കരുനാഗപ്പളളി. നഗരസഭയിൽ ഡിവിഷൻ 15 ൽ അയ്യൂബ്‌ഖാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന യെസ് ഭാരത് വെഡ്ഡിംഗ് സെന്ററിൽ നിന്നും 27.07.2024 ന് കക്കൂസ് മാലിന്യം പൊതുനിരത്തിലേക്കും പൊതുഓടയിലേക്കും ഒഴുക്കിയതിന് നഗരസഭ ഹെൽത്ത് വിഭാഗം കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. മറ്റ് സ്ഥാപനങ്ങൾ അത്തരത്തിൽ സെപ്റ്റേജ് മാലിന്യം ഒഴുക്കുന്നുണ്ടോ എന്ന പരിശോധന നടന്നു. കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് അടപ്പിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസാസിന്റെ ആദരം
തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസസിന്റെ ആദരം. ISSD യുമായി
സഹകരിച്ചാണ് സെന്റ് തെരേസാസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്.
ടീമിൽ പെട്ട 15 അംഗ സ്കൂബാ ഡ്രൈവമാർക്ക് ISSD CEO എം വി തോമസ് ആദരം കൈമാറി. കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചൻ തോടിൽ ഫയർഫോഴ്സ് നടത്തിയതെന്ന്
അദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാർത്ഥികളും , എറണാകുളത്തെ സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
വയനാട്,കണ്ണൂര്‍,കാസര്‍കോഡ്,പാലക്കാട്,മലപ്പുറം,തൃശൂര്‍,കോഴിക്കോട്,എറണാകുളം,ഇടുക്കി, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്
വയനാട് ദുരന്തം, അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേരുക.മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും.തുടർന്ന് മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും.സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെ യോടെ മുഖ്യമന്ത്രി വയനാട്ടിൽ എത്തും.
മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു,മന്ത്രി ആശുപത്രിയിൽ
മഞ്ചേരി: വയനാട്ടിലെക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനവും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചു. മന്ത്രിയേയും പരിക്കേറ്റവരേയും മഞ്ചേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 7.30തോടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.
വയനാട് മരണം 147ആയി,91പേര്‍ കാണാമറയത്ത്
കല്‍പ്പറ്റ.വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 147ആയി. മേപ്പാടി സിഎച്ച്സിയിൽ 77 മൃതദേഹങ്ങൾ എത്തി. അതില്‍ 67 പേരെ തിരിച്ചറിഞ്ഞു, ശരീരഭാഗങ്ങൾ – 4. 191 പേര്‍ ചികില്‍സയിലുണ്ട്.
നിലമ്പൂരിൽ 54 മൃതദേഹം ,വിംസിൽ 11 മൃതദേഹം, ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1.മേപ്പാടി കമ്മൂണിറ്റി ഹാളിൽ ആകെ എത്തിച്ചത് 94 മൃതദേഹങ്ങൾ
52 എണ്ണം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇനിയും തിരിച്ചറിയാൻ ഉള്ളത് 11 മൃതദേഹങ്ങൾ.ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന 54 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങളും മൃതദേഹവശിഷ്ടങ്ങളും ആണ് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. രണ്ടു മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്
അതിനിടെ രണ്ടാംദിന രക്ഷാപ്രവര്‍ത്തനം തുടങ്ങി. 4 സംഘമായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് തിരിച്ചു. 85അടി നീളമുള്ള താല്‍ക്കാലിക പാലം വൈകാതെ നിര്‍മ്മിക്കും. ചെറിയ മണ്ണുമാന്തിവരെ കടത്തിവിടാനാകും.സൈന്യവും എന്‍ഡിആര്‍എഫും ആരോഗ്യപ്രവര്‍ത്തകരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാതെ നാട്ടുകാരെ തടയുന്നു. വയനാട്ടുകാരും തദ്ദേശീയര്‍ക്കും തിരിച്ചറിയല്‍കാര്‍ഡു മുഖേനയാണ് പ്രവേശനം.




































