Home Blog Page 2041

ഇന്ത്യ – കാനഡ നയതന്ത്ര ഏറ്റുമുട്ടൽ ആഗ്രഹിക്കാത്ത സാഹചര്യമെന്ന് കാനഡ

ടൊറോന്‍റോ. ഇന്ത്യ – കാനഡ നയതന്ത്ര ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.

കാനഡയല്ല ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. ഇന്ത്യ ഒരു സുപ്രധാന ജനാധിപത്യ രാജ്യം. കാനഡ യുമായി ആഴമേറിയ ബന്ധം ഉള്ള രാജ്യം. ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കണമെന്നും ട്രൂഡോ.

നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. . ‘ഇന്ത്യ അനേഷണവുമായി സഹകരിക്കണം ‘.. തെളിവുകൾ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. . കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനം. കാനഡയുടെ മണ്ണിൽ വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ല
.

താമരശ്ശേരി ചുരത്തിൽ കവർച്ച

താമരശ്ശേരി . സിനിമാസ്റ്റൈല്‍ ആക്രമണം, ചുരത്തിൽ കവർച്ച. ഡെലിവറി വാഹനം തടഞ്ഞുനിർത്തിയാണ് മോഷണം നടത്തിയത്. കാറിലെത്തിയ സംഘം ആണ് കവർച്ച നടത്തിയത്. ഡെലിവറി വാഹനത്തെ കാർ ഇടിപ്പിക്കുകയും തുടർന്ന് ഡ്രൈവറെ മർദ്ദിച്ച് പണം കവരുകയും ആയിരുന്നു. മാനന്തവാടിയിലെ വ്യാപാരിയും ഡ്രൈവറുമായ നിസാറിനാണ് പരുക്കേറ്റത്. അറുപതിനായിരം രൂപ നഷ്ടമായി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം

മന്ത്രി മാറ്റം സംബന്ധിച്ച ഭിന്നതക്കിടെ എന്‍ സി പി നേതൃയോഗം

തിരുവനന്തപുരം . എന്‍ സി പി യോഗം 19 ന്. മന്ത്രി മാറ്റം സംബന്ധിച്ച ഭിന്നതക്കിടെ എന്‍ സി പി നേതൃയോഗം .19 ന് ജില്ലാ പ്രസി ഡൻ്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേരും. മന്ത്രിയെ മാറ്റാൻ മുന്നണി നേതൃത്വം അനുവദിക്കാത്തത് ചർച്ച ചെയ്യും. യോഗത്തിൽ പങ്കെടുക്കാൻ ഉറച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. നേതക്കൾക്കതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടും.

അതിനിടെ എൻ സി പി യിൽ വീണ്ടും നടപടി. ശശീന്ദ്രൻ വിഭാഗത്തിലെ രണ്ട് ജനറൽ സെക്രട്ടറിമാരെ പുറത്താക്കി. സംസ്ഥാന പ്രസിഡണ്ട് ആണ് ജനറൽ സെക്രട്ടറിമാരെ പുറത്താക്കിയത്. റസാഖ് മൗലവി, വി എ വല്ലഭൻ എന്നിവരെയാണ് പുറത്താക്കിയത്. സംഘടന വിരുദ്ധ പ്രവർത്തനത്തിന് നൽകിയ നോട്ടീസിന് മറുപടി നൽകിയില്ല എന്ന് വിശദീകരണം

കരുനാഗപ്പള്ളി ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത

കരുനാഗപ്പള്ളി. സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത.കല്ലേലിഭാഗം ലോക്കൽ സമ്മേളനത്തിന് പിന്നാലെ തൊടിയൂർ ലോക്കൽ സമ്മേളനവും നിർത്തിവെച്ചു.ജില്ലാ കമ്മിറ്റി അംഗത്തിന്റെ സ്കൂൾ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ചർച്ച ചെയ്യമെന്ന് സമ്മേളനങ്ങളിൽ ആവശ്യം. കുബേര കേസിൽ പ്രതിയായ ബാർ ഉടമയെ ലോക്കൽ കമ്മിറ്റി ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. തൊടിയൂരിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗത്തിന് കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട സാമ്പത്തിക ബന്ധവുമെന്നും സമ്മേളന പ്രതിനിധികൾ

സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും പ്രധാനപെട്ട കമ്മിറ്റികളിൽ ഒന്നായ കരുനാഗപ്പള്ളി ഏരിയക്ക് കീഴിലുള്ള 2 സമ്മേളനങ്ങളാണ് നിർത്തിവെച്ചത്. കല്ലേലിഭാഗം ലോക്കൽ സമ്മേളനം സസ്‌പെൻഡ് ചെയ്തു. കയ്യാങ്കളിയും വിഭാഗീയതയെയും തുടർന്ന് കല്ലേലിഭാഗം ലോക്കൽ സമ്മേളനം സസ്‌പെൻഡ് ചെയ്തു.

കുരുന്നുകൾക്ക് ആദ്യാക്ഷരംകുറിച്ച് ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വിജയദശമി ദിവസത്തോട് അനുബന്ധിച്ച് വിദ്യാരംഭ ചടങ്ങുകൾ നടന്നു. ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ മുറ്റത്തായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി: ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി.

സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പൊഴിക്കരയിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിൻകര.പൊഴിയൂർ പൊഴിക്കരയിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.തേങ്ങാപ്പട്ടണത്തെ കടപ്പുറത് നിന്നാണ് കണ്ടെത്തിയത്.നാലു സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയ്ക്കാണ് കൊല്ലംകോട് സ്വദേശി ബ്രിട്ടിൽ റോയ് (16)  മുങ്ങി താഴ്ന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം

ഇരുചക്ര വാഹന യാത്രികനെ കാറിടിച്ചു വീഴ്ത്തി,ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും പോലീസ് കേസ്

കൊച്ചി.നടൻ ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും പോലീസ് കേസ്. എറണാകുളം മട്ടാഞ്ചേരിയിൽ വച്ച് വാഹനാപകടം ഉണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇരുചക്ര വാഹന യാത്രകനെ കാറിടിച്ചു വീഴ്ത്തയ ശേഷം നിർത്താതെപോയെന്നാണ് പരാതി.

മട്ടാഞ്ചേരിയിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റോഡരികിലൂടെ സ്കൂട്ടറിൽ പോയ യാത്രക്കാരനെ ശ്രീനാഥ്‌ ഭാസി കാർ ഇടിച്ചു വീഴ്ത്തി.
അപകടം നടന്നത് അറിഞ്ഞിട്ടും വാഹനം നിർത്താതെ ഓടിച്ചു പോയെന്നാണ് ആരോപണം.
മട്ടാഞ്ചേരി സ്വദേശിയായ യുവാവ്, സംഭവത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനമോടിച്ചത് ശ്രീനാഥ് ഭാസി എന്ന് പോലീസ് കണ്ടെത്തിയത്.
ശ്രീനാഥ് ഭാസിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലിനിടെ അപകടം ഉണ്ടാക്കിയത് താനാണെന്ന് സമ്മതിച്ചതോടെയാണ്, നടപടിക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടില്ല.

സിനിമ ലൊക്കേഷനുകളിലെ ലഹരി ,അന്വേഷിക്കാൻ എസ്‌ഐടിയ്ക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി.സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ എസ്‌ഐടിയ്ക്ക് ഹൈക്കോടതി നിർദ്ദേശം. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ നിർദ്ദേശം നൽകിയ ഹൈക്കോടതി ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്‌ഐടിക്ക് നിർദ്ദേശം നൽകി. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം എന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. പരാതിക്കാരുടെ പേര് മറയ്ക്കണം. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണെന്നും കോടതി പറഞ്ഞു.

അതേസമയം കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്ഐടി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി എസ്‌ഐടിക്ക് മുന്നോട്ടുപോകാമെന്നും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി നിർദേശിച്ചു. മൊഴി നല്‍കാന്‍ ആരെയും എസ്‌ഐടി നിര്‍ബന്ധിക്കരുതെന്നും അതിജീവിതര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാവുന്നതാണെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്

നെന്മാറ. മംഗലംഡാമിനു സമീപം കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്.വക്കാല സ്വദേശികളായ സനു (30), സജി (30) , സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ എന്നിവർക്കാണ് പരുക്കേറ്റത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം,വക്കാല ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ,മംഗലംഡാം ചപ്പാത്ത് പാലത്തിന് സമീപത്ത് വച്ച് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സനുവിന് ഇടതു തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.റയാന് തലക്കും നെറ്റിയിലും ആണ് പരിക്ക്