തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കണിച്ചോട് അശ്വതി – സുഭാഷ് ദമ്പതികളുടെ ഒന്നരവയസുള്ള മകൾ പവിത്രയാണ് മരിച്ചത്. അശ്വതിയെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
വ്യാഴം വൈകുന്നേരം കുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് മുത്തശ്ശി കരുതിയിരുന്നത്. എന്നാൽ പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ചുണ്ടും മുറിഞ്ഞിട്ടുണ്ട്. അശ്വതി നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് സൂചന.
തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നാണ് മുത്തശ്ശി കരുതിയിരുന്നത്. എന്നാൽ പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.






























