Home Blog Page 199

കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി; ജയന്ത് ദിനേശ്

മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷപ്രതികരണവുമായി സുധാകരന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ജയന്ത് ദിനേശ്. ഉണ്ണിത്താൻ തലമറന്ന് എണ്ണതേക്കരുത്. തേച്ചാൽ എന്തുസംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും എന്നാണ് ജയന്ത് ദിനേശ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സദാചാരപ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെതന്നെ.

പിജെ കുര്യൻ സാറിനെയും ശശി തരൂരിനെയും ഇതുപോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തതും കെ സുധാകരൻ തന്നെയാണ്. ഇപ്പോൾ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസിലാവുന്നുണ്ടോ എന്നും ജയന്ത് ദിനേശ് ചോദിക്കുന്നുണ്ട്.

സുധാകരൻ വാക്കുമാറ്റിപ്പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസായി കാണാൻ തനിക്ക് കഴിയില്ലെന്നുമാണ് ഉണ്ണിത്താൻ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്നും ഇന്നും എന്നും ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ.രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ .

പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസ

കൊല്ലം -തിരുമംഗലം ദേശീയപാത, ചിന്നക്കട മുതല്‍ പുനലൂർ ഇടമണ്‍ വരെ വരുന്നത് വൻ വികസനം

കൊല്ലം: ചിന്നക്കടയില്‍ നിന്ന് ആരംഭിക്കുന്ന കൊല്ലം -തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതല്‍ പുനലൂർ ഇടമണ്‍ വരെയുള്ള ഭാഗം പത്ത് മീറ്ററായി വികസിപ്പിക്കാൻ 81 കോടിയുടെ എസ്റ്റിമേറ്റ്.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റിന് എൻ.എച്ച്‌.എ.ഐയുടെ അനുമതി ലഭിച്ചാല്‍ വികസനം യാഥാർത്ഥ്യമാകും.

54 കിലോമീറ്റർ നീളത്തിലാണ് വികസനം. ഒരു കിലോമീറ്ററിന് ഏകദേശം 1.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാല്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവർ എൻ.എച്ച്‌.എ.ഐ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നേരത്തെ ധാരണയായത്. പൊതുമരാമത്ത് ദേശീയപാത, എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥ സംഘം ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എൻ.എച്ച്‌.എ.ഐ പണം അനുവദിച്ച്‌ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നല്‍കാനാണ് സാദ്ധ്യത.

ദേശീയപാതയില്‍ നിലവില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും 7 മുതല്‍ 8 മീറ്റർ വരെ മാത്രമാണ് റോഡിന്റെ വീതി. അതുകൊണ്ട് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അപകടങ്ങളും പതിവാണ്. ജംഗ്ഷനുകളടക്കം പത്ത് മീറ്ററാകുന്നതോടെ ഗതാതക്കുരുക്ക് വലിയളവില്‍ കുറയുമെന്നാണ് പ്രതീക്ഷ. നേരത്തെ കൊല്ലം- തിരുമംഗലം ദേശീയപാത സംസ്ഥാനത്തിന്റെ അതിർത്തി വരെ നാലുവരിപ്പാതയാക്കാൻ ആലോചനയുണ്ടായിരുന്നു. കടമ്ബാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീല്‍ഡ് ഹൈവേ വികസന പദ്ധതിയിലില്‍ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഇടമണ്‍ മുതല്‍ ചെങ്കോട്ട വരെയുള്ള ഭാഗം ഉള്‍പ്പെട്ടതോടെ ചിന്നക്കടയില്‍ നിന്നുള്ള വികസനം ഉപേക്ഷിക്കുകയായിരുന്നു.

മൊത്തത്തില്‍ റീ ടാറിംഗ്

 ജംഗ്ഷനുകളിലും 10 മീറ്റർ
 പണം എൻ.എച്ച്‌.എ.ഐ നല്‍കും
 നിർമ്മാണം പൊതുമരാമത്ത് വകുപ്പ്

നീളം 54 മീറ്റർ
നിലവില്‍ വീതി 7-8 മീറ്റർ

കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതല്‍ ഇടമണ്‍ വരെയുള്ള ഭാഗം 10 മീറ്ററില്‍ വികസിപ്പിക്കാനുള്ള എസ്റ്റിമേറ്റ് എൻ.എച്ച്‌.എ.ഐക്ക് കൈമാറി. എൻ.എച്ച്‌.എ.ഐ ഫണ്ട് അനുവദിച്ചാല്‍ തുടർ നടപടികളിലേക്ക് കടക്കും.

വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം

തിരുവനന്തപുരം.തദ്ദേശ തെരഞ്ഞെടുപ്പ്,വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി

സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം

പുനലൂർ വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം

പുനലൂർ. വെട്ടിത്തിട്ടയിൽ കെഎസ്ആർടിസി ബസും മിനി ഫ്രീസർ വാനും കൂട്ടിയിടിച്ച് അപകടം

12 ഓളം പേർക്ക് പരുക്കേറ്റു

രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബാക്കിയുള്ളവർക്ക് നിസാര പരുക്കുകൾ

വെട്ടിത്തിട്ട പമ്പിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്

ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 77 അടിയോളം ഉയരം വരുന്ന ശ്രീരാമ പ്രതിക വെങ്കലത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം മഠത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നിലെ മുതിര്‍ന്ന ശില്‍പിയായ രാം സുതറാണ് ശ്രീരാമ പ്രതിമയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണച്ചടങ്ങും പതാകയുയര്‍ത്തലും നടന്ന് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവന്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
550 വര്‍ഷത്തെ പാരമ്പര്യമുളള ജീവോത്തം മഠത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നിരവധി ചുഴലിക്കാറ്റുകളെയും വെല്ലുവിളികളെയും ഈ സ്ഥാപനം അതിജീവിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും വ്യക്തമാക്കി. ശ്രീരാമ പ്രതിമാ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിക്ക് വന്നിറങ്ങുന്നതിനായി ഒരു പ്രത്യേക ഹെലിപാഡും മഠത്തിന്റെ പരിസരത്ത് നിര്‍മിച്ചിരുന്നു. ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ആഘോഷവേളകളില്‍ പ്രതിദിനം 7,000 മുതല്‍ 10,000 വരെ സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷയെന്നും സംഘാടകരും പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസ്

തൃശൂർ. മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസെടുത്ത് തൃശൂർ വെസ്റ്റ് പൊലീസ്

തൃശൂർ സ്വദേശിയായ അഭിഭാഷകൻ ഋഷിചന്ദിന്റെ പരാതിയിലാണ് നടപടി

കഴിഞ്ഞ സെപ്റ്റംബറിലാണ് ” കുടുംബാധിപത്യം ” എന്ന പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്

രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് കാലതാമസം കാട്ടിയെന്നും അഭിഭാഷകൻ ഋഷിചന്ദ് .ടി പറഞ്ഞു.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ  വിജിലൻസ് പിടികൂടി

കൊച്ചി. കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ  വിജിലൻസ് പിടികൂടി
കുറുപ്പുംപടി  വില്ലേജ് ഓഫീസിലെ  വില്ലേജ് അസിസ്റ്റന്റ്  ജിബി മാത്യുവാണ്  പിടിയിലായത്

ഭൂമി പോകുവരവ് ചെയുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിന്നതിനിടെയാണ് ഇയാളെ പിടികൂടിയത്

വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി  ടി എം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ലൈംഗിക പീഡന ആരോപണം; സിറ്റിംഗ് എംഎൽഎമാർ നാലുപേർ, സിപിഎം, കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സമാന ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന സിറ്റിംഗ് എംഎല്‍എമാര്‍ നാലുപേരായി. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളില്‍ കുറ്റപത്രം ഉള്ളപ്പോള്‍, കോണ്‍ഗ്രസ് എംഎല്‍എമാരായ എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പള്ളിയും ബലാല്‍സംഗ കേസുകളില്‍ വിചാരണ നേരിടുകയാണ്.

കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസില്‍ കുറ്റപത്രം കോടതിയിലുണ്ട്. അയല്‍വാസിയായ 51 കാരി വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസ് നല്‍കുന്നത് 2017 ജൂലൈയിലാണ്. അറസ്റ്റിലായ വിന്‍സെന്റ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ആ വര്‍ഷം അവസാനം തന്നെ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കൊല്ലം എംഎല്‍എയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ ഈ വര്‍ഷമാണ് കുറ്റപത്രം നല്‍കിയത്. മുകേഷ് ചലച്ചിത്ര താരമായിരിക്കുമ്പോള്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയും ബലാല്‍സംഗ കേസില്‍ കുറ്റപത്രം നിലവിലുണ്ട്. 2022 ല്‍ എല്‍ദോസ് പല തവണ പീഡിപ്പിച്ചെന്നും വധിക്കാന്‍ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപിക നല്‍കിയ കേസിലാണ് കുറ്റപത്രം.

ആകാശ ഭക്ഷണം വിനയായി, മാനത്ത് കുരുങ്ങിയത് പിഞ്ചു കുട്ടികൾ ഉൾപ്പെട്ട കുടുംബം രക്ഷകരായി ഫയർഫോഴ്സ്

ഇടുക്കി. മൂന്നാർ ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങി. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം അന്തരീക്ഷത്തിൽ കുടുങ്ങിക്കിടന്നത്. അഗ്നിരക്ഷാസേനയുടെ സാഹസികമായ ഇടപെടലിൽ അഞ്ചു പേരെയും സുരക്ഷിതരായി താഴെയിറക്കി. സ്കൈ ഡൈനിങ് നടത്തിപ്പുകാർക്ക് അനാസ്ഥ ഉണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഉച്ചയ്ക്ക് ഒരു മണിക്കാണ് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന രണ്ടും നാലും വയസ്സുള്ള കുട്ടികൾ എന്നിവർ സ്കൈ ഡൈനിങ്ങിൽ കയറിയത്. തറയിൽ ഉറപ്പിച്ച ഹൈഡ്രോളിക്  ക്രെയിൻ ഉയർത്തി അന്തരീക്ഷത്തിൽ നിർത്തുന്നതാണ് സ്കൈ ഡൈനിങ്. പതിവിലും കൂടുതൽ ക്രെയിൻ ഉയർത്തിയതോടെ റോപ്പുകൾ കുരുങ്ങി. നിശ്ചലമായ ക്രെയിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവനക്കാരി ഉൾപ്പെടെ കുടുങ്ങിക്കിടന്ന അഞ്ചു പേരെ രക്ഷപ്പെടുത്താൻ താഴെ ഉണ്ടായിരുന്നവർ ശ്രമിച്ചു. പിന്നീട് ഒന്നരമണിക്കൂറിനു ശേഷം ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ നിന്നാണ് ഫയർഫോഴ്സിനെ വിവരം അറിയിക്കുന്നത്.

മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും ഉള്ള ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തി. ഒന്നരമണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി താഴെ ഇറക്കിയത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസും ഇല്ലാതെയാണ് സതേൺ സ്കൈസ് എയറോ ഡൈനാമിക്സ് എന്ന സംരംഭം പ്രവർത്തിച്ചിരുന്നത്. ഇത് സംബന്ധിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിലവിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ദേവികുളം തഹസിൽദാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓച്ചിറയിൽ 12 വിളക്കിന് പ്രതീകാത്മക ദീപജ്വാല തെളിയിച്ചു

ഓച്ചിറ: പില്ലർ എലവേറ്റഡ് ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പരബ്രഹ്മ ക്ഷേത്ര ഗോപുരമുന്നിൽ ദേശീയപാതയിൽ നടത്തിയ പ്രതീകാത്മക ദീപജ്വാല സാമൂഹ്യപ്രവർത്തകൻ അബ്ബാ മോഹൻ ഉൽഘാടനം ചെയ്തു.
മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷനായി.
പി പ്രവീൺ, സുഭാഷ് ഗുരുനാഥൻ , തറയിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബിനു, ഈസക്കുട്ടി, സത്താർ ബാബു, ഷെറി വല്യത്ത്, ഇർഷാദ്, സൈറിസ്, സത്താർ ചേന്നല്ലൂർ, മുബാഷ്, തുടങ്ങിയവർ സംസാരിച്ചു