Home Blog Page 2018

നടിയെ പീഡിപ്പിച്ച കേസ്: മുകേഷിന്റെ അറസ്റ്റ് ഒളിപ്പിച്ച് പൊലീസ്; പുറത്തറിയാതിരിക്കാൻ നടപടികൾ അതിവേഗം പൂർത്തിയാക്കി

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.

കന്നിയങ്കത്തിന് പ്രിയങ്ക, രാഹുലിനൊപ്പം ഇന്ന് വയനാട്ടിൽ, നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ

കൽപ്പറ്റ : കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകിട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി. ഡൽഹിയിൽ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകൾ പതിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകരും ഉടൻ വയനാട്ടിലേക്ക് തിരിക്കും.

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി.

ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പണി പാളുമെന്ന് കോൺഗ്രസിനറിയാം. അതുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍ ഇത്തിരി കടുപ്പിക്കാനുളള കോണ്‍ഗ്രസ് തീരുമാനം.

ചേലക്കരയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍. തെരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ കൃത്യമായും അതത് മണ്ഡലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നിരീക്ഷകര്‍ക്കാണ്. പ്രിയങ്കയുടെ മല്‍സരമായതിനാല്‍ എഐസിസി ഭാരവാഹികളുടെ നേരിട്ടുളള നിരീക്ഷണത്തിലാണ് വയനാട്.

കെപിസിസി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് തലത്തിലാണ് ചുമതലകള്‍ വീതിച്ചു നല്‍കിയത്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ ചുമതല. ബാക്കിയുളളവര്‍ ചേലക്കരയിലും പാലക്കാട്ടുമായി ഉണ്ടാകണമെന്ന് കടുപ്പിച്ചിട്ടുണ്ട് കെപിസിസി.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത;പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായും നാളെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ഒക്ടോബർ 24 ന് ഒഡിഷ – ബംഗാൾ തീരത്തിനു സമീപം എത്തിച്ചേരാനാണ് സാധ്യത.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 23 നും ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെലോ അലർട്ടാണ്. 25 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ന്യൂസ് അറ്റ് നെറ്റ്        BREKING NEWS       സിദ്ദിഖിന് ഇന്ന് നിർണ്ണായകം

2024 ഒക്ടോബർ 22 ചൊവ്വ, 6.30 am

?ഉത്തർ പ്രദേശിലെ സിക്കൻഡ്രാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു.3 പേർക്ക് പരിക്ക്

?ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലേക്ക്

?ബലാത്സംഗ കേസിൽ ജാമ്യം തേടി നടൻ സിദ്ദിഖ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ചാൽ അറസ്റ്റിനൊരുങ്ങി പോലീസ്.

?ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ 10ന് പത്തനംതിട്ടയിൽ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിക്കും.

? എ ഡി എം നവീൻ ബാബുവിൻ്റെ മരണം; കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും.

?കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകം: ജൂനിയർ ഡോക്ടർമാർ നടത്തിവന്ന നിരാഹാര സമരം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.

?ത്സാർഖണ്ട് തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

?വയനാട്ടിൽ പ്രീയങ്കാ ഗാന്ധി നാളെ പത്രിക സമർപ്പിക്കും. നാളെത്തെ റോഡ് ഷോ കളറാക്കാനൊരുങ്ങി കോൺഗ്രെസ്.

?വ്യാജരേഖ ചമച്ച കേസിൽ അങ്കമാലി അർബൻ ബാങ്ക് മുൻ സെക്രട്ടറിയെ ബിജു കെ.ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

?2011 ലെ ലൈംഗികാതിക്രമ കേസിൽ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത നടനും എം എൽ എ യുമായ എം മുകേഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

മുകേഷ് അറസ്റ്റിൽ


വടക്കാഞ്ചേരി .നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ

ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലാണ്

വടക്കാഞ്ചേരി പോലീസ് എടുത്ത കേസിൽ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു

2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്

കേക്ക് മിക്‌സിങ് പ്രോഗ്രാം നടത്തി

തിരുവനന്തപുരം. ഏഴാം വർഷത്തിലേക്ക് കടക്കുന്ന കഴക്കൂട്ടം ഹോട്ടൽ കാർത്തിക പാർക്കിലെ 2024 വർഷത്തെ കേക്ക് മിക്‌സിങ് പ്രോഗ്രാം ഡോ ലക്ഷ്മി നായരുടെ സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു. പ്രസ്തുത പരുപാടിയിൽ ടെക്നോപാര്ക് കോർപ്പറേറ്റ് പ്രതിനിധികള്‍ സാമൂഹ്യ പ്രവർത്തകർ മാധ്യമ പ്രവര്‍ത്തകര്‍ വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു .ഡിസംബർ ആദ്യ വാരം മുതൽ മിതമായ വിലയ്ക്കു ക്രിസ്റ്‌മസ് കേക്കുകൾ ഹോട്ടലിൽ നിന്നും ലഭിക്കുമെന്നു ജനറൽ മാനേജർ ആര്‍. ഉണ്ണികൃഷ്ണന്‍ അറിയിച്ചു

ഇടപ്പനയത്ത് നിന്നും ചാരായവും കോടയും പിടികൂടി:ഒരാൾ അറസ്റ്റിൽ; പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടി രക്ഷപ്പെട്ടു

ശാസ്താംകോട്ട:ശൂരനാട് വടക്ക് ഇടപ്പനയത്ത് ശാസ്താംകോട്ട എക്സൈസിൻ്റെ നേതൃത്വത്തിൽ
നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 540 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.ഇടപ്പനയം
എ.ബി നിവാസിൽ ബാലു(42),ഇയ്യാളുടെ സഹോദരനും സിപിഎം പാറക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ബി.എസ് ഭവനത്തിൽ വി.ബാബു (46) എന്നിവരെ പ്രതിയാക്കി കേസ് എടുത്തു.ബാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട ബാബുവിനെ പിടികൂടാനായില്ല.കഴിഞ്ഞ ദിവസം രാവിലെയും വൈകിട്ടും നടത്തിയ പരിശോധനയിലാണ് ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.ശാസ്താംകോട്ട എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ
എൻ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.പ്രിവന്റീവ് ഓഫീസർമാരായ എസ്.ഉണ്ണികൃഷ്ണപിള്ള,മനു.കെ മണി,അനിൽകുമാർ,സിഇഒ മാരായ വിജു,പ്രസാദ്,അശ്വന്ത്,നിഷാദ്,ജോൺ,
സുജിത് കുമാർ,ഹരികൃഷ്ണൻ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു പ്രസാദ്,ഷിബി,റാസ്മിയ എന്നിവർ പങ്കെടുത്തു.

ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്

തിരുവനന്തപുരം.ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പോലീസ് ആവശ്യപ്പെട്ടതിൽ തൻ്റെ പക്കൽ ഉള്ളതെല്ലാം കൈമാറി എന്നും
സിദ്ദിഖ് പോലീസ് ആവശ്യപ്പെട്ട പഴയ ഫോണുകൾ തൻറെ കൈവശമില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അജ്ഞാതരായ ചിലർ തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ അത് പോലീസുകാർ തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകിയതായും സിദ്ദിഖ് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നുണ്ട്.
നാളെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി പരി​ഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.

എറണാകുളം നഗരത്തിലെ ഹോട്ടലിൽ നിന്ന് കൊല്ലം സ്വദേശിനി അടക്കം പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി. എറണാകുളം നഗരത്തിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. 2 പേർ കസ്റ്റഡിയിൽ. പെൺവാണിഭ സംഘമാണ് പിടിയിലായത്. നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി വിമൽ എന്നിവരാണ് പിടിയിലായത്

കടവന്ത്ര പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.ഒരു മാസത്തോളമായി ഇവർ ലോഡ്ജിൽ താമസിച്ച് ഇടപാട് നടത്തുകയായിരുന്നു.കേസിൽ ലോഡ്ജ് ഉടമയും പ്രതിയാകും

യുവാവിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ചാലുംമൂട്: യുവാവിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീരാവില്‍ കല്ലുവിളയില്‍ വീട്ടില്‍ പരേതനായ യശോധരന്‍പിള്ള-തുളസീഭായ് ദമ്പതികളുടെ മകന്‍ സനു (28)വിന്റെ മൃതദേഹമാണ് കായലില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി സനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു.