Home Blog Page 3

ഏനാത്ത് പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപെടുത്തി

അടൂർ: ഏനാത്ത് പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് ഏനാത്ത് പാലത്തിൽനിന്നും പുതുശ്ശേരിഭാഗം സ്വദേശിയായ
പെൺകുട്ടി ആറ്റിലേക്ക് ചാടിയത്.
പാലത്തിന്റെ തൂണിനടിയിലുള്ള ചതുപ്പിൽ പിടിച്ചു കിടന്ന നിലയിൽ ആണ് കണ്ടെത്തിയത് .
ഉടൻതന്നെ പ്രദേശവാസികളായ രണ്ടുപേർ
ആറ്റിൽ ചാടി കുട്ടി ഒഴുകിപ്പോവാതെ പാലത്തിന്റെ തൂണിനോട് ചേർത്ത് പിടിച്ചു നിർത്തി.
അടൂർ നിന്നും ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലാക്കി.

സന്ദീപ് വാര്യരുടെ പ്രചാരണം തടഞ്ഞു, വാക്കേറ്റം

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർക്ക് വേണ്ടി പ്രചരണം നടത്തുന്ന കാൽനട പ്രചരണ പ്രവർത്തകരെ ചെറുവത്തൂർ ബസ്റ്റാൻഡിൽ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞതായി പരപാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും ഒരു വിഭാഗം തടയാൻ ശ്രമിക്കുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 

ബുധനാഴ്ച രാവിലെ 9.30ന് ചെറുവത്തൂർ ബസ്റ്റാൻഡിലാണ് സംഭവം.സന്ദീപ് വാര്യരുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മൂന്നു ദിവസമായി അഞ്ച് യുവാക്കൾ ദേഹത്ത് ബോർഡുകൾകെട്ടി കാൽനടയായി കലകളിലൂടെ കറങ്ങുന്നുണ്ട്. ഇന്ന് രാവിലെ സംഘം ചെറുവത്തൂർ ബസ്സ് സ്റ്റാൻറിലെത്തിയപ്പോൾ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞു. പ്രചരണ സാമഗ്രികൾ നശിപ്പിച്ചതായും യു.ഡി.എഫ് ആരോപിച്ചു. പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നൗഷാദ് ഇളമ്പാടിയെയും സംഘം ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും സംഘം തടയാൻ ശ്രമിച്ചു. സന്ദീപ് വാര്യർ ഇതിൽ പ്രതിഷേധം അറിയിച്ചതോടെ വാക്കേറ്റമായി.

‘പെണ്ണുപിടിയന്മാരായ കോൺഗ്രസുകാർ വരേണ്ട’ പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി വനിതാ പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി വനിതാ പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. പെണ്ണുപിടിയന്മാരായ കോൺഗ്രസുകാരെ കയറ്റില്ല എന്ന് പറഞ്ഞാണ് തടഞ്ഞത്.

പാലക്കാട് ടൗൺ സൗത്ത് ആയിരുന്നു ഇന്ന് രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി മേഖലകൾ ഉൾപ്പെടുന്നതാണ് ഈ മേഖലകൾ. എതിർ സ്ഥാനാർത്ഥികളുടെ ഫ്ലക്സോ പോസ്റ്ററോ പോലും അനുവദിക്കാത്ത സ്ഥലങ്ങളാണ് മൂത്താന്തറ, വടക്കന്തറ പോലുള്ള സ്ഥലങ്ങൾ.സ്ത്രീകളായ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. മനക്കൽ തൊടി ഭാഗത്ത് പിഷാരടിയും കോൺഗ്രസുകാരും എത്തിയപ്പോൾ സ്ത്രീകൾ സംഘടിക്കുകയായിരുന്നു.

തുരുത്ത് നിവാസികളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി രാജ് പ്രസാദ്

​ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മൺട്രോ തുരുത്തിൽ പര്യടനം നടത്തിയ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിന് തുരുത്ത് നിവാസികൾ ആവേശകരമായ സ്വീകരണം നൽകി.
ലോക ടൂറിസം ഭൂപടത്തിൽ വിസ്മയമായി നിൽക്കുന്ന മൺട്രോത്തുരുത്തിനെ കേരളത്തിൽ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സ്വീകരണ യോഗങ്ങളിൽ രാജി പ്രസാദ് വ്യക്തമാക്കി. ആദ്യ സ്വീകരണം നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പെരിങ്ങാലം തുരുത്തിലായിരുന്നു.

​1992-ലെ മഹാപ്രളയത്തിന് ശേഷം കഴിഞ്ഞ 34 വർഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പെരിങ്ങാലത്തെ 150 ഓളം കുടുംബങ്ങളുടെ വേദന സ്ഥാനാർത്ഥി നേരിട്ടറിഞ്ഞു. കല്ലടയാറും അഷ്ടമുടി കായലുമായി ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിൽ
വള്ളങ്ങളും ബോട്ടുകളും മാത്രം ആശ്രയിച്ചു കഴിയുന്ന ഇവിടുത്തെ ജനതയ്ക്ക് ഒരു പാലം എന്നത് കേവലം ഒരു ആഗ്രഹമല്ല, മറിച്ച് നിലനില്പിന്റെ പ്രശ്നമാണ്. താൻ അധികാരത്തിലെത്തിയാൽ പെരിങ്ങാലം പാലം നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് നാട്ടുകാരുടെ സ്വീകരണത്തിന് മറുപടിയായി രാജി പ്രസാദ് ഉറപ്പുനൽകി.ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഒരു സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്ന വിദ്യാർത്ഥികളും അധ്യാപകരുംഏറെ ദുരിതം താണ്ടിയാണ് സ്കൂളിലെത്താറ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിലെ സ്കൂളിൽഅധ്യാപകരും വിദ്യാർത്ഥികളും എത്തുന്നത് ചെറുവള്ളങ്ങളിലും ബോട്ടിലുമാണ്.വേലിയേറ്റം ആയാൽ സ്കൂളിലേക്കുള്ള ഒറ്റയടിപ്പാതകൾ എല്ലാം വെള്ളത്തിലാകും.നരകയാതനയാണ് ഇവിടേക്ക് വരുന്നവരും ഈ പ്രദേശത്തുള്ളവരും നേരിടുന്നത്.


​പെരിങ്ങാലം തുരുത്തിലേക്ക് വള്ളത്തിലുള്ള യാത്ര സ്ഥാനാർത്ഥിക്കും കൂടെയുള്ള പ്രവർത്തകർക്കും വേറിട്ട അനുഭവമായി. ടൂറിസം വികസനത്തിനൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നൽകുമെന്ന് രാജി പ്രസാദ് പറഞ്ഞു.
ഇടയ്ക്കടവിൽ നടന്ന ഉജ്ജ്വലമായ പൊതുസമ്മേളനത്തോടെയാണ് സ്വീകരണ പരിപാടികൾ സമാപിച്ചത്.

തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു

ചെന്നൈ: തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്.

കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ പരസ്യമാക്കിയത്.

സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി. സ്ഥാനാർതി പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാത്തത് കോൺഗ്രസിന്‍റെ ജയ സാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർണ്ണായകമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏകോപന സമിതി അധ്യക്ഷന്റെ അപ്രതീക്ഷിത രാജി തമിഴ്‌നാട് കോൺഗ്രസ് ക്യാമ്പിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന പത്രിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം.

നിലവിലെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സ്റ്റാലിൻ, ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങളെ മുൻകൂട്ടി കണ്ട് സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയെന്നും അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ ചതി മുൻകൂട്ടി കണ്ട് 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിച്ചെന്നും സ്റ്റാലിൻ വിവരിച്ചു. ഡി എം കെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജി സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണി

ആലപ്പുഴ: ജി സുധാകരൻ്റെ ഡ്രൈവർക്ക് വധഭീഷണി .
ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തും എന്നാണ് ഭീഷണി.സുധാകരൻ്റെ പക്ഷത്ത് നിന്ന് മാറണമെന്നായിരുന്നു ആവശ്യം.
ഇന്ന് ഉച്ചയ്ക്കാണ് ഭീഷണി ഉണ്ടായത്
ജി സുധാകരൻ്റെ ഡ്രൈവർ പ്രദീപ് സിപിഎം മെമ്പറാണ്.
പുന്നപ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് ജി സുധാകരൻ പറഞ്ഞു.

അടൂരിൽ പ്രിജി കണ്ണൻ്റെ പര്യടനം ഏഴ് ദിനങ്ങൾ പിന്നിട്ടു, ക്ഷേമവും വികസനവും ചർച്ചയാക്കി ഇടത് ക്യാമ്പ്

 അടൂർ : ക്ഷേമവും വികസനവും ആവോളം പകർന്നു തന്ന എൽ.ഡി എഫ് സർക്കാർ അല്ലാതെ
 മറ്റാരുണ്ട് കൂട്ടരേ നമ്മെ നയിക്കാൻ എന്ന് ഓരേ സ്വീകരണ കേന്ദ്രത്തിലേയും വോട്ടർമാരോട് ചോദിച്ച് പ്രിജി കണ്ണൻ്റെ അടൂരിലെ പര്യടനം പുരോഗമിക്കുന്നു. ഏഴ് ദിവസങ്ങൾ പിന്നിടുന്ന പര്യടനം ഓരോ ദിവസവും സ്ഥാനാർത്ഥിയുടെയും പ്രവർത്തകരുടെയും ആവേശം ഇരട്ടിയാക്കുകയാണ്.
കേരളം കൈവരിച്ച് എല്ലാ സാമൂഹ്യ നേട്ടങ്ങൾക്കും പിന്നിൽ ശക്തമായ എൽ.ഡി എഫ്
സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന്
കടുത്തചൂടിനെ വകവയ്ക്കാതെ
സ്ഥാനാർത്ഥിയെ കാത്തു നിന്ന പ്രവർത്തകരോടും ജനങ്ങളോടും പറഞ്ഞാണ് പര്യടനം.
  വടക്കടത്തുകാവ്,
കൈതപറമ്പ്, തുവയൂർ
 എന്നി മേഖലകളായിരുന്നു ഇന്നത്തെ സ്വീകരണം . വടക്കടത്തുകാവ്  മേഖലയിലെ പര്യടനം കൊച്ചു കളിയ്ക്കൽ നിന്നാണ്. ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും തൊഴിലാളികളും സ്വീകരണത്തിനു എത്തിയിരുന്നു. മണക്കാല എത്തിയപ്പോൾ കർഷകരും
കർഷകതൊഴിലാളികളും യുവക്കാളും സ്ത്രീകളും ചേർന്ന് സ്വീകരിച്ചു. അടൂർ മണ്ഡലത്തിലെഏഴാം ദിവസത്തെ പര്യടനം സി പി ഐ നേതാവ് എ.പി ജയൻ  ഉദ്ഘാടനം ചെയ്തു.
 ബൂത്ത് സെക്രട്ടറി അഡ്വഎസ്.അച്യുതൻ അധ്യക്ഷനായി. എൽ ഡി എഫ് നേതാക്കളായ
ചിറ്റയം ഗോപകുമാർ ഡി.സജി, അരുൺ കെ.എസ്.മണ്ണടി,, റ്റി.ഡി ബൈജു, അഡ്വ .എസ് .മനോജ്, റ്റി. മുരുകേഷ്, എം.മധു, അഡ്വ.ആർ. ജയൻ,അഡ്വ: കെ.ബി.രാജശേഖരക്കുറുപ്പ്,
പ്രൊഫ.കെ. ആർ.ശങ്കര നാരായണൻ,
 മുഹമ്മദ് അനസ്, അഡ്വ ഡി. ഉദയൻ
 സാംസൺ ഡാനിയേൽ, അനിൽ അമ്പാടി,,രാജേഷ് മണക്കാല, ജിജോ
ജോൺ ,മങ്ങാട് സുരേന്ദ്രൻ, റോഷൻ ജേക്കബ്, പ്രസന്നകുമാർ, റ്റി.ഡി.സജി, സി.രാജേന്ദ്രൻ, അനീഷ്,
ജയലക്ഷ്മി
 എന്നിവർ പ്രസംഗിച്ചു.
 

വോട്ടു ചെയ്യൂ, പുട്ടടിക്കൂ… വോട്ട് ചെയ്തവര്‍ക്ക് ഇത്തവണ പ്രത്യേക സമ്മാനവുമായി സപ്ലൈക്കോ

സംസ്ഥാനം വിധിയെഴുതാന്‍ ഇന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തെരഞ്ഞെടുപ്പ് പ്രമേയമാക്കി സപ്ലൈകോ പങ്കുവെച്ച ഒരു പരസ്യമാണ്. വോട്ടു ചെയ്യൂ, പുട്ടടിക്കൂ എന്നാണ് പരസ്യത്തിന്റെ കാപ്ഷന്‍. വോട്ടു ചെയ്തവര്‍ക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ലൈകോ കാത്തിരിക്കുകയാണ്.
ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന, തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത, ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സമ്മാനങ്ങളുള്ളത്. വോട്ടു ചെയ്തവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സമ്മാനമായി ലഭിക്കുന്നത്.

രഞ്ജിത്തിനെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു

ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്‌സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു.
നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.
ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണം… കോണ്‍ഗ്രസിന്റെ ഗ്യാരന്റികളുടെ വാസ്തവം പരിശോധിക്കണം: കെ.എന്‍ ബാലഗോപാല്‍

കൊല്ലം: സംസ്ഥാനം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസിന്റെ ഗ്യാരന്റികളുടെ വാസ്തവം പരിശോധിക്കണമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ വലിയ കടക്കെണിയിലാണെന്നും പൂര്‍ണമായും ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവിടെയുള്ളതെന്നും ബാലഗോപാല്‍ പറഞ്ഞു. തെലങ്കാനയില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ പദ്ധതി ചെലവ് 106.46 ശതമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 78.12%. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ 20 ശതമാനം തുക കൂടി നല്‍കും.2025-2026 വര്‍ഷത്തെ ആകെ ചെലവ് 24,723 കോടി. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി പണം ചെലവഴിക്കുന്നില്ലെന്ന വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ പണമില്ലാതെ ട്രഷറി അടച്ചുപൂട്ടുമെന്ന് വരെ പറഞ്ഞവരുണ്ട്. പക്ഷെ, പ്രതിസന്ധികള്‍ പലതുമുണ്ടായിട്ടും എല്ലാ കാര്യങ്ങളും കൃത്യമായി നടന്നു. 1,90,000 കോടിക്ക് അടുത്താണ് വാര്‍ഷിക ചെലവ്. വളരെ സന്തോഷത്തോടെയാണ് താനിരിക്കുന്നത്. സംസ്ഥാനം കടക്കെണിയിലല്ലെന്ന് എല്ലാവരും അറിയണം. പ്രതിപക്ഷം വ്യാജപ്രചാരണങ്ങള്‍ പലതും നടത്തുന്നുണ്ട്. അഞ്ച് വര്‍ഷം എല്ലാ കാര്യങ്ങള്‍ക്കും പണം ചെലവഴിക്കാന്‍ സാധിച്ചു. ക്ഷേമപെന്‍ഷനുകള്‍ എല്ലാം കൊടുത്തുതീര്‍ക്കാന്‍ സാധിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ക്യാഷ് ബാലന്‍സ് 4066 കോടി രൂപയാണുള്ളത്. കടക്കെണിയിലല്ല സംസ്ഥാനമുള്ളത്’. മന്ത്രി പറഞ്ഞു.

‘അഞ്ച് ഗ്യാരന്റികളാണ് പ്രധാനമായും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അതിലെന്താണ് വാസ്തവമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് വലിയ കണക്കെണിയിലാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. പൂര്‍ണമായി ശമ്പളം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തെലങ്കാനയില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവരാണ് കേരളം മൊത്തം കുഴപ്പത്തിലാണെന്ന് പറയുന്നത്’. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.