25.7 C
Kollam
Thursday 25th December, 2025 | 09:51:59 PM
Home Blog Page 2724

ഗുണ്ടാ നേതാവിന്റെ ഫോൺ പോലീസിൽ ഏൽപ്പിച്ചു, കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു

കായംകുളം. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു. വധശ്രമം കഴിഞ്ഞ ദിവസം പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ച. സംഘർഷത്തിനിടെ നഷ്ടപ്പെട്ട ഗുണ്ടാ നേതാവിന്റെ ഫോൺ പോലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് യുവാവിനെ ആക്രമിച്ചതിന് പിന്നിൽ. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.

കായംകുളം കൊറ്റംകുളങ്ങരയിൽ വാറണ്ട് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം രാത്രി കായംകുളം പോലീസും യുവാക്കളുമായി സംഘർഷം ഉണ്ടായി. കടത്തിണ്ണയിൽ ഇരുന്ന് ഗുണ്ടാ നേതാവ് പുകവലിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.

ഇതിനിടയിൽ ഗുണ്ടാ നേതാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
ഗുണ്ടാ നേതാവ് അനൂപ് ശങ്കരന്റെ നഷ്ടപ്പെട്ട ഫോൺ
കായംകുളം കൃഷ്ണപുരം സ്വദേശിയായ അരുൺ പ്രസാദ് പിന്നീട് കായംകുളം പോലീസിന് കൈമാറി. ഈ വിരോധമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണം.

കായംകുളം ആക്കനാട് റെയിൽവേ ട്രാക്കിന് സമീപത്ത് എത്തിച്ച യുവാവിനെ ഗുണ്ടാ നേതാവും മറ്റു സംഘങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
വടിവാൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും കരിങ്കല്ലിന് ചെവിക്ക് അടിക്കുകയും കമ്പിവടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. പ്രതികളുടെ ഫോണിൽ നിന്ന് തന്നെയാണ് പോലീസിനെ ദൃശ്യങ്ങൾ ലഭിച്ചത്.

ക്രൂരമർദ്ദനത്തിൽ വലതു ചെവിയുടെ ഡയഫ്രം പൊട്ടി അരുൺ പ്രസാദിന്റെ ഭാഗികമായി കേൾവി നഷ്ടപ്പെട്ടു. പ്രതികൾ അരുൺ പ്രസാദിന്റെ ഐഫോണും വാച്ചും കവർന്നു. കേസിൽ ഗുണ്ടാ നേതാവ് അനൂപ് ശങ്കർ, അഭിമന്യു സാഗർ,
അമൽ ചിന്തു എന്നിവർ അറസ്റ്റിലായി. 17 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ് ശങ്കർ. മറ്റു രണ്ടുപേരും നിരവധി കേസുകളിൽ പ്രതികളും നാടുകടത്തപ്പെട്ട ആളുകളുമാണ്. കേസിലെ മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അക്രമത്തിനെയായ അരുൺ പ്രസാദും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പോലീസ് പിടികൂടിയ പത്തനംതിട്ട പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ചെന്നെ.ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പോലീസ് പിടികൂടിയ പ്രതിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു .ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരും വഴി തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ചു ആണ് രക്ഷപെട്ടത് .പത്തനംതിട്ട സൈബർ പോലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് ചാടിപോയത്.പെരുനാട് സ്വദേശി സച്ചിനാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു .ഇയാളെ തെരഞ്ഞ് പോലീസ് സംഘം കാവേരിപട്ടണം തന്നെ തുടരുകയാണ്

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു

ന്യൂഡെല്‍ഹി. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു.ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.46° C ന് മുകളിലാണ് ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

ഉഷ്ണ തരംഗത്തിൽ വെന്തുരുകുക്കയാണ് ഉത്തരേന്ത്യ. ജനജീവിതത്തെ ദുസ്സഹമാക്കുന്നതാണ് ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ചൂട് ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ. താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.
ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്. ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് ആണ്.
അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അമേഠിയും, റായ്ബറേലിയുമടക്കം, 49 സീറ്റുകളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെല്‍ഹി. അമേഠിയും, റായ്ബറേലിയുമടക്കം, 49 സീറ്റുകളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ.ആറു സംസ്ഥാന ങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 695 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. പ്രതിപക്ഷം നുണ പ്രചരണം നടത്തുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അനിയന്ത്രിത മായ ആൾത്തിരക്കിനെ തുടർന്ന് ഉത്തർ പ്രദേശിലെ ഫുൽപൂരിലെ സംയുക്ത വേദിയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാനാകാതെ മടങ്ങി.
ആർ എസ് എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നെന്ന് അധ്യക്ഷൻ ജെ പി നദ്ധ.

ആറു സംസ്ഥാന ങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നാളെ. നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജമ്മു കശ്മീർ, ലഡാക്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കർശന സുരക്ഷ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്‌.കഴിഞ്ഞ നാലു ഘട്ടങ്ങളിലും ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.ജാർഖണ്ടി ലും ബംഗാളിലുമായി നടത്തിയ പ്രചാരണ റാലികളിൽ പ്രധാന മന്ത്രി മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.

ജനത്തിരക്കിൽ സുരക്ഷാ ബാരിക്കേഡുകളും മൈക്കും ഉച്ചഭാഷിണികളും തകർന്നതോടെ ഫുൽപൂരിലെ സംയുക്ത റാലിയിൽ
രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാനാതെ മടങ്ങി.

ആർ എസ് എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നെന്ന് അധ്യക്ഷൻ ജെ പി നദ്ധ.ഇന്ന് ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഇന്ന് പാർട്ടിക്ക് ഉണ്ടെന്നും നദ്ധ.

ആർ എസ് എസ് സാമൂഹ്യ സാംസ്കാരിക സംഘടന ആണെന്നും
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി അധ്യക്ഷൻ പറഞ്ഞു.

ആർ എസ് എസും ബിജെപിയുമായി ഭിന്നത ഉണ്ടെന്നും, തെരഞ്ഞെടുപ്പിൽ ആർ എസ് എസ് ന്റെ പിന്തുണ ഇല്ലെന്നും, ശിവസേന നേതാവ് ഉദ്ധ വ് താക്കറെ യുടെ ആരോപണം നിലനിൽക്കെയാണ് നദ്ധ യുടെ പരാമർശം.

കാരാളിമുക്കിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ശാസ്താംകോട്ട:കാരാളിമുക്കിൽ വീടിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പടിഞ്ഞാെറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം സിജു ഭവനിൽ സിജുവിന്റെയും സിന്ധുവിന്റെയും മകൻ വൈഷ്ണവ് (17 ) ആണ് മരിച്ചത്.ഇന്ന് (ഞായർ ) പകൽ 12 ഓടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇൻക്വിസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്.വീടിനടുത്തുള്ള വിവാഹത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയ ശേഷം കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിസരത്തെല്ലാം അന്വേഷണം നടത്തുന്നതിനിടയിലായിരുന്നു ആത്മഹത്യ.

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് നേതൃയോഗം സമാപിച്ചു

കുന്നത്തൂർ:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളെയും 503 സ്വയം സഹായ സംഘങ്ങളെയും 4 മേഖലകളായി തിരിച്ച് നടത്തിവന്ന കരയോഗം,വനിതാ സംഘം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം സമാപിച്ചു.

കരയോഗ തലത്തിൽ കരയോഗത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓരോ വനിതാ സ്വയം സഹായ  സംഘങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി നേട്ടം ഉണ്ടാകത്തക്കതരത്തിൽ സംഘാംഗങ്ങളെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വരുന്നതിനുള്ള കൂട്ടായ പ്രവർത്തനം  നടത്താൻ തീരുമാനിച്ചു.വനിതാ സമ്മേളനം മാതൃകാപരമായി സംഘടിപ്പിക്കുന്നതിനും ജൂൺ 9ന് ഉച്ചയ്ക്ക് 2 ന് ശൂരനാട് വടക്ക് കാഞ്ഞിരംകടവ് ശ്രീവില്ലാടസ്വാമി ക്ഷേത്രസന്നിധിയിൽ ചേരുന്ന നേതൃയോഗത്തിൽ എല്ലാ കരയോഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനിച്ചു.രാവിലെ 10.30 ന് പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക് മേഖലകളുടെയും ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട മേഖലയിലെയും ഭാരവാഹികളുടെ യോഗമാണ് ചേർന്നത്.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി.യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ റ്റി.രവീന്ദ്രകുറുപ്പ്,എൻഎസ്എസ്
പ്രതിനിധിസഭാഗം,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,എം.എസ്.എസ്.എസ്‌ മേഖല കോർഡിനേറ്റേഴ്സ്, കരയോഗം പ്രസിഡന്റ്‌,സെക്രട്ടറി,സ്വയം സഹായസംഘത്തിന്റെ പ്രസിഡന്റ്‌ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.യൂണിയൻ ഭരണ സമിതി അംഗം സി. സുരേന്ദ്രൻപിള്ള സ്വാഗതവും എൻഎസ്എസ് ഇൻസ്‌പെക്ടർ എ.എൻ.വിവേക് നന്ദിയും പറഞ്ഞു.

പന്മന പൊക്കണ്ണേഴ്ത്ത് സരോജിനി (ജഗദമ്മ) നിര്യാതയായി

പന്മന:പന്മന പൊക്കണ്ണേഴ്ത്ത് പരേതനായ രാഘവന്റെ ഭാര്യ സരോജിനി (96,ജഗദമ്മ) നിര്യാതയായി.മക്കൾ:
ഗോപാലകൃഷ്ണൻ,
ചന്ദ്രിക,തിലകരാജൻ,സതീഷ്ബാബു (രവി),അമ്പിളി.മരുമക്കൾ:സുധാദേവി,
ശ്രീനിവാസൻ,പരേതയായ ശാന്തകുമാരി,ജലജ,സിദ്ധാർത്ഥൻ.
സഞ്ചയനം:23ന് രാവിലെ 8ന്.

ശൂരനാട് പിക്കപ്പ് വാൻ ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം


ശൂരനാട്:വീടിന് സമീപം പോത്തിനെ തീറ്റാൻ കെട്ടിയതിനു ശേഷം തിരികെ മടങ്ങുകയായിരുന്ന വയോധികൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു.ശൂരനാട് തെക്ക് ഇഞ്ചക്കാട് കൂട്ടുങ്ങൽ തെക്കതിൽ എസ്.നാരായണപിള്ള (82)യാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം.സമീപ വീട്ടിൽ ലോഡ് ഇറക്കിയ ശേഷം പിന്നോട്ടെടുത്ത പിക്കപ്പാണ് അപകടം സൃഷ്ടിച്ചത്.നാരായണപിള്ളയുടെ
ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതായും പറയപ്പെടുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശൂരനാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

മോദിക്ക് തോന്നുന്നവരെ പിടിച്ച് ജയിലിലിടും; ആംആദ്മി ബിജെപിക്ക് ഭീഷണിയായി തുടങ്ങി: അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെൽഹി :
ആംആദ്മി പാര്‍ട്ടിയെ ബിജെപി ഭീഷണിയായാണ് കാണുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. നരേന്ദ്രമോദിക്ക് തോന്നുന്നവരെ പിടിച്ച് ജയിലില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. എഎപിയെ തകര്‍ക്കാനുള്ള യോജിച്ച പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.ബി ജെ പി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി

പ്രമുഖ എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുകയും പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ആംആദ്മിയെ തൂത്തെറിയാനുള്ള നീക്കങ്ങളാണ് ഇതെല്ലാം. തനിക്ക് ജാമ്യം കിട്ടിയതുമുതല്‍ മോദി ആപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.രാജ്യം മുഴുവനും ഈ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കുന്നു..ബിജെപിക്ക് എഎപി ഒരു ഭീഷണിയായി തോന്നിത്തുടങ്ങിയതുകൊണ്ടാണ് അതിനെ തകര്‍ക്കാന്‍ ശ്രമമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്കാണ് എഎപി നേതാക്കളും അരവിന്ദ് കെജ്രിവാളും മാര്‍ച്ച് ചെയ്തത്. നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ കെജ്രിവാളിന്റെ സഹായി ബിഭവ് കുമാറിന്റെ അറസ്റ്റോടെ എഎപിയും ബിജെപിയും തമ്മിലുള്ള പോര് കടുക്കുകയാണ്. എംപി രാഘവ് ഛദ്ദ, മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെ കൂടുതല്‍ അറസ്റ്റുകള്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദത്തെ ചെറുക്കാൻ ഇതാ ചില ഒറ്റമൂലികൾ

പ്രമേഹം പോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും ഒരു ജീവിതശൈലി രോഗമാണ്. ഹൃദ്രോഗങ്ങളുടെ മൂല കാരണങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് 128 കോടി ആളുകൾ ഉയർന്ന രക്തസമ്മർദ്ദത്തോടെയാണ് ജീവിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

രക്തസമ്മർദ്ദം പലപ്പോഴും രോഗലക്ഷങ്ങൾ ഒന്നും പ്രകടമാക്കാറില്ലെന്നതാണ് രോഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. യാദൃച്ഛികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. അതുകൊണ്ടു തന്നെ ഈ രോഗത്തെ ഒരു നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും ചിലർക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛർദി, കിതപ്പ്, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടാം.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് ഏക മാർഗം. ഡയറ്റിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യയാമം ശീലിക്കുക. അമിതവണ്ണം ഒഴിവാക്കാൻ ശ്രമിക്കുക. കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ നടത്തുക