27.6 C
Kollam
Wednesday 17th December, 2025 | 10:09:13 PM
Home Blog Page 2289

രാജ്യം ഇന്ന് രക്ഷാബന്ധൻ ആചരിക്കും

ന്യൂഡെല്‍ഹി. രാജ്യം ഇന്ന് രക്ഷാബന്ധൻ വിപുലമായി ആചരിക്കും. സഹോദരബന്ധത്തിന്റെയും സഹോദരതുല്യമായ സ്‌നേഹത്തിന്റെയും മഹത്വം വാഴ്‌ത്തുക എന്നതാണ്  രക്ഷാബന്ധന്‍റെ ലക്ഷ്യം. സുദർശനചക്രത്താൽ അപ്രതീക്ഷിതമായി ശ്രീകൃഷ്‌ണന്റെ വിരലിന് പരിക്കേറ്റു. ഇതുകണ്ട ദ്രൗപദി താൻ ഉടുത്തിരുന്ന സാരിയിൽ നിന്ന് തുണി കീറിയെടുത്ത് വിരലിൽ ചുറ്റി രക്തപ്രവാഹം തടഞ്ഞു. ദ്രൗപദിയെ ഏതാപത്തിൽ നിന്നും രക്ഷിക്കുമെന്ന് ശ്രീകൃഷ്‌ണൻ വാഗ്ദാനം ചെയ്‌തു. രാഖി ആഘോഷത്തിനു പിന്നിലെ ഒരു ഐതിഹ്യം ഇതാണ്.

കൗരവർ വസ്ത്രാക്ഷേപം നടത്തി അപമാനിക്കാൻ മുതി‌ർന്നപ്പോൾ ശ്രീകൃഷ്ണൻ രക്ഷകനായെന്നും മഹാഭാരതത്തിൽ പറയുന്നു.  ഉത്തരേന്ത്യയിൽ ഞായറാഴ്ച മുതൽ തന്നെആഘോഷം തുടങ്ങിയിട്ടുണ്ട്. ജമ്മുവിൽ വിദ്യാർത്ഥിനികൾ കരസേനാ ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി.പ്രധാനമന്ത്രി നരേന്ദ്രമോദി  മധുരയിലെ വൃന്ദാവനത്തിൽ നിന്നുള്ള  രാഖി സ്വീകരിക്കും. മാ ശാരദാ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അവിടുത്തെ വിധവകളാണ് ശ്രീരാമന്റെയും, ശ്രീകൃഷ്‌ണന്റെയും, മോദിയുടെയും ചിത്രങ്ങളുള്ള രാഖി രൂപകൽപന ചെയ്‌തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖികെട്ടുന്നത് ജാർഖണ്ഡിലെ 30അംഗ വിദ്യാർത്ഥി സംഘമാണ്. രാഷ്ട്രപതി ദൗപദി മു‌‌ർമുവിനെയും സംഘം സന്ദർശിക്കും. മോദിയുടെ ‘പാക് സഹോദരി’ എന്നറിയപ്പെടുന്ന ഖമർ ഷെയ്‌ഖ്  സ്വയം തുന്നിയ രാഖിയുമായി പ്രധാനമന്ത്രിയെ കാണും.

കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ  രാകേഷ് പാൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ചെന്നൈ.ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ  രാകേഷ് പാൽ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനറൽ രാകേഷ് പാലിന്റെ നിര്യാണത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചനം അറിയിച്ചു
തീരരക്ഷാസേനയുടെ 25-ാം ഡയറക്ടർ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്. 2022 ഫെബ്രുവരി മുതൽ അഡീഷനൽ ഡയറക്ടർ ജനറലായി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു.

അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല

ബംഗളുരു.ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമെ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേ തുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. മാൽ പേ സംഘം ഷിരൂരിൽ നിന്ന് മടങ്ങി.  തിരച്ചിലിന് അനുമതി നൽകാത്തതിനെതിരെ കടുത്ത അമർഷത്തിലാണ് ദുരന്തത്തിൽ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം. നാളെ സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കൾ അറിയിച്ചു.

ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം. വെള്ളറട ആറാട്ടു കുഴിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.വെള്ളറട സ്വദേശി സുധീഷ് (28)ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത ഗുരുതരമായി പരിക്കേറ്റ ആറാട്ടുകുഴി സ്വദേശി ജഗൻ ദേവ്, വെള്ളറട സ്വദേശി അനന്തു എന്നിവർ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.വെള്ളറട നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന  ലോറിയും എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുൻ എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ പാർട്ടി നടപടി

പാലക്കാട് .മുൻ എംഎൽഎയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി ,തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു,സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു,പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി,ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി,കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും വൈകാതെ ശശിയെ മാറ്റിയെക്കും,വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു,ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശിക്ക് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി

കുണ്ടറയിലെ വീട്ടമ്മയുടെ കൊലപാതകം,മകൻ അഖിൽ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി

കൊല്ലം .കുണ്ടറയിലെ വീട്ടമ്മയുടെ കൊലപാതകം. പുഷ്പലതയുടെ മകൻ അഖിൽ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. മുത്തച്ഛൻ ആൻ്റണിയെ ആക്രമിച്ചതിന് കൊലപാതക ശ്രമവും ചുമത്തി. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് പൊലീസ്. പ്രതി ഒളിവിലാണ്.

കപ്പൽ ജോലിക്കിടെ കാണാതായ മകൻ വിഷ്ണുവിന് വേണ്ടി പിതാവ് കൈകൂപ്പാത്ത അധികാരകേന്ദ്രമില്ല,ഇനി നീതിപീഠത്തിന്റെ മുന്നിലേക്ക്

ആലപ്പുഴ. ഒരു പൗരനെ നഷ്ടപ്പെട്ടാൽ അയാൾക്ക് എന്തുപറ്റി എന്നുള്ളത് പോലും സ്വന്തം കുടുംബത്തെ അറിയിക്കാൻ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു അച്ഛൻ. ആലപ്പുഴ സ്വദേശി ബാബു തിരുമല എന്ന അച്ഛനാണ് കപ്പൽ ജോലിക്കിടെ കാണാതായ മകൻ വിഷ്ണുവിന് വേണ്ടി നീതിപീഠത്തിന്റെ മുന്നിലേക്ക് എത്തുന്നത്. ജനപ്രതിനിധികളിൽ അടക്കം വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് ഒടുവിൽ ഈ അച്ഛൻ ഹൈക്കോടതിയെ സമീപിക്കുന്നത്

കപ്പൽ ജോലിക്കിടെ മലാക്ക കടലിടുക്കിൽ വച്ച് കാണാതായ വിഷ്ണുവിന് എന്തു പറ്റി എന്നറിയാൻനിറകണ്ണുകളോടെ ഈ അച്ഛൻ ഒരുപാട് ജനപ്രതിനിധികളുടെ മുന്നിൽ പരാതിയുമായി എത്തിയിരുന്നു.
സംസ്ഥാന സർക്കാരിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമടക്കം പരാതി നൽകി. വിഷ്ണുവിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരു മറുപടി പോലും ഔദ്യോഗികമായി ആരും നൽകിയില്ല. ചെന്നൈ ആസ്ഥാനമായ ഡെൻസായി മറൈൻ കാർഗോ എന്ന കമ്പനിയുടെ കപ്പലിലായിരുന്നു ട്രെയിനിങ് വൈപ്പറായി വിഷ്ണു ജോലി ചെയ്തിരുന്നത്.മലാക്ക കടലിടുക്കിൽ വെച്ചാണ് വിഷ്ണുവിനെ ജൂലൈ 18ന് കാണാതാകുന്നത്.കാണാതാകുന്നതിന്റെ തലേദിവസം രാത്രി വരെ അച്ഛനും അമ്മയുമായും സംസാരിച്ച വിഷ്ണുവിന് പിന്നെ എന്തു പറ്റിയെന്ന് ആർക്കും അറിയില്ല.കപ്പൽ കമ്പനി അധികൃതർ മാത്രമാണ് വിവരങ്ങൾ തങ്ങളെ അറിയിക്കുന്നതെന്ന് ഈ കുടുംബം പറയുന്നു.
ഭരണകൂടം നീതി നിഷേധിച്ചതോടെ നീതിപീഠത്തിനു മുന്നിൽ തൊഴുകൈകളുമായി എത്തുകയാണ് ഈ അച്ഛൻ

ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കപ്പൽ കമ്പനി അധികൃതർ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.സർക്കാർതലത്തിൽ കേന്ദ്രം ഇടപെടൽ നടത്തിയാൽ മകന് എന്ത് സംഭവിച്ചു എന്ന് എങ്കിലും അറിയാമെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. മകൻ നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിൻറെ കണ്ണുനീർ നീതിപീഠമെങ്കിലും കാണുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിന് അവസാനമായി ഉള്ളത്.

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശ്ശൂർ .റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം.കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്

ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തല്‍

കോട്ടയം. ജെസ്ന തിരോധാന കേസിൽ വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി.
കാണാതാകുന്നതിന് രണ്ട് ദിവസം മുന്പ് ജെസ്നയെന്ന തോന്നുന്ന പെൺകുട്ടിയെ
കണ്ടുവെന്നാണ് വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡിജിൽ വെച്ചാണ്
കണ്ടെതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പുറത്ത് പറയാതിരുന്നതെന്നും
ഇവർ പറഞ്ഞു. ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. അതേസമയം
വെളിപ്പെടുത്തൽ അന്വേഷണം വഴിതെറ്റിക്കാനാണെന്ന് ജെസ്നയുടെ പിതാവ്
പ്രതികരിച്ചു.

മുണ്ടക്കയത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിലാണ്
ജെസ്ന നടന്ന് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള
ലോഡ്ജിൽ ജെസ്ന എത്തിയെന്നാണ് ഇവിടുത്തെ ജോലിക്കാരിയായിരുന്ന
സ്ത്രീ പറയുന്നത്.ഒരു യുവാവും ഒപ്പമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ഇതുരവരെ വിവരം പറയാതിരുന്നത് ലോഡ്ജ് ഉടമയുടെ ഭീഷണിയെ തുടർന്നാണെന്നും
ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ ലോഡ്ജ് ഉടമ നിഷേധിച്ചു . ജോലിയിൽ നിന്നും
പറഞ്ഞ് വിട്ടതിന്റെ വൈരാഗ്യമാകാമെന്നാണ് വിശദീകരണം.
പൊലീസിൽ മൊഴി നല്കിയെന്നും ലോഡജ് ഉടമ വിശദമാക്കി.

അതേസമയം വെളിപ്പെടുത്തൽ അന്വേഷണം വഴിതിരിച്ച് വിടാനാണെന്നാണ്
ജെസ്നയുടെ പിതാവ് പറയുന്നത്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും
പിതാവ് പറഞ്ഞു.

ലോഡ്ജ് ഉടമയ്ക്കെതിരെ ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി മുണ്ടക്കയം സ്വദേശിനി
നല്കിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഇവരുടെ മൊഴിയെടുക്കാൻ നീക്കമുണ്ട്.