കൊച്ചി.നവവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചി കനത്ത സുരക്ഷയിലാണ്. ഗതാഗത നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും ആഘോഷശേഷം
മടങ്ങുന്നതിന് വിപുലമായ സൗകര്യങ്ങളും തയ്യാറാണ്. ഫോട്ട് കൊച്ചിക്ക് പുറമെ, തൃക്കാക്കര മലയാറ്റൂർ എന്നിവിടങ്ങളിലും പുതുവത്സര
പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
2026നെ വരവേൽക്കാൻ ആയിരങ്ങളാണ് ഫോർട്ട് കൊച്ചിയിലേയ്ക്ക് ഒഴുകിയെത്തുന്നത്. 4 മണിയോടെ ആരംഭിച്ച ഗതാഗത നിയന്ത്രണശേഷം
കാൽനടയാത്രക്കാരെ കടത്തി വിടുന്നതും സുരക്ഷയുടെ ഭാഗമായി പശ്ചിമകൊച്ചിയിൽ വിലക്കി. വൻ ജനപ്രവാഹം കണക്കിലെടുത്ത് 1200
പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പുറമെ അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് എന്നിവരേയും സജ്ജരാക്കി.
പാപ്പാനിയെ കത്തിച്ചാലുടനെ ആളുകൾ പിരിയരുതെന്നാണ് നിർദേശം. കൂട്ടമായി പോകുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. ഫോർട്ട് കൊച്ചിയിൽ നിന്ന് 12 മണി മുതൽ പുലർച്ചെ 3 മണിവരെ കെ എസ് ആർ ടി സി സർവ്വീസ് നടത്തും. വൈപ്പിനിൽ നിന്ന് പുലർച്ചെ 1.30 വരെ വാട്ടർ മെട്രോയും, റോ റോ സർവ്വീസും, സർക്കാരിന്റ ബോട്ട് സർവ്വീസും ഉണ്ട്. മെട്രോ സർവ്വീസ് രാത്രി 1.30വരെ നീട്ടി, ഇതിന് പുറമെ കൊച്ചി മെട്രോയുടെ ഇലട്രിക് ഫീഡർ ബസും ഉറപ്പാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിക്ക് പുറമെ തൃക്കാക്കര, മലയാറ്റൂർ നക്ഷത്ര തടകാം എന്നിവിടങ്ങളിലും പുതുവത്സര
ആഘോഷങ്ങളും പാപ്പാനിയെ കത്തിക്കലും ഒരുക്കിയിട്ടുണ്ട്.































