Home Blog Page 2101

കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.
ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ..ശ്രുതിക്ക് ജോലി നൽകും… തൃശൂർ പൂര വിവാദം അന്വേഷിക്കാനും മന്ത്രി സഭാ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചിരുന്നു.
ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കിൽ ജോലി നൽകിയിരുന്നു. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ളാർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്.
അതേസമയം, തൃശൂർ പൂരം വിവാദത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് തരത്തിലുള്ള അന്വേഷണമാണ് നടക്കുക. എ ഡി ജി പി അജിത് കുമാറിനെതിരെയുള്ള ആരോപണം ഡി ജി പി അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും.പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് മേധാവിക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.

”നിങ്ങൾ എന്നെ ഡാമേജാക്കാൻ നോക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി “

തിരുവനന്തപുരം: ദ ഹിന്ദുവിലെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.താനോ സർക്കാരോ ഇൻറർവ്യൂവിനായി ഒരു പി ആർ ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു രൂപ പോലും ഇതിനായി ചെലവാക്കിയിട്ടില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരിൽ തന്നെ ഉൾപ്പെടുത്തരുത്. നിങ്ങൾ ( മാധ്യമങ്ങൾ ) എന്നെ ഡാമേജാക്കാൻ നോക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി പിണറായി വജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻ്റർവ്യൂ ആവശ്യപ്പെട്ട് സമീപിച്ചത് ടി കെ ദേവകമാറിൻ്റെ മകനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു പത്രത്തിൻ്റേത് മാന്യമായ നിലപാട് ആയിരുന്നുവെന്നും ഒരു ജില്ലയേയും മോശമാക്കാൻ തൻ്റെ പൊതുപ്രവർത്തനത്തിൽ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല, പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം. മൈനാഗപ്പള്ളിയിലെ വണ്ടികയറ്റിക്കൊല കേസില്‍ പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്‍റെ ജാമ്യാപേക്ഷപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ തള്ളിയത്. ആള്‍ക്കൂട്ട ആക്രമം ഭയന്നാണ് കാന്‍ കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയോട് അറിയിച്ചത്. എന്നാല്‍ സംസ്ഥാനം മുളുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ഒക്കെ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതതെ കോടതി അപേക്ഷ തള്ളുകയായിരുന്നു.

കൂട്ടുപ്രതിയായ ഡോ.ശ്രീക്കുട്ടിക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

അഡ്വ.മിഥുന്‍ഘോഷ് പ്രതി അജ്മലിന് വേണ്ടി ഹാജരായി. അസി പബ്ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ മുണ്ടക്കല്‍ പ്രതിചെയ്തത് മനപൂര്‍വമായ നരഹത്യയാണെന്ന് ഓര്‍മ്മിപ്പിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി അഡ്വ.കണിച്ചേരി സുരേഷ്,അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവര്‍ ഹാജരായി.

എം ആർ അജിത്ത് കുമാറിനെതിരായ റിപ്പോർട്ട് കിട്ടട്ടെ; അതിന് ശേഷം നോക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:

പൂരം കലക്കൽ വിവാദത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടന്നള്ള റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി ഉണ്ടാകും.30 ദിവസമാണ് നൽകിയത്.ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ കൃത്യമായ റിപ്പോർട്ട് വേണം .ആ റിപ്പോർട്ട് കിട്ടിയാൽ ഫലപ്രദമായ നടപടി എടുക്കും. എൻ്റെ നിലപാട് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ആ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ് അറ്റ് നെറ്റ്                      BIG BREAKING                   പൂരം വിവാദത്തിൽ ത്രിതല അന്വേഷണം നടത്തും: മുഖ്യമന്ത്രി

2024ഒക്ടോബർ 03 വ്യാഴം 12.15 PM

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ തുടരന്വേഷണം നടത്താൻ
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ത്രിതലത്തിലുള്ള അന്വേഷണമായിരിക്കും നടത്തുക.

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തെപ്പറ്റി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ട് വിവിധ ചുമതലകൾ നൽകിയിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചോ എന്ന് ഇൻ്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കും.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടന്നള്ള റിപ്പോർട്ടിൽ വീണ്ടും സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ തനതായ സാംസ്ക്കാരി അടയാളമാണ് തൃശൂർ പൂരം. മത സൗഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ് തൃശൂർ പൂരം.
സെപ്തംബർ 24 ന് സർക്കാരിന് ലഭിച്ച റിപ്പോർട്ട് അത് ഒരു സമഗ്രമായ റിപ്പോർട്ടായി കാണാനാകില്ല. സാമൂഹിക അന്തരീക്ഷം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അരങ്ങേറിയ ആസൂത്രിത നീക്കമാണ് ഉണ്ടായത്. പൂരവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ കുറ്റകൃത്യങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരൻ കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരനായിരുന്ന കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. ഒരു മാസമായി ചികിത്സയിലായിരുന്ന കൊമ്പന്‍ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. 43 വയസ്സായിരുന്നു.
1981 ചെന്നൈ ഗിണ്ടി പാലസില്‍ ജനിച്ച ശ്രീനിവാസനെ 1992ല്‍ കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നായിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്ന ഗ്രീനിവാസന്‍, 33 വര്‍ഷമായി കുടന്‍കുളങ്ങര ഉത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്.

വായുകോപം മാറാന്‍ ആയുര്‍വേദ പാനീയങ്ങള്‍

വായുകോപം അഥവാ ഗ്യാസ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില ആയുര്‍വേദ പാനീയങ്ങളുമുണ്ട്. ഇവയേതെല്ലാം എന്നറിയാം.

വായുകോപം മാറാന്‍ ആയുര്‍വേദ പാനീയങ്ങള്‍

വായുകോപം അഥവാ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് കാരണങ്ങള്‍ പലതാണ്. നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍, വ്യായാമക്കുറവ്, ചില മരുന്നുകള്‍, ചിലതരം രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന് പുറകിലുണ്ട്. ഗ്യാസ് ചില പ്രത്യേക കാരണങ്ങള്‍ ചിലപ്പോള്‍ മാത്രം വരുന്നതാണ്. എന്നാല്‍ ചിലര്‍ക്കിത് സ്ഥിരം പ്രശ്‌നമാണ്. ഇതെത്തുടര്‍ന്ന് വയര്‍ വന്നു വീര്‍ക്കുന്നതുള്‍പ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഛര്‍ദിയും വയറിന് അസ്വസ്ഥതയും ഉണ്ടാകും. ആയുര്‍വേദത്തില്‍ ഇതിന് പരിഹാരമായി പറയുന്ന ചില പാനീയങ്ങളുണ്ട്. ഇവ പരീക്ഷിച്ച് നോക്കുന്നത് ഏറെ ഗുണം നല്‍കും.

​പെരുഞ്ചീരകം, ജീരകം ​

പെരുഞ്ചീരകം, ജീരകം എന്നിവ പല കറികളിലും നാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇവ മസാല രൂപത്തില്‍ മാത്രമല്ല, മരുന്നായും ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പെരുഞ്ചീരകം കാല്‍ ടീസ്പൂണ്‍, സാധാരണ ജീരകം എന്നിവ വീതം കാല്‍ ടീസ്പൂണ്‍ എടുക്കാം. ഇവ രണ്ടും ചേര്‍ത്ത് വറുക്കുക. ഇത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത ഏറെ നല്ലതാണ്. ധന്വന്തരം ഗുളിക ചെറുചൂടുള്ള ജീരകവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ജീരകം പൊതുവേ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിയ്ക്കുന്നത് ഗ്യാസ് , അസിഡിററി പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാകാറുമുണ്ട്.

ഇഞ്ചി

ഇഞ്ചി നീര് നല്ലതാണ്. ഇഞ്ചിക്ക് ദഹനശേഷിയുണ്ട്. വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും ഇത് നല്ല മരുന്നുമാണ്. ആവണക്കെണ്ണ ശോധനക്കുറവിന് പൊതുവേ ഉപയോഗിച്ച് വരുന്ന ഒന്നാണ്. അരടീസ്പൂണ്‍ ഇഞ്ചിനീര്, അര ടീസ്പൂണ്‍ ചെറുചൂടുവെള്ളം, 3 തുള്ളി ആവണക്കെണ്ണ എന്നിവ ചേര്‍ത്തളക്കി കുടിയ്ക്കുന്നതും ഏറെ നല്ലത്. ആവണക്കെണ്ണയും ഇഞ്ചിയും അധികം കൂടുതല്‍ ഉപയോഗിയ്ക്കരുത്. ഇത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കും.

​ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ​

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായുകോപത്തിന് ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നാലഞ്ച് ടീസ്പൂണ്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ഇന്തുപ്പും മഞ്ഞള്‍പ്പൊടിയും രണ്ട് നുള്ള് വീതം ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. പുതിന ചായ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഗ്യാസ് കുറയ്ക്കാന്‍​

ഭക്ഷണക്കാര്യത്തില്‍ ഇത്തരക്കാര്‍ ശ്രദ്ധിയ്ക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കുക, വലിയ അളവില്‍ കഴിയ്ക്കുന്നതിന് പകരം ചെറിയ അളവുകളില്‍ പല തവണയായി കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ഇളംചൂടുവെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. തണുത്തവ ഒഴിവാക്കുക. ഇതുപോലെ പഴകിയ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. ഭക്ഷണത്തില്‍ ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കാം. ഇഞ്ചി, വെളുത്തുള്ളി, ജീരകം, പെരുഞ്ചീരകം എന്നിവയെല്ലാം നല്ലതാണ്.

ആർത്തവ ദിവസങ്ങളിൽ ശീതള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കൂ, കാരണം

വയറുവേദന, ഓക്കാനം, നടുവേദന എന്നിവ മിക്ക പല സ്ത്രീകളും ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള ചായകളോ ഡാർക്ക് ചോക്ലേറ്റോ കഴിക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും. എന്നാൽ ആർത്തവ വേദനയെ വഷളാക്കു്ന ചില പാനീയങ്ങളുമുണ്ട്.

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും വയറുവേദന ഉണ്ടാക്കുകയും ചെയ്യും. ആർത്തവ സമയത്ത് സോഡാ പാനീയങ്ങൾ കുടിക്കുന്നത് വേദനയെ വഷളാക്കുമെന്ന് പഠനം പറയുന്നു. അടിവയറ്റിൽ കഠിനമായ വേദന, ഓക്കാനം, ക്ഷീണം, തലവേദന, തലകറക്കം, മൂഡ് സ്വിംഗ്സ്, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ പിരീഡ്സ് ദിവസങ്ങളിലുണ്ടാകാം.

ശീതളപാനീയങ്ങൾ കുടിക്കുന്നത് ആർത്തവവിരാമത്തിന് കാരണമായേക്കാം. ചൈനയിലെ 1,809 വനിതാ കോളേജ് വിദ്യാർത്ഥികൾ ശീതളപാനീയങ്ങളും ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യാവലികൾക്ക് ഉത്തരം നൽകി. പങ്കെടുത്തവരിൽ പകുതിയോളം പേർക്ക് പ്രൈമറി ഡിസ്മനോറിയ ഉണ്ടെന്ന് കണ്ടെത്തി. മധുര പാനീയങ്ങൾ കഴിക്കാത്ത യുവതികളെ അപേക്ഷിച്ച് ശീതളപാനീയങ്ങൾ കഴിക്കുന്നവർക്ക് ആർത്തവ വിരാമം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയതായി 2024 സെപ്റ്റംബറിൽ സയൻ്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആർത്തവസമയത്ത് ശീതളപാനീയങ്ങൾ കഴിച്ചവരിൽ 89.54 ശതമാനം പേർക്കും ആർത്തവ വേദന വർദ്ധിക്കുന്നതായി കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. ശീതളപാനീയങ്ങളിൽ പലപ്പോഴും പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുന്നതിനും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻസുലിൻ അളവിൽ വർദ്ധനവിന് കാരണമാകും. ഇത് പ്രോസ്റ്റാഗ്ലാൻഡിൻസിൻ്റെ (ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന ഹോർമോണുകളുടെ) ഉത്പാദനം വർദ്ധിപ്പിക്കും.

പല ശീതളപാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ തലവേദനയ്ക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ശരീരത്തിലെ പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യും.

വെള്ളം, ഹെർബൽ ടീ അല്ലെങ്കിൽ ഫ്രഷ് ജ്യൂസുകൾ പോലുള്ള പോഷക സമ്പുഷ്ടമായ പാനീയങ്ങൾക്ക് പകരം ശീതളപാനീയങ്ങളെ ആശ്രയിക്കുന്നത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിന് കാരണമാകും. കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങളുടെ കുറവ് ആർത്തവ വേദന വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ട് ഡ്രൈ ഫ്രൂട്ട്സ്

ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വിളറിയ ചര്‍മ്മം, തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാകാം.

അയേണിന്‍റെ കുറവുള്ളവര്‍ കഴിക്കേണ്ട രണ്ട് ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.

  1. ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.89 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. കൂടാതെ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവയും അടങ്ങിയ ഈന്തപ്പഴം പതിവാക്കുന്നത് നല്ലതാണ്.

  1. ഉണക്കമുന്തിരി

100 ഗ്രാം ഉണക്കമുന്തിരിയില്‍ 4.26 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്‍റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും ഇവ കഴിക്കാം. കൂടാതെ ഉണക്ക മുന്തിരിയിൽ കോപ്പർ, ബി കോംപ്ലക്സ് വിറ്റാമിനുകൾ, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.

ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, എള്ള്, ഫ്ലക്സ് സീഡ്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.