24.9 C
Kollam
Thursday 25th December, 2025 | 12:21:41 AM
Home Blog Page 2132

വികാസിനും ലൈബ്രറിക്കുമുള്ള കെട്ടിട ശിലാസ്ഥാപനം നടത്തി

ചവറയുടെ സാംസ്കാരിക മുഖമായ വികാസ് കലാ-സാംസ്കാരിക സമിതിക്കും വികാസ് ലൈബ്രറിയ്ക്കും പുതിയ കെട്ടിടം ഒരുങ്ങുന്നു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിയ്ക്കുന്നത്.  ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ  ഉദ്ഘാടനം ചെയ്തു. വികാസ് പ്രസിഡന്റ് ജി.ബിജു കുമാർ അധ്യക്ഷത വഹിച്ചു.സി.പി സുധീഷ് കുമാർ, സന്തോഷ് തുപ്പാശ്ശേരിയിൽ, സി.രതീഷ്,അഡ്വ ജെ.സുരേഷ് കുമാർ,വസന്തകുമാർ, ഓ.വിനോദ്, എസ്.രാജൻ പിള്ള,  എന്നിവർ സംസാരിച്ചു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പുഴ പത്തിയൂര്‍ നഗരൂര്‍ചിറയില്‍ രാജീവ് (41) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശി പ്രദീപിനെയാണ് ഇയാള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതോടെ ശക്തികുളങ്ങര ഹാര്‍ബറിലായിരുന്നു സംഭവം. മത്സ്യതൊഴിലാളികളായ ഇരുവരും ജോലിക്ക് ശേഷം പണം വാങ്ങി വീതിച്ചെടുത്തപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് പ്രദീപിന്റെ തലക്ക് കുത്തുകയായിരുന്നു.
ഗുരതരമായി പരിക്കേറ്റ പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതിഷിന്റെ നിര്‍ദ്ദേശാനുസരണം എഎസ്ഐ രാജേഷ്, എസ്സിപിഒ മാരായ അബുതാഹിര്‍, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കൊല്ലത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാള്‍ ജല്‍പിഗുരി മലന്‍ഗി ടീ ഗാര്‍ഡനില്‍ ക്രിസ്റ്റഫര്‍ ലോക്ര (33) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മൂന്നരയോടെ കല്ലുംതാഴത്ത് സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് കുത്തിതുറന്ന് പണം കവരാന്‍ ശ്രമിച്ചത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിനോദ്, അമല്‍രാജ്, എസ്സിപിഒ മാരായ സാജ്, ശ്യാംശേഖര്‍, ഡോയല്‍, വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പടികൂടിയത്.

ശക്തമായ കാറ്റില്‍ അങ്കണവാടിയുടെ മേല്‍ക്കൂര റോഡില്‍ വീണു

കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ അങ്കണവാടിയുടെ മേല്‍ക്കൂര പറന്ന് റോഡില്‍ പതിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിലെ പിണറ്റിന്‍മൂട് 10-ാം വാര്‍ഡിലെ അങ്കണവാടിയുടെ ഷീറ്റ് ഉപയോഗിച്ച മേല്‍ക്കൂര ആണ് കാറ്റില്‍ കൊട്ടാരക്കര-നെടുമണ്‍ കാവ് റോഡിന് കുറുകെ വീണത്.
അങ്കണവാടി അവധി ആയിരുന്നത്തിനാലും റോഡില്‍ വാഹനം ഇല്ലാതിരുന്നതിനാലും വലിയ അപകടം ഒഴിഞ്ഞു മാറി. സ്വകാര്യ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വന്നത്. ഫയര്‍ ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ പരിശ്രമത്തില്‍ റോഡിനു കുറുകെ കിടന്ന മേല്‍ക്കൂര എടുത്ത് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

‘ഹൃദയത്തിൽ പിണറായി വാപ്പ തന്നെ; അത്രയും വിശ്വസിച്ചു, കണ്ണ് നിറഞ്ഞാണ് മുഖ്യമന്ത്രിയെ കണ്ടത്’

മലപ്പുറം: സിപിഎമ്മുമായി ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി. പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അൻവർ, എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലത്തിലേക്കു കേരളം നീങ്ങുകയാണെന്നു പറഞ്ഞു. അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് വരവേറ്റത്.

സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ നാല് കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അൻവറിന്റെ വാക്കുകൾ

ഒരാൾ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.

ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‍ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആർക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

എന്റെ നിലപാടുകൾ പറയാൻ പോവുകയാണ്. സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നിൽ നിൽക്കുകയാണ്. ഈശ്വര പ്രാർഥന നടക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം. ഈശ്വര പ്രാർഥന ഒഴിവാക്കണമെന്നു നിയമസഭയിൽ എഴുതിക്കൊടുത്തു. സർക്കാർ ചടങ്ങുകളിൽ ഒരു പ്രാർഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതിൽ സാമുദായിക നേതാക്കൾ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാൻ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

വർഗീയവാദിയാക്കി ചാപ്പ കുത്താൻ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈൽ ഫോൺ അടിമകളാണ് ചെറുപ്പക്കാർ. നാട്ടിൽ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെയാണ്. കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. പൊലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്. ക്രിമിനൽവൽക്കരണം രാജ്യത്തിന്റെ പൊതുമുതൽ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടിൽ കൊലപാതകങ്ങൾ നടക്കുന്നു.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയർപോർട്ടിൽ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്കാനറിനെപ്പറ്റി ഇന്റർനെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വർണം സ്കാനറിൽ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വർണം പൊലീസ് പിടിച്ചത്? തുടർന്ന് ഈ അന്വേഷണം സ്വർണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വർണം പിടിച്ചാൽ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ 3 വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?

ഞാൻ ഫോൺ ചോർത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല.

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. ഒൻപത് പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ൽ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കൽ‌ സെക്രട്ടറി, അവനാണ് കാരണക്കാരാനെന്ന് ഞാൻ പറഞ്ഞു. അജിത് കുമാർ ലോ ആൻഡ് ഓർഡറിൽ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാൻ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാൻ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസിൽ നിന്നിറങ്ങിയത്. പത്രക്കാർ പുറത്തുണ്ടെന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാൻ തൃശൂരിൽ എത്തിയപ്പോൾ സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തുവെന്ന വാർത്ത വരികയാണ്. നാല് ഡിവൈഎസ്പിമാരെ ട്രാൻസ്ഫറെ ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ്പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാൻ പറഞ്ഞില്ല.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 8.30 PM

?ചന്തക്കുന്നിലെ പൊതുയോഗത്തിൽ സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് പി വി അൻവർ

?ഒരു മാസം മുഴുവൻ കേരളത്തിൽ എല്ലായിടത്തും പോയി പറയും

?ജനങ്ങളുടെ നികുതി പണം കൊണ്ട് ശബളം വാങ്ങുന്ന ഉദ്യോഗസ്ഥർ പൊതുപ്രവർത്തകരെ വെല്ലുവിളിക്കുന്നു.

?പിണറായി സർക്കാരിൻ്റെ ജനങ്ങൾക്കുള്ള സംഭാവന
അപമാനം സഹിച്ച് പൊതുപ്രവർത്തനം നടത്തേണ്ട സ്ഥിതി

?ആരും ആരുടെയും അടിമകളാകരുത്.

?പണം കൊടുക്കാതെ കേരളത്തിൽ സർക്കാരാപ്പീസുകളിൽ ഒന്നും നടക്കാത്ത സ്ഥിതി

പോലീസിന് ശബളം
?മുഖ്യമന്ത്രിയെ കണ്ടത് 37 മിനിട്ടെന്ന് പി വി അൻവർ

?താൻ അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതാണ് കുഴപ്പങ്ങൾക്ക് കാരണം.

?താൻ പുറത്ത് വിട്ട വീഡിയോയിൽ എന്തു കൊണ്ട് പോലീസ് അന്വേഷഷണം നടത്തുന്നില്ല

? മണിക്കുറുകൾക്കു
ള്ളിൽ എഡിജിപിയെ മാറ്റാനുള്ള തെളിവ് താൻ കൊടുത്ത പരാതിയിൽ ഉണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുത്തില്ലന്നും അൻവർ

? വേണ്ടാത്ത പല പണിയും എഡിജിപിയെ വെച്ച് ഇവർ ചെയ്തിട്ടുണ്ട്.

?താൻ പുറത്ത് വിട്ട രണ്ട് കേസിലും അന്വേഷണമില്ല

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പുഴയിൽ മരിച്ച നിലയിൽ; അമിത ജോലിഭാരം നേരിട്ടിരുന്നെന്ന് കുടുംബം

വൈക്കം: കാണാതായ വൈക്കം വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയർ സൂപ്രണ്ടിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴയാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറാണ് മരിച്ചത്.

വൈക്കം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് കയറ്റി. അമിത ജോലിഭാരം നേരിട്ടിരുന്നെന്ന് കുടുംബം പരാതിയിൽ പറഞ്ഞിരുന്നു. വൈക്കത്ത് എഇഒയുടെ ചുമതല വഹിച്ചിരുന്നത് ശ്യാംകുമാർ ആയിരുന്നു.

‘ന്യൂസ് അറ്റ് നെറ്റ് ‘ BREAKING NEWS

2024 സെപ്തംബർ 29 ഞായർ 8.00PM

?കേരളം സ്ഥോടനാത്മക അവസ്ഥയിലെന്ന് പി വി അൻവർ

?കരിപ്പൂർ വഴി സ്വർണ്ണ കടത്ത് തുടങ്ങിയിട്ട് മൂന്ന് വർഷം

?സ്വർണ്ണ കടത്തിലെ പോലീസ് ബന്ധം ആവർത്തിച്ച് അൻവർ, പോലീസിൽ 25 % ക്രിമിനലുകൾ എന്ന് അൻവർ

? രണ്ടും കല്പിച്ച് മുന്നിട്ടിറങ്ങിയത് മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോൾ

?കേരളത്തെ ഈ സർക്കാർ വെള്ളരിക്കാ പട്ടണമാക്കും.

?പോലീസ് സ്വർണ്ണം അടിച്ച് മാറ്റുന്നുവെന്നും അൻവർ
മുഖ്യമന്ത്രി പറഞ്ഞതല്ല, സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം

?നിലമ്പൂർ ചന്തക്കുന്നിൽ പി വി അൻവർ സംഘടിപ്പിച്ച ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞത് സി പി എം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എ സുകു .

?യോഗവേദിയിലേക്ക് പ്രകടനമായി അൻവർ എത്തി, വേദിക്ക് സമീപം സ്ക്രീനുകൾ സ്ഥാപിച്ചു.

കൃത്രിമ കണ്ണുകൾ വികസിപ്പിച്ച് ഗവേഷകർ

ഓസ്ട്രേലിയ: കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍. ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിത്. കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും. ബയോണിക് ഐ മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി മെല്‍ബണില്‍ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിരോവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചര്‍ കാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക. കണ്ണിന്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിര്‍മിച്ചിരിക്കുന്നത്.

കാലം സാക്ഷി ചരിത്രം സാക്ഷി… സഖാവ് പുഷ്പൻ ഓർമ്മയായി

കണ്ണൂർ: കാലം സാക്ഷി ചരിത്രം സാക്ഷി…. കൂത്തുപറമ്പ് പൊലീസ് വെടിവയ്പില്‍ ശയ്യാവലംബിയായി മുപ്പതോളം വർഷം ജീവിതത്തോട് മല്ലിട്ട ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (53) നാട് വിടചൊല്ലി.
പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം 5.45 ഓടെ മേനപ്രം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുഷ്പന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലും ചൊക്ളി രാമവിലാസം സ്‌കൂളിലും പൊതുദർശനത്തിന് വച്ചു.

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ എം പി എ എ റഹീം, ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നിവരടക്കം നിരവധി നേതാക്കളും സാധാരണ പ്രവർത്തകരും പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പുഷ്പന് നാട് വിട നല്‍കിയത്.

ഇരുപത്തിനാലു വയസുള്ളപ്പോഴാണ് വെടിയേറ്റ് പുഷ്പൻ കിടപ്പിലായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ എട്ടിന് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നു.

ഓഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പില്‍ 1994 നവംബർ 25ന് ഡി.വൈ.എഫ്‌.ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകർന്ന് കിടപ്പിലായതാണ് പുഷ്പൻ.