കൊല്ലം. ഇരവിപുരം കുന്നത്തുകാവ് ക്ഷേത്രത്തിന്റെ സമീപത്തായി ഉച്ചയോടു കൂടി തീപിടുത്തം ഉണ്ടായി. ക്ഷേത്രത്തിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തൊട്ടടുത്തുതന്നെ ഒരു കുഴിയിലിട്ട് തീ കത്തിക്കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ തീ പുകഞ്ഞു പുകഞ്ഞു കിടക്കുകയും സമീപപ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തു.
തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രം ഭാരവാഹികൾ തീ അണയ്ക്കുവാൻ ശ്രമിച്ചു എങ്കിലും അവർക്ക് കഴിയാതെ വന്നപ്പോൾ കൊല്ലത്തെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊല്ലത്തുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി. തീ പൂർണമായും നിയന്ത്രണവിധേയമാക്കി.(ബൈറ്റ് ) സർപ്പക്കാവ് കൂടി ഉള്ള ക്ഷേത്രം ആയതിനാൽ കാവിന്റെ ഭാഗത്ത് കാട് മൂടിയ നിലയിൽ ആയിരുന്നു. ആ ഭാഗത്തേക്ക് തീപിടുത്തം ഉണ്ടാകാഞ്ഞത്. കാവ് നിലനിർത്തുവാൻ സാധിച്ചു.


































