Home Blog Page 653

അന്വേഷണം ബഹുമാന പുരസരം വാസുവിലേക്ക്

പത്തനംതിട്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിലേക്ക് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന് ആക്ഷേപം. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാൻ എസ്‌ഐടിശ്രമമുണ്ട്. എന്നാല്‍ വാസുവിലേക്കുള്ള നടപടികള്‍ക്ക് ഒരു വേഗക്കുറവ് വന്നിട്ടുണ്ട്. വാസുവിനെ നേരത്തേ എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. . SIT കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്

മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു

ഇടുക്കി.അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു. ഇന്ന് ചേരുന്ന റിവ്യൂ മീറ്റിങ്ങിനു ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. പവർഹൗസ് അടക്കുന്നതുമായി ബന്ധപ്പെട്ട ജലവിതരണം അടക്കമുള്ള കാര്യങ്ങളിൽ തുടർ തീരുമാനങ്ങൾ എടുക്കാനാണ് റിവ്യൂ മീറ്റിംഗ് ചേരുന്നത്. ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളെ ബാധിക്കുന്ന കുടിവെള്ളം അടക്കമുള്ള ജലവിതരണ പദ്ധതികളെ ബാധിക്കുന്നതിനാണ് വിശദമായ യോഗത്തിന് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് മാറിയത്. വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചാൽ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴ്ന്നതും മറ്റ് പലഭാഗങ്ങളിൽ പദ്ധതികൾ അവതാളത്തിൽ ആകുന്നതും പരിഗണിച്ചാണ് തീരുമാനം

നടന്നത് ചാവേർ ആക്രമണമെന്നു സൂചന, മരണം എട്ടുമാത്രം, ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്ഫോടനം, നടന്നത് ചാവേർ ആക്രമണമെന്നു സൂചന. മരണം എട്ടുമാത്രം. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ഇ മുഹമ്മദ് എന്ന് സംശയം.ഫരീദാബാദിലും സഹാറൻപൂരിലും നടന്ന അറസ്റ്റുകളുമായി ബന്ധമെന്ന് സൂചന.

സ്ഫോടനത്തിന് കാരണം ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ എന്ന് സൂചന. അന്വേഷണം പുരോഗമിക്കുന്നു. NIA,NSG, ഡൽഹി പോലീസിൻറെ പ്രത്യേക വിഭാഗം, JK പോലീസ് ഉൾപ്പെടെ സംയുക്തമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്ഫോടകവസ്തുക്കേസിൽ അറസ്റ്റിലായ ഡോക്ടർമാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതൽ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.

കാർ ഉടമ താരിഖ് അറസ്റ്റിൽ എന്ന് സൂചന.കാറിന്‍റെ CCTV ദൃശ്യങ്ങൾ ശേഖരിച്ചു.കാർ ചെങ്കോട്ടയ്ക്ക് സമീപം പാർകിങ്ങിൽ എത്തിയത് വൈകീട്ട് 3 19ന്.648 ന് പാർക്കിംഗ് ൽ നിന്നും വാഹനം പുറത്തേക്ക് എടുത്തു.സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 ന്. പുൽവാമ സ്വദേശി കാർ സ്വന്തമാക്കിയത് കഴിഞ്ഞമാസം.
ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്മീർ ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം എന്നിവിടങ്ങളിൽ കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടൻ വ്യക്തത നൽകാൻ കഴിയുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. അന്വേഷണ ഏജൻസികളുടെയും സുരക്ഷാസേനകളുടെയും തലവന്മാർ യോഗത്തിൽ പങ്കെടുക്കും. സ്ഥിരീകരിച്ച് കണക്കുകൾ പ്രകാരം സ്ഫോടനത്തിൽ എട്ടു പേരാണ് മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം സുരക്ഷ വർദ്ധിപ്പിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്തു.

കനത്ത സുരക്ഷയില്‍ ബിഹാറില്‍ അവസാന ഘട്ട പോളിങ് തുടങ്ങി

കനത്ത സുരക്ഷയില്‍ ബിഹാറില്‍ അവസാന ഘട്ട പോളിങ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. 45,339 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപോള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണിത്. മുസ്‌ലിം ജനസംഖ്യ കൂടിയ സീമാഞ്ചല്‍ മേഖലയിലാണ് ഈ ജില്ലകളില്‍ ഭൂരിഭാഗവും. ഇവിടെ ന്യൂനപക്ഷ പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യ സഖ്യത്തിന് ഏറെ നിര്‍ണായകമാണ് ഈ ഘട്ടം.
ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിങ് നടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

ഗതാഗതനിരോധനം

കുറ്റിവട്ടം -ചേനങ്കര റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍  ഇതുവഴിയുള്ള ഗതാഗതം ഡിസംബര്‍ 11 വരെ നിരോധിച്ചിരിക്കുന്നതായി കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത് മുക്ക് പറമ്പിമുക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്- പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകണം. 

ണപ്പള്ളി – അരമത്ത്മഠം റോഡില്‍  ജലവാഹക കുഴലുകളുടെ ബന്ധിപ്പിക്കല്‍ പ്രവൃത്തി  നടത്തുന്നതിനാല്‍ നവംബര്‍ 15 വരെ അവില്‍ ജംഗ്ഷന്‍ മുതല്‍ മണപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡില്‍  ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

യുവശാസ്ത്രജ്ഞൻ സ്പെയിനിൽ മുങ്ങിമരിച്ചു

കൊട്ടിയം: തട്ടാമല സ്വദേശിയായ യുവശാസ്ത്രജ്ഞൻ
സ്പെയിനിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് അനൗദ്യോഗികമായി
വിവരം ലഭിച്ചു. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷ് (28) ആണ് കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ രണ്ടാംതീയതിയായിരുന്നു സംഭവം.
രണ്ടാം തീയതി വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് സംസാരിച്ച ശേ
ഷം പിന്നീട് വിളിക്കാതിരുന്നതിനെ തുടർന്ന് ജർമനിയിലുള്ള ബന്ധുവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്പെയിനിലെ
അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ലാൻസറോട്ട് ലാസ് പാമാസ് ദീപിലെ കടലിൽ മുങ്ങിമരിച്ചതായി വിവരം ലഭിച്ചത്. ഒരു ജർമനിക്കാരനും റുമാനിയാക്കാരനുമാണ് ഒപ്പമുണ്ടായിരുന്നത്. ഇതിൽ ജ്യോതിഷിനൊടൊപ്പം റുമാനിയാക്കാരനെയും കാണാതായിരുന്നു. അപകടത്തിൽ നിന്നും രക്ഷപെട്ട ജർമനിക്കാരനാണ് ജർമനിയിലെത്തി അപകട വിവരം അറിയിച്ചത്. സംഭവം നടന്ന വിവരം വീട്ടിൽ അറിയുന്നത് ഒരാഴ്ചയ്ക്കു ശേഷമാണ്. പൂന ഐ.ഐ.എസ്.ഇ ആറിൽ നിന്നും ബി.എസ്.എം.എസ് ബിരുദമെടുത്ത ശേഷം ഡവലപ്പ്മെ
ൻ്റൽ ബയോളജിയിൽ ഡോക്ട്രേറ്റ് എടുക്കുന്നതിനായി ജർമനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിവരികയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മൃതദേഹം നാട്ടിലെ
ത്തിക്കുന്നതിനുമായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ഏക സഹോദരി കാർത്തിക.

കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ . തൃക്കരുവ  പ്രാക്കുളം  പണ്ടാരഴികത്ത്  എൻ.സുനി (38) ആണ്  ആർ.പി.എഫിന്റെ പിടിയിലായത്. കഴിഞ്ഞ 5 ന് രാത്രി 10.14 ഓടെയായിരുന്നു  സംഭവം. ചിന്നക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ വച്ച്  കാസർഗോഡ് നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് ഇയാൾ കല്ലേറിഞ്ഞത്. സി 1 കോച്ചിന്റെ  25,26 -ാം നമ്പർ സീറ്റിലെ ഗ്ലാസ് കല്ലേറിൽ പൊട്ടി. വിവരം ലഭിച്ചയുടൻ ആർ.പി.എഫ് സംഘം  രഹസ്യമായി  അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ സംഭവം നടന്ന അതേ  സ്ഥലത്ത് നിന്നാണ് ഇയാളെ  പിടികൂടുന്നത്.  സംശയാസ്പദമായ രീതിയിൽ ഒരാൾ നിൽക്കുന്നത് കണ്ടാണ്  ആർ.പി.എഫ്  ഉദ്യോഗസ്ഥർ  ഇയാൾക്കരികിലേക്ക് എത്തുന്നത്. ഇതോടെ  പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും  പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ  പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.  തുടർന്ന് റെയിൽവേ ആക്ട് 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആർ.പി.എഫ് ഇൻസ്പെക്ടർ ടി.ആർ.അനീഷ് ,  എ.എസ്.ഐ പി.എസ്.ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്.ഐ പ്രെയ്സ് മാത്യു, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിമാരായ അബ്ദുൾ സലാം, എസ്.മധു,കൊല്ലം  സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് വിജയകൃഷ്ണൻ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ റിമാൻ‌ഡ് ചെയ്തു.

ഡൽഹി സ്ഫോടനം: കാർ പുൽവാമ സ്വദേശി താരിഖിൻേറത്, ഭീകരാക്രമണ ബന്ധവും അന്വേഷിക്കുന്നു

ന്യൂഡെൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ ഇപ്പോഴെത്തെ ഉടമ പുൽവാമ സ്വദേശി താരിഖ് ആണന്ന് വ്യക്തമായി. 2014ൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാറിൻ്റെ ആദ്യ ഉടമ സൽമാനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സൽമാൻ ഈ ഡൽഹി സ്വദേശിയായ ദേവേന്ദ്രറിന് വിറ്റു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറും സ്ഥിരികരിച്ചു. ദേവേന്ദർ പുൽവാമ സ്വദേശി താരിഖിന് ഒന്നര വർഷം മുമ്പ് കാർ വിറ്റിരുന്നു. അന്ന് എടുത്ത ഫോട്ടോയും പുറത്ത് വന്നു. ഇതിനിടെ സ്ഫോടനത്തിൽ മരിച്ച 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും അടച്ചിട്ടു.
എട്ട് മരണങ്ങൾ സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.എൽ എൻ ജെ പി ആശുപത്രിയിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്നലെ വൈകിട്ട് 6.55 ന് ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 8 പേർ മരിക്കുകയും 30 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. സ്ഫോടനത്തിൽ 20 ഓളം വാഹനങ്ങൾ കത്തിനശിച്ചു.
ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നു. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.

ഡൽഹി സ്ഫോടനം: 8 മരണം സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി, പൊട്ടിത്തെറിച്ച ഹരിയാന രജിസ്ട്രേഷൻ ഉള്ള കാറിൻ്റെ ഉടമ കസ്റ്റഡിയിലെന്ന് സൂചന

ന്യൂ ഡെൽഹി : ചെങ്കോട്ടയ്ക്ക് 200 മീറ്റർ അകലെ രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിൽ എട്ട് മരണങ്ങൾ സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എൽ എൻ ജെ പി ആശുപത്രിയിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്ഫോടനം നടന്ന സ്ഥലവും കേന്ദ്ര മന്ത്രി സന്ദർശിച്ചു. സ്ഫോടനത്തിൽ തകർന്നത് ഹരിയാന രജിസ്ട്രേഷൻ ഉള്ള കാറാണന്ന് കണ്ടെത്തി.എച്ച് ആർ 26 രജിസ്ട്രേഷൻ ഉള്ള കാറിൻ്റെ ആർ സി ഉടമ നദീം ഖാൻ എന്നയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ കാർ പരിപൂർണ്ണമായി തകർന്നു.

വൈകിട്ട് 6.55 ന് ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നു. കാറിനുള്ളിൽ മൂന്ന് പേ‍ർ ഉണ്ടായിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു. കാറിൻ്റെ പിറകിലാണ് ആദ്യം സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറിച്ചത് ഹ്യുണ്ടായ് ഐ20 കാറാണെന്ന് സ്ഥിരീകരണമുണ്ട്. സ്ഫോടനം നടന്നത് വൈകിട്ട് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 7.29 ഓടെ തീ പൂർണ്ണമായും അണച്ചു.
26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന തുടങ്ങി. ഡെൽഹി ത്രീ ടയർ സുരക്ഷയിലാണിപ്പോൾ.

ഡെല്‍ഹി സ്ഫോടനം,ജമ്മുവിലും ഫരീദാബാദിലും പിടികൂടിയവരുടെ അന്തര്‍സംസ്ഥാന ഭീകര മൊഡ്യൂള്‍ വകയോ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ വിവിഐപി സോണുകളിലൊന്നായ മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുള്ള ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. അതിനാല്‍ തന്നെ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നത് എന്ന സംശയം ബലപ്പെടുന്നുണ്ട്.

ഇതിന് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ സേന സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവമാണ്. ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത സംഘം നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര മൊഡ്യൂള്‍ കണ്ടെത്തി.

ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍ നിന്ന് 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ്, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു, ഒരു അസോള്‍ട്ട് റൈഫിള്‍, വലിയൊരു ആയുധശേഖരം എന്നിവ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നൂറുകണക്കിന് ശക്തിയേറിയ ഐഇഡികള്‍ ഉപയോഗിച്ച് ഡല്‍ഹിയെ ഭീതിയിലാഴ്ത്താനുള്ള ഗൂഢാലോചന നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മുസമില്‍ ഷക്കീല്‍ എന്ന ഡോക്ടറില്‍ നിന്ന് ഞായറാഴ്ച അല്‍ ഫലാഹ് ആശുപത്രിക്ക് സമീപം വാടകയ്ക്കെടുത്ത വീട്ടില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. പിന്നാലെ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് ഒരു ക്രിങ്കോവ് അസോള്‍ട്ട് റൈഫിളും കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനായി അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഖ്നൗവിലെ ലാല്‍ ബാഗില്‍ താമസിക്കുന്ന ഡോ. ഷഹീന്‍ എന്നാണ് സ്ത്രീയുടെ പേര് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്്. ഡോ. ഷഹീന്‍ ഷാഹിദിന്റെ കാറാണ് ഡോ. മുസമ്മില്‍ ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കാറില്‍ നിന്നാണ് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തത്. ശ്രീനഗറിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റെയ്ഡ് നടത്തിയത്. മുസമ്മിലുമായി പതിവായി ബന്ധപ്പെട്ടിരുന്ന ഫരീദാബാദിലെ ഒരു പള്ളിയിലെ ഇമാം (മുഖ്യ പുരോഹിതന്‍) ഇഷ്തിയാഖ് എന്നയാളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണവിധേയനായ മറ്റൊരു ഡോക്ടര്‍ക്കായി ഫരീദാബാദിലും പരിസരത്തും തിരച്ചില്‍ തുടരുകയാണ്. പിടിച്ചെടുത്ത വസ്തുക്കളില്‍ മൂന്ന് മാഗസിനുകളും 83 ലൈവ് റൗണ്ടുകളും, എട്ട് ലൈവ് റൗണ്ടുകളുള്ള ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകള്‍, രണ്ട് എക്‌സ്ട്രീ മാഗസിനുകള്‍, എട്ട് വലിയ സ്യൂട്ട്‌കേസുകള്‍, നാല് ചെറിയ സ്യൂട്ട്‌കേസുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ബാറ്ററികളുള്ള 20 ടൈമറുകള്‍, 24 റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോഗ്രാം ഹെവി മെറ്റല്‍, വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിംഗ്, ബാറ്ററികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തു. ഫരീദാബാദിലെ ധോജ് പ്രദേശത്ത് ഡോ. ഷക്കീല്‍ ഒരു മുറി വാടകയ്ക്കെടുത്തിരുന്നുവെന്നും അവിടെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച രാസവസ്തു എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. കശ്മീര്‍ താഴ്വരയിലെ ഡോ. റാത്തറിന്റെ ഒരു ലോക്കറില്‍ നിന്ന് പോലീസ് നേരത്തെ ഒരു എകെ-47 റൈഫിളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

ശ്രീനഗറില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഷക്കീലിനെ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞതായി ഫരീദാബാദ് കമ്മീഷണര്‍ സതേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു. ജയ്ഷെ മുഹമ്മദുമായും (ജെ.ഇ.എം) അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ.ജി.യു.എച്ച്)യുമായും ബന്ധപ്പെട്ട ‘വൈറ്റ് കോളര്‍ ടെറര്‍ ഇക്കോസിസ്റ്റം’ എന്നാണ് ഇതിനെ പൊലീസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണ് ഫരീദാബാദിലെ അറസ്റ്റുകള്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന അറസ്റ്റുകളില്‍ നിരവധി സംശയാസ്പദമായ വസ്തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്തില്‍ നടത്തിയ മറ്റ് അറസ്റ്റുകളില്‍ വിഷം ഉണ്ടാക്കുന്ന വസ്തുക്കളും പിസ്റ്റളുകളും കണ്ടെടുത്തു. ഈ രണ്ട് അറസ്റ്റുകളും ഒരു ദിവസത്തെ വ്യത്യാസത്തിലാണ് നടന്നത്. എന്നാല്‍ അവ തമ്മില്‍ ബന്ധമുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്.