തിരുവനന്തപുരം. കണിയാപുരത്ത് ലഹരി വേട്ട
രണ്ട് ഡോക്ടർമാരടക്കം 7 പേർ പിടിയിൽ
ഇവരിൽ നിന്ന്
MDMAയും ഹൈബ്രിഡ് ഗഞ്ചാവും പിടികൂടി
നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29)
,തൊളിക്കോട് സ്വദേശി അജിത്ത് (30)
,കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ (34) ഡോക്ടർ
,പാലോട് സ്വദേശിനി അൻസിയ (37)
,കൊട്ടാരക്കര സ്വദേശിനി ഹലീന (27) BDS വിദ്യാർഥി
,കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29)
എന്നിവരെയാണ് ആറ്റിങ്ങൽ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി പിടികൂടിയത്
വിഗ്നേഷ് ദത്തൻ MBBS ഡോക്ടറും ഹലീന BDS വിദ്യാർത്ഥിയുമാണ് അവിനാഷ് ഐ ടി ജീവനക്കാരനാണ്
കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്
ഇതിൽ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്
ബാംഗ്ലൂരിൽ നിന്നും എംഡിഎയും മറ്റും കടത്തിക്കൊണ്ടു വന്ന് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും നൽകി വന്നിരുന്നത്
അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെപിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസ് ജീപ്പിൽ കാറിടിച്ച ശേഷം ഈ സംഘം കടന്നു കളയുകയായിരുന്നു
തുടർന്ന് കണിയാപുരം ഭാഗത്ത് ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളുപ്പിന് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇവരെ പിടികൂടിയത്
ഇവരിൽ നിന്ന് 4 ഗ്രാം MDMA യും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു







































