മലപ്പുറം. കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മമ്പാട് ഗ്രാമപഞ്ചായത്തിലാണ് കാട്ടുപന്നി വേട്ട. 20 കാട്ടുപന്നികളെ കൊന്നൊടുക്കി
മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ, ടാണ, വള്ളിക്കെട്ട്, താളിപൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. അതിരൂക്ഷമായ കൃഷിനശീകരണം കര്‍ഷകരെ വലക്കുമ്പോഴും നിയമങ്ങളിലെ അവ്യക്തതയും നല്ല നായാട്ടുകാരെ കിട്ടാത്തതും കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിന് തടസമാവുകയാണ്. കാട്ടുപന്നികളെ വേട്ടയാടുന്നതില്‍ പല വകുപ്പുകളും പലനിയമങ്ങളാണ് പറയുന്നത്. എന്നാല്‍ ചില പഞ്ചായത്തുകള്‍ ധീരമായ നടപടിയുമായി കര്‍ഷക രക്ഷക്ക് എത്തിയിട്ടുണ്ട്. കാട്ടില്‍ നിന്നും പെരുകിത്തുടങ്ങിയ പന്നികള്‍ വ്യാപിച്ച് കടലോരം വരെ എത്തിയെന്നതാണ് കേരളത്തിലെ അവസ്ഥ. പന്നികളെ കൊന്നുഭക്ഷിക്കാമെന്ന നിയമമാണ് നശീകരണത്തിന് ഏറെ നല്ലതെന്നാണ് കര്‍ഷകരുടെ അഭിപ്രായം. നിലവില്‍ കൊല്ലാമെങ്കിലും ഭക്ഷണമാക്കാന്‍ വകുപ്പില്ല. അതിനാല്‍തന്നെ കൊല്ലുന്നതിന് തയ്യാരായി ആളെത്താറില്ല. വന്‍ തുക കൊടുത്ത് പന്നിയെ വെടി വച്ചുകൊല്ലാന്‍ ആളെ ഇറക്കുന്നത് സാധാരണ കര്‍ഷകര്‍ക്ക് താങ്ങാനാവില്ല.


































