Home Blog Page 2100

വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

സംസ്ഥാനത്തെ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊടുപുഴയിൽ ഉണ്ടായ കാർ അപകടത്തിൽ 70 വയസുകാരിയാണ് മരിച്ചത്. തൃശ്ശൂരിൽ ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയത്ത് രണ്ടു ബസ്സുകൾക്ക് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു.

.

തൊടുപുഴ വലപൂരിന് സമീപം ഉണ്ടായ വാഹന അപകടത്തിലാണ് 70 വയസ്സുകാരിക്ക് ജീവൻ നഷ്ടപ്പെട്ടത് . ഇടുക്കി കുടയത്തൂർ സ്വദേശി മേരി ജോസഫ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗ്രേസി കുര്യാക്കോസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
തൃശൂർ മതിലകത്ത് ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക് പറ്റി. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെയായിരുന്നു അപകടം. രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ ലോറിയിലുണ്ടായിരുന്ന അഷറഫ് ശരൺഎന്നിവർക്കാണ് പരിക്കേറ്റത്. .കോട്ടയം മൂന്നിലവിൽ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു. മങ്കൊമ്പ് കുഴികുത്തിയാനി വളവിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ബസ് വളവ് തിരിയാതെ മുന്നോട്ട് പോവുകയായിരുന്നു. ബസ്സിന്റെ കാഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. മുണ്ടക്കയത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാലത്തിൽ ഇടിച്ചു നിർത്തി. കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല.

ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കണം, മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം.ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.കോഴിക്കോട് , കൊച്ചി , തിരുവനന്തപുരം,വയനാട് ജില്ലകളിലെ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.കോഴിക്കോട് നടന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ടിട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ സമരം കൂടുതൽ ശക്തമാവുകയാണ്.ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കുക,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസ് മാർച്ച്‌ നടത്തിയത്.കോഴിക്കോട് നടത്തിയ മാർച്ച് പോലീസ് മാനാഞ്ചിറയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു.ബാരിക്ക മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപിരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തേക്കും ,കൊച്ചി സിറ്റി കമ്മീഷണർ ഓഫീസിലേക്കും നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം വുമൺസ് കോളേജിനു മുന്നിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വയനാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുണ്ടായി.

ബ്രേക്ക് നഷ്‌ടപ്പെട്ട ബസ് പാലത്തിൽ ഇടിപ്പിച്ച് നിർത്തി,ഒഴിവായത് വലിയ അപകടം

മുണ്ടക്കയം: മുണ്ടക്കയത്ത് ബ്രേക്ക് നഷ്ടപെട്ട ബസ് പാലത്തിൽ ഇടുപ്പിച്ച് നിർത്തി. ഒഴിവായത് വലിയ അപകടം. മുണ്ടക്കയം കൊമ്പുകുത്തി കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദൻസ് ബസ്സാണ് രാവിലെ പത്തു മുപ്പതോടെ കോസ് വേ പാലത്തിൻ്റെ ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്‌ടപ്പെട്ട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് കോസ് വേ പാലത്തിൻ്റെ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു.

ഡൽഹിയിൽ ആശുപത്രിക്കകത്ത് ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡെല്‍ഹി.ഡൽഹിയിൽ ആശുപത്രിക്കകത്ത് ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി.ചികിത്സ തേടി എത്തിവരാണ് ഡോക്ടറെ കൊലപ്പെടുത്തിയത്. അക്രമികൾ പ്രായപൂർത്തി ആകാത്തവരെന്ന് സൂചന.പ്രതികൾക്കായി അന്വേഷണം ഊർജിത മാക്കിയതായി പോലീസ്.

ഡല്‍ഹി കാളിന്ദി കുഞ്ചിലാണ് രാജ്യത്തെ ഞെട്ടിച്ച അക്രമ സംഭവം.നീമ ആശുപത്രിയിലെ ഡോക്ടര്‍ ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്.പരുക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് അക്രമം നടത്തിയത് എന്നാണ് ആശുപത്രി ജീവനക്കാരുടെ മൊഴി.

ചികിത്സയ്ക്കുശേഷം ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട ഇരുവരും,ക്യാബിനില്‍ പ്രവേശിച്ച ഉടന്‍ ഡോക്ടര്‍ക്കുനേരേ വെടിയുതിര്‍ക്കുകയിരുന്നു.പ്രതികളെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടര്‍ ബലാല്‍സംഗത്തിനിനരയായി കൊല ചെയ്യപ്പെടതിനെത്തുടര്‍ന്ന് ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ജോലിക്കിടെ ഡോക്ടര്‍ കൊലചെയ്യപ്പെട്ടത്

എറണാകുളം അങ്കമാലി അതിരൂപത കുർബ്ബാന തർക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ അൽമായ മുന്നേറ്റം

കൊച്ചി. എറണാകുളം അങ്കമാലി അതിരൂപത കുർബ്ബാന തർക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ അൽമായ മുന്നേറ്റം. ഡീക്കൻമാർക്ക് തിരുപട്ടം നൽകുന്നില്ലെന്നാരോപിച്ച് ദിവസങ്ങളായി വിശ്വാസികളും വൈദികരും എറണാകുളം ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ച് വരികയാണ്.വരുന്ന ഞായറാഴ്ച ഡീക്കന്മാർ അവരവരുടെ ഇടവകകളിൽ സമരം ചെയ്യും.തിരുപട്ടം ലഭിക്കുന്നതുവരെ സമരം ചെയ്യാനാണ് തീരുമാനം.

അതെ സമയം,ബിഷപ്പ് ഹൗസ് പ്രതിഷേധത്തിനെതിരെ സിറോ മലബാർ സഭ രംഗത്തെത്തിയിരുന്നു.സ്വന്തം സഭയെ തകർക്കാനുള്ള നിഗൂഢ ശ്രമം എന്നായിരുന്നു സിറോ മലബാർ സഭയുടെ വിമർശനം.ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടികൾ ശക്തമാക്കാനുള്ള അൽമായ മുന്നേറ്റത്തിൻ്റെ തീരുമാനം.

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഷൊർണൂര്‍. ഭാരതപ്പുഴയിൽ അജ്ഞാതമൃത ദേഹം കണ്ടെത്തി.ഷൊർണൂർ
മുണ്ടായ അയ്യപ്പൻകടവിലാണ് അൻപതു വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ 7.30ഓടെ പുഴയിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്.ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

ഷൊർണൂർ പോലീസും അഗ്നിരക്ഷായും സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്നും കരയ്ക്ക് കയറ്റി.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഏതാണ്ട് ആറ് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ആണെന്ന് സംശയിക്കുന്നു

കുതിരപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

നിലമ്പൂർ. കുതിരപുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ കാരാട് സ്വദ്ദേശി സുജിൻ ആണ് മരിച്ചത്. രാവിലെ 8 മണിയോടെ കുതിരപുഴയുടെ കൂറ്റമ്പാറ ചേറായി കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസ് ട്രെയിനിയും കൂടുകാരനുമായ നിവിൻ രക്ഷപ്പെട്ടു. കുളിക്കുന്നതിനിടയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് സുജിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.
ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ..ശ്രുതിക്ക് ജോലി നൽകും… തൃശൂർ പൂര വിവാദം അന്വേഷിക്കാനും മന്ത്രി സഭാ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു.
ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കിൽ ജോലി നൽകിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ളാർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്.
അതേസമയം, തൃശൂർ പൂരം വിവാദത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് തരത്തിലുള്ള അന്വേഷണമാണ് നടക്കുക. എ ഡി ജി പി അജിത് കുമാറിനെതിരെയുള്ള ആരോപണം ഡി ജി പി അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും.പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് മേധാവിക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.

”നിങ്ങൾ എന്നെ ഡാമേജാക്കാൻ നോക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി “

തിരുവനന്തപുരം: ദ ഹിന്ദുവിലെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.താനോ സർക്കാരോ ഇൻറർവ്യൂവിനായി ഒരു പി ആർ ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു രൂപ പോലും ഇതിനായി ചെലവാക്കിയിട്ടില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരിൽ തന്നെ ഉൾപ്പെടുത്തരുത്. നിങ്ങൾ ( മാധ്യമങ്ങൾ ) എന്നെ ഡാമേജാക്കാൻ നോക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി പിണറായി വജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻ്റർവ്യൂ ആവശ്യപ്പെട്ട് സമീപിച്ചത് ടി കെ ദേവകമാറിൻ്റെ മകനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു പത്രത്തിൻ്റേത് മാന്യമായ നിലപാട് ആയിരുന്നുവെന്നും ഒരു ജില്ലയേയും മോശമാക്കാൻ തൻ്റെ പൊതുപ്രവർത്തനത്തിൽ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.