തിരുവനനിതപുരം. പിആർഡി നൽകിയ സാങ്കല്പിക വാർത്താ പരസ്യത്തിനെതിരെ നിയമ നടപടി ആലോചിച്ച് പ്രതിപക്ഷം. ഹർഷിനയുടെയും ഉഷയുടെയും വയറ്റിൽ കുടുങ്ങിയ കത്രികയുടെ പടം നൽകാനുള്ള ധൈര്യം ഉണ്ടോ എന്നും പ്രതിപക്ഷം. രാഷ്ട്രീയ പരസ്യത്തിന് നികുതിപ്പണം ചെലവാക്കാൻ തീരുമാനമെടുത്ത പി ആർ ഡി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും പ്രതിപക്ഷ നേതാക്കൾ നൽകി
( കെ എസ് ആർ ടി സി യിലെ പ്രശ്നങ്ങൾ മരുന്ന് ക്ഷാമം ക്ഷേമപെൻഷൻ കുടിശ്ശിക പവർകട്ട് അങ്ങനെ ഒരുപിടി മുടങ്ങിയ വാർത്തകളുമായാണ് ഇന്ന് ദേശീയ ദിനപത്രങ്ങൾ അടക്കം വായനക്കാരുടെ കയ്യിൽ എത്തിയത്. ഒന്നാം പേജിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെയുള്ള സാങ്കല്പിക വാർത്ത പരസ്യം ആണെങ്കിൽ മൂന്നാം പേജിൽ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണം നേട്ടത്തെ കുറിച്ചുള്ള വലിയ വാർത്താ ചിത്രവും ഉണ്ട്. ആദ്യമായാണ് മുൻ സർക്കാരിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞുള്ള പിആർഡി പരസ്യം ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.ഹീനമായ രാഷ്ട്രീയ തന്ത്രമാണിത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.പച്ചക്കള്ളം പറഞ്ഞ് ജനത്തെ പറ്റിച്ച് ജനത്തിന്റെ കാശുകൊണ്ട് തുടർ ഭരണം നേടാൻ പിണറായി വിജയൻ ശ്രമിക്കുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. സ്വന്തമായുള്ള വികസന പ്രവർത്തനങ്ങൾ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത്തരം കുൽസിത പ്രവർത്തനങ്ങൾ എന്നും ആരോപണം.
ഒരു പടി കൂടി കടന്ന് പിആർഡി ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരോട് ചെവിയിൽ നുള്ളി കൊള്ളാൻ മുന്നറിയിപ്പ് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കളം നിറഞ്ഞു
കഴിഞ്ഞ ആഴ്ചയാണ് ഇരുണ്ട കാലം എന്ന പേരിൽ സിപിഎം ഒരു വെബ്സൈറ്റ് തുടങ്ങിയത് യുഡിഎഫ് ഭരണകാലത്തെ പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളും അടക്കം അതിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു മകനെ തിരിച്ചുവരല്ലേ എന്ന പേരിലുള്ള ക്യാമ്പയിനും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തന്നെ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പത്രപരസ്യവും.

































