കൊച്ചി.വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. ആത്മവിശ്വാസം വർധിച്ചെന്നും . ലേക്ക് ഷോർ ആശുപത്രിക്ക് ബിഗ് സല്യൂട്ട് എന്നും ആവണി പറഞ്ഞു
പുഞ്ചിരിയോടെയാണ് മടക്കം. നഷ്ടപ്പെടും എന്ന് കരുതിയ ജീവിതത്തെ തിരികെ നൽകിയവർക്ക് സ്നേഹവും കടപ്പാടും ഒറ്റവാക്കിൽ ഒതുക്കി.
മുന്നോട്ടുള്ള ജീവിതത്തിന് ആത്മവിശ്വാസം പകരുന്ന ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് ആവണി പറഞ്ഞു. ആരോഗ്യസ്ഥിതി പൂർണമായി വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി തുടരും . വിവാഹാഘോഷം വിപുലമായി നടത്തുന്നത് ബന്ധുക്കളുമായി ആലോചിക്കുമെന്ന് ഭർത്താവ് ഷാരോൺ
ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആവണിയെ പിന്നീട് ലേക്ക് ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹ ദിവസം നടന്ന അപകടത്തിൽ മനസ്സാന്നിധ്യം കൈവിടാതെ അത്യാഹിത വിഭാഗത്തിൽ വച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി ചാർത്തിയത് നാടാകെ ആഹ്ളാദത്തോടെയാണ് കേട്ടത്.
മോഹങ്ങൾ പൂവണിയും, ആവണി ആശുപത്രി വിട്ടു
‘ലോക് ഭവനിൽ ആദ്യ അതിഥിയായി രാഷട്രപതി ദ്രൗപതി മുർമു ‘
തിരുവനന്തപുരം:
കേരളത്തിലെ രാജ് ഭവൻ ഔദ്യോഗികമായി ‘ലോക് ഭവൻ’ എന്ന് മാറിയ ദിനത്തിൽ അതിഥിയായി എത്തിയത് രാഷ്ട്രപതി ദ്രൗപതി മുർമു.
ശംഖുമുഖത്ത് ഇന്ന് വൈകിട്ട് നടന്ന നാവിക സേനാ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷമാണ് രാഷ്ട്രപതി ലോക് ഭവനിൽ എത്തിയത്.
രാജ്യത്തുടനീളമുള്ള രാജ് ഭവനുകൾ ‘ലോക് ഭവൻ’ എന്നും ലെഫ്റ്റനൻ്റ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസ് ‘ലോക് നിവാസ്’ എന്നും പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഈ മാറ്റം “കോളനി ചിന്താഗതിയിൽ നിന്ന് ജനാധിപത്യപരമായ ഒന്നിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ്” എന്ന് ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ചുള്ള പുതിയ ചിന്താഗതിക്ക് തുടക്കമിട്ടതിന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. രാജ് ഭവനെ ‘ലോക് ഭവൻ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത് ഇപ്പോഴത്തെ കേരള ഗവർണർ തന്നെയാണ്. അദ്ദേഹം ബിഹാർ ഗവർണറായിരുന്ന സമയത്ത് 2022-ലെ അഖിലേന്ത്യ ഗവർണേഴ്‌സ് കോൺഫറൻസിലാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. വർഷങ്ങളായി, കേരളത്തിലെ രാജ് ഭവൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ശ്രീ എസ്. ഗുരുമൂർത്തിയുടെ
ഓപ്പറേഷൻ സിന്ദൂർ’, കേന്ദ്ര സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ്റെ ‘ആഗോള സാമ്പത്തിക പ്രവണതകൾ: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ച് രാജ് ഭവൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സംരംഭത്തെ കേരളത്തിലെ ജനങ്ങൾ പൂർണ്ണ മനസ്സോടെ പിന്തുണയ്ക്കണമെന്നും ‘ലോക് ഭവൻ’ എന്നതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ അതിനെ അർഹമാക്കണമെന്നും ബഹുമാനപ്പെട്ട ഗവർണർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
കരുനാഗപ്പള്ളിയിൽ മിനിസ്റ്റേഡിയം യാഥാർത്ഥ്യമാക്കുമെന്ന് LDF പ്രകടനപത്രിക
കരുനാഗപ്പള്ളി തീരപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. പൂർത്തീകരണത്തിലെത്തിയ കരുനാഗപ്പള്ളി താലൂക്കാശുപത്രി ബഹുനിലക്കെട്ടിടത്തിൽ എല്ലാ വിഭാഗ ചികിത്സാസൗകര്യങ്ങളും ഏർപ്പെടുത്തും.
കായൽ ടൂറിസത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്ന് പദ്ധതിക്ക് രൂപം നല്കുമെന്നും കോർട്ട് കോംപ്ലക്സ് കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും LDF പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജഗത് ജീവൻ ലാലി ,ബി.സജീവൻ ,ഷറഫുദീൻ മുസലിയാർ ,പ്രവീൺ മനയ്ക്കൽ ,മുഹമ്മദ് കുഞ്ഞ് ,ഡി.സദാനന്ദൻ, നിജാം ബഷി എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും വ്യക്തി അധിക്ഷേപം നടത്തുകയും ചെയ്യുന്നതായി പരാതി
മൈനാഗപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് കടപ്പ ഡിവിഷൻ സ്ഥാനാർത്ഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ രവി മൈനാഗപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോർഡുകൾ വ്യപകമായി നശിപ്പിക്കുകയും വ്യക്തി അധിക്ഷേപം നടത്തുകയും ചെയ്യുന്നതായി പരാതി.അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ ഏജൻ്റായ രാജി രാമചന്ദ്രൻ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.മൈനാഗപ്പള്ളി 14-ാം വാർഡിലെ പാറപ്പുറം ജംഗ്ഷനിലേത് ഉൾപ്പെടെ സ്ഥാപിച്ചിരുന്ന ബ്ലോർഡുകൾ ബ്ലയ്ഡ് ഉപയോഗിച്ച് കീറി നശിപ്പിക്കുകയും പോസ്റ്ററുകൾ വലിച്ചു കീറി കളയുകയും ചെയ്ത നിലയിലാണ്.രാത്രിയുടെ മറവിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.കൂടാതെ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ച് വീടുകളിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.
പൈപ്പ് ലീക്കായി കുടിവെള്ളം പാഴായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് പരാതി
കുന്നത്തൂർ:പൈപ്പ് ലീക്കായതിനെ തുടർന്ന് ദിവസങ്ങളായി കുടിവെള്ളം പാഴായിട്ടും നന്നാക്കാൻ വാട്ടർ അതോറിറ്റി നടപടിയെടുക്കുന്നില്ലെന്ന് പരാതി.ആറ്റുകടവ് – ചീക്കൽകടവ് റോഡിൽ കുന്നത്തൂർ തോട്ടത്തുംമുറി കുരിശ്ശടിക്ക് സമീപമാണ് കുടിവെള്ളം പാഴാകുന്നത്.നിരവധി തവണ നാട്ടുകാർ വിവരം അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.മോട്ടോർ കത്തിനശിച്ചതിനെ തുടർന്ന് ദിവസങ്ങളായി കുടിവെള്ള വിതരണം നിലച്ചിരുന്ന മേഖലയിലാണ് തകരാർ പരിഹരിച്ചപ്പോൾ ഇത്തരം അവസ്ഥ ഉണ്ടായിരിക്കുന്നത്.
പ്രചാരണത്തിനിടെ കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് കൈമാറി സ്ഥാനാർത്ഥി മാതൃകയായി
ശാസ്താംകോട്ട:പ്രചാരണത്തിനിടെ കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് കൈമാറി സ്ഥാനാർത്ഥി മാതൃകയായി.പോരുവഴി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും കുന്നത്തൂർ താലൂക്കിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറുമായ ശാലിനി എസ്-ന് തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിലേക്ക് പോകവേ സിനിമാപറമ്പ് ജംഗ്ഷനിൽ നിന്നാണ് പഴ്സ് കിട്ടിയത്.തുറന്ന് നോക്കിയപ്പോൾ നിരവധി വിലപ്പെട്ട രേഖകൾ പഴ്സിൽ ഉണ്ടായിരുന്നു.ഉടൻ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനിലെത്തി പഴ്സ് കൈമാറി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുന്നത്തൂർ പുത്തനമ്പലം പ്ലാമണ്ണിൽ പടിഞ്ഞാറ്റേതിൽ കവിതയുടേതാണ് പഴ്സ് എന്ന് കണ്ടെത്തി.പിന്നീട് പൊലീസിൻ്റെ സാന്നിധ്യത്തിൽ ശാലിനി കവിതയ്ക്ക് പഴ്സ് കൈമാറി.
MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്. കുറ്റിച്ചിറ സ്വദേശി ബർജീസ് റഹ്മാൻ,വയനാട് സുൽത്താൻബത്തേരി സ്വദേശി ഫസൽ മെഹബൂബ് എന്നിവർ പിടിയിൽ
ബർജീസിന്റെ വീട്ടിൽ സൂക്ഷിച്ച MDMA ആണ് പിടികൂടിയത്
വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 17 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു
വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചു
വെഞ്ഞാറമ്മൂട്. വയോധികയെ ക്രൂരമായി ആക്രമിച്ചു പെരുവഴിയിൽ ഉപേക്ഷിച്ചുസംഭവം ആറ്റിങ്ങൽ – വെഞ്ഞാറമ്മൂട് റോഡിൽ വലിയ കട്ടയ്ക്കാലിൽ
പത്തേക്കർ സ്വദേശിക്കാണ് ആക്രമണമേറ്റത്
വയോധികയെ വലിയ കുന്നുമ്മൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ നാട്ടുകാർ കണ്ടാണ് ആശുപത്രിയിൽ എത്തിച്ചത്
സംഭവത്തിൽ ദുരൂഹത സംശയിച്ചു പോലീസ്.വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ.
അബോധാവസ്ഥയിലായ വയോധികയെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്
മാറ്റി. സംഭവത്തിൽ സിസിറ്റിവി കേന്ദ്രീകരിച്ചു പരിശോധന ആരംഭിച്ചു
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം.215/2025) തസ്തികയിലേക്ക് ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തേവള്ളി സര്‍ക്കാര്‍ മോഡല്‍ വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് (എച്ച്.എസ്. വിഭാഗം) കേന്ദ്രത്തില്‍ ഉള്‍പ്പെട്ട 1040949 മുതല്‍ 1041148 വരെ രജിസ്റ്റര്‍ നമ്പരുള്ള 200 ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ (സെന്റര്‍ രണ്ട്) പുനഃക്രമീകരിച്ചു. പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കിയ പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷക്ക് ഹാജരാകണം; മുന്‍ പ്രവേശനടിക്കറ്റും ഉപയോഗിക്കാം.
ഇ.വി.എം കമ്മീഷനിംഗിനു തുടക്കമായി
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടപടികള്‍ പുരോഗമിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷന്‍, മുഖത്തല, അഞ്ചല്‍, ശാസ്താംകോട്ട ബ്ലോക്കുകളില്‍ പ്രവര്‍ത്തനം തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളില്‍ ഡിസംബര്‍ നാലിനും ഇത്തിക്കര ബ്ലോക്കില്‍ ഡിസംബര്‍ അഞ്ചിനും ഇ.വി.എം കമ്മീഷനിംഗ് നടക്കുമെന്നും അറിയിച്ചു.






































