Home Blog Page 2645

ബസ്സിൽ കുഴഞ്ഞുവീണ യുവാവ് ചികിത്സക്കിടെ മരിച്ചു

തൃശൂർ:
ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് വരികയായിരുന്ന കുന്ദമംഗലം സ്വദേശി വിജിത്താണ്(34) മരിച്ചത്.

ബസ് സീറ്റിൽ തളർന്നുവീണ നിലയിലായിരുന്നു വിജിത്ത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പത്തനാപുരത്തെ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ കേസ്

കൊല്ലം: വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സിപിഐഎം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്‌ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെ പേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു.
മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി.സി പി ഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.
എന്നാല്‍ അപമാനത്തിനിരയായ സിപിഐ വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റ് നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സിപിഐഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം’ ആരോപിച്ച് പുറത്താക്കിയത്. പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് സിഐ രതീഷ് അറിയിച്ചു.

‘ദൈവത്തിന്റെ കൈ’… ബസിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ ഒരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച മണ്‍റോതുരുത്തുകാരന്‍ താരമായി….

കൊല്ലം. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീഴാന്‍ പോയ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ കണ്ടക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബസില്‍ നിന്ന് വീഴാന്‍ പോയ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയ കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ കണ്ടക്ടര്‍ ബിലു ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ താരമാണ്.
പന്തളം- ചവറ റൂട്ടില്‍ ഓടുന്ന സുനില്‍ ബസില്‍ കാരാളിമുക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരന്‍ നിയന്ത്രണംവിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയതോടെ ബിലു കൈകൊടുത്ത് രക്ഷിക്കുകയായിരുന്നു. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. വീഴുന്നത് കണ്ട് ഉടന്‍ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ ബിലു ബസിലേക്ക് പിടിച്ചുകയറ്റി. വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.


‘പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു’- ബിലു മാധ്യമങ്ങളോട് പറഞ്ഞു. കോവൂർ തോപ്പിൽ മുക്കിലാണ് ബിലു താമസം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024ന്റെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യുപിഎസ്സി വെബ്സൈറ്റ് ആയ upsconline.nic.inല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷ. രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഒബ്ജെക്ടീവ് ടൈപ്പ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്.
വെബ്സൈറ്റില്‍ ‘CSE Prelims admit card 2024’ എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു

ശാസ്താംകോട്ട:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു.നൂറനാട് പണയിൽ സ്വദേശി രാജു(54)ആണ് മരിച്ചത്.കഴിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ആനയടി മൃഗാശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം.രാജു ഓടിച്ച സ്കൂട്ടർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ച് പോകുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ബി.പി കുറഞ്ഞതാണ് അപകടത്തിന്ണ കാരണമായതെന്നാണ് പറയപ്പെടുന്നത്.അടൂർ
ലൈഫ് ലൈൻ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ദീർഘനാളായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിച്ച ശേഷം മാസങ്ങൾക്കു മുമ്പാണ് ശാസ്താംകോട്ടയിലേക്ക് മാറിയത്.മൃതദേഹം ശാസ്താംകോട്ട,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വവ്വാക്കാവിലെ കുടുംബ വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം നൂറനാട്ടേക്ക് കൊണ്ടുപോകും.

അല്ലു അര്‍ജുനും കുടുംബവും ഇറ്റലിയില്‍

അവധിയാഘോഷങ്ങള്‍ക്കായി അല്ലു അര്‍ജുനും കുടുംബവും ഇറ്റലിയില്‍. ഭാര്യ സ്‌നേഹയ്ക്കും മക്കളായ അല്ലു അര്‍ഹാനും അയാനുമൊപ്പം അദ്ദേഹം ഇറ്റലിയില്‍ എത്തിയിട്ടുള്ളത്. പുഷ്പ 2 വിന്റെ തിരക്കുകള്‍ക്കു ശേഷമാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അവധിയാഘോഷത്തിനായി പോയിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഓഗസ്റ്റ് 15 നാണ് പ്രേക്ഷകരിലേക്കെത്തുക. അല്ലു അര്‍ജുനും മക്കള്‍ക്കുമൊപ്പം കൊളോസിയം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സ്‌നേഹ. 2011 ലാണ് അല്ലു അര്‍ജുനും സ്‌നേഹയും വിവാഹിതരായത്. ഇരുവരുടേയും മകള്‍ അല്ലു അര്‍ഹയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. 2021 ലായിരുന്നു പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.മോഹൻദാസ് എന്നയാളാണ് മരിച്ചത്.കാറിന് പിറകിൽ തീയും പുകയും ഉയരുന്നത് കണ്ട് പോലീസും നാട്ടുകാരും കാർ നിർത്തിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു.

പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ, മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞയറാഴ്ച;സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂ ഡെല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിനെന്ന് സൂചന . കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ഞയറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏകദേശം ഉറപ്പായി. കേരളം രക്തസാക്ഷികളുടെ മണ്ണാണ്. അവിടെ നിന്ന് ഒരാളെ ഇക്കുറി കിട്ടി. പാർലമെൻ്റ് സെൻട്രൽ ഹാളിൽ എൻ ഡി എ എം പി മാരുടെയും നേതാക്കളുടെയും യോഗത്തിൽ പ്രസംഗിക്കവേ നരേന്ദ്ര മോദി പറഞ്ഞു. എൻ ഡി എ വിജയം തടയാൻ കേരളത്തിലെ രണ്ട് മുന്നണികളും കിണഞ്ഞ് ശ്രമിച്ചു. തടസ്സങ്ങൾ മറികടന്ന് ജയം നേടി.ജമ്മു കാശ്മീരിൽ പ്രവർത്തകർ അനുഭവിച്ചതിലധികം ത്യാഗം കേരളത്തിലെ പ്രവർത്തകർ അനുഭവിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ ഭരണം എങ്ങനെയായിരുന്നു എന്ന് രാജ്യം കണ്ടു. പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രത്യാശയുടെ ഇന്ത്യ എന്നതാണ് എൻ ഡി എ യുടെ പുതിയ മുഖമുദ്ര.ഇതു വരെ കണ്ടത് ട്രയിലർ മാത്രമായിരുന്നുവെന്നും .രാജ്യത്തിൻ്റെ പ്രതിക്ഷക ളെ സാക്ഷാത്കരിക്കാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യം കള്ളം പ്രചരിപ്പിക്കുകയും കപടവാഗ്ദാനങ്ങൾ നൽകുകയുമാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.10 വർഷമായിട്ടും കോൺഗ്രസിന് 100 സീറ്റ് കടക്കാനായില്ലന്നും അദ്ദേഹം പറഞ്ഞു.

‘സമൃദ്ധി ‘ പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത്

കൊല്ലം.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം ഹയർസെക്കണ്ടറി വിഭാഗം ആവിഷ്ക്കരിച്ച ‘സമൃദ്ധി ‘ പദ്ധതിയുടെ കൊല്ലം ക്ലസ്റ്റർ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മേയർ ശ്രീമതി പ്രസന്നാ ഏണസ്റ്റ് നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണം വും സുരക്ഷിതമായ ഭക്ഷ്യ വ്യവസ്ഥയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയാണ് സമൃദ്ധി 2024. പ്രാദേശികമായി ലഭ്യമായ സീസണൽ ഫലങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനമൊട്ടുക്കും ഏഴുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്ന കൊല്ലം നഗരസഭയുടെ പദ്ധതിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽസൂചിപ്പിച്ചു.


നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് ജോൺ, ദക്ഷിണമേഖലാ കൺവീനർ ബിനു പി.ബി, ജില്ലാ കൺവീനർ അഭിലാഷ് എസ് എസ്, കൊല്ലം ടൗൺ പി എ സി ഗ്ലാഡിസൺ എൽ , പ്രോഗ്രാം ഓഫീസർമാരായ ഷാജു, സനൽ, ഡോ കൃഷ്ണകുമാർ, അനിൽ, കലാ ജോർജ്, ഡോ. ലിജി.സി, ജോയ്സ് രാജൻ, ശശികല, ധന്യ , മോളി, ജെബിൻ ടിനി, ലേഖാദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഫല വൃക്ഷത്തൈകൾ നടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

രാജ്യം സാമ്പത്തിക സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക്

ന്യൂഡെല്‍ഹി.രാജ്യം സാന്പത്തികമായി സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക്,പലിശ നിരക്കിൽ മാറ്റമില്ല .നടപ്പുസാന്പത്തിക വർഷത്തെ രണ്ടാം ധനനയത്തിൽ പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നത് നിരക്ക് കുറയ്ക്കലിന് തടസമായി. ഭവന-വാഹന വായ്പാ പലിശ നിരക്കിലും പ്രതിമാസ തവണകളിലും മാറ്റമുണ്ടായേക്കില്ല. ഒരു വർഷത്തിലേറെയായി റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരുന്നു. അവസാനം നിരക്ക് മാറ്റിയത് 2023 ഫെബ്രുവരിയിൽ.


ആർബിഐയുടെ 49ാമത് എംപിസി യോഗമാണിത്. ആർ ബി ഐ നയപ്രഖ്യാപനത്തോടെ വിപണികൾ ഉണർവിൽ. രാജ്യം സാന്പത്തികമായി സ്ഥിരത പുലർത്തുന്നു. വിലക്കയറ്റം നേരിടാനുള്ള നടപടികൾ തുടരും. ഭക്ഷ്യ വിലക്കയറ്റ ഭീഷണി തുടരുന്നുവെന്ന് ആർബിഐ ഗവർണർ 2025ലെ ജിഡിപി പ്രവചനം 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർത്തി. ചരക്ക് കയറ്റുമതി ഏപ്രിലിൽ ഉയർന്നുവെന്നും റിസർവ് ബാങ്ക്.