കരുനാഗപ്പള്ളി. നഗരസഭയുടെ കിഴക്കൻ മേഖലകളിൽ ജലക്ഷാമത്തിന് പരിഹാരമായി പ്രൈവറ്റ് ബസ്റ്റാന്റിൽ നിർമ്മിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം നടന്നു. ഇതോടെ ദേശീയ പാതക്ക് കിഴക്ക് 13 – മുതൽ 18 വരെയുള്ള വാർഡുകളിലും കേശവപുരത്തും ജലക്ഷാമം പരിഹരിക്കാൻ കഴിയും. വേനൽക്കാലമായതോട കടുത്ത ക്ഷാമമാണ് ഇവിടെ നേരിടുന്നത്. പതിനൊന്ന് ലക്ഷത്തോളം രൂപ നഗരസഭയിൽ നിന്നും ചെലവഴിച്ചാണ് പുതിയ കുഴൽ കിണർ നിർമ്മിച്ചിരിക്കുന്നത്.
also read :
അടുത്ത മാസങ്ങളിൽ തന്നെ മരുതൂർ കുളങ്ങരയിലും കോഴിക്കോട് മൂത്തേത്ത് കടവിലും രണ്ട് കുഴൽ കിണറുകൾ കൂടി നിർമ്മാണം പൂർത്തിയാകുമ്പോൾ ജലക്ഷാമം ഏകദേശം പരിഹരിക്കപ്പെടുമെന്നാണ് നഗരസഭാധികൃതരുടെ കണക്ക് കൂട്ടൽ. കുഴൽ കിണർ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായ യോഗം സി.ആർ മഹേഷ് M LA ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സ ൺ ബീനാ ജോൺസൺ, സിംലാൽ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



































