22.3 C
Kollam
Saturday 20th December, 2025 | 03:22:11 AM
Home Blog Page 2045

പോരുവഴി സർക്കാർ സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി;കുടിവെള്ള ടാപ്പുകളും നിരീക്ഷണ ക്യാമറകളും തകർത്തു

ചക്കുവള്ളി:പോരുവഴി സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി.കുടിവെള്ള ടാപ്പുകളും പൈപ്പുകളും നിരീക്ഷണ ക്യാമറകളും തകർത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ആയുധം ഉപയോഗിച്ച് അറുത്തു മാറ്റുകയായിരുന്നു.ശൂരനാട് പൊലീസ് സ്‌റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് ചക്കുവള്ളി ടൗണിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ നടന്ന അതിക്രമം പൊലീസും അറിഞ്ഞില്ല.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തീരദേശ ജല​ ​ഗുണനിലവാര സൂചിക; കേരളത്തെ വെല്ലാൻ ആളില്ല, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് കണക്കുകൾ

തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതിൽ പറയുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

CWQI അഥവാ കനേഡിയൻ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ശുചിത്വത്തിൽ കേരളം ഏറെ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീരമേഖലയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്.

74 ആയിരുന്നു കേരളത്തിന് ലഭിച്ച CWQI സ്‌കോർ. രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ സ്‌കോർ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്കോർ 60 ഉം ആണ്. തീരമേഖലയിൽനിന്ന് 5 കിലോ മീറ്റർ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം ബഹുദൂരം മുന്നിലാണ്. 79 പോയിന്റാണ് ഇതിൽ കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിന് 73 പോയിന്റാണ്. 67 പോയിന്റുകളുമായി തമിഴ്നാടും ഗോവയുമാണ് മൂന്നാമത്.

കേരളത്തിന്റെ തീരദേശ ജലം ഇന്ത്യയിലെ മറ്റേതൊരു തീരത്തിലെ ജലത്തേക്കാളും മികച്ചതാണെന്ന് റിപ്പോർട്ട് പറയുന്നു. മൺസൂൺ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വർധിക്കുന്നത് എന്നാണ് കരുതുന്നത്. ശുദ്ധജലലഭ്യത വർധിക്കുന്നത് കടൽ തീരമേഖലയിലെ മലിന പദാർത്ഥങ്ങളെ കൂടുതൽ നേർപ്പിക്കുന്നുണ്ട്.

ഭൗതികഘടകങ്ങൾ, ജൈവവസ്തുക്കൾ, രാസവസ്തുക്കൾ സൂക്ഷ്മജീവികൾ എന്നിവയുടെ അളവുകൾ കണക്കാക്കിയാണ് ജലശുചിത്വ പട്ടിക തയാറാക്കുക. 2020 – 21 കാലഘട്ടം മുതൽ കേരളം തീരമേഖലയുടെ ശുചിത്വത്തിന്റെ കാര്യത്തിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ്. അതേസമയം തീരശോഷണമാണ് നമ്മുടെ തീരമേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറുപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം മലയിന്‍കീഴില്‍ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറുപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചറവിള സ്വദേശി വത്സമ്മയാണ് മരിച്ചത്. കോഴിഫാമിനോട് ചേര്‍ന്ന് ബന്ധിപ്പിച്ച കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്



തൊഴിലുറപ്പ് ജോലികള്‍ക്കായാണ് മലയീന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു



ഷോക്കേറ്റ ഉടന്‍  നെയ്യാറ്റിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും


സഹാറാ മരുഭൂമിയില്‍ വെള്ളപ്പൊക്കം..

ഭൂമിയിലെ ഏറ്റവും വരണ്ട ഭൂപ്രദേശമായ സഹാറ മരുഭൂമിയില്‍ മഴ പെയ്തതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ട് ദിവസമായി തെക്കു കിഴക്കന്‍ മൊറോക്കോയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് സഹാറ മരുഭൂമിയിലും വെള്ളം ഉയര്‍ന്നത്.
അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി തടാകം ഇത്തവണ പെയ്ത മഴയില്‍ നിറഞ്ഞുകവിഞ്ഞതായി നാസ പകര്‍ത്തിയ ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടിയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് മരുഭൂമിയിലുണ്ടാകുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. തെക്കു കിഴക്കന്‍ മൊറോക്കോയില്‍ സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ മഴ കുറവാണ്. സെപ്തംബറില്‍ പ്രതിവര്‍ഷം 250 മില്ലീലിറ്ററില്‍ താഴെ മഴ ലഭിക്കുന്ന പലപ്രദേശങ്ങളിലും രണ്ട് ദിവസത്തെ വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലായിരുന്നു.
വടക്കന്‍-മധ്യ-പറിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോള താപനത്തിന്റെ പരിണിത ഫലമായി വലിയ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമവും- അവാർഡ് വിതരണവും

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും- അവാർഡ് വിതരണവും സംഘടിപ്പിച്ചു.ശാസ്താംകോട്ട ജെമിനി ആഡിറ്റോറിയത്തിൽ എൻഎസ്എസ് വൈസ് പ്രസിഡന്റും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ അവാർഡുകൾ,പ്രതിഭകളെ ആദരിക്കൽ,എസ്എസ്എൽസി/പ്ലസ് ടു
മെറിറ്റ് സ്കോളർഷിപ്പ്,യൂണിയൻ സ്കോളർഷിപ്പ്,പ്രത്യേക വിദ്യാഭ്യാസ ധനസഹായം,എൻഡോവ് മെന്റുകൾ, മറ്റ് അവാർഡുകൾ,ചികിത്സ- വിവാഹ സാമ്പത്തിക ധനസഹായം, എന്നിവയുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,വനിതാ യൂണിയൻ പ്രസിഡന്റ് ഗീതാഭായി,യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള,ഭരണസമിതി അംഗം സി.സുരേന്ദ്രൻ പിള്ള,യൂണിയൻ – പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ,എംഎസ്എസ് മേഖലാ കോർഡിനേറ്റേഴ്സ്,താലൂക്കിലെ 124 കരയോഗങ്ങളിൽ നിന്നുള്ള മുഴുവൻ കരയോഗ-വനിതാസമാജ- ബാലസമാജ- വനിതാ സ്വയം സഹായ സംഘം ഭാരവാഹികളും അവാർഡുകൾക്ക് അർഹരായവരും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.

മുഖത്തെ ചുളിവുകൾ അകറ്റാം ; ഇതാ ചില ഈസി ടിപ്സ്

പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കൂടിയാണ് ഈ ചുളിവുകൾ. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യവും നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ…

ചർമ്മത്തെ എപ്പോഴും ഈർപ്പമുള്ളതാക്കുക

ചർമ്മത്തെ പോഷിപ്പിക്കാൻ കറ്റാ വാഴ ജെൽ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത മോയ്സ്ചറൈസർ ഉപയോഗിക്കുക. ഇത് ഈർപ്പം നിലനിർത്താനും നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കും. നന്നായി ജലാംശം ഉള്ള ചർമ്മം ആരോഗ്യമുള്ളതായി കാണപ്പെടുകയും ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഗ്ലിസറിൻ അടങ്ങിയ മോയ്സ്ചറൈസറുകൾ അല്ലെങ്കിൽ പ്രകൃതിദത്ത ചേരുവകളുള്ള ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുക.

സൺസ്ക്രീൻ ഉപയോഗിക്കുക

ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ കുറഞ്ഞത് SPF 40 ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ പുരട്ടുക. SPF 40+ ഉള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീനിൻ്റെ ദൈനംദിന ഉപയോഗം പ്രായമാകൽ ലക്ഷണങ്ങളെ മന്ദ​ഗതിയിലാക്കാനും സൂര്യാഘാതം തടയാനും സഹായിക്കുന്നു.

മുഖത്ത് മസാജുകൾ ചെയ്യുക

മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെറുപ്പമായി നിലനിർത്തുകയും ചെയ്യും. ഇത് ചുളിവുകളും വീക്കവും കുറയ്ക്കുന്നു.

ധാരാളം വെള്ളം കുടിക്കുക

ദിവസം മുഴുവൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിന് വെള്ളം പ്രധാനമാണ്. ചർമ്മത്തെ എല്ലായ്‌പ്പോഴും ഉറപ്പുള്ളതും ഈർപ്പമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു.

പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുക

പല പ്രകൃതിദത്ത ഘടകങ്ങളും യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നു. തേൻ, അവോക്കാഡോ പാക്ക്, തക്കാളി പാക്ക്, മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ ഉപയോ​ഗിക്കുക.

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ

രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായിരിക്കും ആ ദിവസം കൂടുതൽ ഊർജത്തോടെ നിലനിർത്തുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ മാത്രമല്ല മാനസികാവസ്ഥയെയും മെച്ചപ്പെടുത്തും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങളിതാ…

ഒന്ന്

സിട്രസ് പഴങ്ങളിൽ സിട്രസ് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് വിവിധ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും.
ഓറഞ്ച്, നാരങ്ങ എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. വെറും വയറ്റിൽ സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ സിട്രിക് ആസിഡ് വയറ്റിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും.

രണ്ട്

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

മൂന്ന്

എരിവുള്ള ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേടിലേക്ക് നയിക്കുക ചെയ്യും. ധാരാളം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിനും ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

നാല്

വെറുംവയറ്റിൽ തൈര് കഴിക്കുന്നത് ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും അസിഡിറ്റിയും മലബന്ധവും വർദ്ധിപ്പിക്കുകയും ചെയ്യും.

അഞ്ച്

കാർബണേറ്റഡ് പാനീയങ്ങൾ ഗ്യാസിനും വീക്കത്തിനും കാരണമാകും. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ.

ആറ്

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. അത് കൊണ്ട് തന്നെ മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക.

ഏഴ്

വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. വെറും വയറ്റിൽ അവ കഴിക്കുമ്പോൾ വിവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം.

എട്ട്

വെറും വയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കും.

‘എസ്പി അതിയന്റെ താര’; രജനികാന്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ, ചിത്രങ്ങൾ

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ തമിഴ് സിനിമയാണ് വേട്ടയ്യൻ. രജനികാന്തിനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. അമിതാഭ് ബച്ചനൊപ്പം മഞ്ജു വാര്യരും ഫഹദ് ഫാസിലുമടക്കമുള്ള മലയാളി താരങ്ങളും അഭിനയിച്ച ചിത്രം മൂന്നാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കൊടി പാറിക്കുന്നതിനിടയിൽ രജനികാന്തിന് നന്ദി അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.

സോഷ്യൽ മീഡിയയിയൂടെ ആയിരുന്നു മഞ്ജു വാര്യർ, രജനികാന്തിന് നന്ദി അറിയിച്ചത്. ‘തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ. എപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വേട്ടയ്യനിൽ അതിയന്റെ താര ആയത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു’, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.

ഒപ്പം വേട്ടയ്യൻ സെറ്റിൽ നിന്നും രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ ആയിരുന്നു മഞ്ജു എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഒക്ടോബർ 10ന് ആണ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യൻ തിയറ്ററുകളിൽ എത്തിയത്. പ്രീ സെയിൽ ബിസിനസുകളിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ചത്രം തിയറ്ററിൽ എത്തിയപ്പോഴും അത് ആവർത്തിക്കുകയാണ്. ആദ്യദിനം 31.7 കോടി രൂപയാണ് വേട്ടയ്യൻ നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. തമിഴ് നാട്ടിലും കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 49.1 കോടി നേടിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ദിവസം ചിത്രം 58.53% തമിഴ് ഒക്യുപൻസി രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ 1,042 ഷോകളിലായി 72.50% ഒക്യുപൻസി, ബെംഗളൂരുവിൽ 455 ഷോകളിൽ നിന്ന് 44.50% ഒക്യുപൻസി എന്നിങ്ങനെയാണ് കണക്കുകൾ. നിലവിലെ റിപ്പോർട്ട് പ്രകാരം 2024ലെ ഏറ്റവും വലിയ ഹിറ്റ് വിജയിയുടെ ​ഗോട്ട് ആണ്. രണ്ട് ദിവസത്തിൽ 70 കോടിയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യൻ. അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തമിഴകത്ത് ചുവടുവച്ചത്. പിന്നീട് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. നിലവിൽ വിടുതലൈ 2 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ പെയറായി മഞ്ജു അഭിനയിക്കുന്നുണ്ട്.

റോക്കറ്റിലേറി സ്വർണവില; കേരളത്തിൽ ഇന്ന് റെക്കോർഡിട്ടു, ‘മാജിക് സംഖ്യ’യിലേക്ക് ഇനി ഇത്തിരിദൂരം

ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തി കേരളത്തിൽ സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് വില 7,120 രൂപയായി. 200 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. രണ്ടും റെക്കോർഡ് വിലയാണ്. ഈ മാസം 4നും സംസ്ഥാനത്ത് സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു. 57,000 രൂപയെന്ന ‘മാജിക്സംഖ്യ’ ചരിത്രത്തിലാദ്യമായി തൊടാൻ ഇനി പവൻ വിലയ്ക്ക് മുന്നിൽ വെറും 40 രൂപയുടെ ദൂരം.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 15 രൂപ വർധിച്ച് റെക്കോർഡ് 5,885 രൂപയിലെത്തി. കനംകുറഞ്ഞ അഥവാ ലൈറ്റ്‍വെയ്റ്റ് ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു; ഗ്രാമിന് 98 രൂപ.

എന്തുകൊണ്ട് സ്വർണവില വീണ്ടും കൂടുന്നു?

സ്വർണവില വീണ്ടും കൂടിത്തുടങ്ങിയതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന്, യുഎസിലെ സാമ്പത്തികരംഗത്തെ ചലനങ്ങളാണ്. യുഎസിൽ പണപ്പെരുപ്പം മൂന്നരവർഷത്തെ താഴ്ചയിൽ എത്തുകയും തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കൂടുകയും ചെയ്തതോടെ വീണ്ടും പലിശനിരക്ക് കുറയാനുള്ള സാധ്യത ഉയർന്നു. ഇത് സ്വർണത്തിനാണ് നേട്ടമാകുക.

കാരണം, പലിശനിരക്ക് കുറയുമ്പോൾ ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളും അനാകർഷകമാകും. സ്വർണനിക്ഷേപങ്ങൾക്ക് പ്രിയം കൂടും. വിലയും വർധിക്കും. ഔൺസിന് കഴി‍ഞ്ഞദിവസം 2,605 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില നിലവിൽ 2,659 ഡോളറിലേക് കുതിച്ചുകയറിയിട്ടുണ്ട്. 2,656 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.

കാരണം രണ്ട്, ഇസ്രയേൽ ലബനിൽ നടത്തുന്ന ആക്രമണമാണ്. യുദ്ധം എല്ലായ്പ്പോഴും രാജ്യാന്തര സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്. രാജ്യാന്തര വ്യാപാരങ്ങളെയും ഓഹരി, കടപ്പത്ര വിപണികളെയും ഇത് ബാധിക്കും. നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റും, ഇത് വില വർധന സൃഷ്ടിക്കും.

മൂന്ന്, റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതാണ്. ഇന്ത്യയിലും ചൈനയിലും സ്വർണാഭരണങ്ങൾക്ക് ഉത്സവകാല ഡിമാൻഡ് ഉണ്ടെന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്. മറ്റൊന്ന്, രൂപയുടെ മൂല്യത്തകർച്ചയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ചരിത്രത്തിലാദ്യമായി 84ലേക്ക് ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യം കുറയുകയും ഡോളർ കരുത്താർജിക്കുകയും ചെയ്യുമ്പോൾ സ്വർണം ഇറക്കുമതിക്ക് ചെലവേറും. ഇത് രാജ്യത്ത് വില കൂടാനിടയാക്കും.

ഇനി വില എങ്ങോട്ട്?

രാജ്യാന്തര സ്വർണവില 2,670 ഡോളർ സമീപഭാവിയിൽ തന്നെ കടക്കുമെന്ന് നിരീക്ഷകർ കരുതുന്നു. അങ്ങനെയെങ്കിൽ, കേരളത്തിലും വില കൂടും. സംസ്ഥാനത്ത് പവൻവില 57,000 രൂപയെന്ന നാഴികക്കല്ല് മറികടക്കുന്നത് വിദൂരത്തല്ലെന്ന് നിരീക്ഷകരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

ഇന്നൊരു പവന് ജിഎസ്ടി അടക്കം വില

56,960 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപയും അതിന്റെ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20 ശതമാനത്തിന് മുകളിലുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,656 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,707 രൂപയും.

ലുക്ക്‌ മാറ്റി തല… സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

എം. എസ് ധോണിയുടെ ലുക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ലുക്കുമായി വീണ്ടും എത്തിയിരിക്കുകയാണ് ‘തല’. തന്റെ നീളൻ മുടി ഉപേക്ഷിച്ചിരിക്കുകയാണ് ക്യാപ്റ്റൻ കൂൾ. ശനിയാഴ്ചയാണ് ധോണി ഹെയർസ്റ്റൈൽ മാറ്റിയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മുടി വെട്ടിയതിന്റെ പേരിൽ ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ ‘എം.എസ്. ധോണി’ ട്രെൻഡിങ്ങായിരുന്നു. നീളൻ മുടി വെട്ടിയൊതുക്കിയാകും ധോണി അടുത്ത ഐപിഎല്ലിൽ കളിക്കുകയെന്നാണു വിവരം.

ധോണിയുടെ ഹെയർ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് താരത്തിന്റെ ചിത്രം ആദ്യം പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം ഇതു വൈറലായി. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.