സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന… കൂടിയത് പവന് 200 രൂപ
സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല: സുപ്രീം കോടതി
സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി
കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. ഭാരമേറിയ വസ്തുവായതിനാൽ കുട്ടിക്കളി എന്ന് തള്ളാനാവില്ലെന്നാണ് ഉന്നതാധികൃതർ പറയുന്നത്.
റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല.
മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി
കൊച്ചി. തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവർത്തകരുമായുള്ള മീറ്റ് ദ പ്രസ് സംവാദം.
തൃശ്ശൂർ, കോഴിക്കോട് അടക്കമുള്ള ജില്ലകളിലും സംവാദ പരിപാടികൾ സംഘടിപ്പിക്കും. കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്, പി എം ശ്രീ വിവാദം , രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാൽസംഗം കേസ് അടക്കമുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് സംവാദ പരിപാടിയിൽ മുഖ്യമന്ത്രി മറുപടി പറയും
അമേരിക്കക്ക് ആകാം, ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റില്ല, ചോദ്യം ചെയ്ത് പുടിൻ
ത്യൂ ഡെൽഹി. അമേരിക്കയെ ചോദ്യം ചെയ്ത് പുടിൻ
അമേരിക്കയ്ക്ക് റഷ്യയിൽ നിന്നും യുറേനിയം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കൂടാ എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
ഇന്ത്യയുമായുള്ള റഷ്യയുടെ ഊർജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങൾ അതിനെ ബാധിക്കില്ലെന്നും പുടിൻ.
ഡോൺബാസ് വിട്ടു നൽകാതെ യുക്രെയ്ൻ യുദ്ധം അവസാനിക്കില്ലെന്നും പുടിൻ
യുക്രെയ്ൻ സൈന്യം ഡോൺബാസിൽ നിന്നും പിന്മാറാത്തപക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും പുടിൻ.
ലക്ഷ്യങ്ങൾ നേടിയശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിൻ
പുടിൻ – മോഡി ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും
രാവിലെ 11ന് ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമാകും
രാഷ്ട്രപതിഭവനിൽ പുടിന് ഗാർഡ് ഓഫ് ഓണർ നൽകും
രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുടിൻ ആദരാഞ്ജലി അർപ്പിക്കും
വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തിൽ മോദിയും പുടിനും പങ്കെടുക്കും
പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും
കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്
കുന്നത്തൂർ. കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്
ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ തെരഞെടുപ്പ് സ്വീകരണ പരിപാടി കുന്നത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ കവി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ടി. ആർ. ശങ്കരപ്പിള്ള കെ.ശിവശങ്കരൻ നായർ, കെ. തമ്പാൻ ജി. പ്രിയദർശിനി ജി. നകുലകുമാർ ബി. ഹരികുമാർ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കലാദേവി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി രശ്മി രൺജിത വാർഡ് സ്ഥാനാർത്ഥികളായ ദീപ. പി. അജിതകുമാരി എന്നിവർ നന്ദി പറഞ്ഞു
പത്രം | മലയാള ദിനപത്രങ്ങളിലൂടെ 🗓️ 2025 | ഡിസംബർ 5 | വെള്ളി |1201 വൃശ്ചികം 20| ചോതി
🚨 പ്രധാന വാർത്തകൾ
ശബരിമല സ്വര്‍ണക്കൊള്ള കേസ്: വൻതോക്കുകളിലേക്ക് അന്വേഷണം നീളണമെന്ന് കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നൽകി. ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലുള്ള ക്ഷേത്രത്തിൽ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താൻ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഇതുവരെ പ്രതി ചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ടെന്ന കോടതിയുടെ വ്യക്തമായ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം വിപുലീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി
ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ എന്ന പദവി ഉപയോഗിച്ച് കേസിൽ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് മുൻകൂർ ജാമ്യം നിഷേധിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ജാമ്യം നിഷേധിച്ച ശേഷവും ഒളിവില്‍ തുടരുന്ന എംഎൽഎക്ക് വേണ്ടി പൊലീസ് സംഘം തിരച്ചിൽ നടത്തുകയാണ്. എംഎൽഎയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നീക്കം തുടങ്ങി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടൻ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
രാഹുൽ മാങ്കൂട്ടത്തിൽ: രാഷ്ട്രീയ പ്രതികരണങ്ങൾ
- പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ: രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് രാജ്യത്ത് ഒരു പാര്‍ട്ടിയും എടുക്കാത്തതരം തീരുമാനമാണ്. പരാതി മണിക്കൂറുകള്‍ക്കകം പൊലീസിനു കൈമാറിയെന്നും ബുധനാഴ്ച തന്നെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു. സമാനമായ കേസുകളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ചു.
- കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ: പാർട്ടി നടപടിയെ അഭിനന്ദിച്ചു. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്.
- ഷാഫി പറമ്പിൽ എം.പി.: രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണ്. വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ല.
- വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി: ‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ലെന്ന’ പരിഹാസവുമായി രംഗത്തെത്തി. രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്നും കോൺഗ്രസ് രാജി ചോദിച്ച് വാങ്ങിക്കണമെന്നും ആവശ്യപ്പെട്ടു.
- എം.വി. ഗോവിന്ദൻ: രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുന്നു. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്.
- കോൺഗ്രസ് നേതാവ് കെ. മുരളീധരൻ: കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്തു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം.
- എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ: പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി തീരുമാനമെടുത്തതെന്നും പ്രതികരിച്ചു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുൽ ആണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
കെടിയു – ഡിജിറ്റൽ സർവകലാശാല വിസി നിയമനം: ഗവർണർ സുപ്രീംകോടതിയിൽ
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ പുതിയ നീക്കവുമായി ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് അവധി
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തീയതികളിലാണ് ജില്ലകള്‍ തിരിച്ച് അവധി.
✈️ ഇൻഡിഗോ പ്രതിസന്ധി
🌍 അന്താരാഷ്ട്രം & ദേശീയ വാർത്തകൾ
ഇന്ത്യ – റഷ്യ ഉച്ചകോടി: പുടിൻ ഇന്ത്യയിൽ
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. മോദിയെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത നേതാവെന്ന് വിശേഷിപ്പിച്ച പുടിൻ, മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിന്‍ ആവര്‍ത്തിച്ചു. വിദേശികളായ പ്രമുഖര്‍ ലോക്‌സഭയിലെ പ്രതിപക്ഷനേതാവിനെ കാണുന്നത് പാരമ്പര്യമാണെന്നും മോദിയും വിദേശകാര്യമന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. പുടിൻ ഇന്ത്യയിൽ സഞ്ചരിക്കുന്നത് റഷ്യയില്‍ നിന്ന് വിമാനത്തില്‍ എത്തിക്കുന്ന ഓറസ് സെനറ്റ് എന്ന കവചിത ലിമോസിന്‍ കാറിലാണ്.
യുഎസ്: നാടുകടത്തിയ ഇന്ത്യക്കാർ
അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ഇതുവരെ 3,258 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ
ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി.
പാകിസ്താൻ വാർത്തകൾ
- പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ അഞ്ച് വർഷത്തേക്ക് നിയമിച്ചു.
- കടബാധ്യതയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (PIA) ലേലം ചെയ്യാൻ ഒരുങ്ങുന്നു. ഡിസംബര്‍ 23ന് ലേലനടപടികൾ നടക്കുമെന്ന് റിപ്പോർട്ട്.
മറ്റ് വാർത്തകൾ
- ജി. സുധാകരൻ സന്ദർശനം: വീട്ടിലെ ശുചിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന മുന്‍മന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
- അദാനി ഇൻഫ്ര: ഡാറ്റാ സെന്റർ സ്ഥാപിക്കാൻ അദാനി ഇൻഫ്രക്ക് 480 ഏക്കര്‍ ഭൂമി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അനുവദിച്ചു. 87,500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളിലായി നിക്ഷേപിക്കുന്നത്.
🎬 സിനിമ വാർത്തകൾ
ദൃഢം: ഷെയിൻ നിഗം
ഷെയിന്‍ നിഗം പൊലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത്. എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്.
ഒടിടി റിലീസുകൾ
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യും രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ദ് ഗേള്‍ഫ്രണ്ട്’ ഉം ഡിസംബര്‍ അഞ്ച് മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങി.
കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്കത്തിൽ മരിച്ചു
മസ്കത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്കത്തിൽ മരിച്ചു. പോരുവഴി ഇടക്കാട് ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) ആണ് മരിച്ചത്. വര്ഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റര്നാഷണൽ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
പാവളവിലയിൽ ഫിലിപ്പ് കോശി – സൂസന് കോശി ദമ്ബതികളുടെ മകളാണ്. സികെ തോംസൺ ആണ് ഭര്ത്താവ്.
മക്കൾ. ജ്യോതിഷ് തോംസണ് (ബംഗളൂരു), തേജസ് തോംസണ് (യു.കെ). ഷോബിന് (ദുബൈ), ഷീജ സൂസന് തോമസ് (കുവൈത്ത്) എന്നിവരാണ് സഹോദരങ്ങൾ. മസ്കത്ത് ഖൗള ആശുപത്രി മോര്ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂര്ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും.
പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കപ്പെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി, വിശ്വസിക്കാമോ ഈ കഥ
പാലക്കാട് . പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് പിന്നിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മറവ് ചെയ്യുന്നതിനായി സ്മശാനത്തിലെ പഴയ കല്ലറ വൃത്തിയാക്കുന്നതിനിടെ അതിൽ ഉണ്ടായിരുന്ന അസ്ഥികൂടം മാലിന്ങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് കണ്ടെത്തൽ. ഇന്ന് രാവിലെ നഗരസഭാ ജീവനക്കാരാണ് മാലിന്യ നിക്ഷേപിക്കാനായി എത്തിയപ്പോൾ പാലക്കാട് സ്റ്റേഡിയം മാതാ കോവിൽ പള്ളിക്ക് സമീപമുള്ള മാലിന്യ കൂമ്പാരത്തിൽ മനുഷ്യാസ്ഥികൂടവും മുടിയും നഖങ്ങളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കൊലപാതകം അടക്കം സംശയിച്ചിരുന്നെങ്കിലും അസ്ഥികൂടം ഉപേക്ഷിച്ച ആൾ തന്നെ മൊഴി നൽകിയതായാണ് വിവരം. അതേസമയം ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ അന്വേഷണസംഘം തുടരും. മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.




































