Home Blog Page 2094

പാലക്കാട് ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ

പാലക്കാട്. കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രേം രാജിന്റെ ബുള്ളറ്റ് ബൈക്കാണ് കത്തി നശിച്ചത്.വീട്ടിൽ നിർത്തിയിട്ടതായിരുന്നു.അർദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.വീടിനു പുറത്ത് വെളിച്ചം കണ്ട സമീപത്തുള്ളവർ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്

ബിജെപി പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില തർക്കം നിലനിന്നിരുന്നു.ബിജെപി പഞ്ചായത്ത് കമ്മിറ്റിയിലെ നേതാക്കൾക്കെതിരെ മറ്റൊരു വിഭാഗം പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടർച്ചയാണോ വാഹനം കത്തിയതിന് പിന്നിലെന്നും സംശയമുണ്ട്

ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു,ഹിസ്ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം തകർത്തതായി ഇസ്രയേല്‍

ലബനന്‍.ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂ റിനുള്ളിൽ 37 പേർ കൊല്ലപ്പെട്ടു.ബെയ്‌റൂട്ടിലെ
ഹിസ്ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം തകർത്തതായി ഇസ്രയേൽ സേന. അതേ സമയം
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേലുമായി ചർച്ചകൾ നടന്നതായി സമ്മതിച്ച്‌ യു എസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ.

മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ

വർക്കല. മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ. വർക്കല സ്വദേശികളായ യൂസഫ്, ജവാദ്, നിസാമുദ്ദീൻ, ജഹാദ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇന്നലെ വൈകിട്ടാണ് വെട്ടൂർ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റത്. മൂന്ന് പേരും ചികിത്സയിലാണ്. പ്രതികളിൽ ഒരാളെ കൂടെ പിടികൂടാൻ ഉണ്ട്

എഡിജിപിയെ മാറ്റും പക്ഷേ അല്‍പം കാത്തിരിക്കണം,ബിനോയ് വിശ്വം

തിരുവനന്തപുരം. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്.ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.നടപടി വൈകുന്നതിൽ സിപിഐയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പി.വി അൻവറിന്റെ പരാതിയിന്മേലുള്ള
ഉന്നത തല സമിതി അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.

ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING         വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം;മനാഫിനെതിരെ കേസ്

? പതിനഞ്ചാം  കേരളാ നിയമസഭയുടെ 12-ാം സമ്മേളനത്തിന് തുടക്കമായി

?403 പേർ മരിച്ച വയനാട് ദുരന്തത്തിലും കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലും ചരമോപചാരം അർപ്പിച്ച് നിയമസഭ.

?സ്പീക്കർ എ എൻ ഷംസീർ ചരമോപചാരപ്രസംഗം വായിച്ചു.ദുരന്തമുഖത്ത് കേരളം ഒന്നാകെ ഒരുമിച്ച് നിന്നതായും സ്പീക്കർ .

?സമാനതകളില്ലാത്ത പ്രകൃതിദുരന്തം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലുതായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   

                                വയനാട് ദുരന്തം നമ്മുടെ മനസ്സിലുണ്ടാക്കിയ നോവ് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

?മനാഫിനെതിരെ പരാതി, തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതി നൽകിയത് പൊക്കുന്ന് സ്വദേശി

?കാന്തല്ലൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ.ഷോക്കേറ്റാണ് 10 വയസുള്ള കൊമ്പൻ ചരിഞ്ഞതെന്നാണ് നിഗമനം

? ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ, 24 മണിക്കുറിനിടെ 37 പേർ കൂടി കൊല്ലപ്പെട്ടു.

?പാലക്കാട് കിഴക്കുംചേരിയിൽ ബിജെപി പഞ്ചായത്ത് പ്രസിഡൻ്റി ബൈക്ക് ഇന്ന് പുലർച്ചെ ഒരു മണിയോടെ കത്തിനശിച്ചു.പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം

?അന്തരിച്ച ചലച്ചത്ര നടൻ മോഹൻ രാജിൻ്റെ
(കീരിക്കാടൻ ജോസ്) സംസ്ക്കാരം ഇന്ന്

നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം, ആയുധങ്ങള്‍ അനവധി

തിരുവനന്തപുരം പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. 9 ദിവസം മാത്രം നീണ്ടുനിൽക്കുന്ന സഭാ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന വിവിധ വിഷയങ്ങൾ. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ നടന്ന പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും.

പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരമർപ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട. അത് ഒഴിച്ച് നിർത്തിയാൽ ആകെ സഭ സമ്മേളിക്കുക എട്ട് ദിവസം മാത്രം. അതിനുള്ളിൽ സഭയെ പിടിച്ചു കുലുക്കാൻ പ്രതിപക്ഷത്തിന്റെ ആവനാഴിയിൽ അസ്ത്രങ്ങൾ അനവധി.

മലപ്പുറം വിവാദ പരാമർവും പിന്നാലെ ഉണ്ടായ, പിആർ ഏജൻസി വിവാദവും ന്യായീകരിച്ച് സർക്കാർ വശംകെടും. ഈ സഭ കാലയളവിലെ പ്രധാന ആകർഷണം പി.വി അൻവർ എംഎൽഎ തന്നെ. ഒടുവിലെ സഭാ സമ്മേളനത്തിൽ വരെ സർക്കാരിൻ്റെ ചാവേറായിരുന്നു അൻവർ. മുന്നണിയിൽ പോലും ആരും ഏറ്റെടുത്തില്ലെങ്കിലും പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞ തവണ വിവാദത്തിലായ അതേ അൻവർ ഇത്തവണ ഇരിക്കുക പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പം. പി.വി അൻവർ ഉയർത്തി വിട്ട ആരോപണങ്ങൾ സർക്കാരിനെതരായ പ്രതിപക്ഷത്തിൻ്റെ പ്രധാന ആയുധമാവും. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച നിയമസഭയിൽ സർക്കാരിന് മറുപടി പറയേണ്ടിവരും.

എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെടും. തൃശ്ശൂർ പൂരം കലക്കൽ പ്രതിപക്ഷത്തിന്റെ മറ്റൊരു തുറപ്പ് ചീട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് എതിരായ ആരോപണവും സഭയിലെ ചോദ്യമാവും. മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മറ്റി റിപ്പോർട്ടും, അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും സർക്കാരിന് മറ്റൊരു തലവേദന. അതിനിടെ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി സ്പീക്കർക്ക് മുന്നിലുണ്ട്. സ്പീക്കറിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ക്രമപ്രശ്നമായി വിഷയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഒക്ടോബർ 18ന് അവസാനിക്കും. സഭ സമ്മേളിക്കുന്ന 9 ദിവസവും സർക്കാരിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ.

മദ്യപിച്ച് സീരിയൽ നടി ഓടിച്ച കാർ ഇടിച്ചു, എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്

പന്തളം. മദ്യപിച്ച് സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്,

വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്ത് ആയിരുന്നു അപകടം, മഴവിൽ മനോരമയിൽ എല്ലാം സമ്മതം എന്ന സീരിയലിൽ നടിയായി അഭിനയിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) , ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

നടി മദ്യപിച്ചിരുന്നതായും മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല

നടി രജിതയ്ക്കൊപ്പം ആൺ സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജു (49) ഉണ്ടായിരുന്നു ഇതുവരെയും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ ഇടിച്ചത്.
ന്നു.

വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്കായിരുന്നു. പന്തളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഭ്രാന്തമായി ആക്രമിച്ച ഗൺമാന്മാര്‍ക്ക് ക്ളീന്‍ചിറ്റ്

തിരുവനന്തപുരം. നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാന്മാർ അനിൽ കല്ലിയൂരിനും സന്ദീപിനും ക്‌ളീൻ ചിറ്റ് നൽകി അന്വേഷണ സംഘം.
കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ യിൽ റഫറൻസ് റിപ്പോർട്ട് നൽകി. ഗൺമാൻമാർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് വിചിത്രവാദം കോടതിയിൽ സമർദ്ധിച്ച അന്വേഷണസംഘം
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ന്യായീകരണം നൽകി. ഗൺമാൻമാർ ലാത്തിക്കടിച്ച കാര്യങ്ങൾ ശരിവെക്കുന്ന ഒരു തെളിവുകളും ലഭിച്ചില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സിസിടിവി അടിസ്ഥാനമാക്കി പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ലെന്നും ഇതിനെ തുടർന്ന് കൃത്യസമയത്ത് ദൃശ്യങ്ങൾ ഹാജരാക്കുവാൻ മാധ്യമങ്ങൾക്ക് ഒരു നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് പോലീസിൻറെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്.

നവ കേരള സദസിന്റെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിൽ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എ ഡി തോമസ്, സംസ്ഥാന ഭാരവാഹി അജയ് ജൂവൽ കുര്യാക്കോസ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ലാത്തി ഉപയോഗിച്ച് നട്ട് റോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ആദ്യം പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല പിന്നീട് പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.

വിമാന അപകടത്തിൽ 56 വർഷം മുൻപ് മരിച്ച ജവാൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പത്തനംതിട്ട . ലഡാക്കിൽ വിമാന അപകടത്തിൽ 56 വർഷം മുൻപ് മരിച്ച ജവാൻ തോമസ് ചെറിയാന്റെ മൃതദേഹം രാവിലെ 10 മണിയോടെ ജന്മനാടായ പത്തനംതിട്ട ഇലന്തൂർ എത്തിക്കും . ജ്യേഷ്ഠ സഹോദര പുത്രൻ താമസിക്കുന്ന വീട്ടിൽ ആയിരിക്കും ആദ്യം എത്തിക്കുക -വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ഏതാണ്ട് രണ്ടുമണിക്കൂറോളം പ്രാർത്ഥനാ ചടങ്ങുകൾക്ക് വേണ്ടി ഇവിടെ സൂക്ഷിക്കും .ശേഷം 12 മണിയോടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന പള്ളിയിലേക്ക് കൊണ്ടുപോകും .

ഒരു മണിക്കൂർ നേരം അവിടെ നാട്ടുകാർക്കും ബന്ധുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം ഉണ്ടാകും .ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി മൂന്നുമണിയോടെ അവസാനിപ്പിക്കാനാണ് തീരുമാനം -56 വർഷങ്ങൾക്ക് മുൻപ് ഇരുപത്തിരണ്ടാം വയസ്സിലാണ് ലഡാക്കിലെ ലേയിൽ വച്ചുണ്ടായ വിമാന അപകടത്തിൽ 97 ജവാന്മാരെ കാണാതായത് .

1968 ഫെബ്രുവരി 7ന് 102 പേരുമായി ചണ്ഡീഗഡില്‍ നിന്ന് ലഡാക്കിലേക്ക് പോയ ഇരട്ട എഞ്ചിന്‍ വിമാനം മോശം കാലാവസ്ഥയാൽ റോഹ്താങ് പാസിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഈ അപകടത്തില്‍ മരിച്ചവരുടെ ഭാഗിക ശരീരാവശിഷ്ടങ്ങള്‍ അടുത്തിടെ ഹിമാചല്‍ പ്രദേശത്തിലെ ചന്ദ്രഭാഗ പര്‍വത മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.

തോമസ് ചെറിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് മഞ്ഞുപാളികൾക്കിടയിൽ നിന്നും കണ്ടെടുത്തത് .വിമാന ദുരന്തത്തിൽ കാണാതായ സൈനികരിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾകൂടിയുണ്ട്. കാട്ടൂര്‍ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ എം തോമസിനെയാണ് ഇതേ ദുരന്തത്തില്‍  കാണാതായത്.
തോമസ് ചെറിയാന്റെ മൂന്ന് സഹോദരങ്ങളും അവരുടെ മക്കളും ആണ് ഇപ്പോൾ പത്തനംതിട്ട ഇലന്തൂരിലുള്ളത്

ചൂരൽ മലയിലെയും മുണ്ടക്കയിലെയും ദുരിതബാധിതരായ കുട്ടികൾക്ക് മാനസികമായി കരുത്തേകാൻ നടപടി

വയനാട്. ചൂരൽ മലയിലെയും മുണ്ടക്കയിലെയും ദുരിതബാധിതരായ കുട്ടികൾക്ക് മാനസികമായി കരുത്തേകാൻ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്.സർക്കാർ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് കുട്ടികൾക്ക് കൗൺസിലിംഗ് ഉൾപ്പെടെ ഏർപ്പെടുത്തുക. ഇതിൻ്റെ ഭാഗമായി റിവ്യൂ ബോർഡിലെ നാലംഗങ്ങൾ വയനാട്ടിലെത്തി

ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും വലിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും വിട്ടു മാറിയിട്ടില്ലാത്ത കുട്ടികളെ പഴയ ചിരികളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാനാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ശ്രമം.ഇതിൻറെ ഭാഗമായാണ് ഈ പ്രദേശങ്ങളിൽ അംഗങ്ങൾ സന്ദർശനം നടത്തിയത്

70 കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത് ഇതിൽ നാലോ അഞ്ചോ കുട്ടികൾക്ക് ഉടൻ ഇടപെടൽ ആവശ്യമുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാനസിക പ്രശ്നങ്ങളാണ് പഠനം നടത്തുന്നത്.കുട്ടികളുടെ മാനസികാവസ്ഥ സാധാരണ നിലയിലാവുന്നത് വരെ തുടർച്ച ചികിൽസയും ഉണ്ടാകും