കോഴിക്കോട്. എൻ ഐ ടിക്ക് മുന്നിൽ സംഘർഷം. സമരം ചെയ്യുന്നവരും ഇൻർവ്യൂന് എത്തിയവരും ഏറ്റുമുട്ടി. പൊലീസ് ലാത്തി വിശീ. പിരിച്ചുവിടൽ നീക്കത്തിനെതിരെയാണ് സെക്യൂരിറ്റി , സാനിറ്റേഷൻ ജീവനക്കാരുടെ സമരം നടക്കുന്നത്. പിരിച്ച് വിട്ടവർക്ക് പകരം ജീവനക്കാരെ തെരഞ്ഞെടുക്കാനാണ് ഇന്ന് ഇൻ്റർവ്യൂ നടന്നത്
കാട്ടാക്കട കെഎസ്ആര്‍ടിസി സമുച്ചയത്തിൽ കോളേജ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി
തിരുവനന്തപുരം . കാട്ടാക്കട കെഎസ്ആര്‍ടിസി സമുച്ചയത്തിൽ കോളേജ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥികളാണ് സംഘം ചേർന്ന് ഏറ്റ് മുട്ടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കോളേജിൽ ഉച്ചയ്ക്ക് നടന്ന സംഘർഷത്തിന്റെ ബാക്കിയായി ബസ്റ്റാൻഡിൽ ഏറ്റുമുട്ടുകയായിരുന്നു. പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല
മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മറ്റൊരു കോളേജ് വിദ്യാർത്ഥിയും. പരിക്കേറ്റ രണ്ടു വിദ്യാർത്ഥികൾ ചികിത്സ തേടി. ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ
തൃശൂര്‍.കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ
എൻ ആർ ഗ്രാമപ്രകാശ്. മല്ലിക സാരാഭായിക്ക് ശമ്പളം നൽകുന്നത് ഒരു പണിയും എടുക്കാതെ. ഗവർണറെ മാറ്റി ചാൻസിലറായി മല്ലിക സാരാഭായിയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 2 ലക്ഷം രൂപ ശമ്പളമായി നൽകാനുള്ള സർക്കാർ നീക്കം തെറ്റൊന്നും ഗ്രാമപ്രകാശ്. ഈ തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കുന്നു
ജീവനക്കാർക്ക് പോലും ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ല.മലികാ സാരാഭായിയേക്കാൾ യോഗ്യത ഉള്ളവരെ സർക്കാർ പരിഗണിച്ചില്ല. കലാമണ്ഡലം ഗോപി ആശാനേ ചാൻസലറായി നിയമിക്കണം എന്നായിരുന്നു എല്ലാവരുടെയും ആവശ്യം. ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായ്ക്ക് ഇല്ലെന്നും ഗ്രാമപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്സോ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
ബംഗളൂരു.കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്സോ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളെ കൂടി പ്രതി ചേർത്താണ് കുറ്റപത്രം
ബംഗളൂരു ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിൽ യെദ്യൂരപ്പ ഉൾപ്പടെ നാല് പ്രതികളാണുള്ളത്. പരാതിയിൽ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്യുകയും അത് മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യെദ്യൂരപ്പക്കെതിരെ പോക്സോ വകുപ്പിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 A, 214, 204 എന്നീ വകുപ്പുകൾ കൂടി ചുമത്തി. സിസിടിവി ദൃശ്യം ഉൾപ്പടെയുള്ള തെളിവുകൾ
നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മറ്റ് മൂന്ന് പേരെ കേസിൽ പ്രതി ചേർത്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. യെദ്യൂരപ്പയുടെ വസതിയിൽ അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ 17കാരിയെ സ്വകാര്യ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് യെദ്യൂരപ്പ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ തന്നെ കുടുക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു
വാർത്താനോട്ടം
2024 ജൂൺ 28 വെള്ളി
BREAKING NEWS
? ഡെൽഹിയിൽ കനത്ത മഴ തുടരുന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൻ്റെ മേൽക്കൂര തകർന്നു വീണ് ഒരാള്‍ മരിച്ചു. 8 പേർക്ക് പരിക്ക്.
? ഡെൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൻ്റെ മേൽക്കുര തകർന്ന സംഭവം നിരവധി വിമാനങ്ങൾ റദ്ദ് ചെയ്യ്തു.

? കർണാടകയിലെ ഹാവേരി ജില്ലയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് 13 പേർ മരിച്ചു. ഇമ്മിഹട്ടി സ്വദേശികളാണ് മരിച്ചവർ. പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.
?കോട്ടയത്തും ആലപ്പുഴയിലെ നാല് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
?ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
?ഫൈനലിലേക്ക് രാജകീയമായി ഇന്ത്യ; മുത്തമിടുമോ ലോക കിരീടത്തിൽ

?ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾ സുപ്രീം കോടതിയിലേക്ക്, ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യം
?മണ്ണന്തലയിൽ മൂന്ന് വയസ്സുകാരൻ്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ ചായ ഒഴിച്ചു പൊള്ളിച്ചു. കുട്ടിയെ എസ് എ റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
? കടലാക്രമണം: എടവനക്കാട് പഞ്ചായത്തിൽ നാട്ടുകാർ ഹർത്താൽ നടത്തുന്നു.

?കേരളീയം?
? സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുക. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
? എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിടേണ്ടിവന്ന പരാജയം സമ്മതിക്കുന്നു .

? ടൂറിസ്റ്റ് ബസുകള്‍ക്കുളള ടാക്സ് വര്‍ദ്ധിപ്പിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് 4000 രൂപ ടാക്സ് വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ ശബരിമല സീസണാണ് വരുന്നത്, അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
? ക്രിസ്തീയ സഭ നേതാക്കള്‍ക്ക് കേരള ഹൗസില്‍ അത്താഴ വിരുന്നൊരുക്കി കെവി തോമസ്. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയസ്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെയുള്ളവരാണ് വിരുന്നില്‍ പങ്കെടുക്കുന്നത്. സിപിഎം പിബി അംഗം എംഎ ബേബിയും വിരുന്നില്‍ പങ്കെടുത്തു.

? 12000 കോടിയോളം രൂപയുടെ പദ്ധതി മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍. നിയമസഭയില്‍ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
? യാക്കോബായ ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ പള്ളികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
? പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.

? സംസ്ഥാനത്തെ ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചെന്ന് മന്ത്രി കെ രാജന്‍. ജൂലൈ ഒന്ന് മുതല്‍ 71 കേന്ദ്രങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കുക. ഭൂമി തരം മാറ്റല്‍ നടപടികള്‍ വേഗത്തിലാക്കാനായി പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു.
?? ദേശീയം ??
? എഴുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സൂചന നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. വഴിയോര കച്ചവടക്കാര്‍ക്കു വായ്പ നല്‍കുന്ന പിഎം-സ്വാനിധി പദ്ധതി ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

? നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിഷയം ഇന്ന് ലോക്സഭയില്‍ ഉന്നയിക്കും.
? നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ പാറ്റ്നയില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്.
? ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിഐഡി. ബെംഗളുരുവിലെ പോക്സോ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്.
? അടിയന്തരാവസ്ഥ വിഷയത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് രാഹുല്‍ കടുത്ത പ്രതിഷേധം വ്യക്തമാക്കിയത്.

? ഹരിയാണയില്‍ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് ജനനായക് ജനതാ പാര്‍ട്ടി .
? കായികം ⚽
? ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ടീം ഇന്ത്യ.
?മഴ പലതവണമുടക്കിയ രണ്ടാം സെമി ഫൈനലില്‍ 57 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.

?മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 16.4 ഓവറില്‍ 103 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു.
?നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
? യൂറോ കപ്പില്‍ ഇന്ന് മത്സരങ്ങളില്ല. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.
മൂന്ന് വയസ്സുകാരനെ അമ്മയുടെ രണ്ടാനച്ഛൻ പൊള്ളിച്ചെന്ന് പരാതി
തിരുവനന്തപുരം. മൂന്ന് വയസ്സുകാരനെ അമ്മയുടെ രണ്ടാനച്ഛൻ പൊള്ളിച്ചെന്ന് പരാതി. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്നാണ് പരാതി. കുട്ടി ഗുരുതര പരിക്കുകളോടെ SAT ആശുപത്രിയിൽ
മണ്ണന്തലയിലാണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്.മണ്ണന്തല പൊലീസ് കേസെടുത്തു. അമ്മയുടെ രണ്ടാനച്ഛൻ വീട്ടിലുണ്ടായിരുന്നോ എന്നതിൽ സംശയമുണ്ടെന്ന് പൊലീസ്
നടുക്കം,ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, ഒരാള്‍ മരിച്ചു
ന്യൂ ഡെല്‍ഹി.മഴയില്‍ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, ഒരു മരണം . ആറു പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലേക്ക് ആണ് മേൽക്കൂര തകർന്നു വീണത്. നിരവധി വാഹനങ്ങൾ തകർന്നു
പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർത്. കനത്ത മഴയിൽ റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നു. ടെർമിനൽ ഒന്നിൽനിന്നുള്ള പുറപ്പെടലുകൾ താത്കാലികമായി നിർത്തി. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്ത ഭാഗമാണ് തകര്‍ന്നത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് ആഭ്യന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ന് പുറത്തുള്ള ഡിപ്പാർച്ചർ ഗേറ്റ് നമ്പർ 1 മുതൽ ഗേറ്റ് നമ്പർ 2 വരെയുള്ള ഷെഡ് തകർന്നു വീണത് എന്നും പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതി തൃപ്തി കമെന്നും. ഐജിഐ എയർപോർട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു.
ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി;ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്നാവശ്യം
ന്യൂഡെൽഹി: വിവാദം കത്തിനിൽക്കേ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.
വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രമാണ് കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധി. തെളിവുകൾ പരിഗണിച്ചാൽ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപ്പെടുന്നു. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് പ്രതികൾക്കായി സുപ്രിം കോടതിയിൽ ഹാജരാകുക. അവധിക്ക് ശേഷം സുപ്രിംകോടതി പ്രതികളുടെ അപ്പീൽ പരിഗണിക്കും.
ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ വിവാദം തുടരുന്നതിനിടെയാണ് പ്രതികൾ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾക്ക് ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.
ബംഗ്ലൂരിൽ മിനി ബസ് ട്രക്കിലിടിച്ച് 13 പേർ മരിച്ചു
ബംഗ്ലൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് 13 പേർ മരിച്ചു. ഇമ്മിഹട്ടി സ്വദേശികളാണ് മരിച്ചവർ. പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. നാല് പേർക്ക് ഗുരുതര പരിക്കേറ്റു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹണി ട്രാപ്പ് കേസിലെ പ്രതിയായ ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകൾ,പെട്ടത് പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടർമാരും
കാസറഗോഡ്. ഹണി ട്രാപ്പ് കേസിലെ പ്രതിയായ ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകൾ. മാട്രിമോണിയിൽ കുടുങ്ങിയത് പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും. ഡോക്ടർമാർ ഉൾപ്പെടെ തട്ടിപ്പിന് ഇരയായതായി സൂചന. തൃശൂർ സ്വദേശിയായ പോലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിൽ. പോലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം.
പയ്യാവൂർ പോലീസ് സ്റ്റേഷനിലെ സി ഐ എന്നും, അമ്മാവനെന്നും ശ്രുതി ഇയാളെ പരിചയപ്പെടുത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപ. തൃശൂരിലെ പോലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ശ്രുതിയുടെ വലയിൽ കുരുക്കി. തട്ടിപ്പിന് ചില പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം



































