പാലക്കാട്. മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ
പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്കൂൾമാനേജരെ അയോഗ്യനാക്കും.
ഡിസ്‌മ്പർ 18 ന് 11 വയസ്സുകാരൻ സഹപാഠിയോട് തുറന്ന് പറയുന്നതിലൂടെ ആണ് പീഡന വിവരം ആദ്യം പുറത്ത് വന്നത്. സഹപാടിയുടെ രക്ഷിതാക്കൾ അന്ന് തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും പോലീസിൽ അറിയിക്കാനനോ പരാതി നൽകാനോ അധികൃതർ തയാറായില്ല. വീഴ്ചൽ ചൂണ്ടി കാണിച്ചു എഇഒ ഡിഡിഇക്ക് ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ അധ്യാപികയും മാനേജ്‌മെന്റും നൽകിയ വിശദീകരണം തൃപ്തികരം അല്ലെന്ന് കണ്ടെത്തിയതോടെ ആണ് നടപടി. പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്തു.
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റി. അധ്യാപികക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. മറ്റ് ചില കുട്ടികളും പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
പ്രതിയായ അനിൽ എന്ന അധ്യാപകനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ എഇഒ ശിപാർശ നൽകും. മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.







































