25.4 C
Kollam
Thursday 18th September, 2025 | 10:12:14 PM
Home Blog Page 2061

രാഹുലിന് പിന്തുണയുമായി ശങ്കരാചാര്യ അവിമുക്തേശ്വരാ ആനന്ദ

ന്യൂഡെൽഹി’. രാഹുൽ ഗാന്ധിയുടെ  പാർലമെന്റിലെ ഹിന്ദു പരാമർശം .പിന്തുണയുമായി ശങ്കരാചാര്യ അവിമുക്തേശ്വരാ ആനന്ദ . രാഹുൽ ഗാന്ധിയുടെ മുഴുവൻ പ്രസംഗവും താൻ കേട്ടതാണ്.

അതിൽ ഒരിടത്തും ഹിന്ദു വിഭാഗത്തിനെതിരെ ഒന്നും പറയുന്നില്ല.
ഹിന്ദുക്കൾക്കെതിരെ രാഹുൽ പരാമർശം നടത്തിയെന്ന ദുഷ്പ്രചാരണം ചിലർ നടത്തുന്നു. അത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.

നഗരമധ്യത്തില്‍ തീക്കാറ്റ്, ആവേശം കെടുത്തി പൊലീസ്

തൃശ്ശൂര്‍. നഗരത്തില്‍ വീണ്ടും ആവേശം മോഡൽ ഗുണ്ടാ പാർട്ടി നടത്താൻ ശ്രമം..
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച ആവേശം മോഡൽ പാർട്ടി പൊലിസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു.. സംഭവത്തിൽ 32 പേർ തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി.. തൃശ്ശൂർ പുത്തൂർ സ്വദേശിയായ ഗുണ്ടാത്തലവൻ തീക്കാറ്റ് സാജന്റെ പിറന്നാളാഘോഷത്തിനാണ് യുവാക്കൾ പട്ടാപ്പകൽ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്.

ഇൻസ്റ്റാഗ്രാമിൽ തീക്കാറ്റ് സാജന്റെ റീലുകൾ കണ്ടു ആകൃഷ്ടരായവരാണ് പാർട്ടിക്ക് എത്തിയ 32 പേരും..ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ആയിരുന്ന യുവാക്കളെ ചേർത്ത് തീക്കാറ്റ് സാജൻ പിന്നീട് വാട്സപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു.. ഈ ഗ്രൂപ്പിൽ സാജൻ നൽകിയ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് യുവാക്കൾ ബർത്ത് ഡേ പാർട്ടി ആഘോഷിക്കാൻ എത്തിയത്.തങ്ങളുടെ ആരാധ്യ പുരുഷനെ നേരിൽ കാണാനും ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാനും എത്തിയതാണ് ഒരു കേസിൽ പോലും പ്രതികൾ അല്ലാത്ത യുവാക്കളത്രയും.. കേക്ക് വാങ്ങാൻ ചില യുവാക്കൾ പോയി തിരികെ എത്തുന്നതിനു മുൻപേ സംഭവം പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം മണത്തറിഞ്ഞു… നിമിഷങ്ങൾക്കകം തൃശ്ശൂർ ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ നാലുവാഹനങ്ങളിലായെത്തിയ പൊലിസ് പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. ഇതിനിടെ യുവാക്കൾ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലിസ് എല്ലാവരെയും പിടികൂടി. തീക്കാറ്റ് സാജന്‍ സിനിമാസ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ സംഘാംഗങ്ങളെ പൊലിസ് പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്കു വരാതെ രക്ഷപ്പെട്ടു. പിടിയിലായ 32 പേരിൽ പ്രായപൂര്‍ത്തിയാകാത്ത 18 പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 14 പേരുടെ പേരില്‍ കേസെടുത്തു വിട്ടയച്ചു. നേരത്തെ തൃശ്ശൂർ കുറ്റൂർ പാടശേഖരത്തിന് നടുവിൽ മറ്റൊരു ഗുണ്ടയുടെ നേതൃത്വത്തിൽ ആവേശം മോഡൽ പാർട്ടി നടത്തിയത് ഏറെ വിവാദമായിരുന്നു .

വാർത്താനോട്ടം

2024 ജൂലൈ 08 തിങ്കൾ

?കേരളീയം?

? തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി.ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഫ്യൂസ് ഊരിയ സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി പാലക്കാട് ഡിസിസി.

? കെഎസ്ഇബി ഓഫീസില്‍ അക്രമം നടത്തിയെന്ന പേരില്‍ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

?കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതായി വിവരം.

? തിരുവനന്തപുരം തുമ്പയില്‍ നാടന് ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്. നെഹ്രു ജംഗ്ഷന്‍ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവര്‍ക്കാണ് പരിക്ക്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

? തൃശ്ശൂരില്‍ ഏഴു വയസ്സുകാരി മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പില്‍ മഹേഷ് കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.

? കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയില്‍ വെച്ചായിരുന്നു അപകടം.

?? ദേശീയം ??

? ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട 38 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.

? ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ന് അത്താഴ വിരുന്ന് നല്‍കും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.

? ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും. അസമിലെ പ്രളയബാധിത പ്രദേശങ്ങളും രാഹുല്‍ സന്ദര്‍ശിക്കും. അസമിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ സന്ദര്‍ശിച്ച ശേഷമാകും രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തുക.

? ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് മഹുവയ്‌ക്കെതിരേ
കേസെടുത്തത്.

? ഹാഥ്റസ് ദുരന്തത്തില്‍ ആള്‍ദൈവം ഭോലെ ബാബയ്ക്കെതിരെ നടപടികള്‍ക്ക് ഒരുങ്ങി പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

? ഹാഥ്‌റസില്‍ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേര്‍ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകന്‍. പതിനഞ്ചോളം പേര്‍ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും ഇത് ദുരന്തത്തിലേക്ക് നയിച്ചെന്നുമാണ് അഭിഭാഷകന്റെ ആരോപണം.

? ആഗ്രയില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി.

? മഹാരാഷ്ട്രയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്ഫോടനം. ആര്‍ക്കും പരിക്കില്ല. നാടന്‍ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ജയിലിലെ 6, 7 ബാരക്കുകള്‍ക്ക് സമീപമാണ് സ്ഫോടകവസ്തു എറിഞ്ഞത്.

? ചൈനയുടെ കൈയ്യേറ്റം കേന്ദ്ര സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാങ്ഗോം തടാക തീരത്ത് ചൈന സൈനിക ക്യാംപ് നിര്‍മ്മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഖര്‍ഗെയുടെ വിമര്‍ശനം.

?? അന്തർദേശീയം ??

? കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ പ്രളയം. 5700 കുടുംബങ്ങളെ വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാര്‍പ്പിച്ചു. 74 മില്യണ്‍ യുഎസ് ഡോളറാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് സൂചന.

? ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി കരാറുണ്ടാക്കണമെന്ന ആവശ്യമുയര്‍ത്തി ഇസ്രയേലില്‍ പ്രക്ഷോഭം. ടെല്‍ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രധാന റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണയിരുന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്.

കായികം?

? അടുത്തവര്‍ഷം നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ രോഹിത് ശര്‍മതന്നെ നയിക്കും. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം അറിയിച്ചത്.

? ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയെ നാണം കെടുത്തിയ സിംബാബ്വേയെ രണ്ടാം ഏകദിനത്തില്‍ പഞ്ഞിക്കിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 പന്തില്‍ 100 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 47 പന്തില്‍ 77 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 22 പന്തില്‍ 48 റണ്‍സെടുത്ത റിങ്കു സിങിന്റേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു.

? കോപ്പ അമേരിക്കയില്‍ ബ്രസീലിന് സെമി കാണാതെ മടക്കം. ഉറുഗ്വായ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തകര്‍ന്നത്. ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വാ മലര്‍ത്തിയടിച്ചത്.

? യൂറോ കപ്പിലും കോപ്പ അമേരിക്കയിലും ഇന്നും നാളേയും മത്സരങ്ങളില്ല. ബുധനും വ്യാഴവുമാണ് സെമി ഫൈനലുകള്‍. യൂറോ കപ്പില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ സ്പെയിന്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ നെതര്‍ലണ്ട്സ് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.

? ഇന്ത്യന്‍ സമയം ജൂലൈ 15 പുലര്‍ച്ചെ 12.30 നാണ് ഫൈനല്‍. കോപ്പ അമേരിക്കയില്‍ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ അര്‍ജന്റീന കാനഡയുമായി ഏറ്റുമുട്ടുമ്പോള്‍ വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ഉറുഗ്വായും കൊളംബിയായും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ജൂലൈ 15 പുലര്‍ച്ചെ 5.30 നാണ് ഫൈനല്‍.

വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറെ സർക്കാർ സർവീസിൽ നിന്ന് നീക്കംചെയ്തു

പാലക്കാട്‌. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ ടി.യു. അമൽരാജിനെ സർക്കാർ സർവീസിൽ നിന്ന് നീക്കംചെയ്തു. ലൈഫ് ഭവനപദ്ധതിയിലടക്കം ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്നാണ് നടപടി. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

2018-2022 കാലയളവിലെ പദ്ധതിനിർവ്വഹണത്തിലെ ക്രമക്കേട് പ്രകാരം പലിശയടക്കം 45,62,513 രൂപയാണ് ഇയാൾ സർക്കാരിലേക്ക് തിരിച്ചടക്കേണ്ടത്. ഉദ്യോഗസ്ഥന് അഴിമതി നടത്താൻ പഞ്ചായത്ത് ഭരണസമിതിയും ഒത്താശ ചെയ്തുകൊടുത്തതായി കോൺഗ്രസ് ആരോപിച്ചു.

പി എസ് സി അംഗത്വത്തിന് കോഴ ആവശ്യപ്പെട്ടെന്ന പരാതി സിപിഎമ്മില്‍ പുതിയ വിവാദം

കോഴിക്കോട്. പി എസ് സി അംഗത്വത്തിന് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതി സിപിഎമ്മില്‍ പുതിയ വിവാദം. പണം വാങ്ങിയത് കോട്ടൂളി സ്വദേശിയായ യുവ നേതാവ്. ടൗൺ ഏരിയ കമ്മിറ്റി അംഗമാണ് ആരോപണ വിധേയനായ വ്യക്തി

പരാതിക്കാർ ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ്. കൈക്കൂലിയായ 60ലക്ഷത്തില്‍ 20ലക്ഷം ആദ്യഗഡുവായും രണ്ടുലക്ഷം ചിലവിനും നല്‍കി എന്നാണ് പരാതി. ആദ്യം പരാതി നൽകിയത് കോട്ടൂളിയിലെ പാർട്ടി നേതൃത്വത്തിന്

കോട്ടൂളി ഘടകം ജില്ലാ കമ്മിറ്റിക്ക് പരാതി കൈമാറി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ് ആരോപണ വിധേയനായ വ്യക്തി. ഇതാണ് പാര്‍ട്ടിയെ കൂടുതല്‍പ്രതിരോധത്തിലാക്കുന്നത്.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ

കൊച്ചി . ഇടപ്പള്ളിയിൽ ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയെന്ന് സുഹൃത്തുക്കൾ .അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന്‌ കേക്ക്‌ വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടുകാരും. ട്രെയിനിനു മുകളിൽ കയറിയത് ആന്റണി ജോസ് മാത്രം. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീണു വീഴ്ചയിൽ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. തൃക്കാക്കരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു ആന്റണി ജോസ്

പ്ളസ് വണ്‍ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അനുസരിച്ചുള്ള വിദ്യാർത്ഥി പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം. പ്ളസ് വണ്‍ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അനുസരിച്ചുള്ള വിദ്യാർത്ഥി പ്രവേശനം ഇന്നുമുതൽ തുടങ്ങും.
രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പ്രവേശനം നേടാം.
നാളെ വൈകിട്ട് വരെ ആണ് പ്രവേശനം നേടാൻ സമയം അനുവദിച്ചിട്ടുള്ളത്.
ആദ്യ സപ്ലിമെൻററി അലോട്ട്മെൻ്റിൽ പ്രവേശനം ലഭിച്ചത് 30245 വിദ്യാർത്ഥികൾക്കാണ്.
മലപ്പുറത്ത് 6999 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു.
9880 വിദ്യാർത്ഥികൾ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്. രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് അധിക താൽക്കാലിക ബാച്ചുകൾ തുടങ്ങുന്നതിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും

റേഷൻ വ്യാപാരി സമരം ഇന്ന് തുടങ്ങും

തിരുവനന്തപുരം.റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് രാപകൽ സമരം. കഴിഞ്ഞദിവസം മന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടുദിവസത്തെ സമരം. സിഐടിയു നേതാവ് ടി പി രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. ഇന്നലെയും ശനിയാഴ്ചയും അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല. ജൂലൈ മാസത്തെ റേഷൻ വിതരണവും ആരംഭിച്ചിട്ടില്ല.

ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുത്തില്ലെന്ന് പരാതി

ആലപ്പുഴ. ചേർത്തലയിൽ ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുക്കാതെ പൂച്ചാക്കൽ പോലീസ്. തൈക്കാട്ടുശേരി സ്വദേശി നിലാവ് (19) നാണ് മർദ്ദനമേറ്റത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് നിലാവിനെയും സഹോദരങ്ങളെയും ആലപ്പുഴ തൈക്കാട്ടുശെരി റോഡിൽ വച്ച് ക്രൂരമായി മർദ്ധിച്ചത്. നിലാവും സഹോദരങ്ങളും ഇപ്പോഴും തുറവൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി DYSPയോട് വിദീകരണം തേടി.

കോച്ച് പീഡിപ്പിച്ച സംഭവം,കെസിഎ പ്രതിരോധത്തിൽ

തിരുവനന്തപുരം . ക്രിക്കറ്റ് കോച്ച് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ കെ.സി.എ പ്രതിരോധത്തിൽ . വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കെ.സി.എ യോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനക്കേസിൽ കോച്ച് മനു പ്രതിയായ സാഹചര്യം വിശദീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നോട്ടീസ്. മനുഷ്യാവകാശ കമ്മീഷന് മുന്നിൽ കെ.സി.എയുടെ വിശദീകരണം എന്താകും എന്നതിൽ വ്യക്തതയില്ല. വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും ഉത്തരവാദികൾ എന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇന്നോ നാളെയോ ഔദ്യോഗിക വിശദീകരണം നൽകുമെന്നാണ് സൂചന. കുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തുകയും, പീഡിപ്പിക്കുകയും ചെയ്ത മനു എന്ന പരിശീലകൻ പോക്സോ കേസിൽ റിമാൻഡിൽ ആണ്.