കരുനാഗപ്പള്ളി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പോലീസുമായി ആലുവയിൽ നിന്ന് എത്തിയ KSRTC ബസ് കെന്നഡി മെമ്മോറിയൽ സ്കൂളിന് തെക്കുവശം മരക്കൊമ്പിൽ തട്ടി ഗ്ളാസ് തകർന്നു. ഡ്രൈവർക്ക് നെറ്റിയിൽ മുറിവേറ്റു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗ്ലൂരിലെത്തി. രണ്ടാം കേസിൽ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കുന്നതിന് മുൻപ് മൊഴിയെടുക്കാനാണ് നീക്കം. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ
ഉടൻ പിടികൂടേണ്ടെന്ന നിലപാടിലാണ് സിറ്റ്. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും….
വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ
ബാംഗ്ലൂരിൽ താമസിക്കുന്ന 23 കാരിയായ
അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രം തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. മൊഴി നൽകാൻ തയ്യാറാണെന്ന് യുവതി പോലീസ് അയച്ച നോട്ടീസിന് മറുപടി നൽകിയിരുന്നു. എഐജി ജി പൂങ്കുഴലിക്കാണ് രണ്ടാം കേസിലെ ചുമതല. കേസിൽ
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ നാളെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ നാളെ തന്നെ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ മൊഴിയടങ്ങുന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ പ്രോസിക്യൂഷന് ബലം നൽകുന്നതാകും. 2023 നടന്ന സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തെളിവ് ശേഖരണം നടത്തുക. അതേസമയം പത്താം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് MM ഹസ്സൻ
15ന് ഹൈക്കോടതി മുൻകൂർ ജാമ്യേക്ഷ പരിഗണിക്കുന്നത് വരെ
രാഹുൽ മാങ്കൂട്ടത്തിലിനെ
പിടികൂടേണ്ടെന്ന നിലപാടിലാണ് SIT എന്നാണ് സൂചന. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ തന്നെയുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം
നടി ആക്രമിക്കപ്പെട്ട കേസ്
കൊട്ടേഷൻ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിൽ
കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസ്
കൊട്ടേഷൻ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിൽ .ദിലീപും – പൾസർ
സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയത് ഏഴ് ഇടങ്ങളിൽ
ഗൂഢാലോചന അബാദ് പ്ലാസയിൽ അമ്മ ഷോ റിഹേഴ്സലിൽ ഇടയിൽ ഗൂഢാലോചന
സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ജോർജ് ഏട്ടൻസ് പൂരം എന്നി സിനിമകളുടെ ലോക്കഷനിൽ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം
ദിലീപിന്റെ കാരവാനിലായിരുന്നു
പ്രധാന ഗൂഢാലോചന
സുനിയുടെ മൊഴി നിർണായകം
നടി ആക്രമിക്കപ്പെട്ട കേസ്.അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ
മുൻപും ശ്രമം.നടിയെ ആക്രമിക്കാൻ മുൻപും ശ്രമം നടത്തി പൾസർ സുനി
ഗോവയിൽ വെച്ച് ആക്രമിക്കാൻ ആയിരുന്നു പദ്ധതി .നടി അഭിനിയിക്കുന്ന സിനിമയിൽ ഡ്രൈവറായി പൾസർ എത്തി
നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാൻ പദ്ധതി ഇട്ടത്
എന്നാൽ മേക്കപ്പ് മാൻ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു
കടയ്ക്കാവൂർ. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു.
വർക്കല മേൽവെട്ടൂർ സൽമാ മൻസിൽ രാജ്ഗുൽ ജാനി ( 26) ആണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി പത്തര മണിയോടെയായിരുന്നു അപകടം.
മണനാക്ക് ഭാഗത്തുനിന്നും ആലങ്കോട് ഭാഗത്തേക്ക് യാത്ര ചെയ്തു വരവേ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന പാലാകോണം ഭാഗത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
യുവാവിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടയ്ക്കാവൂർ പോലീസ് കേസെടുത്തു.
വെരിക്കോസ് വെയിന്‍ പൊട്ടിയത് അറിഞ്ഞില്ല, സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു
ആലപ്പുഴ: സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘു(53) ആണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയതാണ് മരണകാരണം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.
ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ ശനിയാഴ്ചയാണ് സംഭവം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ ഇരുന്നിരുന്ന രഘു വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നു പോകുന്ന വിവരം അറിയാതിരുന്നതാണ് ആരോഗ്യനില മോശമാക്കിയത്.
ചമ്പക്കുളം പതിമൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് രക്തം വാര്‍ന്നുപോകുന്ന വിവരം അറിഞ്ഞത്. പര്യടനത്തില്‍ ഉടനീളം അനൗണ്‍സ്‌മെന്റ് വാഹനത്തിലായിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. ഉടന്‍തന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സജീവപ്രവര്‍ത്തകനാണ് രഘു. ഭാര്യ: സിന്ധു. മക്കള്‍: വിശാഖ്(ഖത്തര്‍), വിച്ചു. മരുമകള്‍: അരുന്ധതി.
കൊല്ലത്ത് 10 ബോട്ടുകൾ കത്തി നശിച്ചു…വീഡിയോ പുറത്ത്
കൊല്ലത്ത് വൻ അഗ്നിബാധയിൽ 10 ബോട്ടുകൾ കത്തി നശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപമാണ് സംഭവം. കായലിൽ നങ്കൂരമിട്ടിയിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. 9 പരമ്പരാഗത ബോട്ടുകളും ഒരു ഫൈബർ ബോട്ടുമാണ് കത്തിനശിച്ചത്. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പ്രതിസന്ധി ഒഴിയാതെ. ഇൻഡിഗോ , കാരണം കാണിക്കൽ നോട്ടിസ് നൽകി
ന്യൂ ഡെൽഹി . ആറാം ദിവസവും പ്രതിസന്ധി ഒഴിയാതെ. ഇൻഡിഗോ സർവീസുകൾ. വിവധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. അതേസമയം . സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകിയിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാനാക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.
ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പ്രശ്നത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിമാനക്കൂലിക്കൊള്ളക്കെതിരെയും നടപടി വന്നു.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തതിലാണ് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
ഇൻഡിഗോ സിഇഒ പീറ്റർ എൽബർസിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ
തൃശൂർ .എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ
കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്
മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്
മെൻസ് ഹോസ്റ്റലിലെ A ബ്ലോക്കിലെ 43 നമ്പർ റൂമിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
മൈലക്കാട് ദേശീയപാത തകർച്ച;ദേശീയ പാത അതോറിറ്റിയുടെ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണം തുടങ്ങി
കൊല്ലം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ദേശീയ പാത അതോറിറ്റിയുടെ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണം തുടങ്ങി. .കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടൊയെന്ന് പരിശോധന നടത്തുന്ന സംഘം നഗരത്തിൻ്റെ മറ്റിടങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ഉയര പാതകളുടെ സുരക്ഷയും വിലയിരുത്തും.കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അടിത്തറയുടെ ബലം വിലയിരുത്തുന്നതിലും, ഡിസൈനിലും വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
അതേ സമയം ജില്ലാ കലക്ടർ നിയോഗിച്ച സംയുക്ത അന്വേഷണ സമിതി അപകട കാരണത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഇന്ന് കളക്ടർക്ക് സമർപ്പിക്കും.
സർവീസ് റോഡിലെ മണ്ണിന്റെ ബലക്കുറവ്,അതിനടിയിലൂടെയും, side wallന്റെ വിടവിലൂടെയും ഉള്ള വെള്ളത്തിന്റെ ഒഴുക്ക്, 6-8 മീറ്റർ ഉയരമുള്ള ഇന്റർലോക്ക് ചെയ്ത സൈഡ് വാളിന്റെ തെറ്റായ അടിത്തറ എന്നിവയാണ് പരാജയത്തിന് കാരണമെന്ന് എൻജിനീയർമാരുടെനിഗമനം. പുതിയ ദേശീയപാതയ്ക്ക്, മിക്ക സ്ഥലങ്ങളിലും മെയിൻ കാരിയേജ് വേയുടെ സൈഡ് വാളിന്റെ അടിത്തറ മണ്ണിന്റെ തരം പരിഗണിക്കാതെ 1.0-1.2 മീറ്റർ താഴ്ചയിൽ മാത്രമാണ് ചെയ്തി ട്ടുള്ളത്. ഭാവിയിൽ
വളരെ ഭാരം കൂടിയ വാഹനങ്ങൾ
ഹൈവേയിലുടെ യാത്റ
ചെയ്യുമ്പോൾ തുടർചയായുണ്ടാകുന്ന കമ്പനങ്ങൾ ഇതുപോലെ യുള്ള അപകടങ്ങൾക്ക് കാരണമായേക്കാം എന്ന് പുറത്ത് എൻജീനീയർമാർ പറയുന്നു. പരവൂർ കായലിലെ ഡ്രഡ്ജ് ചെയ്ത മണ്ണ് ഉപയോഗിച്ചതായി ആക്ഷേപമുണ്ട്. ഇത് ഗ്രാവൽ പോലെ ബലമുള്ളതല്ല
ജിയോളജി, എൻ.എച്ച്.ഐ., ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് അന്വേഷണം പൂർത്തിയാക്കിയത്. അതേ സമയം തകർന്ന സർവ്വീസ് റോഡ് പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസം എട്ടിന് റോഡ് ഗതാഗതയോഗ്യമാക്കി നൽകാമെന്ന് ദേശീയ പാത അതോറിറ്റി ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.





































