ചവറ. സംസ്ഥാനത്ത് കുതിച്ചുയരുന്ന മാരിടൈം വികസന ഭൂപടത്തിലേക്ക് പുതിയ ഒരു കാൽവയ്പായി നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. നീണ്ടകരയിൽ പണി കഴിപ്പിച്ച കെട്ടിടത്തിലും അനുബന്ധ സ്ഥലത്തും സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചു തുടങ്ങും.
ഈ പ്രദേശത്തെ വിനോദസഞ്ചാരസാധ്യത കൂടി പരിഗണിച്ച് എഡ്യൂക്കേഷൻ- എന്റർടെയിൻമെന്റ് മാതൃകയിലാണ് പദ്ധതി.
സുതാര്യമായ ഇ- ടെൻഡർ പോർട്ടൽ വഴി 60അംഗ കൺസോർഷ്യത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുവാനുള്ള സമ്മതപത്രം കൺസോർഷത്തിന് കൈമാറി.
ചടങ്ങിന്റെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. മാരി ടൈം ബോർഡ് ചെയർപേഴ്സൺ എൻ. എസ് പിള്ള അധ്യക്ഷത വഹിച്ചു ഷമീർ താഴെപീടികയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജ അനിൽ, ഷേർളി ഹെൻട്രി, ഷൈൻ എ ഹഖ്, സജു കുമാർ, രാജു നായർ ക്യാപ്റ്റൻ അശ്വനി പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.




































