പഞ്ചാബ് സ്വദേശികളാണ്. നാളെ രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നേതാക്കൾക്ക് പേഴ്സണൽ സെക്രട്ടറി ലെഫ്.സജുഡാനിയേലിൻ്റെ നേതൃത്വത്തിൽ വരവേല്പ് നൽകും. ജൂലൈ 7 ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കമ്മീഷണർ പി.ഇ.ജോർജ് മെമ്മോറിയൽ സാൽവേഷൻ ആർമി ചർച്ചിൽ സ്ഥാനരോഹണ ശുശ്രൂഷ നടക്കും. ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല ,കേണൽ രത്നസുന്ദരി എന്നിവർ നേതൃത്വം നൽകും.
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
ചാത്തന്നൂര്‍: പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലം ജങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പരവൂര്‍ ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ മതിലില്‍ ഇടിച്ചു നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനങ്ങള്‍ ഒഴിച്ച് മാറ്റിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
പൊട്ടി വീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം
നെയ്യാറ്റിൻകര .ചായ്ക്കോട്ടുകോണത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം. ചായ്ക്കോട്ടുകോണം
നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു ആണ് മരണപ്പെട്ടത്. തെങ്ങുകയറ്റ
തൊഴിലാളിയാണ് 68 കാരനായ ബാബു.ദിവസങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് മറിഞ്ഞ് വീണ് പൊട്ടിയ വൈദ്യുതി ലൈനിൽ നിന്നാണ് ബാബുവിന് ഷോക്കേറ്റത്. വൈദ്യുതി ലൈൻ പൊട്ടിവീണ വിവരം സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.ബാബുവിന് ഇന്ന് രാവിലെ ഏഴരയോടെയാണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റത്. ഷോക്കേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9 മണിയോടെ ബാബു മരിച്ചു. മാരായമുട്ടം പോലീസ് കേസെടുത്തു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ലക്ഷങ്ങള്‍ വിലയുള്ള ആയിരക്കണക്കിന് വ്യാജ വിദേശ ബ്രാൻഡ് വച്ചുകൾ പിടികൂടി
കൊച്ചി.ആയിരക്കണക്കിന് വ്യാജ വിദേശ ബ്രാൻഡ് വച്ചുകൾ പിടികൂടി,അന്വേഷണം ഊർജിതമാക്കി പോലീസും കസ്റ്റംസും.
ചൈനയില്‍ അനധികൃതമായി സാധനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്ന കള്ളക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 9000 വാച്ചുകളാണ് ഇന്നലെ കൊച്ചി മലപ്പുറം എന്നിവിടങ്ങളിൽ നിന്നും
പിടികൂടിയത്.
ചൈനയില്‍ നിര്‍മിച്ച വ്യാജ വാച്ചുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പോലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരൂരിലെയും കൊച്ചി ബ്രോഡ്‌വേയിലെയും കടകളില്‍ ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്. ബ്രാന്‍ഡ് വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു.
10,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വാച്ചുകള്‍ വിറ്റിരുന്നത്. വാച്ചുകളുടെ ശാസ്ത്രീയ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. വാച്ചുകൾക്ക് പുറമേ വ്യാജ കൂളിംഗ് ക്ലാസുകളും പിടികൂടി.
കൊച്ചി മലപ്പുറം ജില്ലകളിലെ കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊച്ചി സെൻട്രൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് ,അമ്പലത്തിനകത്ത് അലമാരയിൽ നിന്ന് സ്വർണ്ണവും കവർന്നു
പത്തനംതിട്ട. നരിയാപുരം ഇണ്ടളയപ്പൻക്ഷേത്രത്തിൽ മോഷണം .കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് ,അമ്പലത്തിനകത്ത് സൂക്ഷിച്ച അലമാരയിൽ നിന്ന് സ്വർണ്ണവും കവർന്നു -ഇന്ന് രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത് .
രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ കഴകം ജോലി ചെയ്യുന്ന ആളാണ് അമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന നിലയിൽ കണ്ടത് . ശേഷം നടത്തിയ പരിശോധനയിൽ കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ കാണപ്പെട്ടു .ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു
കൊന്ന മരത്തിൻറെ കമ്പ് ഉപയോഗിച്ചാണ് മോഷ്ടാവ് അമ്പലത്തിനകത്തേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം .പത്തനംതിട്ട പോലീസും വിരലടയാള വിദഗ്ദരും,ഡോ ഗ് സ്കോഡും എല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി



































