ജയ്പൂർ.രാജസ്ഥാനിലെ ജയ്പൂരിൽ ബുൾഡോസർ നടപടി. പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളുടേതടക്കം 20 ഓളം കെട്ടിടങ്ങൾ പൊളിച്ചു നീക്കി.
ഡിസംബർ 25 ന് സംഘർഷം ഉണ്ടായ ചൗമുവിലാണ് കുടിയൊഴിപ്പിക്കൽ. സംഘർഷത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൗമുവിലെ ഇമാം മസ്ജിദ് പരിസരത്താണ് ബുൾ ഡോസർ നടപടി.
അനധികൃത കയ്യേറ്റം ആരോപിച്ചു,പ്രദേശത്തെ 25 ഓളം കെട്ടിടങ്ങൾക്ക് പ്രാദേശിക ഭരണകൂടം, ഒഴിയാൻ ആവശ്യപ്പെട്ട നോട്ടീസ് നൽകിയിരുന്നു.
ഡിസംബർ 25ന്, പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയത് വൻ സംഘർഷത്തിന് വഴിവച്ചിരുന്നു.
പോലീസിനും ഉദ്യോഗസ്ഥർക്കും നേരെ വ്യാപകമായി കല്ലേറുണ്ടായി. കല്ലേറിൽ
6 പോലീസുകാർക്ക് പരിക്കേറ്റു.
സംഭവത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു, 110 കസ്റ്റഡിയിലെടുത്തു പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ 19 പേർക്കായി തിരച്ചിൽ തുടരുകയാണ്
പോലീസിനെ കല്ലെറിഞ്ഞ പ്രതികളുടെ വീടുകൾ ഉൾപ്പെടെ പൊളിച്ചു നീക്കിയതായി പോലീസ് അറിയിച്ചു.
കനത്ത പോലീസ് സുരക്ഷ യിലാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.




































