മൈനാഗപ്പള്ളി:മേളപ്രമാണി ചെറുശ്ശേരി കുട്ടൻമാരാരും, 51 സംഘവും പൂര പൊലിമ ചാർത്തി നടത്തിയ പാണ്ടിമേളം മണ്ണൂർകാവ് ഉത്സവത്തിന് മാറ്റേകി.ഒമ്പതാം ഉത്സവ ദിനമായ ഇന്ന് ക്ഷേത്ര മൈതാനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചെമ്പടയിൽ തുടങ്ങി ത്രിപുടയിൽ അവസാനിച്ച പാണ്ടിമേളം അതീവ ശ്രേഷ്ഠമായി.ചടങ്ങിൽ തൃശ്ശൂർ പൂരം തിരുവമ്പാടി മേള പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ട ചെറുശ്ശേരി കുട്ടന്മാരാരെ മണ്ണൂർക്കാവ് ക്ഷേത്ര ഭരണസമിതി പൊന്നാടയണിയിച്ച് ആദരിച്ചു.ആസ്വദിക്കാൻ മണ്ണൂർക്കാവിൽ എത്തിയത്
ആയിരങ്ങളാണ്.മണ്ണൂർകാവിൽ ഞായർ ദശദിന ഉത്സവത്തിന് കോടിയിറങ്ങും.രാവിലെ 6 ന് സോപാനസംഗീതം, 3 ന് വർണ്ണശബളമായ കെട്ടുകാഴ്ച ചിത്തിരവിലാസം സ്കൂൾ ജംഗ്ഷനിൽ കേന്ദ്രീകരിച്ച് അവിടെ നിന്നും ക്ഷേത്രത്തിലേക്ക് ക്രമമായി എത്തിച്ചേരും.തുടർന്ന് മണ്ണൂർക്കാ വ് ഭഗവതിയുടെ തിരുവെഴുന്നള്ളത്ത്, വലിയ കാണിക്ക, കുതിര കാണൽ ദീവാരാധന, 9 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള,ഗംഭീര വെടിക്കെട്ട് എന്നിവയാണ് പരിപാടികൾ.
ഇന്ന് രാവിലെ 11 വരെ ക്ഷേത്രത്തിൽ പറയിടാവുന്നതാണ്.






































