Home Blog Page 2194

വാർത്താനോട്ടം, BREAKING NEWS

2024 സെപ്തംബർ 19 വ്യാഴം , 3.00 pm

? കലവൂർ സുഭദ്രാ കൊലക്കേസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് തുടങ്ങി.

?അരൂർ -തുറവൂർ റോഡിൽ ഇന്ന് വൈകിട്ട് 4 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം.

?എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, ചെല്ലാനം വഴിയും എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരുർ ക്ഷേത്രത്തിനടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞും പോകണം.

?തലസ്ഥാനത്ത് ഈ മാസം 24 ന് ആൽത്തറ -മേട്ടുക്കട റോഡിൽ രാവിലെ 10 മുതൽ രാത്രി 12 വരെ കുടിവെള്ളം മുടങ്ങും.

?അജ്മലിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ: ശ്രീക്കുട്ടി, ഇരുവരും മദ്യം ഉപയോഗിക്കാറുണ്ടന്നും മൊഴി.

?അരൂർ ഷുക്കർ വധകേസ്: നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് പി.ജയരാജൻ

?പൂനൈയിലെ മലയാളി യുവതിയുടെ മരണം. തൊഴിൽ ചൂഷണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി

? ദില്ലി മുഖ്യമന്ത്രിയായി അതിഷി മെർലെന ശനിയാഴ്ച സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും.

? നെഹ്റു, അബ്ദുള്ള, മുഫ്തി എന്നീ മൂന്ന് കുടുംബങ്ങൾ ജമ്മുവിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി.

?കളിക്കുന്നതിനിടെ രാജസ്ഥാനിൽ കുഴൽ കിണറ്റിൽ വീണ രണ്ട് വയസ്സുകാരിയെ 17 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.

?ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പ്രായോഗികമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

?നിഷേപം തിരിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ച് മാപ്രാണം സ്വദേശി ജോഷി കരുവന്നൂർ ബാങ്കിന് മുന്നിൽ വസ്ത്രങ്ങൾ ഊരി പ്രതിഷേധിച്ചു.

? ലൈംഗിക പീഢന പരാതിയിൽ അഡ്വ.വി കെ.പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊട്ടാരക്കര പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം  മരണമുറപ്പിക്കാൻ വെട്ടിക്കൊല്ലുകയായിരുന്നു.

പള്ളിക്കൽ സ്വദേശി സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.

കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി


കൊലപാതകത്തിന് പിന്നിൽ ഭാര്യയോട് ഉണ്ടായിരുന്ന സംശയം എന്ന് പോലീസ്.


സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്

പതാരത്ത് കാൽനടയാത്രികൻ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു;വീഡിയോ

ശൂരനാട് തെക്ക്:പതാരം സർവ്വീസ് സഹകരണ ബാങ്കിനു സമീപം കാൽനടയാത്രികൻ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു.ശൂരനാട് തെക്ക് പതാരം സനിൽ ഭവനത്തിൽ രാജൻ.കെ (67) ആണ് മരിച്ചത്.ബുധൻ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം.പതാരം ടൗണിൽ നിന്നും വീട്ടിലേക്ക് പോകവേയാണ് കാറിടിച്ച് തെറിപ്പിച്ചത്.ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുൻപ് പതാരം ടൗണിൽ ലോഡിംഗ് തൊഴിലാളിയായിരുന്നു.ഭാര്യ:പൊന്നമ്മ.
മക്കൾ:സനിൽ,സനിത.സംസ്ക്കാരം പിന്നീട്.

ന്യൂസ് അറ്റ് നെറ്റ്, BREAKING NEWS

2024 സെപ്തംബർ 19 വ്യാഴം
12.30 pm

?കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യ സരസ്വതിയമ്മ(50)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസിൽ കീഴടങ്ങി.

? അരിയിൽ ഷുക്കൂർ വധകേസിൽ പി.ജയരാജൻ്റേയും, ടി വി രാജേഷിൻ്റെയും വിടുതൽ ഹർജി പ്രത്യേക സിബിഐ കോടതി തള്ളി

?ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.ഇരുവരും വിചാരണ നേരിടണം

?സിപിഎം പ്രാദേശിക നേതാക്കളായ നാല് പേർ ഉൾപ്പെട്ട കേസിൽ ഇരുവരുടേയും പങ്ക് തെളിയിക്കുന്നതിനുള്ള ഫോൺ രേഖ വാദിഭാഗം ഹാജരാക്കി.

? ഇടുക്കിയിൽ കനാലിൽ വീണ് 13 കാരന് ദാരുണാന്ത്യം

?എഡിജിപി കൂടികാഴ്ച എൽഡിഎഫ് നയത്തിനെതിരാണെന്ന് സി പി ഐ നേതാവ് കെ.പ്രകാശ് ബാബു, അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കാതെ ചുമതലയിൽ നിന്ന് മാറ്റണം.

? മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം, നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.

?കേരള കോൺഗ്രസ് എം) വനിതാ വിഭാഗം മുൻ അധ്യക്ഷയും മുൻ എം എൽ എ ശോഭനാ ജോർജിൻ്റെ മാതാവുമായ തങ്കമ്മ ജോർജ് 98)അന്തരിച്ചു.

? നടിക്ക് സെക്സ് മാഫിയയുമായി ബന്ധമെന്നും, തന്നെ ചെന്നൈയിൽ എത്തിച്ച് സെക്സ് മാഫിയക്ക് മുന്നിൽ കാഴ്ചവെന്നും അടുത്ത ബന്ധുവായ യുവതി.

ന്യൂസ് അറ്റ് നെറ്റ്;BREAKING NEWS

2024 സെപ്തംബർ 19 വ്യാഴം 10:40 am

?മുൻ എസ് പി സുജിത്ത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

?എഡിജിപി എം ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സി പി ഐ നേതാവ് കെ.പ്രകാശ് ബാബു

?പ്രകാശ് ബാബുവിൻ്റെ ആവശ്യം വ്യക്തിപരമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

?ചെന്നൈയിൽ യുവതിയുടെ ശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കെയ്സിലാക്കി റോഡരികിൽ തളളിയ നിലയിൽ കണ്ടെത്തി.

?മലപ്പുറത്ത്
എം പോക്സ് സ്ഥിരികരിച്ച38 കാരനുമായി സമ്പർക്കത്തിലായ 30 ഓളം പേരെ തിരിച്ചറിഞ്ഞു.

?മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ.ശ്രീക്കുട്ടിയും രാസ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

?കൊച്ചി സ്വദേശി അന്ന സെബാസ്റ്യൻ മുംബെയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത് അമിത തൊഴിൽ ഭാരം കാരണമെന്ന് കുടുംബം.

കൊട്ടിയത്ത് സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട വയോധിക തീപ്പിടിച്ച് മരിച്ചു

കൊട്ടിയം: സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ (74) ആണ് മരിച്ചത്. 17ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന രത്‌നമ്മ ചായ തയ്യാറാക്കുന്നതിന് അടുക്കള വാതില്‍ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോഴായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീയില്‍പ്പെട്ടു പോയ ഇവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയില്‍ നിന്ന് ഹാളിലേക്ക് നിലവിളിച്ചു കൊണ്ടോടിയ രത്‌നമ്മ ഉടന്‍ കുഴഞ്ഞു വീണു.
സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര ഓടിയെത്തി വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ ഓടിയെത്തിയ മകനും ചെറുമക്കളും ചേര്‍ന്ന് രത്‌നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തി. ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ്: കെ.ബാലകൃഷ്ണന്‍, മക്കള്‍: രാജി, ബാബു ലാല്‍, രജനി. മരുമക്കള്‍: രാജേന്ദ്രന്‍, ചിത്ര, സുനില്‍.

അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ച,അതൃപ്തി പരസ്യമാക്കി വീണ്ടും സിപിഐ

തിരുവനന്തപുരം . ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കം എന്ന് കെ.  പ്രകാശ് ബാബു

ഉന്നത പോലീസ് ഉദ്യോഗസ്ഥൻ  രഹസ്യ സന്ദർശനം നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്

സന്ദർശന വിവരം പോലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം അറിയിക്കേണ്ടതാണ്

അതിനു ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണം

ഇടതുപക്ഷ രാഷ്ട്രീയ നയ സമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുതെന്നും പ്രകാശ് ബാബു

പാർട്ടി മുഖപത്രം ആയ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം

രാജസ്ഥാനിൽ രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണു

ജയ്പൂര്‍ .രാജസ്ഥാനിൽ രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണു.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയി പ്രദേശത്ത് ആണ് സംഭവം. കളിക്കുന്നതിനിടെ ആണ് കുഞ്ഞ് കുഴൽ കിണറിൽ വീണത്. ദൗസ എസ് പി രഞ്ജിത്ത് ശർമ. അഞ്ചുമണിക്കൂറായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുഞ്ഞിൻറെ ചലനവും അവസ്ഥയും ക്യാമറയിലൂടെ അറിയാൻ ശ്രമിക്കുന്നുണ്ട്. എത്രയും വേഗം കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. 35 അടി താഴ്ചയിലാണ് കുഞ്ഞുള്ളത്

FILE PIC

വോക്കിടോക്കി സ്ഫോടനം, ലെബനനിൽ മരണം 20 ആയി

ലബനന്‍. വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പിന്നാലെയാണ് സ്ഫോടന പരമ്പര. പേജർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിനിടയിലും സ്ഫോടനം ഉണ്ടായി

ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്.

അതിനിടെ ലെബനനിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ ഭയചകിതരാണ്. പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായാണ് റിപ്പോര്‍ട്ടകള്‍. മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകള്‍.

  • ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്
  • ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഹിസ്ബുള്ള

സച്ചിൻ ബേബി വിജയ ശിൽപ്പി,ചാമ്പ്യന്മാരായി കൊല്ലം സെയിലേഴ്സ്

തിരുവനന്തപുരം. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായി കൊല്ലം സെയിലേഴ്സ്. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിജയം. സെഞ്ച്വറി നേടിയ നായകൻ സച്ചിൻ ബേബിയാണ് വിജയ ശിൽപ്പി.

തുടക്കം മുതൽ കനത്ത പോരാട്ടം. കാര്യവട്ടം സ്പോർട്സ് ഹബിലെ പിച്ചിൽ ഇന്നലെ പിറന്നത് 400 ലേറെ റൺ. രോഹൻ കുന്നുമ്മലിൻ്റെയും അജ്നാസിന്റെയും അഖിൽ സക്കറിയയുടെയും അർധ സെഞ്ചുറിയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റഴ്സ് നേടിയത് 213 റൺസ്.. 214 റൺ ലക്ഷ്യത്തോടെ സെയിലേഴ്സ് വേട്ട ആരംഭിച്ചപ്പോൾ കളി കൊഴുത്തു..ടൂർണമെന്റിൽ ഉടനീളം പുറത്തെടുത്ത മികവ് ഫൈനലിലും… സെമിയിൽ സെഞ്ചുറി നേടിയ അഭിഷേക് നായർ വേഗത്തിൽ മടങ്ങിയെങ്കിലും ക്യാപ്റ്റൻ കത്തിക്കയറി. ക്ലാസും കരുത്തും സമന്വയിച്ച ഇന്നിങ്സ്. ടൂർണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറിയുമായി സച്ചിൻ നിറഞ്ഞാടിയപ്പോൾ കൊല്ലത്തിന് അതി ഗംഭീര വിജയം.. 528 റണ്ണുമായി ഓറഞ്ച് ക്യാപ്പും സച്ചിൻ ബേബിക്ക് സ്വന്തം..

കാലിക്കറ്റ് ഗ്ലോബ്സ്റ്റഴ്സിന്റെ അഖിൽ സക്കറിയയാണ് പർപ്പിൾ ക്യാപ്പിന് ഉടമ. കൊല്ലത്തിന്റെ ഷറഫുദ്ദീൻ ടൂർണമെന്റിന്റെ താരമായി. ഐപിഎൽ ടീമുകളിൽ കൂടുതൽ മലയാളി താരങ്ങൾക്ക് അവസരമൊരുക്കി കൊണ്ടാണ്. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് അവസാനിച്ചത്.