പാലക്കാട്.അനധികൃത മദ്യവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ എക്സൈസ് പിടികൂടി. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്
വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു.ഇന്നലെ വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന് മുൻപിൽവെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ് കെയ്സുകളിലാക്കി കാറിന്റെ പിന്നിൽവെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽവിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയത്.
ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
മുംബൈ. യുവാവിനെ കൊന്ന് സ്യൂട്ട് കേസിലാക്കി കൊണ്ടുപോവുന്നതിനിടെ പ്രതികൾ പിടിയിലായി. ദാദർ റെയിൽവെ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണ്. ഒരു യുവതിയെ ചൊല്ലിയുള്ള തകർക്കമാണ് കൊലപാതക കാരണം. മരിച്ച അർഷാദ് അലിയെ സുഹൃത്തുക്കളായ ജയ് പ്രവീൺ ചാവ്ഡ, ശിവ്ജീത് സിംഗ് എന്നിവർ ചേർന്ന് ദക്ഷിണ മുംബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊല്ലുകയായിരുന്നു. സാാവന്ദ് വാഡിയിലേക്കുള്ള തുതാരി എക്സ്പ്രസിൽ കയറാനായി എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
കോഴിക്കോട്. വടകര എടച്ചേരിയിൽ സ്വകാര്യ ബസ് സ്ക്കൂൾ വാഹനത്തിലിടിച്ച് 7 വിദ്യാർത്ഥികൾക്കും സ്കൂൾ വാൻ ഡ്രൈവർക്കും പരുക്ക്. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ജാനകി ബസും ,വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്ക്കൂൾ വാഹനവുമാണ് അപകടത്തിൽ പെട്ടത്. സ്ക്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും, വിദ്യാർത്ഥിയെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണി പെട്ടാണ് പുറത്തെടുത്തത്. പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ കോഴിക്കോട്ടെ ആശുപത്രിയിലും മറ്റുളളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ബസിൻ്റെ അമിത വേഗമാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു. ബ്രെയ്ക്ക് ചെയ്തെങ്കിലും ബസ് റോഡിൽ നിന്ന് തെന്നി മാറി സ്കൂൾ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ബംഗ്ലാദേശില്‍ ആഭ്യന്തരകലാപം ശക്തമായതോടെ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മൊര്‍ത്താസ 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്.
പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ മൊര്‍ത്താസ വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൊര്‍താസ 117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൊര്‍താസ 2018 ല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗില്‍ ചേരുകയും നരെയില്‍-2 മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
? സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
? കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലം ഇന്ന് മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
? കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി കെ.പി. റെജിയെയും ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്.
? ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷന്‍’ ഗോള്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദിന്റെയും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
?? ദേശീയം ??
? ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് 1 പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.
? ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ.
? ശരീരഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യം വച്ചുള്ള ഹര്‍ജിയാണിതെന്ന് നീരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
? ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.
? മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശര്‍മ പറഞ്ഞു.
? ലഖ്‌നൗവില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള തന്തൂരികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍. കല്‍ക്കരി ഉപയോഗിച്ചുള്ള തന്തൂരി അടുപ്പുകള്‍ക്ക് പകരം വാതകത്തില്‍ പ്രവര്‍ത്തിക്കുന്നവയിലേക്ക് മാറാന്‍ ലഖ്നൗ സിറ്റി സിവില്‍ ബോഡി നിര്‍ദ്ദേശിച്ചു.
?? അന്തർദേശീയം ?? ? കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ഷെയ്ഖ് ഹസീന രാഷ്ട്രീയ അഭയം തേടി ദില്ലിയിലെത്തി. ബംഗ്ലദേശ് വ്യോമസേനയുടെ സി-130 വിമാനത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ‘ ? ബംഗ്ലദേശില്‍നിന്നു രാജിവച്ച് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
? ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ വ്യാപക അക്രമം. ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേര്‍പുര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു.
? അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഫിലഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന കമല ഹാരിസിന്റെ പ്രചാരണ റാലിക്ക് മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
???♀️?️♀️കായികം???
? പാരിസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടാനുള്ള മത്സരത്തില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരേ ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി ഇന്ത്യന്‍ താരം മത്സരം കൈവിടുകയായിരുന്നു.
? പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്‌കീറ്റ് മിക്സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടം. ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും ചൈനീസ് സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു.
? പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്തിയുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷ ദഹിയ പുറത്ത്.
? ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഇന്നലത്തെ ഏക ആശ്വാസ പ്രകടനം. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
? ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ജര്‍മനിയെ നേരിടും. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. ഇന്ന് രാത്രി 10.30നാണ് ഇന്ത്യ-ജര്‍മനി സെമി പോരാട്ടം. ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.എം.മനോജിന്റെ ബഞ്ച് വിശദമായി വാദം കേൾക്കും.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷൻ ഹൈക്കോടതിയിൽ കഴിഞ്ഞ തവണ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നത്. ഹർജിക്കാരൻ കമ്മിറ്റി നടപടികളുടെ ഭാഗമായിരുന്നില്ലെന്നും, മറ്റാർക്കോ വേണ്ടി സംസാരിക്കുന്നതിന്റെ ഭാഗമായാണ് ഹർജിയെന്നുമായിരുന്നു വിവരാവകാശ കമ്മീഷന്റെ വാദം.
റിപ്പോർട്ട് പുറത്തുവിട്ടാൽ തന്റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു. കൂടാതെ ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാരിനെ അറിയിച്ചിരുന്നതായും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
പന്തളം.കുരമ്പാല തോട്ടുകര പാലത്തിന് സമീപം ഷോക്ക് ഏറ്റ് രണ്ട് പേർ മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖര കുറുപ്പ് 55, പാറവിളക്കിഴക്കേതിൽ ഗോപാലക്കുറപ്പ് 55 എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നും ഷോക്ക് ഏറ്റാണ് മരിച്ചത്. ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് ഷോക്ക് ഏറ്റത്
തിരുവനന്തപുരം. ജനറൽ ആശുപത്രിയിലാണ് ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിലാണ് ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസ് തുന്നിച്ചേർത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ. അസഹനീയമായ വേദന തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ കെട്ടഴിച്ചു നോക്കുമ്പോഴാണ് ഗ്ലൗസ് തുന്നി ചേർത്ത നിലയിൽ നിലയിൽ കാണുന്നത്
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ പറഞ്ഞു.
ന്യൂഡെല്‍ഹി. രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം. ജോദ്പൂർ, ജൈസൽ മീർ, ഭിൽ വാഡ ജില്ലകളിൽ 13 ഇഞ്ച് മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം.വിവിധ ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.
അതിനിടെ ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളിൽ അവിശ്യസാധനങ്ങളും എത്തിച്ചു.