27.6 C
Kollam
Saturday 20th December, 2025 | 02:20:23 PM
Home Blog Page 2467

ഭക്ഷണം കുറഞ്ഞ് പോയി… കല്യാണ ചടങ്ങിനിടെ വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ അടിയോടടി…. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിവാഹ ചടങ്ങിനിടെ, ഭക്ഷണം കുറഞ്ഞ് പോയതിനെത്തുടര്‍ന്ന് വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാവുകയാണ്. ഫിറോസാബാദില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.
അങ്ങോട്ടും ഇങ്ങോട്ടും ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. ഭക്ഷണം കുറഞ്ഞതോടെ വരന്റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്റെ സഹോദരന്റെ ആരോപണം. കുറച്ച് പണം നല്‍കിയെങ്കിലും ഒരു ലക്ഷം രൂപ വേണമെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായെന്ന് വധുവിന്റെ സഹോദരന്‍ പറഞ്ഞു.
വിവാഹം മുടങ്ങുമെന്ന നിലയിലേക്ക് സ്ഥിതി വഷളാവുകയും ചെയ്തു. വിവാഹ വാഗ്ദാനങ്ങള്‍ കൈമാറാതെ വീട്ടുകാര്‍ വധുവിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അടുത്തിടെ ഉത്തര്‍പ്രദേശിലെ ബറേലിയിലും സമാന സംഭവം ഉണ്ടായിരുന്നു. ബിരിയാണിയില്‍ ചിക്കന്‍ ലെഗ് പീസുകള്‍ ഇല്ലെന്ന് അതിഥികള്‍ കണ്ടെത്തിയതോടെ കല്യാണം ചടങ്ങുകള്‍ അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി. നാലാം ടി20യില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യന്‍ യുവത്വം പിടിച്ചെടുത്തത്. 153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 156 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്‌സും 13 ഫോറുകളുമായിരുന്നു ഇന്നിങ്‌സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സ് കണ്ടെത്തി.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ വെസ്ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ പിടിച്ചു നിന്നു. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ സികന്ദര്‍ റാസ മാത്രമാണ് തിളങ്ങിയത്. താരമാണ് ടോപ് സ്‌കോറര്‍.

‘എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകള്‍…ഒരുപാട് സ്‌നേഹത്തോടെ അച്ഛന്‍… പ്രണവിന് ആശംസകളുമായി മോഹന്‍ലാല്‍

മകന്‍ പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പ്രണവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേര്‍ന്നത്.
‘എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകള്‍… ഈ വര്‍ഷവും സവിശേഷമായിരിക്കട്ടെ! ഒരുപാട് സ്‌നേഹത്തോടെ അച്ഛന്‍’- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സഹോദരി മായയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട് . പ്രണവിന്റെ ചിത്രത്തിനൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്.
2002 ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. 2018 ല്‍ ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ജമ്മുവിൽ മൈനാ​ഗപ്പള്ളി സ്വദേശിയായ യുവസൈനികൻ ന്യൂമോണിയ ബാധിച്ച് മരിച്ചു

ശാസ്താംകോട്ട: ജമ്മുകശ്മീരിലെ ലേയിൽ മലയാളി സൈനികൻ നിര്യാതനായി. വടക്കൻ മൈനാ​ഗപ്പള്ളി കാളകുത്തും പൊയ്ക ആകാശ് ഭവനത്ത് ആകാശ് (27) ആണ് മരിച്ചത്. വിജയരാജു-സുഹാസിനി ദമ്പതികളുടെ മകനാണ്. ഭാര്യ പൂജ. സഹോദരി ആദിത്യ.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ആകാശ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജൂൺ 18നാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. മൃതദേഹം ഇന്ന് രാത്രിയിൽ ജമ്മുവിൽ നിന്ന് നാട്ടിലേക്ക് അയക്കുമെന്നാണ് വിവരം. സംസ്കാരം അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലൂടെ ഓഗസ്റ്റ് 9 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയത്. ടര്‍ബോ മെയ് 23-നാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തിയ ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് ടര്‍ബോ നടത്തിയത്.
ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയായിരുന്നു.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ കൂട്ടായ്മയ്ക്ക് വൻ മുന്നേറ്റം

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ കൂട്ടായ്മയ്ക്ക് വൻ മുന്നേറ്റം.വോട്ടെടുപ്പ് നടന്ന 13 സീറ്റുകളിൽ 10 ഇടത്ത് പ്രതിപക്ഷ സഖ്യത്തിന് നേട്ടം.കോൺഗ്രസും തൃണമൂലും നാലിടത്ത് വീതം ജയിച്ചു.ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങി.ഉപതെരഞ്ഞെടുപ്പ് നടന്നത് ഏഴ് സംസ്ഥാനങ്ങളിൽ.മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.


ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിലും ഇന്ത്യ മുന്നണിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു.പഞ്ചാബ് ജലന്ധറിൽ ആം ആദ്മി സ്ഥാനാർഥി മോഹിന്ദർ ഭഗതിന് മുപ്പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷത്തോടെ വിജയിച്ചു.ഹിമാചൽ പ്രദേശിൽ രണ്ടിടത്ത് കോൺഗ്രസ് വിജയിച്ചു.ഡെഹ്റയിൽ മുഖ്യമന്ത്രി സുഖവീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ഒമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലും നലഗഡിൽ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹർജിത് സിംഗ് ബാവയുമാണ് വിജയിച്ചത്.  ഉത്തരാഖണ്ഡിലെ ബിജെപി ആധിപത്യം ഉള്ള   ബദ്രിനാഥ്വിലും മാംഗ്ലൂരിലും കോൺഗ്രസ് ജയിച്ചു. ഇഞ്ചോടിച്ചു പോരാട്ടം നടന്ന ഹിമാചൽ പ്രദേശിലെ  ഹമീർപൂരിലും മധ്യപ്രദേശിലെ അമർവാരയിലും ബിജെപി വിജയിച്ചു. പശ്ചിമബംഗാളിലെ നാലു സീറ്റുകളിലും തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ ഒരു സീറ്റിൽ ഡിഎംകെയും  ബീഹാറിലെ ഒരു സീറ്റിൽ സ്വതന്ത്രനും ആണ് വിജയിച്ചത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.



ബിജെപി വിജയിച്ച രണ്ടിടത്തും പാർട്ടിക്ക് വലിയ ഭൂരിപക്ഷം നേടാനായില്ല. 13 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തിടത്താണ് പ്രതിപക്ഷ കൂട്ടായ്മ വിജയം നേടിയത്.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം


സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം.കാസർഗോഡും മലപ്പുറത്തുമാണ് മരണം.കോഴിക്കോട്  മടപ്പള്ളിയിൽ സീബ്രാ ലൈൻ മുറിച്ചു കടന്ന വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.കണ്ണൂർ ഇരിട്ടിയിൽ റോഡിൽ വീണ വയോധികൻ വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവത്തിൽ , വാഹനങ്ങൾ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു



കാസർഗോഡ് ബദിയടുക്കയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ  യുവാവ് മരിച്ചു.വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസിന് ആണ് ദാരുണാന്ത്യം.മലപ്പുറം വേങ്ങര കാട്ടുപൊന്തയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന ബീഹാർ സ്വദേശി അജ്മൽ ഹുസ്സൈന് ജീവൻ നഷ്ടമായി.പന്തളം കുരമ്പാലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി അപകടം ഉണ്ടായി.ബസ് കാത്ത് നിന്ന സ്ത്രീയ്ക്കും ഡ്രൈവർക്കും  പരുക്കേറ്റു.കണ്ണൂർ ഇരിട്ടിയിൽ റോഡിൽ വീണ വയോധികൻ വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവത്തിൽ വാഹനങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു.ഇന്നലെയാണ്  പകടത്തിൽ ഇടുക്കി സ്വദേശി രാജൻ മരിച്ചത്. റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച രാജനെ, പിന്നാലെ വന്ന വാഹനങ്ങൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു


കോഴിക്കോട് വടകര മടപ്പള്ളിയിൽ  സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. വടകര സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് മോട്ടോർ വാഹന വകുപ്പ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയത്.വിദ്യാർത്ഥികളെ വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ചോമ്പാല പോലീസ്  ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു

ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം: ഏഴ് സീറ്റുകളിൽ ജയിച്ചു, നാലിടങ്ങളിൽ ലീഡ് തുടരുന്നു

ന്യൂ ഡെൽഹി :
ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം. ഏഴ് ഇടങ്ങളിൽ ഇന്ത്യ മുന്നണി ജയിച്ചു. നാല് സീറ്റുകളിൽ ലീഡ് തുടരുകയാണ്. അതേസമയം രണ്ടിടത്ത് മാത്രമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിഹാർ, ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഹിമാചൽപ്രദേശിലെ ഡെഹ്‌റയിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിന്റെ ഭാര്യയും കോൺഗ്രസ് സ്ഥാനാർഥിയുമായ കമലേഷ് താക്കൂർ വിജയിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർഥി ജയിച്ചു.

പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും തൃണമൂൽ സ്ഥാനാർഥികൾ ആണ് ജയിച്ചത്.

നീണ്ട മെയില്‍ വായിച്ച് ഇനി സമയം കളയേണ്ട…. ഐഎ പവേര്‍ഡ് സമ്മറിയുമായി ജിമെയില്‍

നീണ്ട മെയില്‍ വായിച്ച് ഇനി സമയം കളയേണ്ട. വലിയ മെയിലുകളുടെ സംക്ഷിപ്ത രൂപം നല്‍കുന്ന ഐഎ പവേര്‍ഡ് സമ്മറിയുമായി ജിമെയില്‍. ഇ-മെയില്‍ സംഭാഷണങ്ങളുടെ ഉള്ളടക്കം അടങ്ങിയിരിക്കുന്ന റീക്യാപ്പുകള്‍ നല്‍കുന്നതിനാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദൈര്‍ഘ്യമേറിയ മെയിലുകള്‍ മുഴുവന്‍ വായിക്കാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. പെയ്ഡ് കസ്റ്റമേഴ്സിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും. സിംഗിള്‍ ത്രെഡ് ഇ-മെയിലുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകില്ല. കുറഞ്ഞത് രണ്ട് പ്രതികരണങ്ങളെങ്കിലും ഉള്ള മെയിലുകള്‍ക്കാണ് ഫീച്ചര്‍ ഉപയോഗപ്പെടുക. വിപുലമായ മെയിലുകള്‍ സംഗ്രഹിക്കുന്നതിനും പ്രധാന പോയിന്റുകള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും പുതിയ ഫീച്ചര്‍ സഹായിക്കുന്നു.
മെയിലിന് മുകളിലുള്ള സമ്മറൈസ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഉള്ളടക്കം ബുള്ളറ്റ് പോയിന്റുകളായി സമ്മറി ലഭിക്കും. സ്‌ക്രീനിന്റെ താഴെ നിന്നും മുകളിലേക്കായാണ് സമ്മറി ലഭിക്കുക.

1000 കോടി പിന്നിട്ട് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി

പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ബോക്സ് ഓഫീസില്‍ 1000 കോടി പിന്നിട്ടിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നാണ് ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ 1000 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ ചിത്രമായി കല്‍ക്കി 2898 എഡി മാറി.
ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് പ്രേക്ഷകരോട് നന്ദി കുറിച്ചത്. ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് കല്‍ക്കി.
റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലാണ് ചിത്രത്തിന്റെ മിന്നും നേട്ടം. ഇതിനു മുന്‍പ് ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2, ജവാന്‍, പത്താന്‍ എന്നിവയാണ് 1000 കോടി നേടിയ മറ്റ് ചിത്രങ്ങള്‍. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ അന്ന ബെന്‍, ശോഭന തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.