27.6 C
Kollam
Wednesday 17th December, 2025 | 08:47:11 PM
Home Blog Page 2519

സ്ക്രീൻ ടൈമും കുട്ടികളിലെയിലും കൗമാരക്കാരിലെയും ഹ്രസ്വ ദൃഷ്ടിയും ഇവ ശ്രദ്ധിക്കൂ

സ്‌ക്രീൻ ടൈം കൂടുന്നത് കുട്ടികളിലും കൗമാരക്കാരിലും ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ചൈനീസ് സർവകലാശാലയുടെ പഠനം. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെയുള്ളത് കാണുന്നതിൽ അവ്യക്തതയുണ്ടാവുകയും ചെയ്യുന്ന നേത്ര രോഗാവസ്ഥയാണ് ഹ്രസ്വദൃഷ്ടി.

കുട്ടികൾക്കിടയിൽ ഇന്ന് ഹ്രസ്വദൃഷ്ടി ഒരു പകർച്ചവ്യാധി പോലെ വ്യാപിച്ചു കഴിഞ്ഞു. വീടിന് പുറത്തെ കളികൾ ഉപേക്ഷിച്ച് കുട്ടികൾ വിഡിയോ ഗെയിമുമായി സ്‌ക്രീനിന് മുന്നിൽ അധിക സമയം ചെലവഴിക്കാൻ തുടങ്ങിയത് കുട്ടികളിൽ ഹ്രസ്വദൃഷ്ടി വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 102,360 പേർ പങ്കെടുത്ത 19 പഠനങ്ങൾ അവലോകനം ചെയ്തുകൊണ്ടാണ് ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകർ വിലയിരുത്തിയത്.

കുറഞ്ഞ സ്‌ക്രീൻ സമയമുള്ളവരെ അപേക്ഷിച്ച് ഉയർന്ന സ്‌ക്രീൻ സമയമുള്ളവർക്ക് ഹ്രസ്വദൃഷ്ടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നു. കൂടാതെ കുട്ടികൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനെക്കാൾ ലാപ്‌ടോപ്പും ടെലിവിഷൻ സ്‌ക്രീനും നോക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കൂട്ടുന്നതെന്നും പഠനത്തിൽ വിശദീകരിക്കുന്നു. കുട്ടികൾ സ്‌ക്രീനിന് മുന്നിൽ ഇരിക്കുമ്പോൾ അവരുടെ കണ്ണ്, റെറ്റിന, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് പെട്ടെന്ന് നേത്രഗോളം വലുതാകാനും ഹ്രസ്വദൃഷ്ടിയിലേക്ക് എത്താനും കാരണമാകുന്നുവെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു.

പ്രകാശത്തെ ശരിയായ വിധത്തിൽ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ ഇത് തടസ്സപ്പെടുത്തുന്നു. മങ്ങിയ കാഴ്ച, ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്, കണ്ണിന് അസ്വസ്ഥത, തലവേദന, ക്ഷീണം തുടങ്ങിയവയാണ് ഹ്രസ്വദൃഷ്ടിയുടെ ലക്ഷണങ്ങൾ. കൂടാതെ ഹ്രസ്വദൃഷ്ടിക്ക് പാരിസ്ഥിതിക ഘടകങ്ങളും പ്രധാന കാരണമാകാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് കുറയുന്നതും ഹ്രസ്വദൃഷ്ടിക്ക് കാരണമാകാം.

സൂര്യപ്രകാശം പതിക്കുന്നത് റെറ്റിനയിൽ ഡോപാമൈൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് കണ്ണുകളുടെ വളർച്ച നിയന്ത്രിക്കാനും ഹ്രസ്വദൃഷ്ടി തടയാനും സഹായിക്കുന്നു. അതുകൊണ്ട് കുട്ടികളിൽ വീടിനു പുറത്തിറങ്ങിയുള്ള കളികളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവരുടെ നേത്രാരോഗ്യത്തിന് ഗുണകരമാണ്.

യുഎഇയില്‍ സ്വദേശിവത്കരണം നാളെ മുതല്‍ കര്‍ശന പരിശോധന

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ കര്‍ശന പരിശോധന. 2024 ആദ്യ പകുതിയിലെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള അവസാന സമയപരിധി ഇന്നവസാനിക്കുമെന്നും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു.
സ്വകാര്യമേഖലാ കമ്പനികള്‍ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ അധികൃതര്‍ പരിശോധിക്കും. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ജൂണ്‍ 30-ഓടെ വിദഗ്ധ തൊഴില്‍വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരുശതമാനം വളര്‍ച്ച കൈവരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചമുതല്‍ 48,000 ദിര്‍ഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറയ്ക്കുകയും നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് വിവരം കൈമാറും.

ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം നീട്ടി

കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് മദ്രാസ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.

പാസ് വേണ്ടവര്‍ക്ക് https://epass.tnega.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. പേര്, ഫോണ്‍ നമ്പര്‍, വിലാസം, വാഹനത്തിന്റെ വിശദാംശങ്ങള്‍, സന്ദര്‍ശിക്കുന്ന തിയ്യതി, യാത്രക്കാരുടെ എണ്ണം എന്നിവ നല്‍കിയാല്‍ പാസ് ലഭിക്കും. സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും വരുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും.

ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം നട ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കും. ഈ ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം ഉണ്ടാകും.

യു.കെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

യു.കെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു. കൊറ്റമം മണവാളൻ ജോസിന്റെ മകൻ റെയ്ഗൻ ജോസ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു. നാലുമാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് കാരണം. ഭാര്യ സ്റ്റീന. നാലുവയസ്സുകാരി ഈവ മകളാണ്. 2 ദിവസം മുൻപാണ് കമ്പനിയിൽ ജോലിക്ക് കയറിയത്.

കപ്പ് അടിച്ച് ടീം ഇന്ത്യ…. ട്രോളിടങ്ങളിൽ ആഘോഷം… ആവേശം

ഇന്ത്യ – സൗത്ത് ആഫ്രിക്ക ഫൈനൽ മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോൾ ഇടങ്ങളും സജീവമാണ്. രോഹിത്തും കൂട്ടരും കപ്പടിച്ചത്തിന്റെ ആവേശത്തില്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അവരുടെ ആഹ്ലാദവും ആവേശവും ട്രോളുകളിലൂടെ അവർ കൊണ്ടാടുകയാണ്. വിരാട് കോഹ്ലി, രോഹിത്, സൂര്യ കുമാർ യാദവ് എന്നിവരുടെ എല്ലാം പ്രകടനങ്ങളെ അവർ ആഘോഷമാക്കുന്നു. കാണാം ചില രസകരമായ ക്രിക്കറ്റ് ട്രോളുകള്‍….
 

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ടിപി വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമാണ് വിവാദമായത്.
20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയായിരുന്നു സർക്കാർ നീക്കം. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ നടപടി എടുത്തിരുന്നു.

സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം , വെള്ളാപ്പള്ളി ജി സുധാകരൻ ചർച്ചയിൽ

ആലപ്പുഴ . സി പി എം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം . മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനം

ധന മന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കെതിരെയാണ് വിമർശനം
.പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല

ഹരിപ്പാടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയതയെന്നും വിലയിരുത്തൽ

ജില്ലാ സെക്രട്ടേറിയറ്റിനും സെക്രട്ടറിക്കും വിമർശനം
.കായംകുളത്തെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. സെക്രട്ടറിയുടെ ഇടപെടൽ പരാജയമെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ ആരോപിച്ചു.കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ലാ സെക്രട്ടറി ആർ. നാസർ ഇടപെട്ടില്ല

ജില്ലാ സെക്രട്ടേറിയറ്റ് ഇല്ലെന്നും സെക്രട്ടേറിയറ്റിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ശിവദാസൻ വെളിവാക്കി

വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് തുറന്നടിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർഥിക്കെതിരെ പറഞ്ഞു .തിരഞ്ഞെടുപ്പ് സമയത്ത് ആദ്യം കണ്ടപ്പോൾ സഹായിക്കാമെന്ന് പറഞ്ഞു

പിന്നീട് ഈഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് പറഞ്ഞു.വെള്ളാപ്പള്ളിയെ പിന്തുണച്ചും വിമർശിച്ചും കമ്മറ്റി അംഗങ്ങൾ

വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ജില്ലാ കമ്മിറ്റി അംഗം ടികെ.ദേവകുമാർ 


ജി സുധാകരന്റെ മോദി പ്രശംസയിൽ വിമർശനം.ജി സുധാകരന്റെ പേര് പറയാതെയാണ് വിമർശനം.അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്

ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട്  കാര്യമില്ല

മുതിർന്ന നേതാക്കൾക്ക്  വാക്കുകൾ പിഴച്ചുകൂടാ

മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുത്

സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും ഓമനക്കുട്ടൻ

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന്.. ഇടവേള ബാബുവിന്പകരക്കാരായി ആര്?

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. എന്നാൽ ജനറൽ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞ സാഹചര്യത്തിൽ
പകരക്കാരായി ഈ സ്ഥാനത്തേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സര രംഗത്തുള്ളത്.

ടിപി കേസ് വിവാദം,പോലീസുകാർക്കെതിരെ നടപടി

കണ്ണൂർ. ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്.
പ്രതികളുടെ പട്ടിക ചോർന്ന സംഭവം .
പോലീസുകാർക്കെതിരെ നടപടി,
.കെ കെ രമയുടെ മൊഴിയെടുത്ത എഎസ് ഐയെ സ്ഥലംമാറ്റി

.കൊളവല്ലൂർ സ്റ്റേഷനിലെ എ എസ് ഐ ശ്രീജിത്തിനെ സ്ഥലംമാറ്റിയത് വയനാട്ടിലേക്ക്.
ട്രൗസർ മനോജിന്റെ ശിക്ഷാ ഇളവിൽ അഭിപ്രായം തേടിയായിരുന്നു മൊഴി

പാനൂർ , ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഓമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്

ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്ന് പ്രാഥമിക നിഗമനം