തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവില്ല. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്താനാണ് സാധ്യത. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. നേരത്തെ നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ച് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ 19ാം തീയതി വരെ സർക്കാരിന് സമയമുണ്ട്.
കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
ഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്‌സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി
യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.
?സംസ്ഥാനത്തെ ഇന്ന് ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും, ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും.
?സംസ്ഥാനത്ത് ഇന്നും പരക്കെ മഴ;പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത
?തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.
?മുതലപ്പൊഴിയിൽ കാണാതായ അഞ്ച് തെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
? കേരളീയം ?
? വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.
? വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. 626 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങള്‍ തകര്‍ന്നു.
? വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
? അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇനി ഡ്രെഡ്ജിംഗ് മെഷീന്‍ വന്നതിന് ശേ ഷം മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജര്‍ എത്തിക്കാനാവൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടെന്ന് നേവിയും ഈശ്വര്‍ മല്‍പെയും പറഞ്ഞിരുന്നു.
? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും, മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
? സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
? കോഴിക്കോട് വടകരയില്‍ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ തട്ടിപ്പ്. പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. ബാങ്ക്,, ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്.
? സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ പരാതി. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസില്‍ പ്രതികളാണ്.
?? ദേശീയം ??
?ജമ്മു കശ്മീര്‍, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18-നും രണ്ടാഘട്ടം സെപ്റ്റംബര്‍ 25-നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍.
?വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തമുണ്ടായ വയനാട് ഉടന്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
? സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നടത്തി ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയില്‍ നിന്നും കോടികള്‍ വരുമാനം നേടിയെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തല്‍.
? രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
? കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നല്‍കി. ഗിരിധര്‍ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാര്‍ സിംഗിന്റെ നിയമനം.
? കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയം എന്നാണ് കോടതിയുടെ വിമര്‍ശനം. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
? മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. ബംഗാളില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയില്‍ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോള്‍ പറയുന്നില്ല.
? ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
? വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ തന്റെ മകന്‍ ഒമര്‍ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
? ബംഗ്ലാദേശിലെ ഇടക്കാലഭരണാധികാരി മുഹമ്മദ് യൂനുസ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ‘ത്ത് ഹിന്ദുക്കളുടെയും മറ്റ് ‘ – ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചര്‍ച്ച ചെയ്തതെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.
???കായികം???♀️⛷️
? പാരിസ് ഒളിംപിക്‌സിനിടെ അഞ്ചരമണിക്കൂര്‍ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കലിനൊടുവില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി പരിശീലകന്‍ വോളര്‍ അകോസ്. കഠിന ശ്രമത്തിനിടെ വിനേഷ് തളര്‍ന്നുവീഴുക പോലുമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.
?ഗുസ്തി കരിയര്‍ 2032 വരെ തുടരുമെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
വയനാട്.മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട 18 ദിവസമായി നടന്നുവന്ന സംയുക്ത ജനകീയ തിരച്ചിൽ അവസാനിച്ചു.. ഇന്ന് മുതൽ ബന്ധുക്കൾ ആവശ്യപ്പെടുന്ന ഇടത്തും സംശയം തോന്നുന്ന ഇടങ്ങളിലുമായി തിരച്ചിൽ പരിമിതപെടുത്തും.. 124 പേരെ ഇനിയും കണ്ടെത്തന്നുണ്ട്.. ദുരിത ബാധിധരുടെ താത്കാലിക പുനരധിവാസത്തിനുള്ള ശ്രെമങ്ങൾ ഊർജിതമാക്കി .300 ഓളം വാടക വീടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20 നകം ക്യാമ്പുകളിൽ തുടരുന്നവരെ വാടക വീടുകളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനാണ് നീക്കം. ക്യാമ്പുകളിൽ ഉള്ള പലരും ബന്ധുവീടുകളിലേക്കും സന്നദ്ധ സേവകർ എടുത്തു കൊടുത്ത വീടുകളിലേക്കും മാറിയിട്ടുണ്ട്. അടിയന്തര സഹായധനത്തിനായി രേഖകൾ നഷ്ടപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ടുകൾ സജ്ജമാക്കാൻ അദാലത്തുകളും നടക്കുന്നുണ്ട്.. അതെ സമയം തിരിച്ചറിയാൻ കഴിയാതെ സംസ്കരിച്ച മൃദദേഹങ്ങളുടെ DNA പരിശോധന പൂർത്തിയായി. കാണാതായവരുടെ ബന്ധുക്കളുടെ DNA യുമായി ഒത്തുനോക്കിയുള്ള പട്ടിക ഉടൻ പുറത്തുവിടും..
കോഴിക്കോട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്നും 26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. തമിഴ്നാട് കേന്ദ്രികരിച്ചാണ് മേട്ടുപാളയം സ്വദേശിയും മുൻ മാനേജറുമായ മധു ജയകുമാറിനായി അന്വേഷണം നടക്കുന്നത്. നിലവിലെ ബാങ്ക് മാനേജര്‍ ഇര്‍ഷാദിന്‍റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉപഭോക്താക്കൾ പണയം വെച്ച 26 കിലോ സ്വർണം മോഷ്ടിച്ച ശേഷം പകരം 26 കിലോ മുക്കുപണ്ടം വെച്ചു എന്നാണ് കണ്ടെത്തിയത്. ഏതാണ്ട് 17 കോടിയുടെ തട്ടിപ്പാണ് നടന്നത്. എറണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടിയ ഇയാള്‍ അവിടെ ജോയിന്‍ ചെയ്തിട്ടില്ല.
കൊച്ചി. മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ് .സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് കേസ് .സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെന്ന് പരാതി. വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് .മേജർ രവിയുടെ തണ്ടർ ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമകളും പ്രതികൾ .കേസെടുത്തത് കോടതി നിർദേശ പ്രകാരം
പാലക്കാട് . കണ്ടക്ടർ ഇല്ലാതെയും റൂട്ട് മാനേജു ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകളോളം . ഷൊർണൂരിൽ നിന്നും പാലക്കാട് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ബസ്സെടുക്കുമ്പോൾ കണ്ടക്ടർ ബസ്സിൽ കയറിയിരുന്നില്ല. കിലോമീറ്റർ ഓളം കണ്ടക്ടറില്ലാതെ ബസ് സഞ്ചരിച്ചു
ഓരോ സ്റ്റോപ്പിലും ആളുകൾ ഇറങ്ങി കയറി. കുളപ്പുള്ളിയും കഴിഞ്ഞു ബസ് കൂനത്തറ എത്താൻ നേരത്താണ് യാത്രക്കാർ ടിക്കറ്റ് നൽകാൻ കണ്ടക്ടറെ കാണാതായപ്പോൾ ഡ്രൈവറോട് ചോദിക്കുന്നത്. കണ്ടക്ടർ പിന്നാലെ ഓട്ടോ വിളിച്ചെത്തി കൂനത്തറയിൽ നിന്നും ബസ്സിൽ കയറുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 19ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 20ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിർദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് പൊന്നിൻചിങ്ങ പിറവി… കൂടെ കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് നാം കടക്കും. കർക്കടകം 32ന് 1199 വിടചൊല്ലി. ചിങ്ങം ഒന്നോടെ കേരളത്തിന്റെ മാത്രമായ 1200 എന്ന കൊല്ലവർഷം തുടങ്ങുകയായി. ദൈനംദിന ജീവിതത്തിലും ഔദ്യോഗിക കാര്യങ്ങൾക്കും ഇംഗ്ളീഷ് കലണ്ടർ വർഷത്തെ ആശ്രയിക്കുമ്പോഴും വിതയ്ക്കും വിളവെടുപ്പിനും നാളും നക്ഷത്രവും നിശ്ചയിക്കാനും വിവാഹമൂഹർത്തങ്ങൾക്കും പുതിയ വീടുവയ്ക്കുന്നതിനും താമസമാക്കുന്നതിനും മലയാളികൾ ആശ്രയിക്കുന്നത് കൊല്ലവർഷത്തെയാണ്. ശ്രാദ്ധമൂട്ടുന്നതും കൊല്ലവർഷത്തെ ആധാരമാക്കിയാണ്. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നിൽ തുടങ്ങുന്ന സപ്തർഷി വർഷമായിരുന്നു ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. കശ്മീർ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സപ്തർഷി വർഷം. എന്നാൽ മേടമാസം ഒന്നാം തീയതി പുതുവർഷമായി കണക്കാക്കുന്ന കലിവർഷ കലണ്ടറും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. അതിലും 12 മാസമാണ് ഉൾപ്പെട്ടിരുന്നത്. വാണിജ്യ കേന്ദ്രമായ കൊല്ലത്ത് മറ്റ് ദേശങ്ങളിൽ നിന്ന് കപ്പൽമാർഗ്ഗമെത്തിയ കച്ചവടക്കാരാണ് അവർക്ക് പരിചിതമായിരുന്ന സപ്തർഷി വർഷവും ഇവിടുത്തെ കാലഗണനാ രീതികളും ചേർത്ത് 12 മാസങ്ങളുള്ള കൊല്ലവർഷത്തിന് രൂപം നൽകാൻ കാരണക്കാരായത്. വ്യാപാരവുമായി ബന്ധപ്പെട്ട് പ്രോമിസറി നോട്ടുകൾ തയ്യാറാക്കാനും മറ്റും ഇതാവും കൂടുതൽ സൗകര്യപ്രദമെന്ന് അന്നത്തെ വേണാട് രാജാവിനോട് അവർ ആവശ്യപ്പെട്ടു. എ.ഡി. 824 ലാണ് കൊല്ലവർഷം ആദ്യമായി കണക്ക് കൂട്ടിതുടങ്ങിയത്. എന്നാൽ കൊല്ലവർഷവുമായി ബന്ധപ്പെട്ട് മറ്റ് പല അവകാശവാദങ്ങളും നിലവിലുണ്ട്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്ന അഭിപ്രായവും പ്രബലമാണ്. ഏതായാലും മലയാളിക്ക് ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കമാണ് ചിങ്ങം ഒന്ന്.